Don't Miss

സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു പ്രധാനമന്ത്രി
സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ യുവാക്കള്‍ക്കായി പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതല്‍ രാജ്യത്തെ യുവാക്കള്‍ക്കായി പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗര്‍ യോജന നടപ്പിലാക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഈ പദ്ധതി പ്രകാരം, സ്വകാര്യ മേഖലയില്‍ ആദ്യമായി ജോലി നേടുന്ന യുവാക്കള്‍ക്കും യുവതികള്‍ക്കും സര്‍ക്കാരില്‍ നിന്ന് 15,000 ലഭിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കമ്പനികള്‍ക്ക് പ്രോത്സാഹന തുക നല്‍കും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗര്‍ യോജന യുവാക്കള്‍ക്ക് ഏകദേശം 3.5 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദേഹം വ്യക്തമാക്കി. 2047 വിദൂരമല്ല, ഇത് മുന്നേറാനുള്ള സമയം. സര്‍ക്കാര്‍ നിങ്ങളോടൊപ്പം ഉണ്ട്. നമുക്ക് പുതിയ ചരിത്രം സൃഷ്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നിര്‍മ്മാണ ദൗത്യം ആവേശത്തോടെ മുന്നോട്ട് നീങ്ങുന്നു. നാം ഗുണനിലവാരത്തില്‍ ഉയര്‍ന്ന മൂല്യങ്ങള്‍

More »

കോതമംഗലത്ത് 23കാരി ജീവനൊടുക്കി; പിന്നില്‍ 'ലവ് ജിഹാദെന്ന്' ആരോപണം
എറണാകുളം : കോതമംഗലത്ത് 23കാരിയുടെ മരണത്തില്‍ യുവാവാവിനും വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. പറവൂര്‍ സ്വദേശി റമീസും കുടുംബവും കല്യാണത്തിന് മതം മാറണമെന്ന് നിര്‍ബന്ധിച്ചുവെന്നും മര്‍ദിച്ചുവെന്നുമാണ് ആരോപണം. കോതമംഗലം സ്വദേശിനി സോന എല്‍ദോസ് ശനിയാഴ്ചയാണ് ജീവനൊടുക്കിയത്. വീട്ടില്‍ കൊണ്ടു പോയി പൂട്ടിയിട്ട് സോനയെ റമീസും കുടുംബാംഗങ്ങളും മര്‍ദ്ദിച്ചുവെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. മതം മാറ്റത്തിന് സമ്മതിച്ച തന്നോട് ക്രൂരത തുടര്‍ന്നെന്നും പെണ്‍കുട്ടിയുടെ കുറിപ്പിലും വ്യക്തമാകുന്നുണ്ട്. 'കോളേജ് കാലത്താണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് വിവാഹമാലോചിച്ച് റമീസിന്റെ വാപ്പയും ഉമ്മയും വീട്ടില്‍ വന്നു. കല്യാണം കഴിക്കണമെങ്കില്‍ മതം മാറണമെന്നും ഇല്ലെങ്കില്‍ പള്ളിയില്‍ നിന്ന് പുറത്താക്കുമെന്നും പറഞ്ഞു. മതംമാറാമെന്ന് സോന അവരോട് പറഞ്ഞു. ഈ സമയം അച്ഛന്‍ മരിച്ച് 40 ദിവസം

More »

രാഹുല്‍ ഗാന്ധിയുടെ 'സര്‍ജിക്കല്‍ സ്ട്രൈക്ക്'
ന്യൂഡല്‍ഹി : ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആറ്റംബോംബ് കൈയിലുണ്ടെന്നു അടുത്തിടെ രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. അതാണിന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇത്തരമൊരു ക്രമക്കേട് ആരോപണം ഈ വിധം മുമ്പ് ആരും ഉന്നയിച്ചിട്ടില്ല. മുമ്പൊക്കെ വോട്ടിങ് മെഷീനെതിരെ ആരോപണം ഉയര്‍ന്നിരുന്നു എങ്കില്‍ ഇത്തവണ വോട്ടേഴ്‌സ് ലിസ്റ്റിലെ ക്രമക്കേടാണ് ഉന്നയിക്കുന്നത്. വിവിധ തെരഞ്ഞെടുപ്പുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെ ബിജെപി വലിയ വോട്ട് മോഷണം നടത്തിയെന്നാണ് രാഹുല്‍ഗാന്ധി ആരോപിക്കുന്നത്. ഒരാള്‍ക്ക് ഒരു വോട്ട് എന്ന ഇന്ത്യന്‍ ഭരണ അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന കാര്യം ബിജെപി വിദഗ്ദ്ധമായി തകര്‍ത്തെന്നും വ്യാപകമായ വ്യാജവോട്ട് പരിപാടി നടത്തിയെന്നും ആരോപിച്ചു. ഇതുവരെ

More »

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം അട്ടിമറിക്കപ്പെട്ടു!
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യയുടെ ഹര്‍ജി. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കുറ്റം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ മറച്ചുവെച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ പറയുന്നു. കുറ്റപത്രത്തിലെ പതിമൂന്ന് പിഴവുകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പ്രശാന്തന്‍ നല്‍കിയ പരാതിയിലില്ല. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെപ്പറ്റി പ്രൊസിക്യൂഷന്‍ മറച്ചുപിടിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. നവീന്‍ ബാബുവിന്റെ ക്വാര്‍ട്ടേഴ്സിന് സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ്

More »

കീടനാശിനിക്കൊല വീണ്ടും; ഗ്രീഷ്മക്കേസിന്റെ തനിയാവര്‍ത്തനം
കൊച്ചി : കേരളത്തെ ഞെട്ടിച്ച ഗ്രീഷ്മക്കേസിന്റെ തനിയാവര്‍ത്തനം കോതമംഗലത്ത്. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പെണ്‍സുഹൃത്ത് ചേലാട് സ്വദേശി അദീന വിഷംകൊടുത്ത് അന്‍സിലിനെ കീടനാശിനി കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അദീന പാരക്വിറ്റ് എന്ന കീടനാശിനിയാണ് അന്‍സിലിന് നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇത് എന്തില്‍ കലക്കിയാണ് നല്‍കിയതെന്ന് വ്യക്തമല്ല. ചേലാടുള്ള കടയില്‍ നിന്നാണ് കീടനാശിനി വാങ്ങിയതെന്നും വ്യക്തമായിട്ടുണ്ട്. തിരുവനന്തപുരത്ത് കാമുകന്‍ ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ കക്ഷായത്തില്‍ കലക്കിക്കൊടുത്തതും പാരക്വിറ്റ് എന്ന കീടനാശിനിയാണ്. കേസില്‍ ശിക്ഷിക്കപ്പെട്ട ഗ്രീഷ്മ ഇപ്പോള്‍ ജയിലിലാണ്. അന്‍സിലിനെ ഒഴിവാക്കാനാണ് അദീന കീടനാശിനി നല്‍കിയതെന്നാണ്

More »

കാനഡയില്‍ ചെറുവിമാനം തകര്‍ന്നുവീണ് വീണ്ടുമൊരു മലയാളി യുവാവിന് ദാരുണാന്ത്യം
ഒട്ടാവ : കാനഡയില്‍ ചെറുവിമാനം അപകടത്തില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. മലയാളിയായ ഗൗതം സന്തോഷ് (27) ആണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കോണ്‍സുലേറ്റ് ജനറല്‍ എക്സില്‍ കുറിച്ചു. കേരള മുഖ്യമന്ത്രിയെ ടാഗ് ചെയ്തുകൊണ്ടാണ് കോണ്‍സുലേറ്റിന്റെ എക്സ് പോസ്റ്റ്. രണ്ടുപേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ശനിയാഴ്ച വൈകീട്ട് ന്യൂഫൗണ്ട്ലാന്റിലെ ഡീര്‍ ലേകിന് സമീപമാണ് ചെറുവിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. അടുത്തിടെ കാനഡയില്‍ പരിശീലനത്തിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് ശ്രീഹരി സുകേഷ് (23) എന്ന മലയാളി യുവാവും മരണമടഞ്ഞിരുന്നു. ജൂലൈ 8ന് കാനഡയിലെ മാനിടോബയില്‍ സ്റ്റെന്‍ബാക് സൗത്ത്

More »

സിസ്റ്റര്‍ റാണി മരിയ, മിന ബറുവ ...കന്യാസ്ത്രീകള്‍ തുടരെ വേട്ടയാടപ്പെടുമ്പോള്‍...
വടക്കേ ഇന്ത്യയില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കും കന്യാസ്ത്രീകള്‍ക്കും എതിരായ അതിക്രമങ്ങളും വേട്ടയാടലും തുടരുന്നു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ബജ്രംഗ്ദള്‍ നല്‍കിയ പരാതിയില്‍ ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്യിച്ച സംഭവമാണ് അതില്‍ ഏറ്റവും ഒടുവിലത്തേത്. സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവരാണ് അറസ്റ്റിലായി റിമാന്‍ഡ് ചെയ്യപ്പെട്ടത്. ഗുരുതര വകുപ്പുകളാണ് ഇവര്‍ക്കെതിരെ എഫ്ഐആറില്‍ ചേര്‍ത്തിരിക്കുന്നത്. പ്രലോഭിപ്പിച്ച് മതംമാറ്റാന്‍ ശ്രമിച്ചെന്നും മനുഷ്യക്കടത്ത് നടത്തിയെന്നും എഫ്ഐആറില്‍ ആരോപിക്കുന്നു. തുടക്കത്തില്‍ മതപരിവര്‍ത്തനമാണ് ആരോപിച്ചിരുന്നതെങ്കില്‍ പിന്നീട് മനുഷ്യക്കടത്ത് കുറ്റം കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. സിസ്റ്റര്‍ പ്രീതിയെ ഒന്നാംപ്രതിയും സിസ്റ്റര്‍ വന്ദനയെ രണ്ടാം പ്രതിയുമാക്കിയാണ് എഫ്ഐആര്‍. കന്യാസ്ത്രീകള്‍ക്കൊപ്പം മൂന്നു

More »

കാനഡയില്‍ നിന്നും ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കും
കാനഡയില്‍ പരിശീലനത്തിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മരിച്ച ശ്രീഹരി സുകേഷിന്റെ (23) മൃതദേഹം നാട്ടിലെത്തിക്കും. ജൂലൈ 26ന് നാട്ടിലെത്തിക്കുമെന്നാണ് സൂചന. ടൊറന്റോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഗിരീഷ് ജുനേജയാണ് ഇക്കാര്യം സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസിനെ അറിയിച്ചത്. ആവശ്യമായ രേഖകള്‍ എല്ലാം സമര്‍പ്പിച്ച് എന്‍ഒസിക്കുള്ള നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജൂലൈ 24ന് ടൊറോന്റോയില്‍ നിന്നും പുറപ്പെടുന്ന എ ഐ 188 വിമാനത്തില്‍ മൃതദേഹം 25ന് ഉച്ച 2.40ന് ഡല്‍ഹിയില്‍ എത്തിക്കും. 26ന് 8.10 നുള്ള എഐ 833 നമ്പര്‍ വിമാനത്തില്‍ മൃതദേഹം ഡല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ എത്തിക്കും. ആകാശത്ത് തന്റെ സ്വപ്നങ്ങള്‍ ബാക്കിയാക്കി ശ്രീഹരി സുകേഷ് വിടപറയുമ്പോള്‍ ഇല്ലാതാകുന്നത് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളാണ്.ജൂലൈ 8ന് കാനഡയിലെ മാനിടോബയില്‍ സ്റ്റെന്‍ബാക് സൗത്ത്

More »

'കണ്ണേ കരളേ വി എസേ'; കത്തിജ്വലിച്ച രണ്ടക്ഷരം
സമരസപ്പെടാത്ത, നെഞ്ചുറപ്പുള്ള പോരാളിയെ രാഷ്ട്രീയ കേരളത്തിന് നഷ്ടമായിരിക്കുന്നു. സമരങ്ങളുടെ തീച്ചൂളയിലേയ്ക്ക് എടുത്തെറിയപ്പെട്ട ജീവിതം. ബാല്യവും കൗമാരവും യൗവനവും വാര്‍ദ്ധക്യവുമെല്ലാം പോരാട്ടങ്ങളുടേതായിരുന്നു. പാര്‍ട്ടിനേതാക്കള്‍ പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിച്ചപ്പോള്‍ തിരുത്താനൊരു വി എസ് ഉണ്ടായിരുന്നു. അദ്ദേഹം രോഗ ശയ്യയിലായത് പാര്‍ട്ടിയ്ക്കും തീരാ നഷ്ടമായി. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ വിഎസ് എന്ന രണ്ടക്ഷരം ഉയര്‍ത്തുന്ന, ഉയര്‍ത്തിയ ആരവം മറ്റൊരു നേതാവിന് എത്തിപ്പിടിക്കാന്‍ കഴിയാത്തതിലും അപ്പുറമാണ്.. കേരളത്തിന്റെ സമരനായകന്‍ വിടവാങ്ങുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ രാഷ്ട്രീയഭേദമന്യേ ജനപ്രിയ നേതാവ് എന്ന കസേരയിലെ ആളൊഴിയുകയാണ്. പാര്‍ട്ടിയ്ക്കപ്പുറം അണികള്‍ക്കപ്പുറം കേരളമെമ്പാടും ജനമനസുകളില്‍ ഇടം നേടിയ നേതാക്കളുടെ പട്ടികയിലെ അവസാനപേരുകാരനാണ് ഒരുപക്ഷേ വിടവാങ്ങുന്നത്. ഇനിയൊരു വിഎസ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions