ആരോഗ്യം

യുകെ വിഷാദ രോഗികളുടെ നാടാകുന്നു



യൂറോപ്പിലെ മറ്റു രാജ്യക്കാരെ പിന്നിലാക്കി യുകെ ജനത വിഷാദ രോഗത്തിനു അടിപ്പെടുന്നു. വിഷാദം ബ്രിട്ടനിലെ ജനങ്ങളുടെ മനസുകളെ കീഴടക്കുന്നുവെന്ന് അന്താരാഷ്ട്ര പഠനം ആണ് വെളിപ്പെടുത്തിയത്. പാശ്ചാത്യ ലോകത്ത് പ്രൊസാക് പോലുള്ള മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നവരില്‍ യുകെ ഏഴാം സ്ഥാനത്താണ്. ഓരോ 1000 പേരിലും ദിവസേന 71 ഡോസെടുക്കുന്നവരുണ്ടെന്നാണ് 2011ലെ കണക്കുകള്‍ പറയുന്നത്. ലോകത്തിലെ വ്യവസായിക രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡവലപ്‌മെന്റാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്.



ഒരു ദശാബ്ദം മുമ്പ് 38 ഡോസ് മാത്രമായിരുന്നതാണ് ഇപ്പോള്‍ 71 ആയി വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ ബ്രിട്ടനില്‍ ആന്റി-ഡിപ്രസന്റുകള്‍ അധികമായാണ് നിര്‍ദ്ദേശിക്കപ്പെടുന്നതെന്ന ആശങ്ക ഡോക്ടര്‍മാര്‍ക്കിടയില്‍ പടര്‍ന്നിട്ടുണ്ട്. പ്രൊസാക്, സെറൊക്‌സാറ്റ് തുടങ്ങിയ മരുന്നുകളുടെ ഉപയോഗത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions