ആരോഗ്യം

മുലയൂട്ടല്‍ അമ്മമാരെ കാന്‍സറില്‍ നിന്ന് രക്ഷിക്കും; മറ്റു രോഗങ്ങള്‍ വരാനുള്ള സാധ്യത മൂന്നിലൊന്നുമാത്രം

ലണ്ടന്‍ : മുലപ്പാല്‍ കുഞ്ഞിന്റെ ആരോഗ്യത്തിനു അത്യന്താപേക്ഷിതം എന്നപോലെ മുലയൂട്ടല്‍ മൂലം അമ്മയ്ക്കുമുണ്ട് ഗുണം. മുലയൂട്ടല്‍ അമ്മമാരെ കാന്‍സറില്‍ നിന്ന് രക്ഷിക്കും. പോരാത്തതിന് മറ്റു രോഗങ്ങള്‍ വരാനുള്ള സാധ്യത മൂന്നിലൊന്നുമാത്രം. ആറു മാസമെങ്കിലും മുലയൂട്ടിയിട്ടുള്ള സ്ത്രീകളില്‍ കാന്‍സര്‍ വരാനുള്ള സാധ്യത പത്ത് ശതമാനം കുറവാണെന്നാണ് പഠനം തെളിയിക്കുന്നത്. മറ്റു രോഗങ്ങള്‍ വരാനുള്ള സാധ്യത മൂന്നിലൊന്നും. കൂടാതെ ഹൃദയാഘാത സാധ്യത പതിനേഴു ശതമാനം കുറവായിരിക്കും.

വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഫണ്ടും അമേരിക്കന്‍ ഇന്‍സ്റ്റിട്ട്യൂട്ടും ഒന്‍പത് യൂറോപ്യന്‍ രാജ്യങ്ങളിലെ 380,000 പേരിലായി 12 വര്‍ഷം നീണ്ട് പഠനത്തിലൂടെ രോഗാവസ്ഥ കുറയ്ക്കാനുള്ള നിരവധി പ്രതിവിധികളാണ് കണ്ടുപിടിക്കപ്പെട്ടത്. പഠനത്തില്‍ വികസിപ്പിച്ച ഏഴു ശുപാര്‍ശകള്‍ പിന്തുടര്‍ന്നവരില്‍ 34 ശതമാനം വരെ രോഗസാധ്യത കുറഞ്ഞതായി കണ്ടെത്തി.

പ്രധാ‍ന ശുപാര്‍ശകളില്‍ ഒന്ന് ശരീരഭാരം കുറയ്ക്കുക എന്നുള്ളതാണ്. ശരീരഭാരം കൂട്ടുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. കൂടുതല്‍ സസ്യാഹാരം ഉള്‍പ്പെടുത്തുക. മാംസാഹാരത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗം കുറയ്ക്കുക. അമ്മമാരാണെങ്കില്‍ കുറഞ്ഞത് ആറുമാസമെങ്കിലും മുലയൂട്ടുക. മദ്യപാനം ഒഴിവാക്കുക. ഇവയില്‍ കുറെയെങ്കിലും പിന്തുടര്‍ന്നവരില്‍ ശ്വാസകോശ സംബന്ധ അസുഖങ്ങള്‍ 50 ശതമാനവും മറ്റു അസുഖങ്ങള്‍ക്കുള്ള സാധ്യത 44 ശതമാനവും കാന്‍സര്‍ സാധ്യത 20 ശതമാനവും കുറഞ്ഞതായി പഠനത്തിനു നേതൃത്വം നല്‍കിയ ലണ്ടനിലെ ഇംപീരിയര്‍ കോളേജിലെ ഡോ. തെരേസ നോരറ്റ് പറയുന്നു.

ആറു മാസമെങ്കിലും മുലയൂട്ടിയിട്ടുള്ള സ്ത്രീകളില്‍ കാന്‍സര്‍ വരാനുള്ള സാധ്യത പത്ത് ശതമാനവും ഹൃദയാഘാത സാധ്യത പതിനേഴു ശതമാനം കുറവാണെന്നാണ് പഠനം തെളിയിക്കുന്നത്. പഠനത്തിന്റെ വെളിച്ചത്തില്‍ സര്‍ക്കാരുകള്‍ക്കു തങ്ങളുടെ പബ്ലിക് ഹെല്‍ത്ത് പോളിസിയില്‍ മാറ്റം വരുത്താം. മുലയൂട്ടല്‍ പ്രോത്സാഹനം, സസ്യാഹാരത്തിന്റെ ഉപഭോഗം, മദ്യപാന ശീലം ഒഴിവാക്കല്‍ എന്നിവ ആളുകളുടെ പ്രതിരോധ ശക്തി കൂടി ആയുസ് വര്‍ധിക്കാന്‍ ഇടയാക്കും.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions