ബിസിനസ്‌

ബ്രിട്ടനില്‍ ജൂലൈയില്‍ പണപ്പെരുപ്പം 2.2 ശതമാനത്തിലെത്തി, വീണ്ടും ആശങ്ക

ലണ്ടന്‍: ജൂണില്‍ രണ്ടു ശതമാനത്തിലേയ്ക്ക് താഴ്ന്ന ബ്രിട്ടനിലെ പണപ്പെരുപ്പം ജൂലൈയില്‍ 2.2 ശതമാനത്തിലെത്തി. ഡിസംബറിന് ശേഷമുള്ള ആദ്യ വര്‍ദ്ധനവാണിത്. 2023 ജൂലൈയില്‍ എനര്‍ജി വില കുറഞ്ഞതിന്റെ ഭാഗമായി മാസാമാസ വിലകളില്‍ 0.4 ശതമാനം ഇടിവ് നേരിട്ടതുമായുള്ള താരതമ്യമാണ് ഈ വര്‍ദ്ധനവിന് ഇടയാക്കുന്നത്. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് 2.75 ശതമാനത്തിലേക്ക് ഉയര്‍ന്ന ശേഷമാകും വീണ്ടും തിരിച്ചിറങ്ങുകയെന്ന് കേന്ദ്ര ബാങ്ക് പ്രവചിക്കുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കുകള്‍ പുറത്തുവന്നതോടെയാണ് ഗവണ്‍മെന്റിന്റെ ജീവിതച്ചെലവ് പ്രതിസന്ധി കണക്കാക്കുന്ന അടിസ്ഥാനഘടകം വീണ്ടും ഉയര്‍ന്നതായി വ്യക്തമായി.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പണപ്പെരുപ്പം 2 ശതമാനത്തില്‍ നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്. അതേസമയം ഈ വര്‍ദ്ധന ബാങ്ക് ഓഫ് ഇംഗ്ലണ്ടും, വിപണിയും പ്രതീക്ഷിച്ചതുമാണ്. ഇതിനിടെ യുകെയിലെ പാവപ്പെട്ട കുടുംബങ്ങള്‍ ഉയര്‍ന്ന ഭക്ഷ്യവിലക്കയറ്റം നേരിടുന്നതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. 2021 മുതല്‍ 2023 വരെയുള്ള ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ ധനികരായ കുടുംബങ്ങളെ അപേക്ഷിച്ച് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വിലക്കയറ്റം കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 5.25 ശതമാനത്തില്‍ നിന്നും 5 ശതമാനത്തിലേക്ക് താഴ്ത്തിയത് ഈ മാസമാണ്. 16 വര്‍ഷത്തിനുശേഷമായിരുന്നു കുറയ്ക്കല്‍. ഇത് മോര്‍ട്ട്‌ഗേജുകാര്‍ക്കും, മറ്റ് കടങ്ങള്‍ എടുത്തവര്‍ക്കും ഏറെ ആശ്വാസകരമായിരുന്നു ഈ തീരുമാനം. എന്നാല്‍ കൂടുതല്‍ പലിശ കുറയ്ക്കലുകള്‍ ഉടനെ പ്രതീക്ഷിക്കേണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് പണപ്പെരുപ്പം താഴ്ന്നതാണ് പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. 14 തവണ വര്‍ദ്ധിപ്പിച്ച പലിശ നിരക്കുകള്‍ 2022 ഒക്ടോബറില്‍ 11 ശതമാനം വരെ എത്തിയിരുന്നു. റഷ്യയുടെ ഉക്രെയിന്‍ അധിനിവേശം ഇന്ധന, ഭക്ഷ്യ വിലകള്‍ കുതിക്കാന്‍ ഇടയാക്കിയതോടെയായിരുന്നു ഇത്.

എന്നാല്‍ ബുധനാഴ്ച ജൂലൈയിലെ പണപ്പെരുപ്പ നിരക്ക് പുറത്തുവരുമ്പോള്‍ ചെറിയ തോതില്‍ വര്‍ദ്ധന രേഖപ്പെടുത്തുമെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നു. എനര്‍ജി നിരക്ക് കണക്കുകൂട്ടുന്നതിലെ വ്യത്യാസമാണ് ഇതിലേക്ക് നയിക്കുക. ഇതോടെ കൂടുതല്‍ പലിശ നിരക്ക് കുറയ്ക്കലിന് സാധ്യത അസ്തമിക്കുകയും ചെയ്യും.

  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions