ആരോഗ്യം

ഹൃദയത്തെ സംരക്ഷിച്ച് ആയുസുകൂട്ടാന്‍ മെഡിറ്ററേനിയന്‍ ഭക്ഷണരീതി ശീലമാക്കൂ

യുവാക്കളില്‍ പോലും ഇന്ന് ഹൃദയാഘാതവും ഹൃദയ സംബന്ധമായ അസുഖങ്ങളും വ്യാപകമാണ്. ആധുനിക മനുഷ്യന്റെ ഹൃദയവും രക്തധമനികളും അത്രയ്ക്ക് വീക്കായി വരുകയാണ്. തെറ്റായ ഭക്ഷണ രീതിയിലും ജീവിതാശൈലിയുമാണ് മനുഷ്യന്റെ ഹൃദയാരോഗ്യത്തെ നശിപ്പിക്കുന്നത്. മരുന്നിലും ഗുളികകളിലും അഭയം തേടുകയാണ് എല്ലാവരും. എന്നാല്‍ മരുന്നിനെക്കാള്‍ ഫലപ്രദമാണ് ഭക്ഷണരീതി മാറ്റുക എന്നത്. മെഡിറ്ററേനിയന്‍ ഭക്ഷണരീതിയാണ് അതിനു ഏറ്റവും ഉത്തമം എന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.


മെഡിറ്ററേനിയന്‍ രാജ്യത്തു നിലവിലുള്ള സവിശേഷമായ ഭക്ഷണ രീതിയാണിത്. ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ ഏറെ ഫലപ്രദമായ ഭക്ഷണമാണിത്. അതുവഴി നേരത്തെയുള്ള മരണവും ഒഴിവാക്കാം, ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യാം. പയര്‍ വര്‍ഗ്ഗങ്ങള്, പച്ചക്കറികള്, പഴങ്ങള്‍ , മീന്‍ ,ഒലിവ് ഓയില്‍ എന്നിവയടങ്ങിയ ഭക്ഷണ രീതിയാണ് മെഡിറ്ററേനിയന്‍ . ഈ ഭക്ഷണ രീതി പിന്തുടന്നാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലമുള്ള മരണം 37 ശതമാനം കുറക്കാം എന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. യാതൊരു സൈഡ് എഫക്ടോ റിസ്‌ക്കോ ഇല്ലാത്ത മെഡിറ്ററേനിയന്‍ ഭക്ഷണ രീതിയെ പിന്തുണച്ചു ബ്രിട്ടീഷ് ഡോക്ടര്‍മാരും രംഗത്തുവന്നു. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു എന്ന് മാത്രമല്ല, കാന്‍സറിനെയും പ്രമേഹത്തെയും പ്രതിരോധിക്കാനും മെഡിറ്ററേനിയന്‍ ഭക്ഷണ രീതി വളരെ ഉത്തമമാണ്.


2013 ല്‍ 200,000 രോഗികളില്‍ നടത്തിയ സര്‍വേയില്‍ മെഡിറ്ററേനിയന്‍ ഭക്ഷണ രീതി മൂലം 18 ശതമാനം മരണനിരക്ക് കുറഞ്ഞതായി കണ്ടെത്തി. യുകെയിലെ ജനസഖ്യത്തില്‍ ഹൃദ്രോഗ ബാധിതരുടെ എണ്ണം ആശങ്കപ്പെടുത്തുംവിധം കൂടിവരുകയാണ്. വര്‍ഷം ഏഴായിരം പേരുടെ ജീവന്‍ മെഡിറ്ററേനിയന്‍ ഭക്ഷണ രീതി വഴി ചെലവില്ലാതെ സംരക്ഷിക്കാം. നിലവില്‍ ഇവരെല്ലാം ജിപിമാരുടെ കൈയില്‍ നിന്ന് കുറിപ്പടി വാങ്ങി മാസം രണ്ടു പൗണ്ട് ചെലവിട്ടു ഗുളികകള്‍ വാങ്ങി കഴിക്കുകയാണ്. ഇത് ഒരേസമയം ചെലവുള്ളതും പാര്‍ശ്വ ഫലങ്ങള്‍ ഉള്ളതുമാണ്.


പയര്‍ വര്‍ഗ്ഗങ്ങള്‍ , പച്ചക്കറികള്‍, പഴങ്ങള്‍ , മീന്‍ ,ഒലിവ് ഓയില്‍ എന്നിവയടങ്ങിയ മെഡിറ്ററേനിയന്‍ ഭക്ഷണത്തില്‍ മൂലം കാര്‍ബോഹൈഡ്രേറ്റും ഷുഗറും കുറഞ്ഞ അളവിലേയുള്ളൂ. 7 വര്‍ഷം 1200 ഹൃദ്രോഗികളില്‍ ഇറ്റലിയില്‍ നിന്നുള്ള വിദഗ്ധ സംഘം നിരീക്ഷണം നടത്തിയിരുന്നു. അതില്‍ പ്രായം, പുകവലി, പ്രമേഹം എന്നിവ മൂലം 208 രോഗികള്‍ മരണപ്പെട്ടു. എങ്കിലും മരണസംഖ്യയില്‍ 37 ശതമാനം കുറയ്ക്കാന്‍ മെഡിറ്ററേനിയന്‍ ഭക്ഷണ രീതിക്കായി. ഈ രീതി പ്രോത്സാഹിപ്പിക്കുന്ന നിലയിലേക്ക് എന്‍എച്ച്എസും എത്തിക്കൊണ്ടിരിക്കുകയാണ്.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions