യു.കെ.വാര്‍ത്തകള്‍

മെനിംജൈറ്റിസ് ബി ഭീഷണി; ബ്രിട്ടനില്‍ 10 ലക്ഷം യുവാക്കള്‍ക്ക് വാക്‌സിന്‍, പ്രത്യേക പ്രതിരോധ കാമ്പയിന്‍

ഇംഗ്ലണ്ടിലും വെയില്‍സിലും സ്‌കോട്‍ ലന്‍ഡിലും ഉള്‍പ്പെടെ പത്ത് ലക്ഷം യുവാക്കള്‍ക്ക് മെനിംജൈറ്റിസ് ബി വാക്‌സിന്‍ നല്‍കാന്‍ ബ്രിട്ടീഷ് ആരോഗ്യ വകുപ്പ്. കെന്റില്‍ ഈ വര്‍ഷം പടര്‍ന്നുപിടിച്ച രാജ്യത്തെ ഏറ്റവും വലിയ മെനിംജൈറ്റിസ് ബി വ്യാപനവും ഡോര്‍സെറ്റിലെ വെയ്‌മൗത്ത്, ബെര്‍ക്ക്‍ഷെയറിലെ റീഡിംഗ് എന്നിവിടങ്ങളിലെ അസാധാരണ ക്ലസ്റ്ററുകളും ആരോഗ്യ വകുപ്പിനെ ജാഗ്രതയിലാക്കിയതോടെയാണ് ഈ നടപടി. സര്‍വകലാശാലകളിലും ഹോസ്റ്റലുകളിലും ആദ്യമായി പ്രവേശിക്കുന്ന 18 മുതല്‍ 25 വയസ് വരെയുള്ള വിദ്യാര്‍ത്ഥികളാണ് പ്രധാനമായും വാക്‌സിന്‍ ലഭിക്കുന്നവര്‍.

ലിവര്‍പൂളിലെ സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന 18 കാരന്‍ ആരോണ്‍ മില്‍സ് മെനിംജൈറ്റിസ് ബാധിച്ച് മരിച്ചതും വിഷയത്തെ കൂടുതല്‍ ഗൗരവതരമാക്കി. സാധാരണ ഫ്‌ളൂ പോലുള്ള ലക്ഷണങ്ങളോടെയായിരുന്നു അസുഖത്തിന്റെ തുടക്കം. എന്നാല്‍ പിന്നീട് ഗുരുതരാവസ്ഥയിലേക്കു മാറുകയായിരുന്നു. നിലവില്‍ കൗമാരക്കാര്‍ക്ക് നല്‍കുന്ന MenACWY വാക്‌സിന്‍ എല്ലാ വകഭേദങ്ങളെയും പ്രതിരോധിക്കില്ലെന്നതാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചുംബനം, പാനീയങ്ങള്‍ പങ്കിടല്‍, ഒന്നിച്ചുള്ള താമസം തുടങ്ങിയവ വഴി രോഗാണു പകരാന്‍ സാധ്യത കൂടുതലാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജൂലൈ മുതല്‍ രണ്ട് ഡോസ് വീതം നല്‍കുന്ന പ്രത്യേക കാമ്പയിനാണ് യുകെയില്‍ ആരംഭിക്കുന്നത്. ശിശുക്കള്‍ക്ക് പതിവായി നല്‍കുന്ന ബെക്സെറോ വാക്‌സിന്‍ മെനിംജൈറ്റിസ് ബി രോഗബാധ 75 ശതമാനം വരെ കുറച്ചതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. പനി, ഛര്‍ദ്ദി, കടുത്ത തലവേദന, കഴുത്ത് മുറുകല്‍, വെളിച്ചത്തോടുള്ള അസഹിഷ്ണുത, മയക്കം, ഫിറ്റ്സ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തിര ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.


  • കാന്‍സര്‍ റിസേര്‍ച്ച് യുകെയ്ക്കായി 300 മൈല്‍ നടന്ന് ലിവര്‍പൂള്‍ മലയാളി; കൈയടിച്ച് ബ്രിട്ടന്‍
  • സിസേറിയന്‍ അടുത്തിരിക്കെ കെയററുടെ ഭര്‍ത്താവും, കുഞ്ഞും നാടുവിടണമെന്ന് ഹോം ഓഫീസ് ലെറ്റര്‍; ആശങ്കയോടെ കെയറര്‍മാര്‍
  • വാട്ടര്‍ഫോര്‍ഡില്‍ ജോഗിങിനിടെ യുവാവിന് ക്രൂരമായ ആക്രമണം; ഇരയായത് മലയാളി എഞ്ചിനിയറെന്ന് റിപ്പോര്‍ട്ട്
  • എന്‍എച്ച്എസില്‍ പ്രതിദിനം 3,000 രോഗികള്‍ക്ക് ഇടനാഴികളില്‍ ചികിത്സ!
  • വൈറല്‍ ബാധയെ തുടര്‍ന്ന് മസ്തിഷ്ക രക്തസ്രാവവും രക്തക്കുഴലുകളില്‍ തടസവും; ഹെലന്‍ റോസിന്റെ മരണകാരണം വ്യക്തമാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്
  • ലണ്ടനില്‍ മൂന്ന് വയസുകാരിയെ രക്ഷിച്ച മലയാളി യുവാവിന് അഭിനന്ദന പ്രവാഹം
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ രണ്ടാം ദിവസവും കുടിയേറ്റ വിരുദ്ധ കലാപം പടരുന്നു; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
  • അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കാന്‍ ഡിജിറ്റല്‍ സംവിധാനം; വരുന്നത് 18 ആശുപത്രികളില്‍
  • എഐ അബദ്ധങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ക്കും, എന്‍എച്ച്എസിനും എതിരെ കേസ് വരുമെന്ന് ആശങ്ക
  • മില്‍ട്ടണ്‍ കെയ്ന്‍സിലെ ഡോക്ടര്‍ അച്ചാമ്മയുടെ മരണം നെഞ്ചിലേറ്റ മുറിവും തലക്കേറ്റ ക്ഷതവും കാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions