ബിസിനസ്‌

ജീവിതച്ചെലവ് വെല്ലുവിളി :ജി 7 രാജ്യങ്ങളില്‍ ചുരുങ്ങുന്ന സമ്പദ്‌വ്യവസ്ഥ യുകെ മാത്രമെന്ന് ഐഎംഎഫ്

ജീവിതച്ചെലവ് കുടുംബങ്ങളെ ബാധിക്കുന്നത് തുടരുന്നതിനാല്‍ യുകെ സമ്പദ്‌വ്യവസ്ഥ ചുരുങ്ങുകയും മറ്റ് വികസിത സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് മോശമായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) പറഞ്ഞു.

മുമ്പ് പ്രവചിച്ചതുപോലെ ചെറുതായി വളരുന്നതിന് പകരം 2023-ല്‍ യുകെ സമ്പദ്‌വ്യവസ്ഥ 0.6% ചുരുങ്ങുമെന്ന് ഐഎംഎഫ് പറഞ്ഞു. അതേസമയം ജി 7 രാജ്യങ്ങളില്‍ അമേരിക്കയില്‍ 1.4%, ജര്‍മ്മനിയില്‍ 0.1%, ഫ്രാന്‍സില്‍ 0.7%, ഇറ്റലിയില്‍ 0.6%, ജപ്പാനില്‍ 1.8%, കാനഡയില്‍ 1.5% എന്നിങ്ങനെ സാമ്പത്തിക വളര്‍ച്ച പ്രവചിക്കുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം യുകെ പല പ്രവചനങ്ങളെയും മറികടന്നതായി ചാന്‍സലര്‍ ജെറമി ഹണ്ട് പറയുന്നു.

സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാക്കാന്‍ പ്രവര്‍ത്തിക്കുന്ന ഐഎംഎഫ് അതിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് അപ്‌ഡേറ്റില്‍ യുകെയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) ഈ വര്‍ഷം 0.3% വളരുന്നതിനു പകരം ചുരുങ്ങുമെന്ന് പറഞ്ഞു.

ലോകത്തെ വികസിതവും വളര്‍ന്നുവരുന്നതുമായ സമ്പദ്‌വ്യവസ്ഥകളിലുടനീളം - ഒരു വര്‍ഷത്തെ ജിഡിപി കുറയുന്ന ഒരേയൊരു രാജ്യം യുകെ ആയിരിക്കുമെന്ന് ഐഎംഎഫ് പ്രവചിച്ചു.

യുകെയുടെ ഉയര്‍ന്ന ഊര്‍ജ വിലയും ഉയര്‍ന്ന പണപ്പെരുപ്പം പോലുള്ള സാമ്പത്തിക സാഹചര്യങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് തങ്ങളുടെ പുതിയ പ്രവചനമെന്ന് ഐഎംഎഫ് പറഞ്ഞു.

ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് പിയറി-ഒലിവിയര്‍ ഗൗറിഞ്ചാസ് ബിബിസിയോട് പറഞ്ഞു, 2022-ല്‍ യുകെയ്ക്ക് 4.1% "സാമാന്യം ശക്തമായ" വളര്‍ച്ചയുണ്ടായി, ഇത് "യൂറോപ്പിലെ ഏറ്റവും ശക്തമായ വളര്‍ച്ചാ സംഖ്യകളിലൊന്നാണ്" എന്ന് അദ്ദേഹം പറഞ്ഞു.

"എന്നാല്‍ 2023 ല്‍ ഞങ്ങള്‍ കുത്തനെ മാന്ദ്യം പ്രവചിക്കുന്നു എന്നത് ശരിയാണ്, വളര്‍ച്ച ഈ വര്‍ഷത്തേക്ക് പോലും നെഗറ്റീവ് ആയി മാറും."

പണപ്പെരുപ്പം ഊര്‍ജവില തൊഴില്‍ പ്രശനം, പലിശ നിരക്ക്, മോര്‍ട് ഗേജ്
എന്നിവയെല്ലാം വെല്ലുവിളിയാണ്. എന്നിരുന്നാലും, 2024 ല്‍ യുകെ വളല്‍ച്ച 0.6 ശതമാനത്തില്‍ നിന്ന് 0.9% ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎംഎഫ് പറഞ്ഞു.

ഈ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച 15 സമ്പദ്‌വ്യവസ്ഥകളില്‍ ഇപ്പോള്‍ യുകെ മാത്രമാണ് ചുരുങ്ങുന്ന ഏക സമ്പദ്‌വ്യവസ്ഥ, ഉപരോധം ബാധിച്ച റഷ്യ പോലും ഈ വര്‍ഷം വളരുമെന്ന് പ്രവചിക്കുന്നു.


ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ ആഴ്ച അവസാനം യുകെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള അതിന്റെ പുതിയ പ്രവചനം പ്രസിദ്ധീകരിക്കും, ഒപ്പം പലിശനിരക്കുകളില്‍ കൂടുതല്‍ വര്‍ദ്ധനവും പ്രതീക്ഷിക്കുന്നു.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions