ബിസിനസ്‌

യുകെയില്‍ എട്ടു മാസത്തിന് ശേഷം ആദ്യമായി പണപ്പെരുപ്പം 10 %ല്‍ താഴെയെത്തി

ശരവേഗത്തില്‍ കുതിയ്ക്കുകയായിരുന്ന യുകെയിലെ പണപ്പെരുപ്പം എട്ടു മാസത്തിന് ശേഷം ആദ്യമായി 10 ശതമാനത്തില്‍ താഴെയെത്തി. കഴിഞ്ഞ ആഗസ്റ്റിന് ശേഷം ഇതാദ്യമായാണ് പണപ്പെരുപ്പം 10 ശതമാനത്തില്‍ താഴെ വരുന്നത്. ഇതോടെ ഇനി പലിശ നിരക്ക് വര്‍ധന ഉണ്ടാവില്ലെന്ന പ്രതീക്ഷയാണ് ഉള്ളത്. കഴിഞ്ഞ മാസം ഉപഭോക്തൃ സൂചിക പണപ്പെരുപ്പം 9.8 ശതമാനത്തിലെത്തി എന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ഇന്ന് ഔദ്യോഗികമായി പുറത്തുവിടും. രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധിയുടെ പകുതിദൂരം മാത്രമാണ് ഇതുവരെ ബ്രിട്ടീഷുകാര്‍ സഞ്ചരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം കാരണം പണപ്പെരുപ്പം 10. 4 ശതമാനത്തിലെത്തിയിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍. പിന്നീട് അത് മെല്ലെ താഴുകയായിരുന്നു. പച്ചക്കറി ക്ഷാമം ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും മദ്യേതര പാനീയങ്ങളുടെ വില പ്രതിവര്‍ഷം 18 ശതമാനം വരെ ഉയരുന്നതിന് കാരണമായി. കഴിഞ്ഞ 45 വര്‍ഷക്കാലത്തെ ഏറ്റവും കൂടിയ വിലവര്‍ദ്ധനവായിരുന്നു അത്. വരും മാസങ്ങളിലും ശരാശരി ബ്രിട്ടീഷ് കുടുംബങ്ങളില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്നാല്‍, സര്‍ക്കാരും ബാങ്ക് ഓഫ് ഇംഗ്ലണ്ടും പണപ്പെരുപ്പം കുറച്ചുകൊണ്ടുവരുന്നതില്‍ ശ്രദ്ധ ചെലുത്തുകയാണ്.



പെട്രോളിന്റെ വിലയില്‍ ഉണ്ടായ കുറവാണ് ഇപ്പോള്‍ പ്രധാനമായും പണപ്പെരുപ്പം കുറയാന്‍ ഇടയാക്കിയത്. വിതരണ ശൃംഖലയിലെ തടസങ്ങളും ചരക്ക് ഗതാഗത കൂലിയില്‍ വന്ന കുറവും ചരക്കുകളുടെ വില കുറയുന്നതിനിടയാക്കി. അതുപോലെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതും പണപ്പെരുപ്പം വര്‍ദ്ധിക്കുന്നത് തടയാന്‍ ഇടയാക്കി.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions