യു.കെ.വാര്‍ത്തകള്‍

നാഷണല്‍ ഇന്‍ഷുറന്‍സ് വേട്ട: പകുതിയിലേറെ ബ്രിട്ടീഷ് ബിസിനസുകളും വില ഉയര്‍ത്തുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച 25 ബില്ല്യണ്‍ പൗണ്ടിന്റെ നാഷണല്‍ ഇന്‍ഷുറന്‍സ് വേട്ട അടിസ്ഥാനപരമായി ജനങ്ങളുടെ തലയില്‍ വന്നു വീഴുന്നു. പകുതിയിലേറെ ബ്രിട്ടീഷ് ബിസിനസുകളും വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തിയ സര്‍വ്വെ വെളിപ്പെടുത്തുന്നത്. എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിച്ച ചാന്‍സലറുടെ നടപടിയെ കൈകാര്യം ചെയ്യാന്‍ സ്ഥാപനങ്ങള്‍ ഈ മാര്‍ഗ്ഗം തേടുകയാണ്.

ഞെട്ടിക്കുന്ന നിരക്ക് വര്‍ദ്ധനവ് ഉപഭോക്താക്കളിലേക്ക് അധികം കൈമാറാതിരിക്കാന്‍ റിക്രൂട്ട്‌മെന്റ്, നിക്ഷേപ പദ്ധതികള്‍ മാറ്റിവെയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് മാര്‍ക്ക്‌സ് & സ്‌പെന്‍സര്‍ മേധാവി വെളിപ്പെടുത്തി. സാമ്പത്തിക അനിശ്ചിതാവസ്ഥയാണ് മുന്നിലുള്ളതെന്ന മുന്നറിയിപ്പുകള്‍ വന്നതോടെ എം&എസ് ഉള്‍പ്പെടെ റീട്ടെയിലര്‍മാരുടെ ഓഹരികള്‍ ഇന്നലെ താഴ്ന്നു.

2000 സ്ഥാപനങ്ങളിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ സര്‍വ്വെ കഴിഞ്ഞ മാസം നടന്നത്. നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ വില വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി 54 ശതമാനം പേര്‍ വെളിപ്പെടുത്തി. അതേസമയം 41 ശതമാനം എപ്ലോയര്‍മാര്‍ ജീവനക്കാരുടെ ശമ്പളം കുറയ്ക്കാനും ആലോചിക്കുന്നു. ജോലിക്കാരുടെ ശമ്പളത്തെ ഒരു തരത്തിലും എന്‍ഐ വര്‍ദ്ധന ബാധിക്കില്ലെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവകാശപ്പെടുമ്പോഴാണ് ഈ അവസ്ഥ.

ജോലിക്കാരുടെ എണ്ണം കുറയ്ക്കുെമന്ന് 53 ശതമാനം സ്ഥാപനങ്ങളും, ലാഭത്തെ ബാധിക്കുമെന്ന് 64 ശതമാനം എംപ്ലോയര്‍മാരും സര്‍വ്വെയില്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അവതരിപ്പിച്ച തന്റെ ആദ്യ ബജറ്റിലാണ് നാഷണല്‍ ഇന്‍ഷുറന്‍സ് എംപ്ലോയര്‍ റേറ്റ് 13.9 ശതമാനത്തില്‍ നിന്നും 15 ശതമാനത്തിലേക്ക് ഉയര്‍ത്തി ചാന്‍സലര്‍ ബിസിനസുകളെ ഞെട്ടിച്ചത്. ഇതോടെ ചെറുകിട ബിസിനസുകളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായി. ഒപ്പം തൊഴിലുകളും വെട്ടിക്കുറയ്ക്കപ്പെടും എന്നതും തിരിച്ചടിയാണ്.

  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  • സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
  • മെനിഞ്ചൈറ്റിസ് രോഗ ബാധ: 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ നടപടിയുമായി എന്‍എച്ച്എസ്
  • ലണ്ടനിലെ ലേറ്റണ്‍ സ്റ്റോണ്‍ വാര്‍ഡില്‍ റീഫോം യുകെ സ്ഥാനാര്‍ത്ഥിയായി മലയാളി
  • ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് റദ്ദാക്കി
  • പലസ്തീന്‍ ആക്ഷന്‍ നിരോധനത്തിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം; 500-ലധികം പേര്‍ അറസ്റ്റില്‍
  • ഇംഗ്ലണ്ടിലെ 9 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ രോഗികള്‍ മരിക്കാന്‍ സാധ്യത കൂടുതലെന്ന്‌!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions