യു.കെ.വാര്‍ത്തകള്‍

ഗര്‍ഭിണി ഒമ്പതാം നില കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു; ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ രക്ഷപ്പെടുത്തി

ഇംഗ്ലണ്ടിലെ ലീഡ്‌സില്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്ന 38-കാരി എമ്മ അറ്റ്കിന്‍സണ്‍ മരിച്ച സംഭവത്തില്‍ നടന്ന ഇന്‍ക്വസ്റ്റില്‍ ഹൃദയഭേദകമായ വിവരങ്ങള്‍ പുറത്തുവന്നു. 2024 ഒക്ടോബര്‍ 22-ന് ഒമ്പതാം നിലയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ എമ്മ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.

തുടര്‍ന്ന് മൃതദേഹം ലീഡ്‌സ് ജനറല്‍ ഇന്‍ഫര്‍മറിയിലേക്ക് മാറ്റി. അവിടെ എത്തിയതിന് പിന്നാലെ ഏകദേശം 30 മിനിറ്റിനകം അടിയന്തര സിസേറിയന്‍ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു.

പെണ്‍കുഞ്ഞിന് സംഭവത്തെ തുടര്‍ന്ന് ശ്വാസകോശത്തിനും കാലിനും പരിക്കേറ്റതിനാല്‍ ആദ്യ ആഴ്ചകള്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയേണ്ടിവന്നു. പിന്നീട് കുഞ്ഞ് സുഖം പ്രാപിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ കോറോണര്‍, എമ്മ ജനാലയുടെ സുരക്ഷാ സംവിധാനങ്ങള്‍ നീക്കിയ ശേഷമാണ് താഴേക്ക് വീണതെന്ന് കണ്ടെത്തി. എന്നാല്‍, ആത്മഹത്യയെന്ന് ഉറപ്പാക്കാനായിട്ടില്ല.

മരണസമയത്ത് എമ്മ മാനസിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായും, ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് നിയമനടപടികളെക്കുറിച്ചുള്ള ആശങ്കകള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

  • എ-ലെവല്‍ ഗ്രേഡുകള്‍ ഇക്കുറി റെക്കോര്‍ഡ് കടക്കും; കോവിഡ് കാലത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മാര്‍ക്കുകള്‍
  • പോഷകാഹാര കുറവുമൂലം ഒരുവയസുകാരന്‍ മരിച്ചു; മാതാപിതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്
  • കടുത്ത വേനല്‍: വിളവെടുപ്പ് കുത്തനെ ഇടിയും; ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും സാധ്യത
  • യുകെയില്‍ ഉഷ്ണതരംഗത്തിന് താല്‍ക്കാലിക ശമനം; അടുത്തയാഴ്ച വീണ്ടും താപനില കൂടും
  • 70 കഴിഞ്ഞാല്‍ നിര്‍ബന്ധിത കണ്ണ് പരിശോധന; ഡ്രൈവിംഗ് നിയമത്തില്‍ അടിയന്തിര മാറ്റങ്ങള്‍
  • വിദേശ പൗരന്മാര്‍ക്ക് സോഷ്യല്‍ ഹൗസിംഗ് വിലക്കും; പുതിയ നയം പ്രഖ്യാപിച്ച് ടോറി പാര്‍ട്ടി
  • വൈദ്യുതി തകരാര്‍: ഇംഗ്ലണ്ടില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി
  • ഇംഗ്ലണ്ടിലെ ജലാശയങ്ങള്‍ ഗുരുതര മലിനീകരണത്തില്‍; ആരോഗ്യ ഭീഷണി
  • വിന്റര്‍ പോലെ ഇനി സമ്മര്‍ പ്രതിസന്ധിയും: എന്‍എച്ച്എസിന് മുന്നറിയിപ്പുമായി ഹെല്‍ത്ത് സെക്രട്ടറി
  • സെന്‍ട്രല്‍ ലണ്ടനില്‍ നാല് പേര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions