സിനിമ

തന്റെ പേരും ഫോട്ടോയും വച്ച് സമ്മാനപെരുമഴ തട്ടിപ്പ് : ആരും ചെന്ന് പെടരുതേയെന്ന് ഗിന്നസ് പക്രു

സമ്മാനപദ്ധതിയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ പേരും ഫോട്ടോയുംവച്ച് തട്ടിപ്പ് നടക്കുന്നതായും ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും അഭ്യര്‍ത്ഥിച്ച് ഗിന്നസ് പക്രു. ‘അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ എന്റെ പേര് വച്ച് സാമ്പത്തിക തട്ടിപ്പ് നടക്കുന്നുണ്ട്. അതും എന്റെ പേര് വച്ച് ലിങ്ക് കൊടുത്ത് സമ്മാനപെരുമഴ എന്ന് പറഞ്ഞാണ് തട്ടിപ്പ് നടക്കുന്നത്. നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു എന്നും അഭിനന്ദങ്ങള്‍ എന്നും പറഞ്ഞാണ് സന്ദേശം വരുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കുക, ഇവിടെ രജിസ്റ്റര്‍ ചെയ്യുക എന്ന് പറഞ്ഞ് ഒരു ലിങ്കും കൊടുത്തിട്ടുണ്ട്. ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല. ഇത് ആരോ തട്ടിപ്പിന് വേണ്ടി ഉപയോഗിക്കുന്ന ലിങ്കും കാര്യങ്ങളുമാണ്.

എന്റെ പേരും ചിത്രവും കൊടുത്ത് ഒരു സൈറ്റ് ഉണ്ടാക്കിയിട്ടുണ്ട്. വെല്‍കം ടും ഗിന്നസ് പക്രു എന്നാണ് ഇതില്‍ എഴുതിയിരിക്കുന്നത്. ഇത് കൃത്യമായ സാമ്പത്തിക തട്ടിപ്പാണ്. ആരും ഇതില്‍ ചെന്ന് പെടരുത്. എനിക്ക് യാതൊരു വിധ സമ്മാനപദ്ധതികളോ സോഷ്യല്‍ മീഡിയ വഴിയുള്ള സാമ്പത്തിക ഇടപാടുകളോ ഒന്നുമില്ല, ദയവ് ചെയ്ത് എല്ലാവരും ശ്രദ്ധിക്കണമെന്നും’ ഗിന്നസ് പക്രു സോഷ്യല്‍മീഡിയിയില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions