യു.കെ.വാര്‍ത്തകള്‍

ഓഫര്‍ സ്വീകരിച്ച് റസിഡന്റ് ഡോക്ടര്‍മാര്‍; പണിമുടക്കുകള്‍ നിര്‍ത്തും; എന്‍എച്ച്എസിന് ബാധ്യത 1 ബില്ല്യണ്‍ പൗണ്ട്

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് സര്‍ക്കാര്‍ മുന്നോട്ട് വെച്ച പുതിയ കരാര്‍ സ്വീകരിച്ച് ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാര്‍ ഇതോടെ പണിമുടക്കുകള്‍ അവസാനിപ്പിച്ചു. എന്‍എച്ച്എസിന് 1 ബില്ല്യണ്‍ പൗണ്ട് നഷ്ടം വരുത്തിവെച്ച സമരങ്ങള്‍ക്കാണ് അവസാനമാകുന്നത്.

പ്രഖ്യാപിച്ച സമരം ഈ മാസം ആദ്യമാണ് നിര്‍ത്തിവെച്ച് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ഓഫര്‍ അംഗങ്ങളുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്. 2016-ലെ റസിഡന്റ് ഡോക്ടര്‍ കോണ്‍ട്രാക്ട് നിബന്ധനകള്‍ പ്രാദേശികമായി നിയോഗിക്കപ്പെട്ടിട്ടുള്ള ഡോക്ടര്‍മാര്‍ക്ക് ബാധമാക്കുകയും, ശരാശരി 6.6% ശമ്പളവര്‍ധനവുമാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്. കൂടാതെ അടുത്ത മൂന്ന് വര്‍ഷക്കാലത്ത് 4500 അധിക സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് സീറ്റുകള്‍ ലഭ്യമാക്കാനും പദ്ധതി വാഗ്ദാനം ചെയ്യുന്നു.

ഈ കരാര്‍ സ്വീകരിക്കപ്പെട്ടതോടെ നാല് വര്‍ഷത്തിനിടെ റസിഡന്റ് ഡോക്ടര്‍മാരുടെ ശമ്പളം 35.2% വര്‍ധിച്ചതായി ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. നഷ്ടപ്പെട്ട വരുമാനം തിരിച്ചുപിടിക്കുന്നതിന്റെ പാതയില്‍ തുടരാന്‍ നിലവിലെ ഓഫര്‍ പര്യാപ്തമാണെന്ന് അംഗങ്ങള്‍ തീരുമാനിച്ചതായി ബിഎംഎ റസിഡന്റ് ഡോക്ടര്‍ കമ്മിറ്റി ചെയര്‍ ഡോ. ജാക്ക് ഫ്‌ളെച്ചര്‍ പറഞ്ഞു. എന്‍എച്ച്എസില്‍ ആവശ്യത്തിന് തൊഴിലവസരങ്ങള്‍ ഇല്ലെന്ന പ്രശ്‌നം പരിഹരിക്കാനും കരാര്‍ ഉപകരിക്കും, അതിനാല്‍ സമരങ്ങള്‍ അവസാനിപ്പിക്കുകയാണ്, ഡോ. ഫ്‌ളെച്ചര്‍ വ്യക്തമാക്കി.

2023 മാര്‍ച്ച് 13ന് തുടങ്ങിയതാണ് റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങള്‍. ഇത് അവസാനിപ്പിക്കാന്‍ 2024 ജൂലൈയില്‍ അന്നത്തെ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് 22% ശമ്പളവര്‍ധന അനുവദിച്ചെങ്കിലും പണിമുടക്ക് വീണ്ടും തുടങ്ങുകയായിരുന്നു. സമരങ്ങള്‍ മൂലം ആയിരക്കണക്കിന് രോഗികള്‍ ദുരിതത്തിലായിരുന്നു.

  • സ്ഥിര താമസത്തിന് അനുമതി ലഭിക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ച ജീവിത ചെലവിന്റെ ഒരു ഭാഗം തിരിച്ചടയ്ക്കണം
  • ഉയരുന്ന കടമെടുപ്പ് ചെലവുകളും നികുതി ഷോക്കും; യുകെ ഭവനവിപണി സ്തംഭനാവസ്ഥയില്‍
  • നാടുകടത്തുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ യുകെയില്‍ തിരിച്ചെത്തുന്നു
  • രാജ്യത്തിനായി10 വര്‍ഷത്തെ ബ്ലൂപ്രിന്റ് പ്രഖ്യാപിക്കാന്‍ ബേണ്‍ഹാം; ലേബര്‍ പ്രകടനപത്രികയില്‍ നിന്നും വ്യതിചലിക്കില്ലെന്ന് വാദം
  • അപ്രന്റിസ് ഷിപ്പ് പദ്ധതികള്‍ക്കു സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് നിര്‍ദ്ദേശം
  • പോലീസ് സുരക്ഷയില്ല; യുകെ സന്ദര്‍ശനം റദ്ദാക്കേണ്ടി വരുമെന്ന് ഹാരി
  • കോള്‍വിന്‍ ബേയില്‍ പീഡന കേസില്‍ മലയാളി യുവാവിന് 11 വര്‍ഷം തടവ് ശിക്ഷ
  • ലണ്ടന്‍ ബ്രോഡ്‌വെയില്‍ ആളുകള്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 5 പേര്‍ക്ക് പരുക്കേറ്റു
  • ചൂടിന് പിന്നാലെ ഇടിമിന്നലും മഴയും; ഹീത്രൂ, ഗാറ്റ്‌വിക്ക് വിമാനത്താവളങ്ങളില്‍ നൂറുകണക്കിന് സര്‍വീസുകള്‍ റദ്ദാക്കി
  • ബ്രിട്ടനിലെ താപനില 37.4 ഡിഗ്രി കടന്ന് മുന്‍പോട്ട്; റെഡ് അലേര്‍ട്ട് തുടരുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions