യു.കെ.വാര്‍ത്തകള്‍

സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം



ലണ്ടന്‍: ഇറക്കുമതി ചെയ്ത മുട്ടകളുമായി ബന്ധമുള്ള സാല്‍മൊണല്ല ബാധയെ തുടര്‍ന്ന് യുകെയില്‍ രോഗബാധിതരുടെ എണ്ണം 474 ആയി ഉയര്‍ന്നു. രോഗബാധയുമായി ബന്ധപ്പെട്ട് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതിയ രണ്ട് രോഗബാധാ ക്ലസ്റ്ററുകള്‍ കൂടി കണ്ടെത്തിയതോടെയാണ് കേസുകളുടെ എണ്ണം വര്‍ധിച്ചത്. രോഗബാധിതരില്‍ മൂന്നിലൊന്നിലധികം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നിട്ടുണ്ട്. കുഞ്ഞുങ്ങള്‍ മുതല്‍ 92 വയസ്സുവരെയുള്ളവരാണ് രോഗബാധിതരുടെ പട്ടികയിലുള്ളത്. ഭൂരിഭാഗം കേസുകളും ഇംഗ്ലണ്ടിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലണ്ടന്‍, യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ മേഖലകളിലാണ് കൂടുതല്‍ രോഗബാധ. സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലും ഏതാനും കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലുള്ള രോഗബാധാ കേസുകളും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളില്‍ കണ്ടെത്തിയ സാല്‍മൊണല്ല ബാക്ടീരിയയുടെ ജനിതക ഘടനകള്‍ തമ്മില്‍ വലിയ സാമ്യമുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ഇതോടെ രോഗബാധയ്ക്ക് പൊതുവായ ഒരു ഭക്ഷ്യ ഉറവിടം ഉണ്ടായിരിക്കാമെന്ന സംശയം ശക്തമായി. ഇതുവരെ ലഭിച്ച വിവരങ്ങള്‍ പ്രകാരം വീട്ടില്‍ മുട്ട പാകം ചെയ്ത് കഴിച്ചതിനെക്കാള്‍ റെസ്റ്റോറന്റുകളിലോ മറ്റ് ഭക്ഷണശാലകളിലോ നിന്ന് ഭക്ഷണം കഴിച്ചവരിലാണ് കൂടുതല്‍ കേസുകള്‍ കണ്ടെത്തിയിരിക്കുന്നത്. രോഗബാധയുടെ കൃത്യമായ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • ഓരോ മിനിറ്റിലും ഒരു കുടിയേറ്റക്കാരന് പൗരത്വം നല്‍കി ബ്രിട്ടന്‍!
  • നേപ്പാള്‍ പ്രളയം: രണ്ട് നഴ്‌സുമാര്‍ ഉള്‍പ്പെടെ 33 യുകെ പൗരന്മാരെ ഇനിയും കണ്ടെത്താനായില്ല; തിരച്ചില്‍ ഊര്‍ജിതം
  • ലെസ്റ്ററില്‍ ഇടുക്കി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
  • വീടിന് തീപിടിച്ച് കുട്ടിയുള്‍പ്പെടെ 2 മരണം: കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ്
  • സ്വവര്‍ഗാനുരാഗം; തന്റെ നിയമനത്തിന് പിന്നാലെ വ്യാപക അധിക്ഷേപമെന്ന് വെസ് സ്ട്രീറ്റിംഗ്
  • ഇനി മഴക്കെടുതി! ഇംഗ്ലണ്ടിലും, വെയില്‍സിലും മഞ്ഞ ജാഗ്രത ദീര്‍ഘിപ്പിച്ച് മെറ്റ് ഓഫീസ്
  • ഒക്ടോബറില്‍ എനര്‍ജി ബില്ലുകള്‍ 4% കൂടും; ജനുവരിയില്‍ വീണ്ടും 9% വര്‍ധനയ്ക്ക് സാധ്യത
  • ഇംഗ്ലണ്ടില്‍ ഏഴില്‍ ഒരാള്‍ക്ക് ഡിപ്രഷന്‍ മരുന്നുകള്‍ കഴിക്കേണ്ട സ്ഥിതി
  • 10 വര്‍ഷത്തിനിടെ 70000ത്തിലധികം വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions