ഇമിഗ്രേഷന്‍

കുടിയേറ്റക്കാരെ പിഴിയാന്‍ സര്‍ക്കാര്‍ ;10,000 പൗണ്ടില്‍‌ താഴെ വരുമാനമുള്ളവരും ഇന്‍കം ടാക്‌സ് അടക്കണം

ലണ്ടന്‍ : മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന്‌ കുടിയേറ്റക്കാരെ പിഴിയാനുള്ള തീരുമാനവുമായി കാമറൂണ്‍ സര്‍ക്കാര്‍. സാധാരണക്കാരായ കുടിയേറ്റക്കാരെയും ഇന്‍കം ടാക്‌സ് പരിധിയില്‍‌ കൊണ്ടുവരാനുള്ള കടുത്ത തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇതുപ്രകാരം 10,000 പൗണ്ടില്‍‌ താഴെ വരുമാനമുള്ള കുടിയേറ്റക്കാരും ഇനി ഇന്‍കം ടാക്‌സ് അടക്കണം.

നിലവില്‍‌ യു കെയില്‍ ജോലി ചെയ്യുന്ന, 10,000 പൗണ്ടില്‍‌ താഴെ വരുമാനമുള്ള കുടിയേറ്റക്കാരെ ഇന്‍കം ടാക്‌സ് പരിധിയില്‍‌ നിന്ന് ഒഴിവാക്കിയിട്ടുണ്ടായിരുന്നു. ഈ സൗജന്യം ഇനി തദ്ദേശിയരായ പൗരന്‍മാര്‍ക്ക് മാത്രമായി നിജപ്പെടുത്തും. ഇതോടെ യുകെയില്‍ ജോലി ചെയ്യുന്ന ക്ലീനര്‍മാര്‍, സാധാരണ തൊഴിലാളികള്‍ , ബാര്‍ ജീവനക്കാര്‍ തുടങ്ങിയവരൊക്കെ ഇനി ഇന്‍കം ടാക്‌സ് അടക്കേണ്ടിവരും.


രാജ്യത്ത് ഫുള്‍ടൈം ജോലി ചെയ്യുന്നില്ലെങ്കില്‍പ്പോലും കുടിയേറ്റക്കാര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തില്‍നിന്ന് 20 ശതമാനം ടാക്‌സ് ഇനത്തില്‍ പിടിക്കാനാണ് തീരുമാനം. അതായത് സാധാരണ തൊഴിലാളികളില്‍നിന്ന് 1,352 പൗണ്ട് ഈടാക്കും. താഴ്ന്ന ശമ്പളക്കാര്‍ക്ക് ഇത് ഇരുട്ടടിയാവും. ജര്‍മനി, ഹോളണ്ട്, എന്നീ യൂറോപ്യന്‍ രാജ്യങ്ങളുടെ മാതൃക ഇക്കാര്യത്തില്‍ പിന്തുടരാനാണ് ജോര്‍ജ് ഓസ്‌ബോണ്‍ നിര്‍ദ്ദേശിക്കുന്നത്. ജര്‍മനി, ഹോളണ്ട്, യു എസ്, കാനഡ എന്നീ രാജ്യങ്ങളില്‍ അവിടുത്തെ പൗരന്മാര്‍ക്ക് മാത്രമെ നികുതിയിളവുകള്‍ നല്‍കുന്നുള്ളൂ. ഈ ശ്രേണിയിലേയ്ക്ക് ആണ് യുകെയും നീങ്ങുന്നത്‌. ഇതുവഴി കുടിയേറ്റം നിരുല്‍സാഹപ്പെടുത്താം എന്നും സര്‍ക്കാര്‍ കണക്കു കൂട്ടുന്നു. കൂടാതെ 400 മില്യണ്‍ പൗണ്ട് അധികമായി ഖജനാവിലേയ്ക്ക് എത്തുകയും ചെയ്യും.

  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions