യു.കെ.വാര്‍ത്തകള്‍

കൊട്ടാരത്തില്‍ ആന്‍ഡ്രൂവിന് നഗ്‌ന മസാജ് നല്‍കിയെന്ന് സ്ത്രീയുടെ വെളിപ്പെടുത്തല്‍

ലണ്ടന്‍: ബക്കിങ്ഹാം കൊട്ടാരത്തിലെ കിടപ്പുമുറിയില്‍ വച്ച് പ്രിന്‍സ് ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍-വിന്‍ഡ്സറിനു താന്‍ നഗ്‌ന മസാജ് നല്‍കിയതായി വെളിപ്പെടുത്തല്‍. പ്രഫഷണല്‍ മസാജ് തെറാപ്പിസ്റ്റായ മോണിക്ക് ജിയാനെല്ലോനിയാണ് ഈ ആരോപണം ഉന്നയിച്ചത്.

മോണിക്കിന്റെ വെളിപ്പെടുത്തലനുസരിച്ച്, ഗിസ്ലൈന്‍ മാക്സ്വെല്ലിന്റെ നിര്‍ദേശപ്രകാരം അവള്‍ കൊട്ടാരത്തിലേക്ക് പോയതും, സുരക്ഷാ പരിശോധനകളില്ലാതെ പ്രവേശനം സാധ്യമായതുമാണ്. ആന്‍ഡ്രൂവിന്റെ മുറിയിലെത്തിയപ്പോള്‍ ബാത്ത്‌റൂമില്‍ നിന്ന് ടവല്‍ ധരിച്ച് അദ്ദേഹം പുറത്തുവന്നുവെന്നും, പിന്നീട് ടവല്‍ മാറ്റിയെന്നും അവള്‍ പറഞ്ഞു. നഗ്‌നനായിരുന്നു എന്നത് ഒഴിച്ചാല്‍, പെരുമാറ്റത്തില്‍ ആന്‍ഡ്രൂ മാന്യനായിരുന്നു എന്നും മോണിക്ക് വ്യക്തമാക്കി.

മസാജിന് നല്‍കിയ പ്രതിഫലം 75 പൗണ്ടാണെന്നും, അത് രാജകുടുംബത്തിന്റെ കൗട്ട്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള ചെക്കിലൂടെ നല്‍കിയതാണെന്നും അവള്‍ ആരോപിച്ചു. അന്നത്തെ ആന്‍ഡ്രൂവിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഷാര്‍ലറ്റ് മാന്‍ലി ഒപ്പിട്ട ചെക്കാണ് ഉപയോഗിച്ചതെന്ന് മോണിക്ക് കൂട്ടിച്ചേര്‍ത്തു.

ഈ വെളിപ്പെടുത്തല്‍ രാജകുടുംബത്തിന് ആന്‍ഡ്രൂ വഴിയുള്ള അടുത്ത തലവേദനയാണ്.

  • ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം: യുകെയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകും, വില വര്‍ധനയും
  • ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക് തിരിച്ചുപോകുന്നു!
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ യാഥാര്‍ഥ്യമാകും
  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions