യു.കെ.വാര്‍ത്തകള്‍

ലൈംഗിക കുറ്റങ്ങള്‍; ന്യൂകാസിലിലെ കുട്ടികളുടെ ഹാര്‍ട്ട് സര്‍ജന്റെ ജോലി പോയി
ഒരു സഹപ്രവര്‍ത്തയോട് ഗൗരവമേറിയ ലൈംഗിക കുറ്റങ്ങള്‍ നടത്തി എന്നാരോപിച്ച് ന്യൂകാസിലിലെ കുട്ടികളുടെ ഹാര്‍ട്ട് സര്‍ജനെ ജോലിയില്‍ നിന്ന് പുറത്താക്കി. നിരവധി കുട്ടികളില്‍ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയ പ്രമുഖ ഡോക്ടര്‍ക്ക് യുകെയില്‍ ജോലി നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഡിസിപ്ലിനറി ട്രിബ്യൂണലിന്റെ വിധി വന്നു. തന്റെ ഒരു സഹപ്രവര്‍ത്തകയുടെ മാറിടത്തില്‍ വസ്ത്രത്തിനു മുകളിലൂടെ അമര്‍ത്തിപ്പിടിച്ചു എന്നതാണ് ഡോക്ടര്‍ ഫാബിരിസിയോ ഡി റിറ്റക്ക് എതിരെ ആരോപിക്കപ്പെടുന്ന കുറ്റം. ഇത് കുറ്റകരമായ ലൈംഗിക പീഡനമാണ് എന്നാണ് ട്രിബ്യൂണല്‍ നിരീക്ഷിച്ചത്. എട്ടുമാസക്കാലത്തോളം ഒരു വനിതയെ ലൈംഗികമായി പീഡിപ്പിച്ച ഇയാള്‍ക്ക്, ഈ പെരുമാറ്റം ദൂഷ്യം തെളിയിക്കപ്പെട്ടതോടെ യു കെയില്‍ ഡോക്ടര്‍ ആയി ജോലി ചെയ്യാന്‍ കഴിയില്ല എന്നാണ് വിധി. ന്യൂകാസിലിലെ ഫ്രീമാന്‍ ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് സര്‍ജന്‍ ആയിരുന്നു ഡോക്ടര്‍ ഡി

More »

തൊഴിലില്ലാത്ത കുടിയേറ്റക്കാരുടെ എണ്ണം 1.6 മില്ല്യണ്‍; നികുതിദായകന് 8 ബില്ല്യണ്‍ പൗണ്ടിന്റെ ഭാരം
ബ്രിട്ടനില്‍ ജോലി ചെയ്യാത്ത കുടിയേറ്റക്കാരുടെ എണ്ണം റെക്കോര്‍ഡ് നിരക്കില്‍ എത്തിയെന്ന് കണക്കുകള്‍. ഇതുമൂലം നികുതിദായകന് 8 ബില്ല്യണ്‍ പൗണ്ടിന്റെ ഭാരമാണ് ചുമക്കേണ്ടി വരുന്നത്. യുകെ പൗരന്‍മാരല്ലാത്ത 1,689,000 പേരാണ് തൊഴിലില്ലാത്തവരും. സാമ്പത്തികമായി ആക്ടീവല്ലാതെയും ഇരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഇവര്‍ ജോലിക്കായി ശ്രമിക്കുന്നില്ലെന്നതാണ് അതിലേറെ ഞെട്ടിക്കുന്ന വിഷയം. 2024-ലെ രണ്ടാം പാദത്തിലെ കണക്കുകള്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ 1,676,000 എന്ന റെക്കോര്‍ഡിനെയാണ് മറികടന്നത്. 2013 തുടക്കത്തില്‍ 1,628,000 എന്ന മുന്‍ റെക്കോര്‍ഡിനെയും പുതിയ കണക്കുകള്‍ ഭേദിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നു. വിദേശത്ത് ജനിച്ച് യുകെയില്‍ താമസിക്കാന്‍ അവകാശം നേടിയ 16 മുതല്‍ 64 വയസ്സ് വരെ ഉള്ളവരാണ് ഇതില്‍ പെടുന്നത്. കണക്കുകളില്‍ വിദ്യാര്‍ത്ഥികളും, അഭയാര്‍ത്ഥികളും ഉള്‍പ്പെടുന്നില്ല.

More »

ജോലി സ്ഥലത്ത് ആരോഗ്യ പരിശോധനകള്‍ നടത്തുന്ന പദ്ധതിക്ക് ഇംഗ്ലണ്ടില്‍ തുടക്കം
ഇംഗ്ലണ്ടില്‍ ജോലി സ്ഥലത്ത് ആരോഗ്യ ചെക്കപ്പുകള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. തടയാന്‍ കഴിയുന്ന രോഗങ്ങളെ ലക്ഷ്യമിട്ടുള്ള ട്രയല്‍സാണ് നടപ്പാക്കുന്നതെന്ന് ഗവണ്‍മെന്റ് പറഞ്ഞു. ആഗസ്റ്റ് 30ന് ആരംഭിക്കുന്ന ചെക്കപ്പുകള്‍ ജോലിസ്ഥലത്ത് വെച്ച് തന്നെ ജീവനക്കാര്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും. ഓരോ രോഗിക്കും നല്‍കുന്ന ചോദ്യാവലിയിലൂടെയാണ് വിവരങ്ങള്‍ രേഖപ്പെടുത്തുക. ഹൃദയസംബന്ധമായ അവസ്ഥകള്‍ ഉള്‍പ്പെടെയുള്ളവ ഈ വിവരങ്ങള്‍ ഉപയോഗിച്ച് നിശ്ചയിക്കുമെന്നതിനാല്‍ എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റിന് തുല്യമായ രീതിയില്‍ പരിഗണിക്കപ്പെടും. ബില്‍ഡിംഗ്, ഹോസ്പിറ്റാലിറ്റി, ട്രാന്‍സ്‌പോര്‍ട്ട് മേഖലകളിലാണ് പ്രാഥമികമായി പദ്ധതി ലഭ്യമാക്കുക. വീടുകളില്‍ നല്‍കുന്ന ഡിജിറ്റല്‍ ഹെല്‍ത്ത് ചെക്കിംഗുകള്‍ നോര്‍ഫോക്ക്, മെഡ്‌വെ, ലാംബെത്ത് എന്നിങ്ങനെ ലോക്കല്‍ അതോറിറ്റികളിലാണ് ആരംഭിക്കുന്നത്. ആവശ്യമുള്ള സമയത്ത് സഹായം

More »

ബ്രിട്ടന്‍ ആഴ്ചയില്‍ 4 പ്രവൃത്തിദിനങ്ങളിലേക്ക്; ജോലിക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിക്കാന്‍ പുതിയ പാക്കേജ്
ബ്രിട്ടന്‍ ആഴ്ചയില്‍ 4 പ്രവൃത്തിദിനങ്ങളിലേക്ക് നീങ്ങാനുള്ള ഒരുക്കത്തില്‍. ജോലിക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിക്കാന്‍ പുതിയ പാക്കേജ് അനുവദിക്കാനാണ് ലേബര്‍ സര്‍ക്കാരിന്റെ ശ്രമം. പുതിയ നിയമം വരുന്നതോടെ ആഴ്ചയില്‍ 4 പ്രവൃത്തിദിനമെന്നത് ജോലിക്കാരുടെ അവകാശമാകും. സാധാരണ ജോലിക്കാര്‍ക്കും കൂടുതല്‍ സ്വകാര്യ സമയം ലഭിക്കാനായി ആഴ്ചയില്‍ നാല് ദിവസമായി ജോലി ദിവസം ചുരുക്കുന്ന പദ്ധതി തയ്യാറാക്കുകയാണ് ഇപ്പോള്‍ ലേബര്‍ ഗവണ്‍മെന്റ്. ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യാനുള്ള അവകാശം ചോദിക്കാന്‍ ജോലിക്കാര്‍ക്ക് അനുമതി നല്‍കുന്ന പുതിയ നിയമമാണ് ഒക്ടോബറോടെ അവതരിപ്പിക്കപ്പെടുക. ഇത് പ്രകാരം തൊഴില്‍ സമയം നിജപ്പെടുത്തുന്നത് വഴി അഞ്ച് ദിവസത്തിന് പകരം നാല് ദിവസത്തിനുള്ളില്‍ തങ്ങളുടെ കോണ്‍ട്രാക്ട് അനുസരിച്ചുള്ള മണിക്കൂറുകള്‍ ജോലി ചെയ്ത് തീര്‍ത്താല്‍ മതിയാകും. ഓട്ടം സീസണില്‍ ലേബര്‍ അവതരിപ്പിക്കുന്ന

More »

ലേബര്‍ ബജറ്റിനെ ഭയന്ന് ആസ്തികള്‍ വിറ്റൊഴിയാന്‍ മത്സരിച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സും സേവിംഗ്‌സുകാരും
ഒക്ടോബറിലെ ലേബര്‍ ഗവണ്‍മെന്റിന്റെ ഇടക്കാല ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് വേട്ട ഉണ്ടാകുമെന്ന ആശങ്കയില്‍ ആസ്തികള്‍ വിറ്റൊഴിയാന്‍ മത്സരിച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സും സേവിംഗ്‌സുകാരും. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ നികുതി വേട്ടയുടെ സൂചനകള്‍ പുറത്തുവന്നതോടെ വീടുകളും, നിക്ഷേപങ്ങളും വിറ്റൊഴിഞ്ഞ് ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സില്‍ പെടാതെ രക്ഷപ്പെടാന്‍ വലിയൊരു ശതമാനം നിക്ഷേപകര്‍ നീക്കം തുടങ്ങിയതായി സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒക്ടോബര്‍ ബജറ്റില്‍ നികുതികള്‍ ഉയര്‍ത്തി ലാഭത്തിന്റെ വലിയൊരു ഭാഗം ഗവണ്‍മെന്റ് കൈക്കലാക്കുമെന്ന് വ്യക്തമായതോടെയാണ് ലാന്‍ഡ്‌ലോര്‍ഡ്‌സ് തങ്ങളുടെ ഭവനങ്ങളും, നിക്ഷേപകങ്ങളും ഒഴിവാക്കാന്‍ ആരംഭിച്ചത്. ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി, വരുന്ന ബജറ്റില്‍ ചാന്‍സലര്‍ റേച്ചല്‍

More »

ഡ്രൈവര്‍മാരെയും പിഴിയും; ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന നടപ്പാക്കാന്‍ ലക്ഷ്യമിട്ട് ചാന്‍സലര്‍
ലേബര്‍ ഗവണ്‍മെന്റ് തങ്ങളുടെ ആദ്യ ബജറ്റില്‍ ജനത്തിന് വലിയ ഭാരം ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. മിക്ക നികുതികളും വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയതിന് പിന്നാലെ ഡ്രൈവര്‍മാരെ പിഴിയാന്‍ ഗവണ്‍മെന്റ് ആലോചന സജീവമാക്കിയെന്നാണ് വ്യക്തമാകുന്നത്. 'വേദനിപ്പിക്കുന്ന' ബജറ്റില്‍ നികുതി വര്‍ധനവുകള്‍ ഇന്ധന ഡ്യൂട്ടിയെയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുഖജനാവില്‍ കുറവുള്ള 22 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി കുറയ്ക്കാനാണ് ഒക്ടോബര്‍ 30ന് അവതരിപ്പിക്കുന്ന റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് ശ്രമിക്കുക. അങ്ങനെ വരുമ്പോള്‍ മോട്ടോറിസ്റ്റുകള്‍ ജാഗ്രത പാലിക്കാനാണ് ആര്‍എസി അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 2022 മാര്‍ച്ചില്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് ലിറ്ററിന് 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി കുറച്ചിരുന്നു. കൂടാതെ 2011 മാര്‍ച്ച് മുതല്‍ നികുതി 57.95 പെന്‍സില്‍ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്.

More »

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഇംഗ്ലണ്ടിലെ ക്ലാസ് മുറികള്‍ നവീകരിക്കുന്നു
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഇംഗ്ലണ്ടില്‍ ഹൈടെക് ക്ലാസുകള്‍ വരുന്നു. ഇതോടെ അധ്യാപകരുടെ ജോലി ഭാരം കുറയും. എഐ ടൂളുകള്‍ ഇതിനായി വികസിപ്പിച്ചു കഴിഞ്ഞു. മൂന്നു മില്യണ്‍ പൗണ്ടാണ് ചെലവഴിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ മോര്‍ഗന്‍ വ്യക്തമാക്കി. അധ്യാപകര്‍ ഇപ്പോഴേ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ക്ലാസ് മുറികളില്‍ ഉപയോഗിക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ടൂളുകള്‍ പലതും തങ്ങളുടെ യുക്തി നോക്കിയാണ്. സര്‍ക്കാര്‍ ഇടപെടല്‍ വരുന്നതോടെ ഇതില്‍ മാറ്റമുണ്ടാകും. ചാറ്റ് ജിപി റ്റി പോലുള്ള എ ഐ ടൂളുകള്‍ അധ്യാപകര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അധ്യാപകരെ പരിശീലിപ്പിച്ച് മികച്ച ടൂളുകള്‍ ഉപയോഗിക്കാന്‍ പ്രാപ്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അധ്യാപകരുടെ ജോലി ഭാരം കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. ലോകത്തിന്റെ പുതിയ ഭാവിയ്ക്കായി പുതിയ തീരുമാനങ്ങള്‍

More »

ദിവസം ഒന്നരലക്ഷം വാഹനങ്ങള്‍ കടന്നു പോകുന്ന എം 62 മോട്ടോര്‍വേ അടയ്ക്കുന്നു
യു കെയിലെ ഏറ്റവും തിരക്കേറിയ റോഡുകളില്‍ ഒന്നായ എം 62 മോട്ടോര്‍ വേയില്‍ ഇതാദ്യമായി അടയ്ക്കുന്നു. ലിവര്‍പൂളിനെ മാഞ്ചസ്റ്റര്‍, ലീഡ്‌സ്, ഹള്‍ തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന 107 മൈല്‍ നീളത്തില്‍ കിടക്കുന്ന എം 62, 1960 ല്‍ പ്രവര്‍ത്തനക്ഷമമായതിന് ശേഷം ഇതാദ്യമായിട്ടാണ് അടച്ചിടുന്നത്. ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററില്‍ നെറ്റ്വര്‍ക്ക് റെയില്‍ പുതിയ റെയില്‍വേ പാലം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് മോട്ടോര്‍വേ അടച്ചിടുന്നത്. ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററിലെ പഴയ 130 അടി പാലത്തിനു പകരമായി 22 മില്യന്‍ പൗണ്ടിന്റെ പുതിയ പാലം നിര്‍മ്മിക്കുകയാണ്. ഈ പണി പൂര്‍ത്തിയാക്കുന്നതിനായി വരുന്ന രണ്ട് വാരാന്ത്യങ്ങളില്‍ അടക്കം ചില ദിവസങ്ങളില്‍ എം 62 അടച്ചിടേണ്ടതായി വരും. ആദ്യം പഴയ പാലം പൊളിക്കുന്നതിനും അതിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും വേണ്ടി ആയിരിക്കും റോഡ് അടച്ചിടുക. അടുത്ത രണ്ടാഴ്ചകളിലായി യാത്രക്കാര്‍ തങ്ങളുടെ യാത്രാ

More »

ടെസ്റ്റുകള്‍ ഈസിയാക്കി എന്‍എച്ച്എസ് കമ്മ്യൂണിറ്റി ഡയഗനോസ്റ്റിക് സെന്ററുകള്‍
എന്‍എച്ച്എസ് സേവനങ്ങള്‍ നല്‍കുന്നതിലെ കാലതാമസത്തിനു ആക്കം കൂട്ടുന്നതായിരുന്നു വിവിധ പരിശോധനകള്‍ നടത്തുന്നതിലെ വീഴ്ചകള്‍. എക്‌സ് റേയും, സ്‌കാനും പോലുള്ളവ ലഭിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുന്ന അവസ്ഥയ്ക്ക് പരിഹാരമായാണ് എന്‍എച്ച്എസ് കമ്മ്യൂണിറ്റി ഡയഗനോസ്റ്റിക് സെന്ററുകള്‍ സ്ഥാപിതമായത്. ഇത് ഗുണം ചെയ്യുന്നുവെന്നാണ് രോഗികളുടെ സര്‍വ്വെ വ്യക്തമാക്കുന്നത്. എക്‌സ് റേ, സ്‌കാനുകള്‍ പോലുള്ള പ്രധാന ടെസ്റ്റുകള്‍ വേഗതത്തില്‍ ലഭ്യമാക്കാനാണ് എന്‍എച്ച്എസ് സിഡിഎസുകള്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി 160 സിഡിസികളാണ് പ്രവര്‍ത്തനം തുടങ്ങിയത്. രോഗികളെ പരിശോധിക്കാനും, രോഗങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാനും ഇതുവഴി സാധിക്കുന്നുണ്ട്. കമ്മ്യൂണിറ്റി ഡയഗനോസ്റ്റിക് സെന്ററുകള്‍ പോസിറ്റീവ് അനുഭവങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നതായി ഹെല്‍ത്ത്‌വാച്ച് ഇംഗ്ലണ്ട് ചീഫ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions