സിനിമ

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട



ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ(92) യ്ക്ക് വിട. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കാന്‍ഡി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് ആശയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ലതാ മങ്കേഷ്‌കറുടെ സഹോദരിയായ അവര്‍ ഇന്ത്യന്‍ സംഗീത ലോകത്തെ ഇതിഹാസമാണ്. എല്ലാവിധ പാട്ടുകളും അവിസ്മരണീയമാക്കിയ കലാകാരി. ഗ്രാമി നാമനിര്‍ദേശം ലഭിച്ച ആദ്യ ഇന്ത്യക്കാരിയായ ആശയെ രാജ്യം പത്മവിഭൂഷണും ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി ആദരിച്ചിട്ടുണ്ട്. 20 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ച അവര്‍ സംഗീത കുടുംബത്തില്‍ നിന്നാണ് വരുന്നത്. അച്ഛന്‍ ദീനനാഥ് മങ്കേഷ്‌കറുടെ ശിക്ഷണത്തില്‍ സംഗീതം പഠിച്ച അവര്‍ തന്റെ ഒന്‍പതാം വയസ്സില്‍ അച്ഛന്‍ മരിച്ചതിനെത്തുടര്‍ന്നാണ് സഹോദരി ലതയ്ക്ക് പിന്നാലെ സിനിമയിലേക്ക് എത്തിയത്.

മറാഠി സിനിമയിലൂടെ അരങ്ങേറിയ ആശ ഭോസ്‌ലെ 1948-ല്‍ 'ചുനാരിയ' എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയില്‍ സജീവമായത്. അന്നത്തെ മുന്‍നിര ഗായികമാരായ ലതയും ഗീത റോയിയും തിളങ്ങിനില്‍ക്കുന്ന കാലത്ത് സ്വന്തമായ ഒരിടം കണ്ടെത്തുക അവര്‍ക്ക് പ്രയാസകരമായിരുന്നു. 16-ാം വയസ്സില്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഗണ്‍പത്‌റാവു ഭോസ്‌ലയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം പരാജയപ്പെട്ടു. പിന്നീട് 1956-ല്‍ ഒ.പി. നയ്യാറുമായുള്ള കൂട്ടുകെട്ടാണ് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. സിഐഡി, ഹൗറ ബ്രിഡ്ജ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നു. തുടര്‍ന്ന് ആര്‍.ഡി. ബര്‍മനുമായുള്ള സഹകരണം അവരെ ഇന്ത്യന്‍ സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാക്കി മാറ്റി. ആ ബന്ധം പിന്നീട് വിവാഹത്തിലും കലാശിച്ചു.

ഗസല്‍, കാബറെ, പോപ്, ക്ലാസിക്കല്‍ തുടങ്ങി സംഗീതത്തിന്റെ എല്ലാ മേഖലകളിലും തന്റെ കഴിവ് തെളിയിക്കാന്‍ ബര്‍മന്‍ ഗാനങ്ങളിലൂടെ അവര്‍ക്ക് സാധിച്ചു. തൊണ്ണൂറുകളില്‍ സജീവമല്ലാതിരുന്ന ആശയെ എ.ആര്‍. റഹ്മാനാണ് 'രംഗീല'യിലൂടെ വീണ്ടും തിരികെ കൊണ്ടുവന്നത്. തുടര്‍ന്ന് താല്‍, ലഗാന്‍ തുടങ്ങിയ സിനിമകളിലൂടെ അവര്‍ പുതിയ തലമുറയ്ക്കും പ്രിയങ്കരിയായി മാറി. ബോംബെ രവി, ഇളയരാജ തുടങ്ങി സംഗീത ലോകത്തെ പ്രഗത്ഭരായ മിക്ക സംഗീതസംവിധായകര്‍ക്കൊപ്പവും അവര്‍ അവിസ്മരണീയമായ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  • 'കര്‍മ ആരേയും വെറുതേ വിടില്ല', രഞ്ജിത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയ നടിക്ക് നന്ദി; പ്രതികരണവുമായി ബംഗാളി നടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions