ബിസിനസ്‌

യുകെയുടെ പണപ്പെരുപ്പ നിരക്ക് 3.4 ശതമാനത്തിലേക്ക് താഴ്ന്നു; പലിശ നിരക്ക് കുറയുമോ?

യുകെയുടെ പണപ്പെരുപ്പത്തില്‍ കഴിഞ്ഞ മാസം നേരിയ ആശ്വാസം. നിരക്ക് 3.4 ശതമാനത്തിലേക്ക് താഴ്ന്നു. ഭക്ഷണത്തിന്റെയും, ഫര്‍ണീച്ചറിന്റെയും വില ഉയര്‍ന്നെങ്കിലും വിമാന നിരക്കും, പെട്രോള്‍ വിലയും കുത്തനെ താഴ്ന്നതാണ് ഗുണകരമായത്. ഏപ്രില്‍ മാസത്തില്‍ 3.5 ശതമാനത്തിലേക്ക് എത്തിയ ശേഷമാണ് മേയില്‍ 3.4 ശതമാനത്തിലേക്ക് താഴുന്നത്.

വ്യാഴാഴ്ച പലിശ നിരക്കുകളുടെ കാര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനം കൈക്കൊള്ളാന്‍ ഇരിക്കവെയാണ് ഈ ചാഞ്ചാട്ടം. പലിശ നിരക്കുകള്‍ നിലവിലെ 4.25 ശതമാനത്തില്‍ നിലനിര്‍ത്തുമെന്നാണ് കരുതുന്നത്.

എനര്‍ജി, ഭക്ഷണം, മദ്യം എന്നിവ ഒഴിവാക്കിയ കോര്‍ ഇന്‍ഫ്‌ളേഷന്‍ നിരക്ക് കഴിഞ്ഞ വര്‍ഷത്തെ 3.8 ശതമാനത്തില്‍ നിന്നും 3.5 ശതമാനത്തിലേക്ക് താഴ്ന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറഞ്ഞു. സിപിഐ മേയില്‍ 3.4 ശതമാനത്തിലേക്ക് താഴുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനവും സത്യമായി.

എന്നാല്‍ കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്ന 2 ശതമാനത്തിലേക്ക് ഇനിയും ദൂരമുണ്ടെന്നതിനാല്‍ പലിശ നിരക്കുകളെ ഇത് സ്വാധീനിക്കാന്‍ സാധ്യത കുറവാണ്. സേവന മേഖലയിലെ പണപ്പെരുപ്പം തുടരുന്നതിനാല്‍ പലിശ കുത്തനെ കുറയ്ക്കാന്‍ ബാങ്ക് തയ്യാറല്ല.

  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions