യു.കെ.വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം; ഡ്രൈവിംഗ് നിയന്ത്രണങ്ങള്‍ക്ക് തയാറെടുക്കണം; പ്രവൃത്തി ദിനങ്ങള്‍ നാലാകും
ഇറാന്‍ യുദ്ധം ആഗോള തലത്തില്‍ ഇന്ധന വിതരണത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യമാണ്. ഈ അവസരത്തില്‍ ബ്രിട്ടനില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഒരു മുന്‍ ഓയില്‍ കമ്പനി എക്‌സിക്യൂട്ടീവ് മന്ത്രിമാരെ ഉപദേശിക്കുന്നത്. ഡ്രൈവിംഗ് നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ നടപ്പാക്കി ഇന്ധന വിതരണ പ്രതിസന്ധിയെ അതിജീവിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് മുന്‍ ബിപി സ്ട്രാറ്റജി ഹെഡ് നിക്ക് ബട്‌ലറുടെ നിര്‍ദ്ദേശം. വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ ആസ്പദമാക്കി മാറിമാറി ദിനങ്ങളില്‍ വാഹനം ഉപയോഗിക്കാന്‍ അനുവദിക്കുന്നത് പോലുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് മുന്‍ പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണിന്റെ പോളിസി ഉപദേശകന്‍ കൂടിയായിരുന്ന നിക്ക് ബട്‌ലര്‍ ചൂണ്ടിക്കാണിക്കുന്നു. ഓരോ ആഴ്ചയും ജീവനക്കാര്‍ക്ക് അധിക അവധി അനുവദിച്ച് ട്രാഫിക് കുറയ്ക്കാനും അവസരം നല്‍കണമെന്ന് ബട്‌ലര്‍ പറയുന്നു. ഇറാന്‍ യുദ്ധം മുന്നോട്ട്

More »

അധിക പരിഗണന നല്‍കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാന്‍ സ്‌കൂളുകളില്‍ സ്റ്റാഫ് ക്ഷാമം
പ്രത്യേക പരിഗണന നല്‍കേണ്ട വിദ്യാര്‍ത്ഥികളായ (SEND) കൂടുതല്‍ കുട്ടികളെ സാധാരണ സ്‌കൂളുകളില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ആവശ്യമായ സ്റ്റാഫ് സ്‌കൂളുകളില്‍ ഇല്ലെന്ന് നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്റെ മുന്നറിയിപ്പ്. ആവശ്യമായ ഫണ്ട് ഇല്ലാതെ ഈ പദ്ധതി വിജയിക്കില്ലെന്നും യൂണിയന്റെ ജനറല്‍ സെക്രട്ടറി ഡാനിയേല്‍ പറഞ്ഞു, ഫെബ്രുവരിയില്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇംഗ്ലണ്ടിലെ SEND സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ എല്ലാ സ്‌കൂളുകളിലും SEND വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക 'ഇന്‍ക്ലൂഷന്‍ ബേസുകള്‍' സ്ഥാപിക്കാനാണ് തീരുമാനിച്ചത്. സര്‍ക്കാര്‍ ഈ പരിഷ്‌കാരങ്ങളെ 'ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന വലിയ മാറ്റം' എന്നാണ് വിശേഷിപ്പിച്ചത്. 2029 വരെ 4 ബില്യണ്‍ പൗണ്ട് അധിക നിധി വകയിരുത്തിയിട്ടുണ്ട്. 1.6 ബില്യണ്‍ പൗണ്ട് പ്രൈമറി, സെക്കന്‍ഡറി

More »

യുദ്ധം നീണ്ടാല്‍ ബ്രിട്ടനില്‍ മരുന്ന് ക്ഷാമം രൂക്ഷമാകും; ജിപി ക്ലിനിക്കുകളിലും ഫാര്‍മസികളിലും മരുന്നു വില ഉയരാന്‍ സാധ്യത
ഇറാന്‍ യുദ്ധം തുടരുകയാണെങ്കില്‍ ബ്രിട്ടനില്‍ മരുന്ന് ക്ഷാമം രൂക്ഷമാകും ; ജിപി ക്ലിനിക്കുകളിലേയും ഫാര്‍മസികളിലും മരുന്നുകള്‍ക്ക് വില ഉയരാന്‍ സാധ്യത ; എന്‍എച്ച്എസ് കടുത്ത സമ്മര്‍ദ്ദത്തില്‍ ഇറാന്‍- യുഎസ്, ഇസ്രായേല്‍ യുദ്ധം തുടരുകയാണെങ്കില്‍, ബ്രിട്ടനില്‍ വേദന സംഹാരി മരുന്നുകള്‍ മുതല്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍ വരെ ക്ഷാമം നേരിടേണ്ടി വരാമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഈ പ്രതിസന്ധി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. രാജ്യത്തു ഉപയോഗിക്കുന്ന മരുന്നുകളില്‍ ഏകദേശം 25% മാത്രമാണ് ആഭ്യന്തരമായി നിര്‍മ്മിക്കുന്നത്. ഏകദേശം മൂന്നില്‍ ഒരു ഭാഗം ഇന്ത്യയില്‍ നിന്നുമാണ് എത്തുന്നത്. ബാക്കി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. ആഗോള വിതരണ ശൃംഖലയില്‍ വലിയ തടസ്സങ്ങളാണ് യുദ്ധം സൃഷ്ടിച്ചിരിക്കുന്നത്. എണ്ണ, വാതകം, വളങ്ങള്‍ തുടങ്ങിയ പ്രധാന അസംസ്‌കൃത

More »

ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ലെവലിലേയ്ക്ക്; വിപുലീകരണത്തിനായി അപേക്ഷ
വലിയ തോതില്‍ പുതിയ വിമാന സര്‍വീസുകളും ദീര്‍ഘദൂര സര്‍വ്വീസുകളും തുടങ്ങാന്‍ കഴിയുന്ന തരത്തിലുള്ള വിപുലീകരണത്തിനായി ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ട്. വിമാനത്താവളാധികൃതര്‍ അനുമതിയപേക്ഷ സമര്‍പ്പിച്ചു. കൂടുതല്‍ യാത്രക്കാര്‍ എത്തുന്നതോടെ ടെര്‍മിനലുകളും വലുതാകും. കൂടാതെ പുതിയ ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയും ഒരു നീളം കൂട്ടിയ റണ്‍വേയുമാണ് 500 മില്യണ്‍ പൗണ്ടിന്റെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദീര്‍ഘദൂര വിമാനസര്‍വീസുകള്‍ക്ക് അനുകൂലമാകുന്ന തരത്തില്‍ റണ്‍വേയുടെനീളം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള വികസന പദ്ധതികള്‍ക്ക് അനുമതി തേടി വിമാനത്താവളാധികൃതര്‍ നോര്‍ത്ത് സോമര്‍സെറ്റ് കൗണ്‍സിലിലാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. യൂറോപ്പിലും പുറത്തുമുള്ള വിവിധ മഹാനഗരങ്ങളിലേക്ക് ഇവിടെ നിന്നും സര്‍വ്വീസുകള്‍ ആരംഭിക്കാനാണ് ഉദ്ദേശ്യം എന്നാണ് ഈ അപേക്ഷയില്‍ പറയുന്നത്.

More »

യുകെയില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സ്‌ക്രീന്‍ സമയം നിയന്ത്രണം
യുകെയില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഒരു ദിവസം പരമാവധി ഒരു മണിക്കൂര്‍ സ്‌ക്രീന്‍ സമയം മാത്രമായി പരിമിതപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ ഒറ്റയ്ക്ക് സ്‌ക്രീന്‍ കാണുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. വേഗതയേറിയ വീഡിയോകള്‍ ഒഴിവാക്കാനും, സാധ്യമാകുന്നിടത്തെല്ലാം മാതാപിതാക്കളോടൊപ്പം സ്‌ക്രീന്‍ ഉപയോഗിക്കാനും ഉപദേശമുണ്ട്. സ്‌ക്രീന്‍ സ്വാപ്പുകള്‍, ഒരുമിച്ച് കഥകള്‍ വായിക്കല്‍, ഭക്ഷണസമയത്ത് ലളിതമായ ഗെയിമുകള്‍ കളിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ പറഞ്ഞു : ''ഇത് ഇപ്പോഴും പല കാര്യങ്ങളിലും അജ്ഞാതമായ മേഖലയാണ്. മുന്‍കരുതല്‍ സമീപനം സ്വീകരിച്ചിരിക്കുകയാണ്.'' കുട്ടികളുടെ വിഭാഗത്തിനായുള്ള കമ്മീഷണര്‍ ഡാം റേച്ചല്‍ ഡി

More »

നനീറ്റണില്‍ 12 കാരിയെ പീഡിപ്പിച്ച കേസില്‍ അഭയാര്‍ത്ഥി യുവാവിന് 4 വര്‍ഷം തടവും നാടുകടത്തലും
നനീറ്റണില്‍ 12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥിയായ യുവാവിന് കോടതി ശിക്ഷ വിധിച്ചു. മുലാഖില്‍ എന്ന പ്രതിക്കാണ് ശിക്ഷ വിധിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് നാലു വര്‍ഷവും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് രണ്ടുവര്‍ഷവും ശിക്ഷ നല്‍കിയെങ്കിലും ആകെ നാലു വര്‍ഷമാണ് ശിക്ഷ അനുഭവിക്കേണ്ടത്. ശേഷം പ്രതിയെ നാടുകടത്തും സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണ് ശിക്ഷ കര്‍ശനമാക്കിയതെന്ന് ജഡ്ജി വ്യക്തമാക്കി. കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്ത് വച്ച് ഉപദ്രവിച്ചത് കുട്ടിയ്ക്ക് വലിയ മാനസിക ശാരീരിക ആഘാതമുണ്ടാക്കിയെന്ന് കോടതി കണ്ടെത്തി. ഇയാള്‍ക്കെതിരെ അനിശ്ചിത കാലത്തേക്ക് സെക്ഷ്വല്‍ ഹാം പ്രിവന്‍ഷന്‍ ഓര്‍ഡറും ഇരയായി ബന്ധം പുലര്‍ത്തരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കി. പ്രതിയുടെ പ്രായം, മുമ്പ് കുറ്റം ചെയ്തിട്ടില്ലെന്നതും കോടതി പരിഗണിച്ചു. താലിബാന്‍ ഭീഷണിയെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍

More »

യുകെയില്‍ പെട്രോള്‍ വിതരണം പ്രതിസന്ധിയിലേക്ക്; മുന്നറിയിപ്പുമായി ആസ്ദ മേധാവി, ടെസ്‌കോ പമ്പ് കാലി
ഇറാനിലെ ട്രംപിന്റെ യുദ്ധം നീളുന്നത് കാര്യങ്ങള്‍ തകിടം മറിക്കുന്നു. c വില കുതിച്ചുയരുന്നതിന് പുറമെ , ഹോര്‍മുസിലെ തടസങ്ങളും തുടരുകയാണ്. ഇത് യുകെയില്‍ യുകെയില്‍ വിതരണം പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് മുന്നറിയിപ്പ്. പണപ്പെരുപ്പ ഷോക്കിനൊപ്പം വിലക്കയറ്റവും ജനത്തെ ശ്വാസംമുട്ടിക്കും. തങ്ങളുടെ ഫോര്‍കോര്‍ട്ടുകളില്‍ പെട്രോള്‍ വിതരണം 'ടൈറ്റാണെന്ന്' ആസ്ദ മേധാവി മുന്നറിയിപ്പ് നല്‍കി. പെട്രോള്‍ വില ലിറ്ററിന് 150 പെന്‍സ് എന്ന റെക്കോര്‍ഡ് നിലയിലേക്കാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഈ ഉയരം താണ്ടുന്നത്. ഈ ഘട്ടത്തില്‍ തങ്ങളുടെ ചില ഫോര്‍കോര്‍ട്ടുകളില്‍ വിതരണ പ്രശ്‌നം നിലനില്‍ക്കുന്നതായി സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അലന്‍ ലെയ്ടണ്‍ പറഞ്ഞു. വൂസ്റ്ററില്‍ സ്ഥിതി ചെയ്യുന്ന ടെസ്‌കോ സൂപ്പര്‍‌സ്റ്റോറിലെ പെട്രോള്‍ പമ്പില്‍

More »

യുദ്ധ സമയത്ത് ലാഭം നേടിയ കമ്പനികള്‍ കൂടുതല്‍ നികുതി നല്‍കണമെന്ന് ആവശ്യം
ഇറാനെതിരായ യു.എസ്-ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്ന് അപ്രതീക്ഷിത ലാഭം നേടുന്ന കമ്പനികളില്‍ നികുതി വര്‍ധിപ്പിക്കണമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിനോട് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. വിവിധ ചാരിറ്റികളും ട്രേഡ് യൂണിയനുകളും ചേര്‍ന്നുള്ള ഒരു കൂട്ടായ്മയാണ് ഈ ആവശ്യം ഉന്നയിച്ചത്. യുദ്ധത്തെ തുടര്‍ന്ന് ഉയര്‍ന്ന ഇന്ധനവിലയും സാമ്പത്തിക ആഘാതങ്ങളും മൂലം ബാങ്കുകള്‍, എനര്‍ജി കമ്പനികള്‍, പ്രതിരോധ മേഖല, കൃഷി വ്യാപാര സ്ഥാപനങ്ങള്‍, ടെക് കമ്പനികള്‍ എന്നിവയ്ക്ക് വലിയ ലാഭം ലഭിക്കാമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അടിയന്തര സഹായത്തിനായി ഈ നികുതി ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനും റീവ്‌സിനും അയച്ച തുറന്ന കത്തില്‍, ഈ അധിക നികുതി വഴി ലഭിക്കുന്ന വരുമാനം സാധാരണ ജനങ്ങള്‍ക്ക് ജീവിതച്ചെലവ് കുറയ്ക്കാന്‍ ഉപയോഗിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ഇത് രാജ്യത്തെ ഊര്‍ജ്ജ സുരക്ഷ

More »

ഓഫര്‍ സ്വീകരിക്കാന്‍ സമയപരിധി: റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്കിനെ വെല്ലുവിളിച്ചു ഹെല്‍ത്ത് സെക്രട്ടറി
ഗവണ്‍മെന്റ് മുന്നോട്ട് വെച്ച ഓഫര്‍ തള്ളി ഈസ്റ്ററിനുശേഷം ആറ് ദിവസം തുടര്‍ച്ചയായി പണിമുടക്ക് നടത്താനുള്ള പ്രഖ്യാപനം നടത്തിയ റസിഡന്റ് ഡോക്ടര്‍മാര്‍ക്കെതിരെ മുന്നറിയിപ്പുമായി ഹെല്‍ത്ത് സെക്രട്ടറി. ഇപ്പോള്‍ മുന്നോട്ട് വെച്ചിട്ടുള്ള ഓഫര്‍ വേണമെങ്കില്‍ സ്വീകരിക്കാന്‍ സമയപരിധി പ്രഖ്യാപിച്ചാണ് വെസ് സ്ട്രീറ്റിംഗിന്റെ വെല്ലുവിളി. ഈ പരിധി കഴിഞ്ഞാല്‍ ഇത് കൂടി കിട്ടില്ലെന്നാണ് സ്ട്രീറ്റിംഗിന്റെ മുന്നറിയിപ്പ്. നിലവില്‍ ഓഫര്‍ ചെയ്തതില്‍ കൂടുതല്‍ മികച്ചതൊന്നും ഭാവിയില്‍ ലഭിക്കാന്‍ ഇടയില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു. അടുത്ത വ്യാഴാഴ്ച വരെയാണ് പുനഃപ്പരിശോധനയ്ക്കുള്ള സമയം അനുവദിച്ചിരിക്കുന്നത്. നിലവില്‍ ഏപ്രില്‍ 7 മുതല്‍ ആറ് ദിവസത്തേക്ക് പണിമുടക്കുമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ റസിഡന്റ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നത്. 26 ശതമാനം ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് ഇത് 15-ാം തവണയാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions