യു.കെ.വാര്‍ത്തകള്‍

ബ്രിട്ടീഷ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് തിരിച്ചുവരവിന്റെ പാതയില്‍
ബ്രിട്ടനിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് തിരിച്ചുവരവിന്റെ പാതയിലേക്ക് നീങ്ങുന്നതായി സൂചനകള്‍ . ഏജന്റുമാരില്‍ നിന്നും ലഭിക്കുന്ന ഡാറ്റയാണ് വിദഗ്ധര്‍ തിരിച്ചുവരവിന്റെ സൂചനയായി ഉയര്‍ത്തിക്കാണിക്കുന്നത്. 2013 മുതല്‍ പ്രോപ്പര്‍ട്ടികള്‍ ഏറ്റവും ലാഭകരമായി വാങ്ങാന്‍ കഴിയുന്ന സമയമാണ് ഇതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് വില വര്‍ദ്ധനയുടെ വേഗതയ്ക്ക് കടിഞ്ഞാണ്‍ വീണത് അനുഗ്രഹമാണ്. വിപണിയുടെ ഉഷാര്‍ തിരിച്ചുവരാന്‍ കാത്തിരുന്ന് ഭവനഉടമകള്‍ മടുത്തതായി എസ്റ്റേറ്റ് ഏജന്റുമാര്‍ പറയുന്നു. അതുകൊണ്ട് തന്നെ നിക്ഷേപമായി കരുതി വീട് വാങ്ങിവെച്ചവര്‍ ഇത് വിറ്റൊഴിയുകയാണ്. ഈ നീക്കം വീട് വാങ്ങുന്നവര്‍ക്ക് വിലപേശാനുള്ള അവസരം നല്‍കുന്നു. 2020-ല്‍ കൊവിഡ് മഹാമാരി ആഞ്ഞടിച്ചതോടെയാണ് പ്രോപ്പര്‍ട്ടി വിപണി തകിടം മറിഞ്ഞത്. വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയ ജോലിക്കാര്‍ രണ്ട് വര്‍ഷം കഴിഞ്ഞ്

More »

അപൂര്‍വ രോഗത്തോട് പൊരുതുന്ന യുകെ മലയാളി യുവതി സ്റ്റെം സെല്‍ ദാതാവിനെ തേടുന്നു
ജീവന് ഭീഷണിയാകുന്ന രക്ത സംബന്ധമായ അപൂര്‍വ രോഗത്തിനെതിരെ പൊരുതുന്ന മലയാളി യുവതി സ്റ്റെം സെല്‍ ദാതാവിനെ തേടുന്നു. അപ്ലാസ്റ്റിക് അനീമിയ ബാധിച്ച ലങ്കാഷെയറിലെ പ്രസ്റ്റണില്‍ താമസിക്കുന്ന മലപ്പുറം സ്വദേശിയായ റഫിയ ഷെറിന്‍ (30) ആണ് അനുയോജ്യമായ ദാതാവിനെ കാത്തിരിക്കുന്നത്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്നുള്ള പരിശോധനയിലാണ് റഫിയയ്ക്ക് അപ്ലാസ്റ്റിക് അനീമിയ ബാധിച്ചതായി സ്ഥിരീകരിച്ചത്. 2019ല്‍ മാസ്റ്റര്‍ ബിരുദ പഠനത്തിനായാണ് റഫിയ യുകെയിലെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഈജിപ്തിലും സെര്‍ബിയയിലുമായി നടത്തിയ അവധിക്കാല യാത്രക്കിടെ ഭക്ഷ്യ വിഷബാധ ഏല്‍ക്കുകയായിരുന്നു. യാത്ര കഴിഞ്ഞ് യുകെയില്‍ തിരിച്ചെത്തിയിട്ടും രോഗം മാറിയില്ല. തലകറക്കം, ഛര്‍ദ്ദി ,പേശി വേദന, ക്ഷീണം, വയറിളക്കം എന്നിവയാല്‍ റഫിയ ഏറെ പ്രയാസപ്പെട്ടു.ആദ്യം ഭക്ഷ്യവിഷബാധയുടെ അനന്തര ഫലമെന്നാണ് കരുതി ഡോക്ടറെ സമീപിച്ചതെങ്കിലും ആശുപത്രിയില്‍

More »

വൂള്‍വര്‍ ഹാംപ്ടണിലെ അമ്മയെയും മൂന്ന് കുഞ്ഞുങ്ങളെയും കാണാതായി; തിരച്ചില്‍
വൂള്‍വര്‍ ഹാംപ്ടണില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കാണാതായ ഒരു അമ്മയ്ക്കും അവരുടെ മൂന്ന് മക്കള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി. വൂള്‍വര്‍ഹാംപ്ടണില്‍ നിന്നുള്ള അലിമാറ്റ് എന്ന 31കാരിയേയും അവരുടെ മക്കളെയും സെന്‍ട്രല്‍ ബര്‍മിംഗ്ഹാമിലെ ഡിഗ്‌ബെത് ഭാഗത്തായിരുന്നു ശനിയാഴ്ച അവസാനമായി കണ്ടത്. കാണാതായ കുടുംബത്തെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രണ്ട് സ്യൂട്ട്‌കേസുകളുമായി അലിമറ്റും കുട്ടികളും നടന്നുപോകുന്ന ദൃശ്യങ്ങളാണ് അവസാനമായി സിസിടിവിയില്‍ പതിച്ചിരിക്കുന്നത്. ആഗസ്റ്റ് എട്ടു മുതല്‍ ഇവരെ കാണാതായിരിക്കുകയാണെന്ന് പോലീസ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തുകയോ, ഇവരെ കുറിച്ച് ഏതെങ്കിലും വിധത്തിലുള്ള വിവരങ്ങള്‍ ലഭിക്കുകയോ ചെയ്താല്‍ 999 എന്ന നമ്പറില്‍ വിളിച്ച് ആര്‍ ഐ ഡി 1160387 എന്ന റഫറന്‍സ് നമ്പര്‍ പറഞ്ഞതിനു ശേഷം

More »

ജിപിയെ കാണാന്‍ അവസരമില്ല; രോഗികളുടെ സുരക്ഷ അപകടത്തിലെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
ജിപിമാരുമായുള്ള നേരിട്ടുള്ള അപ്പോയിന്റ്‌മെന്റ് വെട്ടിക്കുറയ്ക്കുന്നത് രോഗികളുടെ സുരക്ഷയ്ക്ക് അപകടകരമായി മാറുന്നുവെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ജിപി അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കുന്നത് എളുപ്പമാക്കാനുള്ള ശ്രമങ്ങള്‍ അതിനാല്‍ തിരിച്ചടിച്ചതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 1 മുതല്‍ ഇംഗ്ലണ്ടിലെ എല്ലാ ജിപി പ്രാക്ടീസുകളും ഓണ്‍ലൈനിലൂടെ അന്വേഷണങ്ങളും, ബുക്കിംഗ് അപേക്ഷകളും സ്വീകരിക്കണമെന്നായിരുന്നു പ്രധാന മാറ്റം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 6 വരെ സമയങ്ങളില്‍ ഈ അപേക്ഷ സ്വീകരിക്കണം. എന്നാല്‍ ഇതിന്റെ ഫലമായി രോഗികള്‍ക്ക് നല്‍കുന്ന അപ്പോയിന്റ്‌മെന്റുകളുടെ എണ്ണം കുറയുകയാണ് ചെയ്തതെന്ന് ജിപിമാര്‍ക്കും, പ്രാക്ടീസ് മാനേജര്‍മാര്‍ക്കും ഇടയില്‍ നടത്തിയ സര്‍വ്വെയില്‍ വ്യക്തമായി. പുതിയ നീക്കം രോഗികളുടെ സുരക്ഷ അപകടത്തിലാക്കിയെന്ന് കാല്‍ശതമാനം പേര്‍

More »

ബ്രിട്ടന്‍ അഞ്ചാം ഉഷ്ണതരംഗത്തിലേക്ക്; ആംബര്‍, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കാന്‍ മെറ്റ് ഓഫീസ്
ബ്രിട്ടന്‍ ഈ സീസണിലെ അഞ്ചാം ഉഷ്ണതരംഗത്തിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്. ഈയാഴ്ച താപനില 36 സെല്‍ഷ്യസ് കടക്കുമെന്നാണ് കരുതുന്നത്. ഇതുമൂലം റെയില്‍വെ ലൈനുകള്‍ക്കും, പവര്‍ ശൃംഖലകള്‍ക്കും തടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. ഇതോടെ ഉഷ്ണ കാലാവസ്ഥയ്ക്കുള്ള അപൂര്‍വ്വമായി പുറപ്പെടുവിക്കുന്ന ആംബര്‍, റെഡ് എക്‌സ്ട്രീം അലേര്‍ട്ടുകള്‍ നല്‍കാനുള്ള ആലോചനയിലാണ് മെറ്റ് ഓഫീസ്. അസാധാരണമായ രീതിയില്‍ രാജ്യം ചുട്ടുപഴുക്കുന്ന അവസ്ഥയാണ്. പല ഭാഗത്തും കനത്ത വരള്‍ച്ച അനുഭവപ്പെടുന്നുണ്ട്. ഇതിനിടയിലാണ് രാജ്യത്തിന്റെ പല ഭാഗങ്ങളും അഞ്ചാം ഉഷ്ണതരംഗത്തിലേക്ക് കടക്കുന്നത്. ചൊവ്വാഴ്ച വീണ്ടും ഉയരാന്‍ തുടങ്ങുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ചയോടെ 35 സെല്‍ഷ്യസിലേക്ക് താപനില ഉയരാം. ഇംഗ്ലണ്ടിലും, വെയില്‍സിലും കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ചയാകും ആഴ്ചയിലെ ഏറ്റവും ചൂടേറിയ ദിനമെന്നാണ് നിലവിലെ പ്രതീക്ഷ.

More »

വിദ്യാഭ്യാസ ചെലവിന്റെ വലിയൊരു ഭാഗം വിദ്യാര്‍ത്ഥികളുടെ ചുമലിലേക്ക്; ബിരുദധാരികള്‍ക്ക് ഇനി വന്‍ ബാധ്യത
യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന വിദ്യാര്‍ത്ഥിയുടെ ചുമലില്‍ വന്‍ കട ബാധ്യത വരാന്‍ പോകുന്നു. വിദ്യാഭ്യാസത്തിന്റെ ചെലവിന്റെ വലിയൊരു ഭാഗം വിദ്യാര്‍ത്ഥികളിലേക്ക് കൈമാറിയതോടെ ഇനി ബിരുദധാരികള്‍ക്ക് വന്‍ കടബാധ്യതയും ഉയര്‍ന്ന നികുതി നിരക്കുകളും നേരിടേണ്ടിവരുമെന്ന് പഠന റിപ്പോര്‍ട്ട്. ഇത് യുവതലമുറയുടെ സാമ്പത്തിക ഭാവിയെ ബാധിക്കുന്ന 'ടിക്കിംഗ് ടൈംബോംബ്' ആണെന്നാണ് മുന്നറിയിപ്പ്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച എ ലെവല്‍ ഫലം കാത്തിരിക്കുകയാണ്. ഇവരില്‍ പലരും ഫലം ലഭിച്ച ശേഷം യൂണിവേഴ്‌സിറ്റി പഠനത്തിലേക്ക് കടക്കും. എന്നാല്‍, മുന്‍ തലമുറയിലെ ബിരുദധാരികളേക്കാള്‍ കടുത്ത സാമ്പത്തിക ബാധ്യതകളാണ് ഇവരെ കാത്തിരിക്കുന്നതെന്ന് ഇന്റര്‍ജനറേഷണല്‍ ഫൗണ്ടേഷന്‍ തയാറാക്കിയ പഠനം പറയുന്നു. 2023 ഓഗസ്റ്റില്‍ നിലവില്‍ വന്ന സ്റ്റുഡന്റ് ലോണ്‍ പ്ലാന്‍ 5 യുവ ബിരുദധാരികളുടെ തിരിച്ചടവ് ബാധ്യത കൂടുതല്‍

More »

തടവുകാരുടെ നേരത്തെയുള്ള മോചനം; മുന്നറിയിപ്പുമായി പ്രൊബേഷന്‍, കോടതി ജീവനക്കാരുടെ യൂണിയന്‍
സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ക്ക് ജയിലിലായ കുറ്റവാളികള്‍ സ്ഥലപരിമിതിയുടെ പേരില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് പുറത്തിറങ്ങുന്നതു സ്ത്രീകള്‍ക്ക് ഭീഷണി. ഗവണ്‍മെന്റിന്റെ മുന്‍കൂര്‍ മോചിപ്പിക്കുന്ന സ്‌കീം സുരക്ഷിതമല്ലെന്നും, സ്ത്രീകള്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പ്രൊബേഷന്‍, കോടതി ജീവനക്കാരുടെ യൂണിയന്‍. പ്രിസണ്‍ & പ്രൊബേഷന്‍ സര്‍വ്വീസില്‍ വിശ്വാസമില്ലെന്നും ഇവര്‍ പ്രഖ്യാപിച്ചു. ഈ പദ്ധതിക്കെതിരെ സമരത്തിന് ഇറങ്ങാന്‍ അംഗങ്ങള്‍ക്കിടയില്‍ ബാലറ്റിംഗ് നടത്താനുള്ള ഒരുക്കത്തിലാണ് യൂണിയന്‍. പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിനും, ജസ്റ്റിസ് സെക്രട്ടറി അലക്‌സ് നോറിസിനും എതിരെ രൂക്ഷവിമര്‍ശനമാണ് അംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തിലുള്ളത്. പൊതുജനങ്ങളില്‍ നിന്നും രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ സ്‌കീമിന്റെ പല ഭാഗങ്ങളും

More »

പബുകളില്‍ 'നില്‍പ്പന്‍' അടിക്കുന്നതിന് നിയന്ത്രണം? കൗണ്‍സിലുകള്‍ക്കെതിരെ ഡൗണിംഗ് സ്ട്രീറ്റ്
പബുകളില്‍ നിന്നുകൊണ്ട് മദ്യം കഴിക്കുന്ന രീതിയായ 'വെര്‍ട്ടിക്കല്‍ ഡ്രിങ്കിങ്' നിയന്ത്രിക്കാന്‍ പ്രാദേശിക കൗണ്‍സിലുകള്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ഇടപെടുമെന്ന് ഡൗണിംഗ് സ്ട്രീറ്റ്. തിരക്കേറിയ പബുകളില്‍ ആളുകള്‍ നിന്നുകൊണ്ട് സംസാരിക്കുകയും പാനീയങ്ങള്‍ കഴിക്കുകയും ചെയ്യുന്നത് ബ്രിട്ടീഷ് ജീവിതശൈലിയുടെ ഭാഗമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കൗണ്‍സില്‍ പുറത്തിറക്കിയ പുതിയ ഡ്രാഫ്റ്റ് ലൈസന്‍സിങ് നയമാണ് വിവാദത്തിന് വഴിവച്ചത്. സോഹോ ഉള്‍പ്പെടെയുള്ള തിരക്കേറിയ പ്രദേശങ്ങളില്‍ പുതുതായി ആരംഭിക്കുന്ന പബുകളില്‍ ഉപഭോക്താക്കള്‍ ബാറില്‍നിന്ന് നേരിട്ട് മദ്യം വാങ്ങുന്നതിനുപകരം ടേബിള്‍ സര്‍വീസ് പ്രോത്സാഹിപ്പിക്കണമെന്നാണ് നിര്‍ദേശം. പബുകളില്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ ഒരുക്കണമെന്നും ബാര്‍ മേഖലയില്‍ വലിയ തോതില്‍ ആളുകള്‍ നിന്നുകൊണ്ട് മദ്യം കഴിക്കുന്ന സാഹചര്യം കുറയ്ക്കണമെന്നും

More »

ജനങ്ങളോട് നേരിട്ട് സംസാരിക്കാനും അഭിപ്രായം കേള്‍ക്കാനും പ്രധാനമന്ത്രി; ആശ്വാസപദ്ധതികള്‍ കൊണ്ടുവരും
ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ആശ്വാസ പദ്ധതികള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി ആന്റി ബേണ്‍ഹാമിന്റെ ഓഫീസ്. ജനങ്ങള്‍ക്ക് സാമ്പത്തികമായി ആശ്വാസം നല്‍കുകയാണ് നടപടികളുടെ ലക്ഷ്യമെന്ന് ഡൗണിങ് സ്ട്രീറ്റ് വ്യക്തമാക്കി. ഉപഭോക്തൃ സൗഹൃദ നടപടികള്‍ക്ക് പ്രധാനമന്ത്രി മുന്‍ഗണന നല്‍കും. ഇതിനൊപ്പം രാജ്യത്തെ ഹൈ സ്ട്രീറ്റുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. വെസ്റ്റ്മിന്‍സ്റ്ററില്‍ നിന്ന് പുറത്തുകടന്ന് യുകെയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളുമായി നേരിട്ട് സംസാരിക്കുന്ന സമ്മര്‍ ടൂറിനും അദ്ദേഹം തുടക്കം കുറിക്കും. രാജ്യത്തെ ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ട് പ്രതീക്ഷ തിരികെ കൊണ്ടുവരാനും ബ്രിട്ടനെ കൂടുതല്‍ സമ്പന്നമാക്കാനും' ലക്ഷ്യമിട്ടുള്ള 10 വര്‍ഷത്തെ പദ്ധതിക്ക് രൂപം നല്‍കാനാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions