സിനിമ

അഭിനയിക്കാന്‍ വിളിച്ച സിനിമയില്‍ നിന്ന് ഒഴിവാക്കുന്നത് നമ്മള്‍ പോലും അറിയില്ല; രമ്യ നമ്പീശന്‍

ആക്രമിക്കപ്പെട്ട നടിയിക്കൊപ്പം നിന്നത് കൊണ്ട് മലയാള സിനിമയില്‍ തഴയപ്പെട്ടുവെന്ന് നടി രമ്യ നമ്പീശന്‍. ചില തീരുമാനങ്ങളെടുത്തപ്പോള്‍ നഷ്ടങ്ങളുണ്ടായെങ്കിലും സുഹൃത്തിനൊപ്പം നിന്നതില്‍ സന്തോഷമുണ്ടെന്ന് നടി പറയുന്നു. മാതൃഭൂമിയുടെ ക ഫെസ്റ്റില്‍ 'സിനിമയ്ക്കകത്തും പുറത്തും' എന്ന സെഷനില്‍ എഴുത്തുകാരി അര്‍ച്ചനാ വസുദേവനുമായി സംസാരിക്കുകയായിരുന്നു രമ്യ. മലയാളത്തില്‍ സിനിമ ഇല്ലാതാക്കിയെന്നും, അഭിനയിക്കാന്‍ വിളിച്ച സിനിമകളില്‍ നിന്ന് ഒഴിവാക്കുന്നത് താന്‍ പോലും അറിയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

'ചില തീരുമാനങ്ങളെടുത്തപ്പോള്‍ നഷ്ടങ്ങളുണ്ടായെങ്കിലും നേരിന്റെ കൂടെനിന്നു, സുഹൃത്തിന്റെ കൂടെനിന്നു എന്ന സന്തോഷമുണ്ട്. അവളെ കാണുമ്പോഴെല്ലാം ഞാനെടുത്ത തീരുമാനം നൂറുശതമാനം ശരിയാണ് എന്നെനിക്ക് തോന്നിയിട്ടുമുണ്ട്. അവളുടെ ഇതുവരെയുള്ള ജീവിതയാത്ര ഞങ്ങള്‍ കാണുന്നുണ്ട്. അവള്‍ ചിരിച്ചും പിടിച്ചുനിന്നും ജീവിക്കുന്നതേ പുറമേയ്ക്കു കാണുന്നുള്ളൂ. വേദികളില്‍ പോകാന്‍ മടിക്കുന്ന, സോഷ്യല്‍ ആങ്സൈറ്റിയുള്ള അവളെ ഞങ്ങള്‍ കാണുന്നുണ്ട്. എന്നിട്ടും അവള്‍ ധൈര്യമായി നില്‍ക്കുന്നതു കാണുന്നുണ്ട്. എന്തുതന്നെ വന്നാലും എത്ര യുദ്ധംചെയ്യേണ്ടിവന്നാലും അവള്‍ക്കൊപ്പമാണ്, അവള്‍ക്കൊപ്പം തന്നെയാണ്,' രമ്യാ നമ്പീശന്‍ പറഞ്ഞു.

എന്നെ സിനിമയിലേക്കു വിളിക്കും ചിലപ്പോള്‍. പിന്നെ, അടുത്ത ദിവസം വിളിച്ച് ഡേറ്റ് നീട്ടിയെന്നോ, ഷൂട്ട് തുടങ്ങിയില്ലെന്നോ ഒക്കെ പറയും. സ്‌ക്രീനില്‍ പിന്നീട് ആ സിനിമ എപ്പോഴെങ്കിലും കാണുമ്പോഴായിരിക്കും ഇതിലേക്ക് എന്നെ വിളിച്ചിരുന്നല്ലോ എന്നോള്‍ക്കുന്നത്. സിനിമയില്‍നിന്നു മാറ്റുന്നതു നമ്മള്‍പോലും അറിയില്ല. സോഷ്യല്‍ മീഡിയ ഉണ്ടാക്കുന്ന ഫീല്‍ ഞാനാണ് എല്ലാം എന്നാണ്. നമ്മളല്ല സെന്റര്‍ എന്ന് മനസ്സിലാക്കുന്നു. മുതിരുംതോറും കൂടുതല്‍ സത്യങ്ങള്‍ മനസ്സിലാക്കുന്നു.

സിനിമയില്ലേ ഇപ്പോള്‍ എന്ന് പലരും ചോദിക്കാറുണ്ട്. അവര്‍ക്കറിയാം സിനിമയില്ലെന്ന്. എന്നാലും ചോദിക്കും. മലയാളത്തിലേ സിനിമ ഇല്ലാതുള്ളൂ, ഇല്ലാതാക്കിയിട്ടുള്ളൂ. മറ്റു ഭാഷകളിലുണ്ട്. രമ്യാ നമ്പീശന്‍ എന്നപേരില്‍ ബ്രാന്‍ഡ് ചെയ്ത ഒരു ബാന്‍ഡുമായും സജീവമാണ്.,' രമ്യ പറഞ്ഞു.

  • മമ്മൂട്ടിയും അന്‍വര്‍ റഷീദും വീണ്ടും ഒരുമിക്കുന്നു
  • 'പദയാത്ര' ലൊക്കേഷനില്‍ മമ്മൂട്ടിക്ക് ആദരവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍
  • വിജയ്‌യുടെ ജനനായകന് വീണ്ടും തിരിച്ചടി; റിലീസ് അനുമതിയില്ല
  • ഒരു സമ്മര്‍ദത്തിനും വഴങ്ങില്ല; ഡിഎംകെ സര്‍ക്കാറിനെ താഴെ ഇറക്കണമെന്ന് വിജയ്
  • അടൂരിനൊപ്പം മമ്മൂട്ടിയുടെ പദയാത്ര
  • തരുണ്‍ മൂര്‍ത്തി ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് യൂണിഫോമില്‍
  • ഗാനരചയിതാവ് വൈരമുത്തുവിനുനേരെ ചെരിപ്പേറ്, സംഘര്‍ഷം, യുവതി പിടിയില്‍
  • ഒന്നരമാസം പുറത്തിറങ്ങിയില്ല, ആരോടും സംസാരിച്ചില്ല- ഭാവന
  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions