ബിസിനസ്‌

ഇടവേളയ്ക്കു ശേഷം രൂപയ്ക്കെതിരെ പൗണ്ട് നൂറ് കടന്നു

നീണ്ട ഇടവേളയ്ക്കു ശേഷം രൂപയ്ക്കെതിരെ പൗണ്ടിന്റെ മുന്നേറ്റം. രൂപയ്ക്കെതിരെ പൗണ്ട് നൂറ് കടന്നു. അടുത്തിടെ 86ലേക്ക് വീണ വിലയാണ് ഇപ്പോള്‍ കുതിച്ചു കയറിയത്. ക്വസി ക്വാര്‍ട്ടങ്ങിന്റെ മിനി ബജറ്റിനെ തുടര്‍ന്ന് വലിയ ഇടിവ് നേരിട്ട ശേഷമാണു സുനാക് പ്രധാനമന്ത്രി ആയി എത്തിയ ശേഷം ഓഹരി വിപണിയുടെ പിന്തുണയില്‍ പൗണ്ട് കുതിച്ചു തുടങ്ങിയത്. 100.12 എന്നതാണ് പുതിയ നില.

പലിശ നിരക്ക് വര്‍ധനയും പൗണ്ടിന് കരുത്തേകി. കൂടാതെ ആഗോള വിപണിയില്‍ ഡോളര്‍ അല്‍പം തളര്‍ച്ച നേരിട്ടത് പൗണ്ടിന് നേട്ടമായി.

റിഷി സുനക്കിനെ പ്രധാനമന്ത്രിയായി നിയമിച്ചതിനെ നിക്ഷേപകര്‍ സ്വാഗതം ചെയ്തതോടെ പൗണ്ടിന്റെ മൂല്യം ഉയര്‍ന്നതായിരുന്നു . ഡോളറിനെതിരെ മിനി ബജറ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേയ്ക്ക് എത്തുകയും ചെയ്തു. സെപ്റ്റംബര്‍ പകുതി മുതല്‍ പൗണ്ട് അതിന്റെ ഏറ്റവും മോശം സമയത്തിലൂടെയായിരുന്നു കടന്നു പോയത്. ലിസ് ട്രസിന്റെ മിനി-ബജറ്റിന് ശേഷം സര്‍ക്കാര്‍ വായ്പാ ചെലവ് കുത്തനെ ഉയര്‍ന്നു.

അന്നത്തെ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെങ് വലിയ നികുതിയിളവ് വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ പരിഭ്രാന്തരായി, അവര്‍ക്ക് എങ്ങനെ പണം നല്‍കുമെന്ന് പറയാതെയായിരുന്നു പ്രഖ്യാപനം.

പുതിയ ചാന്‍സലര്‍ ജെറമി ഹണ്ട് - മിസ് ട്രസിന്റെ മിക്കവാറും എല്ലാ നികുതിയിളവുകളും മാറ്റി. 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നികുതി വെട്ടിക്കുറവ് നീക്കങ്ങളോട് സാമ്പത്തിക വിപണികള്‍ ശക്തമായി പ്രതികരിച്ചതിനാല്‍ പൗണ്ട് ഡോളറിനെതിരെ 37 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണിരുന്നു. ഓഹരികളും ഇടിഞ്ഞു.

പൗണ്ടിന്റെ വീഴ്ച യുകെയിലെ പ്രവാസി സമൂഹത്തിനു വലിയ തിരിച്ചടിയായിരുന്നു. ഇത് നാട്ടിലേയ്ക്ക് പണമയക്കലിനെ ബാധിച്ചിരുന്നു.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions