ബിസിനസ്‌

ബ്രിട്ടനും യൂണിയനും തമ്മില്‍ ബ്രക്‌സിറ്റ് വ്യാപാര കരാറിന് സാധ്യത തെളിഞ്ഞു, പൗണ്ടിന് കുതിപ്പ്, രൂപയ്‌ക്കെതിരെ നൂറിലേയ്ക്ക്

ഒരാഴ്ചത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷം ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ബ്രക്‌സിറ്റ് വ്യാപാര കരാറിന് സാധ്യത തെളിഞ്ഞെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെ പൗണ്ടിന് കുതിപ്പ്, രൂപയ്‌ക്കെതിരെ നൂറിലേയ്ക്ക് അടുത്തിരിക്കുകയാണ്. 99.19 എന്ന നിലയിലെത്തി. അടുത്ത ദിവസങ്ങളില്‍ നൂറു പിന്നിടും എന്നാണ് റിപ്പോര്‍ട്ട്. ബ്രക്‌സിറ്റ് ഹിതപരിശോധന വരുന്നതിനു തൊട്ടു മുമ്പ് രൂപയ്‌ക്കെതിരെ നൂറിന് മുകളിലായിരുന്നു പൗണ്ട് നില. ഡോളറിനെതിരെ 2018 മെയ് മാസത്തിനു ശേഷമുള്ള മികച്ച നിലയിലാണ് പൗണ്ട്. 1.34 ആണ് ഡോളറിനെതിരെയുള്ള മൂല്യം.
യൂറോക്കെതിരെ 1.10 ആണ്.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയ്‌നും ശനിയാഴ്ച വ്യാപാര ഇടപാടില്‍ കൈകോര്‍ക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇത് പൗണ്ടിനെയും വിപണിയെയും സ്വാധീനിച്ചു. അപ്രതീക്ഷിതമായി എത്തിയ കൊറോണ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയും തൊഴിലവസരങ്ങള്‍ കുറയ്ക്കുകയും ചെയ്തത് വലിയ തിരിച്ചടിയായിരുന്നു. തുടക്കത്തില്‍ പൗണ്ട് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഡോളറിനും യൂറോയ്ക്കും എതിരെ 30 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ച ഉണ്ടായി. ഒരു ദിവസം 5 ശതമാനത്തിന്റെ ഇടിവ് വരെയുണ്ടായി. രൂപയ്‌ക്കെതിരെ 86 എന്ന നിലയിലൈക്ക്‌ വീഴുകയും ചെയ്തിരുന്നു. കൊറോണ സാമ്പത്തിക, ബിസിനസ് ലോകത്തുണ്ടാക്കിയ ആശങ്കയും തിരിച്ചടികളും അനിശ്ചിതത്വവുമാണ് പൗണ്ടിനെയും വീഴ്ത്തിയത്.

ബ്രക്‌സിറ്റ്‌ തീരുമാനം വന്നപ്പോള്‍ പോലും പൗണ്ടിന് ഇത്ര തിരിച്ചടി ഉണ്ടായിരുന്നില്ല. പൗണ്ടിന്റെ വീഴ്ച പ്രവാസികള്‍ക്കും തിരിച്ചടിയായിരുന്നു . രാജ്യത്തു കൊറോണ കേസുകള്‍ കുതിച്ചുയരുകയും സാമ്പത്തിക മേഖല സ്തംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിസന്ധി നേരിടാന്‍ 330 ബില്യണ്‍ പൗണ്ടിന്റെ അടിയന്തര പാക്കേജ് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് അന്ന് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്.

എന്നാല്‍ ബ്രക്‌സിറ്റ്‌ മൂലമുണ്ടായ ഇടിവ് നാല് വര്‍ഷത്തിന് ശേഷം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സമ്പദ്‌രംഗം. നാട്ടിലേയ്ക്ക് ഇനി പണമയക്കല്‍ കൂടുമെന്നാണ് പ്രതീക്ഷ.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions