യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ലൈംഗിക കുറ്റകൃത്യ കേസുകളില്‍ 89% അന്വേഷണവും പാതി വഴിയില്‍ ; കുറ്റവാളികള്‍ മുഖം മറച്ചു പൊതുജനമധ്യത്തില്‍

യുകെയില്‍ വലിയൊരു ഭാഗം ലൈംഗിക അതിക്രമ കേസുകളിലും പ്രതികളെ കണ്ടെത്താന്‍ കഴിയാതെ പോകുന്നുണ്ടെന്ന് കണക്കുകള്‍. 2024 ജൂണ്‍ വരെയുള്ള കണക്കില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും 1.9 ദശലക്ഷത്തോളം അക്രമമോ ലൈംഗീകപരമായ കുറ്റകൃത്യത്തിലോ ഏര്‍പ്പെടുന്ന പ്രതികളെ തിരിച്ചറിയാതെ പോകുന്ന കേസുകളുണ്ട്. കേസുകളിലെ 89 ശതമാനവും അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോകുന്നു. ഇരകള്‍ കടുത്ത നിരാശയിലാണ്. ഒപ്പം സമൂഹവും കടുത്ത സമ്മര്‍ദ്ദത്തിലാണ്. ക്രൂരത ചെയ്ത ശേഷം സാധാരണ ജീവിതം നയിച്ചു കുറ്റവാളികള്‍ പൊതുജനമധ്യത്തില്‍ കഴിയുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം ആശങ്കപ്പെടുത്തുന്നതാണ്.

ആകെ കേസുകളില്‍ ലങ്കാഷെയറില്‍ 19.2 ശതമാനവും കുംബ്രിയയില്‍ 18 ശതമാനവും വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ 6.9 ശതമാനം കേസുകളും മെട്രോ പൊളിറ്റന്‍ പൊലീസിന് കീഴില്‍ ഏഴു ശതമാനവും കേസുകളാണ് പരിഹാരം കണ്ടത്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലും മെഴ്‌സിഡൈസിലും പത്തു കേസില്‍ ഒന്നില്‍ മാത്രമാണ് പ്രതിയെ പിടികൂടിയത്.

പൊലീസ് കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ഇരയായപ്പെടുന്നവരും ആവശ്യപ്പെടുന്നു.

നീതി കിട്ടാന്‍ സാധ്യതയില്ലെന്ന തോന്നലില്‍ ഇരയാക്കപ്പെട്ടാലും പലരും അതു റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യമുണ്ട്. ഗൗരവമേറിയ വീഴ്ചയാണ് പൊലീസ് മേഖലയിലുള്ളത്. ഇതിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ സുരക്ഷിതമായ ജീവിത സാഹചര്യം ജനങ്ങള്‍ക്കുമുണ്ടാകില്ല.

രാജ്യത്തു ചെറിയ കുട്ടികളെ ലൈംഗികതയ്ക്കായി ഉപയോഗിക്കുന്ന കേസുകളില്‍ വന്‍വര്‍ദ്ധന ഉണ്ടായതായി കണക്കുകള്‍ വന്നിട്ടുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇത്തരം കേസുകളില്‍ 550 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടായെന്നാണ് ഞെട്ടിക്കുന്ന കണക്കുകള്‍. 2016-ല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന 1157 കേസുകളാണ് ഉണ്ടായിരുന്നത്.

എന്നാല്‍ കഴിഞ്ഞ ജൂണ്‍ മാസത്തോടെ ഈ കേസുകള്‍ 7479 ആയി വര്‍ദ്ധിച്ചതായാണ് വ്യക്തമാകുന്നത്. ഏകദേശം 546% വര്‍ദ്ധന. വ്യക്തികളും, സംഘങ്ങളും നടത്തുന്ന കുറ്റകൃത്യങ്ങള്‍ ചേര്‍ത്താണ് ഹോം ഓഫീസ് കണക്കുകള്‍. കഴിഞ്ഞ രണ്ട് ദശകത്തിനിടെ കുട്ടികളെ ഈ വിധത്തില്‍ ലൈംഗിക ചൂഷണത്തിന് ഒരുക്കിയെടുക്കുന്നതില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

2004 മുതല്‍ 2005 വരെയുള്ള വര്‍ഷത്തില്‍ 186 കേസുകളാണ് രേഖപ്പെടുത്തിയത്. 2024 ജൂണിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വെറും 2 ശതമാനമാണ്. 2016-ല്‍ 1157 കേസുകളായി ഗണ്യമായ വര്‍ദ്ധന രേഖപ്പെടുത്തി. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ കേസുകളുടെ എണ്ണം 4625-ലേക്കാണ് കുതിച്ചുചാടിയത്.

  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  • സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
  • മെനിഞ്ചൈറ്റിസ് രോഗ ബാധ: 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ നടപടിയുമായി എന്‍എച്ച്എസ്
  • ലണ്ടനിലെ ലേറ്റണ്‍ സ്റ്റോണ്‍ വാര്‍ഡില്‍ റീഫോം യുകെ സ്ഥാനാര്‍ത്ഥിയായി മലയാളി
  • ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് റദ്ദാക്കി
  • പലസ്തീന്‍ ആക്ഷന്‍ നിരോധനത്തിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം; 500-ലധികം പേര്‍ അറസ്റ്റില്‍
  • ഇംഗ്ലണ്ടിലെ 9 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ രോഗികള്‍ മരിക്കാന്‍ സാധ്യത കൂടുതലെന്ന്‌!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions