യു.കെ.വാര്‍ത്തകള്‍

യുകെ യൂണിവേഴ്‌സിറ്റികള്‍ നിലനില്‍പ്പ് ഭീഷണിയില്‍


കുടിയേറ്റ നിയന്ത്രണം ശക്തമാക്കിയതോടെ ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. വിദേശ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. യുകെ യൂണിവേഴ്സിറ്റികളുടെ ഭാവി വലിയ ചോദ്യ ചിഹ്നം ആയി മാറുകയാണ്.
പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുകയോടെ താല്‍ക്കാലിക ജീവനക്കാരായോ മാറേണ്ടിവരുന്ന അവസ്ഥയാണ്. വേതന പ്രതിസന്ധിയില്‍ ഏകദേശം 90 ഓളം യൂണിവേഴ്‌സിറ്റികള്‍ നിര്‍ബന്ധിത പിരിച്ചുവിടല്‍ നടത്തുകയാണ്. കാര്‍ഡിങ് യൂണിവേഴ്‌സിറ്റിയുടെ നഴ്‌സിങ് കോഴ്‌സുകള്‍ വരെ നിര്‍ത്തലാക്കുന്ന സാഹചര്യമാണ്.

2019ന് ശേഷം കെമിസ്ട്രിയിലെ അണ്ടര്‍ ഗ്രാഡ്വേറ്റ് കോഴ്‌സുകളുടെ എണ്ണത്തില്‍ 25 ശതമാനത്തോളം കുറവാണ് വന്നിരിക്കുന്നത്. കെമിസ്ട്രിക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഹള്ളും പറയുന്നു.

വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതോടെ സാമ്പത്തിക തിരിച്ചടിയിലാണ് യൂണിവേഴ്‌സിറ്റികള്‍. മറ്റ് വിദേശ രാജ്യങ്ങളെ വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കാന്‍ തുടങ്ങിയത് യുകെയ്ക്ക് തിരിച്ചടിയായി കഴിഞ്ഞു. തദ്ദേശിയരായ വിദ്യാര്‍ത്ഥികളുടെ ഫീസ് 9535 പൗണ്ടായി വര്‍ദ്ധിപ്പിച്ചെങ്കിലും അത് യൂണിവേഴ്‌സിറ്റികള്‍ക്ക് പര്യാപ്തമായ പണമല്ല. വിദേശ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഫീസ് വച്ചു നോക്കിയാല്‍ തദ്ദേശീയര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നത് യൂണിവേഴ്‌സിറ്റികള്‍ക്ക് സാമ്പത്തിക ഭാരമുണ്ടാക്കുകയാണ്.

400 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. എന്നാല്‍ ഇതിനൊപ്പം ഏതാനും ഡിഗ്രി പ്രോഗ്രാമുകളും യൂണിവേഴ്‌സിറ്റി അവസാനിപ്പിക്കുകയാണ്. കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി നഴ്‌സിംഗ് കോഴ്‌സ് ഉള്‍പ്പെടെയാണ് നിര്‍ത്തലാക്കുന്നതെന്നാണ് വിവരം. കൂടാതെ ഹിസ്റ്ററി, മോഡേല്‍ ലാംഗ്വേജ് & ട്രാന്‍സ്ലേഷന്‍, മ്യൂസിക്, റിലീജ്യണ്‍ & തിയോളജി കോഴ്‌സുകള്‍ ഇനി ഉണ്ടാകില്ല. ഏഴ് ശതമാനം തൊഴില്‍ശേഷി കുറയ്ക്കാനാണ് യൂണിവേഴ്‌സിറ്റി ഉദ്ദേശിക്കുന്നത്. വേണ്ടിവന്നാല്‍ നിര്‍ബന്ധിത വിരമിക്കല്‍ പദ്ധതി ഉള്‍പ്പെടെ നടപ്പിലാക്കും.

ഡുര്‍ഹാം യൂണിവേഴ്‌സിറ്റി 200 പ്രൊഫഷണല്‍ സര്‍വ്വീസ് ജീവനക്കാരെയാണ് ചുരുക്കുന്നത്. 300 ജോലിക്കാരെ കുറയ്ക്കുമെന്ന് ന്യൂകാസില്‍ യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ച് ഒരാഴ്ച തികയുന്നതിന് മുന്‍പാണ് രണ്ട് റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ ഈ പ്രഖ്യാപനം നടത്തുന്നത്. അടുത്തിടെ ഫീസ് വര്‍ദ്ധിപ്പിച്ചെങ്കിലും പിടിച്ചുനില്‍ക്കാന്‍ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് പ്രമുഖ സ്ഥാപനങ്ങള്‍ ഈ വഴി തെരഞ്ഞെടുക്കുന്നത്.

കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി നഴ്‌സിംഗ് കോഴ്‌സ് ഉള്‍പ്പെടെയാണ് നിര്‍ത്തലാക്കുന്നതെന്നാണ് വിവരം. കൂടാതെ ഹിസ്റ്ററി, മോഡേല്‍ ലാംഗ്വേജ് & ട്രാന്‍സ്ലേഷന്‍, മ്യൂസിക്, റിലീജ്യണ്‍ & തിയോളജി കോഴ്‌സുകള്‍ ഇനി ഉണ്ടാകില്ല. ഏഴ് ശതമാനം തൊഴില്‍ശേഷി കുറയ്ക്കാനാണ് യൂണിവേഴ്‌സിറ്റി ഉദ്ദേശിക്കുന്നത്. വേണ്ടിവന്നാല്‍ നിര്‍ബന്ധിത വിരമിക്കല്‍ പദ്ധതി ഉള്‍പ്പെടെ നടപ്പിലാക്കും.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ആപ്ലിക്കേഷനുകള്‍ ഇടിഞ്ഞതും, സാമ്പത്തിക സമ്മര്‍ദം രൂക്ഷമായതും പ്രതിസന്ധിയായതോടെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് യൂണിവേഴ്‌സിറ്റി പറഞ്ഞു. ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നതിന് ഉള്‍പ്പെടെ പുതിയ വിസാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവിനെ ബാധിച്ചത്.

  • ഇംഗ്ലണ്ടില്‍ ഏഴില്‍ ഒരാള്‍ക്ക് ഡിപ്രഷന്‍ മരുന്നുകള്‍ കഴിക്കേണ്ട സ്ഥിതി
  • 10 വര്‍ഷത്തിനിടെ 70000ത്തിലധികം വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി തുടങ്ങി
  • യുകെയില്‍ ഒരു വര്‍ഷത്തിനിടെ ഗ്രാജുവേറ്റ് ജോലികളുടെ ഒഴിവുകള്‍ പകുതിയോളം കുറഞ്ഞതായി കണക്കുകള്‍
  • ജയിലിലെ തിരക്ക് കുറയ്ക്കാന്‍ കുറ്റവാളികളുടെ ലൈംഗിക ആസക്തി കുറയ്ക്കാന്‍ മരുന്ന്; ഇംഗ്ലണ്ടിലും വെയില്‍സിലും വ്യാപിപ്പിക്കും
  • വിമാനത്തിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം; ബ്രിട്ടിഷ് യുവതി കുറ്റം സമ്മതിച്ചു
  • ജൂണ്‍ മാസത്തില്‍ യുകെയില്‍ ഭവനവില ഉയര്‍ന്നത് 2%; ശരാശരി പ്രോപ്പര്‍ട്ടി വില 5392 പൗണ്ട് വര്‍ദ്ധിച്ചു
  • സാല്‍മൊണെല്ല ഭീതി: പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
  • ജിസിഎസ്ഇ പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയഗാഥ
  • യുകെയില്‍ എല്‍ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ്; കാലാവസ്ഥ താളം തെറ്റും
  • അനധികൃത തൊഴിലാളികളെ നിയമിച്ചാല്‍ വന്‍പിഴ; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന പരിശോധന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions