ബിസിനസ്‌

ഏപ്രിലില്‍ ബോറിസ് സര്‍ക്കാറിന്റെ 62 ബില്യണ്‍ പൗണ്ടിന്റെ റെക്കോഡ് കടമെടുക്കല്‍

തൊഴില്‍ പദ്ധതികളിലൂടെയും വായ്പകളിലൂടെയും കൊറോണ വൈറസിനെ നേരിടാനുള്ള ചെലവിനായി ഏപ്രിലില്‍ ബോറിസ് സര്‍ക്കാര്‍ കടമെടുത്തത് 62 ബില്യണ്‍ പൗണ്ട്. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ കടമെടുക്കലാണ്. പകര്‍ച്ചവ്യാധി പ്രതിരോധം , തൊഴില്‍ നിലച്ചവര്‍ക്കുള്ള ധനസഹായം, വായ്പകള്‍ എന്നിവയ്ക്കായി വന്‍ തുകയാണ് വേണ്ടിവന്നത്. ഇത് പല സാമ്പത്തിക വിദഗ്ധരുടെയും പ്രവചനത്തിന്റെ ഇരട്ടിയാണ്. വിദഗ്ധര്‍ പ്രവചിച്ചത് മാസം 30.7 ബില്യണ്‍ പൗണ്ട് ആയിരുന്നു. ഇതോടെ മൊത്തം പൊതു കടം ഇതാദ്യമായി 2 ട്രില്യണ്‍ പൗണ്ടിലെത്തിയതായി കണക്കാക്കപ്പെടുന്നു. ഇത് മൊത്തം സമ്പദ്‌വ്യവസ്ഥയുടെ അതേ വലുപ്പമാണ്.

ഏപ്രിലിലെ വായ്പയെടുക്കല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 51.1 ബില്യണ്‍ പൗണ്ട് അധികമാണെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ഒഎന്‍എസ്) അറിയിച്ചു. അതായത് ഏപ്രില്‍ മാസത്തെ വായ്പാ തുകയായ 62 ബില്യണ്‍ പൗണ്ട് 2019 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള മുഴുവന്‍ സാമ്പത്തിക വര്‍ഷത്തിനും തുല്യമാണ്. മാര്‍ച്ചിലെ ബജറ്റില്‍ മുഴുവന്‍ സാമ്പത്തിക വര്‍ഷവും പ്രവചിച്ചതിലും അധികമായിരുന്നു ഇത്.

വായ്പയെടുക്കുന്നതില്‍ ഏകദേശം 14 ബില്യണ്‍ പൗണ്ട് വേണ്ടിവന്നത് ഫര്‍ലോഫ് പദ്ധതി പ്രകാരം 7.5 മില്യണ്‍ ജോലിക്കാര്‍ക്കു വരുമാനത്തിന്റെ 80 ശതമാനം (പ്രതിമാസം 2,500 ) പൗണ്ട് നല്‍കാനാണ് ചെലവുകള്‍ക്കൊപ്പം, സര്‍ക്കാരിന്റെ വരുമാനം കുത്തനെ കുറയുകയും ചെയ്തു. 2019 ഏപ്രിലിനേക്കാള്‍ 25 ബില്യണ്‍ പൗണ്ട് കുറവാണ്. വാറ്റ് വരുമാനം കുറഞ്ഞതിന്റെ ഫലമാണ് പകുതി ഇടിവും. ഈ രീതിയിലാണെങ്കില്‍ ഈ വര്‍ഷം സര്‍ക്കാരിന് 300 ബില്യണ്‍ പൗണ്ട് വായ്പയെടുക്കേണ്ടിവരുമെന്നു ഓഫീസ് ഓഫ് ബജറ്റ് റെസ്പോണ്‍സിബിലിറ്റി മുന്നറിയിപ്പ് നല്‍കി. ഫര്‍ലോഫ് പദ്ധതി ഏതാനും മാസങ്ങള്‍കൂടി നീട്ടിയതോടെ ബാധ്യത ഇനിയുമുയരും.

റെസല്യൂഷന്‍ ഫൗണ്ടേഷന്റെ ഗവേഷകനായ ചാര്‍ലി മക്കാര്‍ഡി പറയുന്നതു കൊറോണ വൈറസിന്റെ ധനച്ചെലവുകളും ലോക്ക്ഡൗണ്‍ നടപടികളും വ്യക്തമാക്കുന്ന കഴിഞ്ഞ മാസത്തെ വായ്പ കണക്കുകള്‍, കഴിഞ്ഞ വര്‍ഷത്തെ ആകെ വായ്പാ തുകയ്ക്ക് ഒപ്പമാണ് .

എങ്കിലും പണം കണ്ടെത്താന്‍ സര്‍ക്കാര്‍ പാടുപെടുന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല. അതിനാല്‍ കൊറോണ വൈറസ് പിന്തുണാ നടപടികള്‍ തുടരണം. തൊഴിലാളികളെയും സ്ഥാപനങ്ങളെയും പിന്തുണയ്ക്കുകയും വേണം.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions