ആരോഗ്യം

പുതിയ നേത്രപടല ഭാഗം കണ്ടുപിടിച്ച് ബ്രിട്ടനിലെ ഇന്ത്യന്‍ ഡോക്ട‌ര്‍ ലോകശ്രദ്ധയില്‍


ലണ്ടന്‍ : നേത്രരോഗങ്ങള്‍ ചികിത്സിക്കുന്നതില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാവുന്ന പുതിയ നേത്രപടല ഭാഗം ബ്രിട്ടനിലെ ഇന്ത്യന്‍ ഡോക്ട‌ര്‍ കണ്ടുപിടിച്ചു. ഏറെക്കാലത്തിനുശേഷമാണ് ചെറുതെങ്കിലും മനുഷ്യശരീരത്തില്‍ ഒരു പുതിയ ഭാഗം കണ്ടുപിടിക്കപ്പെടുന്നത്. നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ ഓഫ്താര്‍മോളജി പ്രൊഫസറും ജലന്ധര്‍ സ്വദേശിയുമായ ഹര്‍മീന്ദര്‍ ദുവ എന്ന ഡോക്ടറാണ് മനുഷ്യ ശരീര ശാസ്ത്രത്തിലെ സുപ്രധാനമായ ഈ കണ്ടുപിടിത്തത്തിന്റെ ഉടമ. കോര്‍ണിയ

എന്ന പേരിലുള്ള നേത്രപടലത്തില്‍ ഡോ.ദുവ കണ്ടുപിടിച്ച ഭാഗത്തിന് ദുവയുടെ പടലം എന്നര്‍ത്ഥം വരുന്ന ദുവാസ് ലേയര്‍ (Dua's layer)​ എന്നാണ് പേരിട്ടിരിക്കുന്നത്. കോര്‍ണിയയുടെ ഭാഗങ്ങള്‍ പലപ്പോഴും നേത്രരോഗങ്ങള്‍ക്കിരയാകാറുണ്ട്. നിലവില്‍ അഞ്ച് പടലങ്ങളാണ് കോര്‍ണിയയ്ക്കുള്ളത്. തിമിരം അടക്കമുള്ള രോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയയില്‍ കോര്‍ണിയ മൊത്തത്തില്‍ മാറ്റാതെ ഈ ഭാഗങ്ങള്‍ മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്. ഇതില്‍ 0.015 മില്ലീമീറ്റര്‍ കനത്തിലുള്ള ദുവാസ്

ലേയര്‍ ഇപ്പോഴുള്ള സ്ട്രോമ,​ ഡിഎം എന്നീ പടലങ്ങള്‍ക്കിടയിലുള്ളതാണ്. (കോര്‍ണിയയ്ക്ക് മൊത്തത്തില്‍ 0.5 അതായത് അര മില്ലീമീറ്റര്‍ കനമാണുള്ളത്.) ​നിലവിലുള്ള അഞ്ച് പടലങ്ങള്‍ക്കുമുണ്ടാകുന്ന തകരാറുകള്‍ ആറാമത് പടലമുണ്ടെന്നറിയാതെ ചികിത്സിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മറ്റ് പടലങ്ങളെക്കാള്‍ കട്ടി കൂടുതലുള്ള ദുവാസ് ലേയറിന് പ്രത്യേക ചികിത്സ നല്‍കുകയാണെങ്കില്‍ നേത്രരോഗങ്ങളുടെ ചികിത്സ കുറച്ചുകൂടി കൃത്യതയാര്‍ജ്ജിക്കുമെന്ന് ഡോക്ടര്‍മാര്‍ കരുതുന്നു.

വായുകുമിളകള്‍ പടലങ്ങള്‍ക്കിടയിലേക്ക് കടത്തിവിട്ടാണ് അവയെ വേര്‍തിരിക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്നത്. ഇങ്ങനെ ചെയ്തപ്പോള്‍ കണ്ടെത്തിയ ചില അപാകതകളാണ് ഡോ.ദുവയുടെ ഗവേഷണത്തിന് പാത്രമായത്. ദുവാസ് ലേയറിന് കട്ടി കൂടുതലുള്ളതുകൊണ്ട് ഭാവിയില്‍ നേത്ര ശസ്ത്രക്രിയകള്‍ കൂടുതല്‍എളുപ്പമാകുമെന്നാണ് നോട്ടിംഗ്ഹാം സര്‍വകലാശാല പറയുന്നത്. കോര്‍ണിയല്‍ ഹൈഡ്രോപ്സ് അഥവാ നേത്രപടലത്തിന്റെ വീക്കം പ്രധാനമായും ദുവാസ് ലേയറിലാണ് ഉണ്ടാകുന്നത് എന്നതുകൊണ്ട് ഈ പടലഭാഗം മാത്രം മാറ്റി രോഗം ചികിത്സിച്ചുമാറ്റാന്‍ കഴിയും.

നാഗ്പൂരില്‍ നിന്ന് മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയശേഷമാണ് ഡോ.ദുവ നോട്ടിംഗ്ഹാമിലെത്തിയത്. പിതാവ് വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions