നാട്ടുവാര്‍ത്തകള്‍

ആരോഗ്യ വകുപ്പിലെ 10വര്‍ഷത്തെ പര്‍ച്ചേസ് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി കെ മുരളീധരന്‍
തിരുവനന്തപുരം : ആരോഗ്യ വകുപ്പിലെ അനാസ്ഥ അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. പത്ത് വര്‍ഷത്തെ പര്‍ച്ചേസ് അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചാണ് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കിയത്. കൊവിഡ് കാലവും അന്വേഷണ പരിധിയിലുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. കുറ്റക്കാരെ കൃത്യമായി കണ്ടെത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തെ ഇടപാടുകളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രമക്കേട് കണ്ടെത്തിയാല്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്നും ആരോഗ്യ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ പോരായ്മകളെ കുറിച്ച് പഠിക്കാന്‍ എക്‌സ്‌പെര്‍ട്ട്

More »

ഒരുവര്‍ഷം മുമ്പ് പോസ്റ്റ് ചെയ്ത വിദ്വേഷ കമന്റ് ; സൗദിയില്‍ നിന്ന് വന്നിറങ്ങിയ 26 കാരന്‍ അറസ്റ്റില്‍
പഹല്‍ഗാം ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എറണാകുളം സ്വദേശിയുടെ മകള്‍ പങ്കുവെച്ച വീഡിയോയ്ക്ക് കീഴില്‍ വിദ്വേഷ കമന്റ് പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി പൂച്ചല്‍ സ്വദേശി അണിയം പള്ളില്‍ പി.അബ്ദുല്‍ സലിം മകന്‍ മുഹമ്മദ് സനൂഫി (26) നെയാണ് സംസ്ഥാന സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്. വിദേശത്തിരുന്നുകൊണ്ടാണ് മുഹമ്മദ് സനൂഫ് വിദ്വേഷ കമന്റ് പോസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തിനുശേഷം സൗദി അറേബ്യയില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇയാളെ ഉടന്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജമ്മുകശ്മീരിലെ പഹല്‍ഗാം പാക്ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായ ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച മകള്‍ ആരതിയുടെ വീഡിയോയ്ക്ക് താഴെയായിരുന്നു മുഹമ്മദ് സനൂഫ് പ്രകോപനപരമായ കമന്റിട്ടത്. സമൂഹമാധ്യമങ്ങളില്‍

More »

ഗതാഗത കുരുക്കിനിടെ കാര്‍ യാത്രക്കാരന് ഹൃദയാഘാതം; ബസില്‍ നിന്നിറങ്ങി രക്ഷിച്ച നഴ്‌സുമാര്‍ക്ക് അഭിനന്ദന പ്രവാഹം
കേരളത്തിലെ നഴ്‌സുമാര്‍ എന്നും ലോകത്തിനാകെ അഭിമാനമാണ്. ഇപ്പോഴിതാ യാത്രക്കിടെ കാര്‍ യാത്രക്കാരന് ഹൃദയാഘാതമുണ്ടാപ്പോള്‍ ജീവന്‍ രക്ഷിച്ച് താരങ്ങളായിരിക്കുകയാണ് നഴ്‌സുമാര്‍. എ സി റോഡില്‍ കാലടി പാലത്തിലെ ഗതാഗത കുരുക്കിലാണ് 43 കാരനായ സനോജിന് നെഞ്ചുവേദന മൂലം ബോധം നഷ്ടമായത്. കൊരട്ടി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ നഴ്‌സ് അഞ്ജലി ബൈജുവും കാലടി സ്വദേശിയും കോതമംഗലം മാര്‍ ബസേലിയോസ് നഴ്‌സിങ് കോളജിലെ അവസാന വര്‍ഷ ബിഎസ് സി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുമായ ആദ്ര രാജുമാണ് രക്ഷകരായത്. ട്രാഫിക് ബ്ലോക്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ തേടിയതും അവര്‍ ബസില്‍ നിന്ന് ചാടിയിറങ്ങുകയായിരുന്നു. സിപിആര്‍ നല്‍കി അങ്കമാലിയിലെ ആശുപത്രിയിലെത്തുംവരെ ഇവര്‍ രോഗിക്കൊപ്പം ആംബുലന്‍സിലുമുണ്ടായി. ആശുപത്രിയില്‍ എത്തിയതും സിനോജിനെ ആന്‍ജിയോ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കി. ഏതായാലും രക്ഷാ പ്രവര്‍ത്തനത്തിന് തയ്യാറായ

More »

ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി
കൊച്ചി : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന സര്‍ക്കാരിന്റെ വാദം പരിഗണിച്ചാണ് ഹര്‍ജി കോടതി തീര്‍പ്പാക്കിയത്. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇഡി പരിശോധനയെക്കുറിച്ച് മുന്‍കൂര്‍ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് വീഴ്ച ഉണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് വീഴ്ചയുണ്ടായി എന്ന ആരോപണം അതിശയോക്തിപരമാണെന്നും കേരള പൊലീസിനെ മോശമായി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഹര്‍ജിയെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. സംഘര്‍ഷം ചുരുങ്ങിയ സമയത്തിനുള്ളില്‍

More »

രണ്ടാം വിവാഹ വാര്‍ഷികത്തിന് പിന്നാലെ യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണി വിള വീട്ടില്‍ അഭിലാഷിന്റെ ഭാര്യ വിഘ്‌നേശ്വരി (27)യാണ് മരിച്ചത്. ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു നാഗര്‍കോവില്‍ സ്വദേശികളായ നാഗരാജന്‍ കല ദമ്പതികളുടെ മകളാണ് വിഘ്‌നേശ്വരി. ഇന്നലെ വൈകീട്ട് വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവ സമയം വീട്ടില്‍ മാറ്റാരുമില്ലായിരുന്നു. സന്ധ്യയ്ക്ക് എത്തുമ്പോള്‍ വീട് പൂട്ടിയെ നിലയിലായിരുന്നുവെന്ന് ഭര്‍തൃ പിതാവ് ചന്ദ്രന്‍ പറഞ്ഞു. വീടിന്റെ ജനല്‍ ചില്ല് തകര്‍ത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. രണ്ടു ദിവസം മുമ്പായിരുന്നു ഇരുവരുടേയും രണ്ടാം വിവാഹ വാര്‍ഷികമെന്നും മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നെന്നും ചന്ദ്രന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ വിഘ്‌നേശ്വരി ഭര്‍തൃ വീട്ടില്‍

More »

വര്‍ക്കലയില്‍ വയോധികര്‍ തീ കൊളുത്തി മരിച്ച നിലയില്‍
തിരുവനന്തപുരം : വയോധികരെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ചേന്നന്‍കോട് ഒറ്റൂരിലാണ് സംഭവം. ചേന്നന്‍കോട് സ്വദേശിയായ സുകുമാരന്‍(87), ഓമന(81) എന്നിവരാണ് മരിച്ചത്. ഓമനയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് സുകുമാരന്‍. ഓമനയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവര്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുളളില്‍ നിന്നും പുക വരുന്നത് കണ്ട് സമീപത്തുളളവര്‍ നോക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സും കല്ലമ്പലം പൊലീസും സ്ഥലത്തെത്തി. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഇരുവരും ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെയും ഇവര്‍ സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി പുറത്തുപോയിരുന്നു. സമീപത്തുളള ഒരു പെണ്‍കുട്ടിയാണ് ഇവര്‍ക്ക് ആഹാരം തയ്യാറാക്കി

More »

മാസപ്പടി കേസ്; വീണ വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരായി
സിഎംആര്‍എല്‍ -എക്‌സാലോജിക് മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണ ഇഡിക്ക് മുന്നില്‍ വീണ്ടും ഹാജരായി. 29 ന് ഹാജരാകാം എന്നായിരുന്നു നേരത്തെ വീണ അറിയിച്ചത്. എന്നാല്‍, ഇഡി വിളിപ്പിച്ചത് അനുസരിച്ചാണ് വീണ നേരത്തെ ഹാജരായത്. ഇന്നലെ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകള്‍ ഇഡിക്ക് ലഭിച്ചിരുന്നു. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്‌ഐഒയില്‍ നിന്നും അത് ലഭിക്കാന്‍ താമസം നേരിട്ടിരുന്നു. ഈ രേഖകള്‍ കൂടി മുന്‍നിര്‍ത്തിയായിരിക്കും വീണയുടെ ചോദ്യം ചെയ്യല്‍. ജൂണ്‍ 17 ന് നടത്തിയ ചോദ്യം ചെയ്യലിന്റെ തുടര്‍ച്ചയായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യല്‍. ആദ്യ ചോദ്യ ചെയ്യലില്‍ പല രേഖകളും ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് ഇഡിയോട് വീണ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നീട്ടിയത്. നേരത്തെ ഹാജരായപ്പോള്‍ വീണ നല്‍കിയ അക്കൗണ്ട് വിശദാംശങ്ങലും കരാര്‍ രേഖകളും ഇഡി പരിശോധിച്ചു. ഇതിന്റെ

More »

സന്നദ്ധസംഘടനകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന എഫ്സിആര്‍എ ചട്ടങ്ങള്‍
ന്യൂഡല്‍ഹി : വിദേശസംഭാവന ഉപയോഗിച്ചുള്ള മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി വിലക്കി കേന്ദ്രസര്‍ക്കാര്‍ എഫ്സിആര്‍എ ചട്ടങ്ങള്‍ ഭേദഗതി ചെയ്തു. വിദേശസംഭാവന സ്വീകരിക്കുന്ന സന്നദ്ധസംഘടനകളുടെ രജിസ്‌ട്രേഷന്‍, പ്രവര്‍ത്തനമേഖല, ഫണ്ട് വിനിയോഗം, റിപ്പോര്‍ട്ടിങ് എന്നിവയില്‍ കൂടുതല്‍ കര്‍ശനമായ മാനദണ്ഡങ്ങളാണ് പുതിയ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മതപരമായ ലക്ഷ്യങ്ങളോടെ എഫ്സിആര്‍എ രജിസ്‌ട്രേഷന് അര്‍ഹമായ പ്രവര്‍ത്തനങ്ങളുടെ പ്രത്യേക പട്ടികയും ചട്ടഭേദഗതിയില്‍ ഉള്‍പ്പെടുത്തി. മതവിദ്യാഭ്യാസം, ധാര്‍മികബോധവത്കരണം, സത്സംഗങ്ങള്‍, മതപ്രഭാഷണങ്ങള്‍, ധ്യാനക്യാമ്പുകള്‍, ഭക്തിഗാന-കലാപരിപാടികള്‍ തുടങ്ങിയവ നടത്താമെങ്കിലും മതപരിവര്‍ത്തനമോ അതിനായുള്ള പ്രചാരണമോ പാടില്ലെന്ന് ചട്ടങ്ങള്‍ വ്യക്തമാക്കുന്നു. ആരാധനാലയങ്ങളുടെ നിര്‍മാണവും നവീകരണവും, മതഗ്രന്ഥങ്ങളുടെ സംരക്ഷണം, പരിഭാഷയും ഡിജിറ്റൈസേഷനും,

More »

250 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ കാര്‍ ഡിവൈഡറിലിടിച്ച് മലയാളി യുവതിയും സുഹൃത്തും മരിച്ചു
മുംബൈയില്‍ പിറന്നാളാഘോഷത്തിനിടെ കാര്‍ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവതിയും യുവാവും മരിച്ചു. കോട്ടയം സ്വദേശിയായ റബേക്ക ജേക്കബ് (24) സുഹൃത്ത് യോഗേഷ് കിഷന്‍ (24) എന്നിവരാണ് മരിച്ചത്. ബദ്ലാപുരില്‍ ഞായര്‍ പുലര്‍ച്ചെയായിരുന്നു അപകടം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. 251 കിലോമീറ്റര്‍ വേഗത്തിലാണ് കാര്‍ സഞ്ചരിച്ചതെന്നാണ് വിവരം. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. അമിതവേഗത്തിലെത്തിയ കാര്‍ ഡിവൈറിലിടിച്ച ശേഷം പലതവണ റോഡില്‍ മറിഞ്ഞു. നാട്ടുകാര്‍ ചേര്‍ന്ന് വാഹനം പൊളിച്ചാണ് മൂന്ന് പേരെയും പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റബേക്കയെയും സുഹൃത്തിനെയും രക്ഷിക്കാനായില്ല. മുംബൈ വഡോദര ഹൈവേയില്‍ ടിറ്റ്വാല ഭാഗത്തു നിന്നു ബദ്ലാപുരിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബാന്ദ്ര വെസ്റ്റ് പാലി ഹില്‍ റോഡ് 21 ആബാര്‍ അപ്പാര്‍ട്‌മെന്റ്‌സില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions