യു.കെ.വാര്‍ത്തകള്‍

വിമാനത്തില്‍ അമ്മയ്ക്കും കുഞ്ഞിനും മുന്നില്‍ ലൈംഗിക പ്രദര്‍ശനം; മലയാളി യുവാവിന് ശിക്ഷ വിധിച്ച് കോടതി
ദുബായില്‍നിന്ന് ന്യൂകാസിലിലേക്ക് പോയ എമിറേറ്റ്സ് വിമാനത്തില്‍ അമ്മയ്ക്കും കുഞ്ഞിനും മുന്നില്‍ ലൈംഗിക പ്രദര്‍ശനം നടത്തിയ കേസില്‍ മലയാളി യുവാവിന് കോടതി ശിക്ഷ വിധിച്ചു. യുകെയിലെ മിഡില്‍സ്ബറോയില്‍ താമസിക്കുന്ന 27കാരനായ ബ്രിട്ടോ ലോറന്‍സിനാണ് ന്യൂകാസില്‍ മജിസ്ട്രേറ്റ് കോടതി 18 മാസത്തെ കമ്യൂണിറ്റി ഓര്‍ഡര്‍ ശിക്ഷ വിധിച്ചത്. 2025 ജൂണ്‍ 2നായിരുന്നു സംഭവം. ദുബായില്‍നിന്ന് ന്യൂകാസിലിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ അമ്മയ്ക്കും കുഞ്ഞിനും സമീപമാണ് ലോറന്‍സ് ഇരുന്നത്. കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനായി അമ്മ എഴുന്നേറ്റപ്പോള്‍ ലോറന്‍സ് പുതപ്പിനടിയില്‍ ലൈംഗിക പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതായാണ് കേസ്. ആദ്യം പുതപ്പിനടിയില്‍ ആയുധമുണ്ടെന്നാണ് യുവതി കരുതിയത്. പിന്നീട് സംഭവത്തിന്റെ സ്വഭാവം മനസ്സിലായതോടെ വിമാന ജീവനക്കാരെ വിവരം അറിയിച്ചു. വിമാനം ന്യൂകാസില്‍ വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ

More »

ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പാഴാകുന്നത് 75 നീന്തല്‍ക്കുളങ്ങള്‍ നിറയ്ക്കാവുന്നത്ര മരുന്നുകള്‍!
ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം ഉപയോഗിക്കാതെ ഉപേക്ഷിക്കുന്ന മരുന്നുകളുടെ അളവ് 75 ഒളിമ്പിക് നീന്തല്‍ക്കുളങ്ങള്‍ നിറയ്ക്കാവുന്നത്രയാണെന്ന് നാഷണല്‍ ഫാര്‍മസി അസോസിയേഷന്‍ റിപ്പോര്‍ട്ട്. 2024-25 കാലയളവില്‍ മാത്രം ഏകദേശം 3,400 ടണ്‍ ഭാഗികമായി ഉപയോഗിച്ച മരുന്നുകള്‍ ഉപേക്ഷിച്ചതായാണ് സംഘടനയുടെ കണക്ക്. പ്രാദേശിക ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് എന്‍പിഎ കണക്ക് പുറത്തുവിട്ടത്. പാഴാകുന്ന മരുന്നുകള്‍ മൂലം ഇംഗ്ലണ്ടിലെ എന്‍എച്ച്എസിന് പ്രതിവര്‍ഷം കുറഞ്ഞത് 480 മില്യണ്‍ പൗണ്ടിന്റെ സാമ്പത്തിക നഷ്ടമുണ്ടാകുന്നതായും സംഘടന വ്യക്തമാക്കി. പാഴാകുന്ന മരുന്നുകള്‍ക്കായി ചെലവഴിക്കുന്ന തുക രോഗികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ ഉപയോഗിക്കാമായിരുന്നു എന്ന് എന്‍പിഎ ചെയര്‍ ഒലിവിയര്‍ പിക്കാര്‍ഡ് പറഞ്ഞു. മരുന്നുകള്‍ പാഴാക്കുന്നത് സാമ്പത്തിക നഷ്ടത്തിന് പുറമെ പരിസ്ഥിതിക്കും ആരോഗ്യത്തിനും

More »

എ-ലെവല്‍ ഗ്രേഡുകള്‍ ഇക്കുറി റെക്കോര്‍ഡ് കടക്കും; കോവിഡ് കാലത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മാര്‍ക്കുകള്‍
കോവിഡ് കാലത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന എ-ലെവല്‍ ഗ്രേഡുകള്‍ ആവും ഇക്കുറിയെന്നു റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെ എ-ലെവല്‍ ഫലങ്ങള്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രവചനം. ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ നിരീക്ഷണത്തിലാണ് പത്തില്‍ മൂന്ന് എന്‍ട്രികള്‍ക്കും ചുരുങ്ങിയത് ഒരു എ'യെങ്കിലും ലഭിക്കുമെന്നും, പത്തിലൊന്ന് പേര്‍ക്ക് എ* ലഭിക്കുമെന്നും വ്യക്തമായത്. അതേസമയം ടോപ്പ് ഗ്രേഡുകളില്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്ക് എതിരായ ലീഡ് ഉയര്‍ത്തുമെന്നും പ്രവചനം കൂട്ടിച്ചേര്‍ക്കുന്നു. വരുന്ന വ്യാഴാഴ്ചയാണ് ബ്രിട്ടന്റെ എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവരുന്നത്. ഇതനുസരിച്ചാകും യൂണിവേഴ്‌സിറ്റിയില്‍ സീറ്റ് ലഭിക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണം വരുക. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ടോപ്പ് ഗ്രേഡുകളുടെ കാര്യത്തില്‍ വര്‍ദ്ധന വരുമെന്നാണ് ബക്കിംഹ്ഹാമിലെ സെന്റര്‍ ഫോര്‍ എഡ്യുക്കേഷന്‍ &

More »

പോഷകാഹാര കുറവുമൂലം ഒരുവയസുകാരന്‍ മരിച്ചു; മാതാപിതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്
ഇംഗ്ലണ്ടിലെ മെഴ്‌സിസൈഡിലെ സെന്റ് ഹെലന്‍സില്‍ ഒരുവയസുകാരന്‍ ഗുരുതര പോഷകാഹാരക്കുറവ് മൂലം മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി. 2023 ഓഗസ്റ്റ് 23-ന് ആശുപത്രിയില്‍ മരിച്ച മയ്റോ ജോണ്‍സന്റെ മരണകാരണം ഗുരുതര പോഷകാഹാരക്കുറവും ഭക്ഷണലഭ്യതയുടെ അഭാവം സൂചിപ്പിക്കുന്ന കീറ്റോണിക് ഹൈപോഗ്ലൈസീമിയയുമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ പിതാവ് ആദം ജോണ്‍സണ്‍ (26), മാതാവ് കൈലി സ്മിത്ത് (25) എന്നിവര്‍ക്കെതിരെ കുട്ടിയുടെ മരണത്തിന് കാരണമാകുകയോ അത് തടയുന്നതില്‍ വീഴ്ച വരുത്തുകയോ ചെയ്തതിനുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരും ആഗസ്റ്റ് 13-ന് ലിവര്‍പൂള്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകും. കുട്ടിയെ അവഗണിച്ചതിനും കഞ്ചാവ് കൈവശം സൂക്ഷിച്ചതിനെതിരെയും കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിനിടെ ദമ്പതികളുടെ മറ്റൊരു കുട്ടിയെയും അവഗണിക്കപ്പെട്ട നിലയിലും

More »

കടുത്ത വേനല്‍: വിളവെടുപ്പ് കുത്തനെ ഇടിയും; ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും സാധ്യത
റെക്കോര്‍ഡ് ചൂടും മഴക്കുറവും ജലക്ഷാമവും യുകെയിലെ കാര്‍ഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. വരണ്ട വസന്തകാലത്തിനും വേനലിനും പിന്നാലെ ഈ വര്‍ഷത്തെ വിളവെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശമായ നിലയിലേക്കെത്താമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കാര്‍ഷിക ഉല്‍പാദനം കുറയുന്നതിന്റെ പ്രതിഫലനമായി വരും ദിവസങ്ങളിലും ആഴ്ചകളിലും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ എത്തുന്ന പച്ചക്കറികള്‍ സാധാരണയേക്കാള്‍ വലുപ്പം കുറഞ്ഞതാകാനും വില ഉയരാനും സാധ്യതയുണ്ടെന്ന് കര്‍ഷകരും കാര്‍ഷിക മേഖലയിലെ പ്രതിനിധികളും പറയുന്നു. ഇംഗ്ലണ്ടും വെയില്‍സും 190 വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട ജൂലൈയാണ് നേരിട്ടതെന്ന് മെറ്റ് ഓഫിസ് വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വലിയൊരു ഭാഗത്ത് നിലവില്‍ വരള്‍ച്ച പ്രഖ്യാപിച്ചിരിക്കുകയാണ്. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതും തുടര്‍ച്ചയായ ഉയര്‍ന്ന താപനിലയും വിളകളുടെ വളര്‍ച്ചയെയും ഗുണനിലവാരത്തെയും കാര്യമായി ബാധിച്ചു.

More »

യുകെയില്‍ ഉഷ്ണതരംഗത്തിന് താല്‍ക്കാലിക ശമനം; അടുത്തയാഴ്ച വീണ്ടും താപനില കൂടും
യുകെയിലെ വിവിധ പ്രദേശങ്ങളെ ബാധിച്ച കടുത്ത ഉഷ്ണതരംഗത്തിന് താല്‍ക്കാലിക ശമനം. അടുത്ത ഏതാനും ദിവസങ്ങളില്‍ യുകെയിലുടനീളം താപനിലയും അന്തരീക്ഷ ഈര്‍പ്പവും കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാല്‍ അടുത്തയാഴ്ച വീണ്ടും ചൂട് ശക്തമാകാനും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഈ വര്‍ഷത്തെ ആറാമത്തെ ഉഷ്ണതരംഗം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട കടുത്ത ചൂടിനൊപ്പം ഉയര്‍ന്ന ഈര്‍പ്പവും ജനജീവിതത്തെ അസ്വസ്ഥമാക്കിയിരുന്നു. ഈര്‍പ്പം കുറയുന്നതോടെ വീടുകള്‍ തണുക്കാനും രാത്രിയില്‍ കൂടുതല്‍ സുഖകരമായി ഉറങ്ങാനും സാധിക്കുമെന്നാണ് പ്രതീക്ഷ. ചൊവ്വാഴ്ചയോടെ ഈ വര്‍ഷം യുകെയില്‍ 30 ഡിഗ്രി സെല്‍ഷ്യസോ അതിലധികമോ താപനില രേഖപ്പെടുത്തിയ ദിവസങ്ങളുടെ എണ്ണം 34 ആയിരുന്നു . 1995ല്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡിനൊപ്പമാണ് ഇതോടെ 2026ലെ വേനല്‍ക്കാലം എത്തിയത്. അടുത്തയാഴ്ച താപനില വീണ്ടും 30

More »

70 കഴിഞ്ഞാല്‍ നിര്‍ബന്ധിത കണ്ണ് പരിശോധന; ഡ്രൈവിംഗ് നിയമത്തില്‍ അടിയന്തിര മാറ്റങ്ങള്‍
ബ്രിട്ടീഷ് നിരത്തുകളില്‍ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ, ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട് നേത്ര പരിശോധന നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരുമെന്ന് സൂചന. 70 വയസ്സ് കഴിഞ്ഞവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുമ്പോള്‍ കാഴ്ച്ചശക്തി പരിശോധിക്കുന്നത് നിര്‍ബന്ധമാക്കുന്ന നിയമവുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടേഷന്‍ നടത്തുമെന്ന് ഈ വര്‍ഷം ആദ്യം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ലേബര്‍ പാര്‍ട്ടി പ്രസിദ്ധീകരിച്ച നയങ്ങളിലും പറയുന്നുണ്ട്. നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന നിയമം അനുസരിച്ച്, പ്രായമേറിയ ഡ്രൈവര്‍മാര്‍ക്ക് നിരത്തില്‍ വാഹനമോടിക്കണമെങ്കില്‍ നിര്‍ബന്ധമായും നേത്ര പരിശോധന നടത്തി മതിയായ കാഴ്ച്ചശക്തി ഉണ്ടെന്ന് ഉറപ്പുവരുത്തിയിരിക്കണം. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ഇത് ചെയ്യേണ്ടതുണ്ട്. ചുരുങ്ങിയത് 20 മീറ്റര്‍ അകലെ വെച്ചെങ്കിലും നമ്പര്‍ പ്ലേറ്റ് വായിക്കാന്‍

More »

ഗര്‍ഭിണി ഒമ്പതാം നില കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു; ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ രക്ഷപ്പെടുത്തി
ഇംഗ്ലണ്ടിലെ ലീഡ്‌സില്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്ന 38-കാരി എമ്മ അറ്റ്കിന്‍സണ്‍ മരിച്ച സംഭവത്തില്‍ നടന്ന ഇന്‍ക്വസ്റ്റില്‍ ഹൃദയഭേദകമായ വിവരങ്ങള്‍ പുറത്തുവന്നു. 2024 ഒക്ടോബര്‍ 22-ന് ഒമ്പതാം നിലയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ എമ്മ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. തുടര്‍ന്ന് മൃതദേഹം ലീഡ്‌സ് ജനറല്‍ ഇന്‍ഫര്‍മറിയിലേക്ക് മാറ്റി. അവിടെ എത്തിയതിന് പിന്നാലെ ഏകദേശം 30 മിനിറ്റിനകം അടിയന്തര സിസേറിയന്‍ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു. പെണ്‍കുഞ്ഞിന് സംഭവത്തെ തുടര്‍ന്ന് ശ്വാസകോശത്തിനും കാലിനും പരിക്കേറ്റതിനാല്‍ ആദ്യ ആഴ്ചകള്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയേണ്ടിവന്നു. പിന്നീട് കുഞ്ഞ് സുഖം പ്രാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ കോറോണര്‍, എമ്മ ജനാലയുടെ സുരക്ഷാ സംവിധാനങ്ങള്‍ നീക്കിയ ശേഷമാണ് താഴേക്ക് വീണതെന്ന് കണ്ടെത്തി. എന്നാല്‍, ആത്മഹത്യയെന്ന് ഉറപ്പാക്കാനായിട്ടില്ല.

More »

വിദേശ പൗരന്മാര്‍ക്ക് സോഷ്യല്‍ ഹൗസിംഗ് വിലക്കും; പുതിയ നയം പ്രഖ്യാപിച്ച് ടോറി പാര്‍ട്ടി
ബ്രിട്ടനിലെ സോഷ്യല്‍ ഹൗസിംഗ് മേഖലയില്‍ സ്വദേശിവത്കരണം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. വിദേശ പൗരന്‍മാര്‍ സോഷ്യല്‍ ഹൗസിംഗില്‍ താമസിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനാണ് ടോറികളുടെ പദ്ധതി. സോഷ്യല്‍ ഹൗസിംഗില്‍ ഇപ്പോള്‍ താമസിച്ച് വരുന്ന യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ളവരുടെ ടെനന്‍സികള്‍ അവസാനിപ്പിക്കുമെന്നും ടോറികള്‍ വ്യക്തമാക്കുന്നു. പുതിയ വാടക കരാറില്‍ ഒപ്പുവെയ്ക്കുന്നതിന് വിദേശ പൗരന്‍മാര്‍ക്ക് വിലക്ക് വരികയും ചെയ്യും. ബാധിക്കപ്പെട്ട ആളുകള്‍ ആറ് മാസത്തിനുള്ളില്‍ പ്രോപ്പര്‍ട്ടി ഒഴിഞ്ഞ് കൊടുക്കണമെന്ന നിബന്ധനയാണ് കൊണ്ടുവരിക. ഈ വീടുകള്‍ വീട് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് കൈമാറേണ്ടി വരുമെന്നും ടോറികള്‍ പറയുന്നു. നിയമങ്ങള്‍ മാറ്റുന്നത് വഴി ഏകദേശം 230,000 വീടുകള്‍ ബ്രിട്ടനിലെ ജനങ്ങള്‍ക്കായി ഒഴിപ്പിച്ചെടുക്കാന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions