യു.കെ.വാര്‍ത്തകള്‍

ടോണ്ടന്‍ പാര്‍ക്കില്‍ പാര്‍ക്കില്‍ മാനസിക അസ്വസ്ഥതയുള്ള യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ച മലയാളി യുവാവിന് 12 വര്‍ഷം തടവ്
യുകെയിലെ സമര്‍സെറ്റ് കൗണ്ടിയിലെ ടോണ്ടനില്‍ പാര്‍ക്കില്‍ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ മലയാളിയായ യുവാവിന് 12 വര്‍ഷം തടവുശിക്ഷ. വില്‍ഫ്രഡ് റോഡ്, ടോണ്ടന്‍ സ്വദേശിയായ മനോജ് ചിന്താതിര(29 ) കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ശിക്ഷ വിധിച്ചു. ശിക്ഷയുടെ ആറാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രതിയെ യുകെയില്‍ നിന്ന് നാടുകടത്തുമെന്ന് ജഡ്ജി സ്റ്റീഫന്‍ ക്ലൈമി വ്യക്തമാക്കി. 2025 ഒക്ടോബര്‍ 11ന് രാത്രി മുതല്‍ അഞ്ചുമണിവരെ വിക്ടോറിയ പാര്‍ക്കിലാണ് സംഭവം. മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ച് തെരുവില്‍ കഴിഞ്ഞിരുന്ന അപരിചിതയായ സ്ത്രീയെ സമീപിച്ച മനോജ് സമീപ കടയില്‍ നിന്ന് ബിയര്‍ വാങ്ങി നല്‍കി. പാര്‍ക്കിലെ ആളൊഴിഞ്ഞ ബെഞ്ചിലേക്ക് കുട്ടിക്കൊണ്ടുപോയി മദ്യം നല്‍കി ബോധം നഷ്ടമാക്കി പീഡനം നടത്തിയെന്നാണ് കേസ്. ഞാന്‍ നിന്നെ പീഡിപ്പിക്കാന്‍ പോകുന്നുവെന്ന് പ്രതി പറഞ്ഞതും ദയവായി ഉപദ്രവിക്കരുതെന്ന് യുവതി ആവര്‍ത്തിച്ചു അപേക്ഷിക്കുന്നതും

More »

തിയറിയും പ്രാക്ടിക്കലും തമ്മില്‍ ആറു മാസത്തെ ഇടവേള; ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ നിര്‍ദ്ദേശങ്ങളില്‍ അതൃപ്‍തി
റോഡ് സുരക്ഷയുടെ ഭാഗമായി കൊണ്ടുവരുന്ന പുതിയ നിര്‍ദ്ദേശങ്ങളില്‍ യുവ ഡ്രൈവര്‍മാര്‍ അതൃപ്‍തിയില്‍. തിയറി പരീക്ഷ കഴിഞ്ഞ് ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം പ്രായോഗിക പരീക്ഷയെന്ന നിര്‍ദ്ദേശത്തിലാണ് എതിര്‍പ്പ്. ജോലി നേടാനും സ്വതന്ത്രമായി ജീവിക്കാനും സാധിക്കേണ്ട സമയത്ത് യുവാക്കള്‍ക്ക് ഈ നീണ്ട കാത്തിരിപ്പ് തിരിച്ചടിയാണെന്ന് ഒരു വിഭാഗം പറയുന്നു. നിയന്ത്രണം ഏര്‍പ്പെടുത്തുകയല്ല പര്യാപ്തമാക്കുകയാണ് വേണ്ടതെന്നും യുവാക്കളെ ബുദ്ധിമുട്ടിക്കുന്നതാണ് പുതിയ പരിഷ്‌കാരമെന്നും വിമര്‍ശനമുണ്ട്. എന്നാല്‍ മെച്ചപ്പെട്ട ഡ്രൈവര്‍മാരാണ് വേണ്ടതെന്നും റോഡില്‍ പ്രായോഗികമായി എടുക്കേണ്ട പല തീരുമാനങ്ങളിലും യുവാക്കള്‍ പരാജയപ്പെടുകയാണെന്നും ഒരു വിഭാഗം പറയുന്നു. ഗുണമേന്മയുള്ള ഡ്രൈവിംഗ് ആവശ്യമാണെന്നും അതിന് സമയം കുറച്ചെടുത്ത് പഠിക്കണമെന്നും ഇവര്‍ പറയുന്നു. നിരത്തുകളില്‍ നിരവധി ജീവനുകളാണ് അശ്രദ്ധയിലും അറിവില്ലായ്മയിലും

More »

ജനജീവിതം ദുരിതത്തിലാക്കി മഞ്ഞുവീഴ്ച; പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതി തടസം, ഗതാഗത സ്തംഭനം
യുകെയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തില്‍ ജനജീവിതം ദുസ്സഹമായി. റെയില്‍, റോഡ്, വ്യോമ ഗതാഗതം താറുമാറായി. പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതി തടസം നേരിട്ടു. സ്‌കോട്‌ലന്‍ഡ്, നോര്‍ത്ത് ഇംഗ്ലണ്ട്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് , യോര്‍ക്ക്‌ഷെയര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗത്തും മോശം കാലാവസ്ഥയെന്ന് മുന്നറിയിപ്പുണ്ട്. മിഡ്‌ലാന്‍ഡ്‌സിലും വെയില്‍സിലുമൊക്കെയായി 34000 ഓളം വീടുകളില്‍ വൈദ്യുതി ബന്ധം നിലച്ചു. പലയിടത്തും പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ശക്തമായ കാറ്റു മൂലം ചിലയിടങ്ങളില്‍ വീടുകള്‍ക്ക് കേടുപാടുണ്ടായി.റോഡ്, റെയില്‍, വ്യോമ ഗതാഗതത്തിന് കനത്ത ഭീഷണിയാകുകയാണ് മഞ്ഞുവീഴ്ച. ഹീത്രു വിമാനത്താവളത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ബര്‍മിങ്ഹാം, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എയര്‍പോര്‍ട്ടുകള്‍ താല്‍ക്കാലികമായി തുറന്നു. നാഷണല്‍ റെയില്‍

More »

ഫ്ലൂവും മറ്റ് വൈറസുകളും വീണ്ടും വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി എന്‍എച്ച്എസ്
ബ്രിട്ടനില്‍ ശൈത്യം ശക്തമാകുകയാണ്. കൊടുങ്കാറ്റിന്റെ കൂടി പ്രഭാവത്തില്‍ കൊടുംതണുപ്പാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഇതിനിടെ ഫ്ലൂവിന്റെയും, മറ്റ് വിന്റര്‍ വൈറസുകളുടെയും കേസുകള്‍ വര്‍ധിക്കുന്നതായാണ് വ്യക്തമാകുന്നത്. എന്‍എച്ച്എസ് നേരിട്ട ദുരിതം ഇനിയും അവസാനിക്കാന്‍ സമയമായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടില്‍ 2940 ബെഡുകളിലേറെയും ഫ്ലൂ രോഗികളാണ് കൈവശപ്പെടുത്തി വെച്ചിരുന്നതെന്ന് കണക്കുകള്‍ പറയുന്നു. മുന്‍ ആഴ്ചയേക്കാള്‍ ഒന്‍പത് ശതമാനമാണ് വര്‍ധന. വിന്റര്‍ വൊമിറ്റിംഗ് വൈറസായ നോറോവൈറസ് മൂലം ആശുപത്രിയിലാകുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. മുന്‍ ആഴ്ചയേക്കാള്‍ കൊവിഡ് രോഗികളുടെ എണ്ണവും ഉയര്‍ന്നതോടെ ശൈത്യകാല വൈറസുകള്‍ വീണ്ടും തലപൊക്കാന്‍ തുടങ്ങിയെന്നാണ് ആശങ്ക. രോഗികളെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും പരിപാലിക്കുന്ന എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കും,

More »

ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് അടച്ചു; ഹീത്രുവില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി
ഗോറെട്ടി കൊടുങ്കാറ്റ് റണ്‍വെകളില്‍ മഞ്ഞ് നിറച്ചതോടെ യുകെയില്‍ രണ്ടാമത്തെ പ്രധാന വിമാനത്താവളമായ ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് അടച്ചു. മണിക്കൂറില്‍ 100 മൈല്‍ വേഗത്തില്‍ കാറ്റും, ഐസും ഗതാഗതം താറുമാറാക്കി. ഇന്നലെ ഉച്ചതിരിഞ്ഞ് കൊടുങ്കാറ്റ് എത്തിയതോടെ കാലാവസ്ഥ മാറിമറിയുകയാണ് ചെയ്തത്. ഈ വര്‍ഷത്തെ ആദ്യത്തെ റെഡ് കാലാവസ്ഥാ മുന്നറിയിപ്പും ഇതിനിടെ മെറ്റ് ഓഫീസ് പുറപ്പെടുവിച്ചു. രാത്രി 9.30-ഓടെയാണ് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കുന്നതായി ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് പ്രഖ്യാപിച്ചത്. റണ്‍വെ മഞ്ഞ് മൂടിയതോടെ ഇവിടെ നിന്നുള്ള സര്‍വ്വീസുകള്‍ അസാധ്യമായി. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എയര്‍പോര്‍ട്ടും റണ്‍വെ അടച്ചിട്ടുണ്ട്. അവസാന നിമിഷം വന്ന നടപടിയില്‍ ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ രോഷം രേഖപ്പെടുത്തുന്നുണ്ട്. ചിലര്‍ വിമാനത്തില്‍ കയറിയ ശേഷമാണ് തീരുമാനം വന്നതെന്നും

More »

വീണ്ടുമൊരു കൗണ്‍സില്‍ ബില്‍ വര്‍ധനയ്ക്ക് നീക്കം; ആവശ്യം പണപ്പെരുപ്പത്തെ തോല്‍പ്പിക്കുന്ന വര്‍ധന
ഇംഗ്ലണ്ടിലെ വീടുകള്‍ക്ക് മറ്റൊരു കൗണ്‍സില്‍ ബില്‍ വര്‍ധനയ്ക്ക് നീക്കം. ഏപ്രില്‍ മാസത്തില്‍ വീണ്ടും പണപ്പെരുപ്പത്തെ മറികടക്കുന്ന കൗണ്‍സില്‍ ടാക്‌സ് വര്‍ധന നടപ്പിലാക്കാനാണ് പല കൗണ്‍സിലുകളും തയാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നികുതിഭാരവും, അധിക ചെലവുകളുമായി ജനം വിയര്‍ക്കുമ്പോഴാണ് പ്രാദേശിക അധികൃതര്‍ തങ്ങളുടെ ഖജനാവ് നിറയ്ക്കാന്‍ വീണ്ടും കുടുംബങ്ങളെ പിഴിയുന്നത്. 2026/27 വര്‍ഷം 4.99 ശതമാനം കൗണ്‍സില്‍ ടാക്‌സ് വര്‍ധന നടപ്പിലാക്കാന്‍ നിരവധി ലോക്കല്‍ അതോറിറ്റികള്‍ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. പണത്തിന് ഏറെ ബുദ്ധിമുട്ടുള്ള ചില കൗണ്‍സിലുകള്‍ ഗവണ്‍മെന്റില്‍ നിന്നും കൂടുതല്‍ നികുതി വര്‍ധനയ്ക്ക് അനുമതി തേടിയിട്ടുണ്ട്. ഒരു കൗണ്‍സില്‍ കണ്ണഞ്ചിപ്പിക്കുന്ന 20 ശതമാനം നികുതി വര്‍ധനയ്ക്കാണ് ആവശ്യപ്പെടുന്നത്. സാധാരണ സാഹചര്യങ്ങളില്‍ 4.99 ശതമാനം വര്‍ധനവാണ് അനുവദനീയമായ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വര്‍ധന.

More »

മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസിയെ ആളുമാറി ജയിലിലടച്ചു; 14 ലക്ഷം സര്‍ക്കാര്‍ നല്‍കണം
മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസിയെ മാലമോഷണക്കേസില്‍ പോലീസ് ആളുമാറി അറസ്റ്റുചെയ്ത് ജയിലിലടച്ച സംഭവത്തില്‍ സര്‍ക്കാര്‍ 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പബ്ലിക് ലോ റെമഡി അനുസരിച്ചാണ് ജസ്റ്റിസ് പിഎം മനോജിന്റെ സുപ്രധാന ഉത്തരവ്. കണ്ണൂര്‍ തലശ്ശേരി സ്വദേശി വികെ താജുദ്ദിനും കുടുംബത്തിനുമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഈ തുക താജുദ്ദിനെ ജയിലിലടച്ച കണ്ണൂര്‍ ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ എസ്ഐയായിരുന്ന പി ബിജു, എഎസ്ഐമാര്‍ ആയിരുന്ന യോഗേഷ്, ടി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരില്‍ നിന്ന് ഈടാകുന്നത് സര്‍ക്കാരിന് തീരുമാനിക്കാം. താജുദ്ദിനും കുടുംബവും അഡ്വ.ടി ആസഫലി വഴി ഫയല്‍ചെയ്ത ഹര്‍ജിയിലാണ് നടപടി. 10 ലക്ഷം രൂപ താജുദ്ദിനും ഒരു ലക്ഷം രൂപ വീതം ഭാര്യക്കും മൂന്ന് മക്കള്‍ക്കും നല്‍കാനാണ് ഉത്തരവ്. പൊലീസിന്റെ ഭഗത്തു നിന്ന് ഇത്തരത്തില്‍ ഉത്തരവാദിത്വമില്ലാത്ത നടപടിയുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.

More »

ഒരു ദശകത്തിലെ കനത്ത മഞ്ഞുവീഴ്ചയില്‍ ബ്രിട്ടന്‍; ദുരിതം രണ്ടു ദിവസം കൂടി
ബ്രിട്ടനില്‍ ഒരു ദശകത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ച. കൂടെ ദുരിതം കൂട്ടാന്‍ ഗൊറെറ്റി കൊടുങ്കാറ്റും. ഇതിനെ തുടര്‍ന്ന് വിമാനങ്ങള്‍ നിലത്തിറക്കുകയും റോഡുകള്‍ ബ്ലോക്കാകുകയും, റെയില്‍ ലൈനുകള്‍ അടച്ചിടുകയും ചെയ്യുന്ന ഒരു സാഹചര്യമുണ്ടായി. ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് വ്യാഴാഴ്ച രാത്രിയോടെ റണ്‍വേ ഓപ്പറേഷന്‍ നിര്‍ത്തിവെച്ചു. ശക്തമായ മഞ്ഞിനെ തുടര്‍ന്ന് പറക്കുന്നത് സുരക്ഷിതമല്ലെന്ന അവസ്ഥ വന്നതോടെയാണ് ഇത്. ഹീത്രൂവില്‍ നിന്നുമുള്ള ഡസന്‍ കണക്കിന് വിമാനങ്ങളാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. വിമാന കമ്പനികളെ ബന്ധപ്പെട്ട ശേഷം യാത്രക്കിറങ്ങാനാണ് യാത്രക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. വിമാനങ്ങള്‍ മഞ്ഞിലും, ഐസിലും പുതച്ച് കിടക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. വ്യാഴാഴ്ച രാത്രി 11 വരെ കോണ്‍വാള്‍ കടുത്ത റെഡ് അലേര്‍ട്ടിലായിരുന്നു. ഐല്‍സ് ഓഫ് സിസിലിയിലെ സെന്റ് മേരീസില്‍ 99 എംപിഎച്ച്

More »

തിരക്ക് മൂലം രോഗികള്‍ ആശുപത്രികളില്‍ കുഴഞ്ഞുവീഴുന്നു; മുന്നറിയിപ്പുമായി എന്‍എച്ച്എസ് സേഫ്റ്റി വാച്ച്‌ഡോഗ്
വിന്റര്‍ സമ്മര്‍ദ്ദവും രോഗികളുടെ എണ്ണം കുതിച്ചതും ജീവനക്കാരുടെ കുറവും മൂലം എന്‍എച്ച്എസ് അഭിമുഖീകരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. അമിതമായ തിരക്ക് മൂലം കോറിഡോറും, സ്‌റ്റോര്‍റൂം, ജിമ്മും ഉള്‍പ്പെടെ പരിചരണം നല്‍കാന്‍ ഉപയോഗിക്കുന്ന പുതിയ അന്തരീക്ഷങ്ങള്‍ രോഗികള്‍ക്ക് അപകടകരമാകുന്നുവെന്നാണ് എന്‍എച്ച്എസ് സേഫ്റ്റി വാച്ച്‌ഡോഗ് പറയുന്നത്. ട്രോളിയിലും, ബെഡിലും ചികിത്സ കിട്ടാതെ പല ഭാഗത്തായി കാത്തിരിക്കുന്ന രോഗികള്‍ക്ക് പരിശോധനയോ, ചികിത്സയോ കിട്ടുന്നില്ലെന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. ഇത് രോഗികളുടെ അവസ്ഥ മോശമാക്കുകയും, താല്‍ക്കാലിക ചികിത്സാ അന്തരീക്ഷത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നുണ്ടെന്ന് എച്ച്എസ്എസ്‌ഐബി റിപ്പോര്‍ട്ട് പറയുന്നു. ഈ സ്ഥലങ്ങളില്‍ കാത്തുകിടക്കുന്ന രോഗികള്‍ അവഗണിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് എന്‍എച്ച്എസ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions