ഇമിഗ്രേഷന്‍

യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
യുകെയില്‍ ഇരട്ട പൗരത്വമുള്ള ബ്രിട്ടീഷ് പൗരന്മാര്‍ക്ക് തിരിച്ചടിയാകുന്ന ഇ-വിസ സംവിധാനം പ്രാബല്യത്തില്‍. ഇ-വിസാ സിസ്റ്റം വഴി ഇരട്ട പൗരത്വമുള്ളവരെ യുകെയില്‍ പ്രവേശിക്കാതെ തടയാനുള്ള അപകടം മുന്നിലുണ്ടെന്ന് ഹോം ഓഫീസും സ്ഥിരീകരിച്ചു. ഗ്രേസ് പിരീഡ് അനുവദിക്കണമെന്ന ആവശ്യങ്ങള്‍ തള്ളിയാണ് ഇ-വിസാ സിസ്റ്റവുമായി മുന്നോട്ട് പോയിരിക്കുന്നത്. ബ്രിട്ടീഷ് പാസ്‌പോര്‍ട്ട്, അല്ലെങ്കില്‍ യുകെയില്‍ പ്രവേശിക്കാനുള്ള അവകാശം തെളിയിക്കുന്ന ഇ സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവരാണ് യുകെയിലേക്കുള്ള വിമാനത്തില്‍ കയറാന്‍ സാധിക്കുക. ബോര്‍ഡര്‍ സെക്യൂരിറ്റി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് യുകെ ഡിജിറ്റല്‍ ഇമിഗ്രേഷന്‍ സിസ്റ്റം നടപ്പാക്കുന്നത്. ഫെബ്രുവരി 25 മുതല്‍ അന്താരാഷ്ട്ര വിമാനങ്ങളില്‍ യാത്രക്കാരുടെ യുകെയില്‍ പ്രവേശിക്കാനുള്ള അനുമതി പരിശോധിക്കും. വിസയുള്ള പൗരന്‍മാര്‍ക്ക് തുല്യമായി ഇത് മാറും, ഹോം ഓഫീസ് വക്താവ്

More »

മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
യുകെ മൈഗ്രേഷന്‍ ഈ വര്‍ഷം നെഗറ്റീവില്‍ കലാശിക്കുംമെന്നു റിപ്പോര്‍ട്ട്. യുകെ ലേബര്‍ ഗവണ്‍മെന്റ് നടത്തുന്ന ഇമിഗ്രേഷന്‍ നിയന്ത്രണ നടപടികളാണ് യൂണിവേഴ്‌സിറ്റികളെയും ബില്‍ഡര്‍മാരെയും ഹെല്‍ത്ത് ട്രസ്റ്റുകളെയും ബാധിക്കുന്നത്. അടുത്തിടെ ഗ്രീന്‍വിച്ച്, കെന്റ് യൂണിവേഴ്‌സിറ്റികള്‍ ലയനം പ്രഖ്യാപിച്ചത് പോലും സാമ്പത്തികമായി പിടിച്ചുനില്‍ക്കാനാണ്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ക്ക് വിദേശത്ത് നിന്നും ലഭിച്ചിരുന്ന അപേക്ഷകളും ചുരുങ്ങി. ഇവര്‍ക്ക് അനസ്യൂതം ലഭിച്ചിരുന്ന വമ്പന്‍ ട്യൂഷന്‍ ഫീസ് നഷ്ടമാകുകയും യൂണിവേഴ്‌സിറ്റികള്‍ സാമ്പത്തിക ഞെരുക്കത്തിലാകുകയും ചെയ്തു. കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ മുതല്‍ ഹെല്‍ത്ത് ട്രസ്റ്റുകളും, കെയര്‍ ഹോമുകളും വിദേശ റിക്രൂട്ട്‌മെന്റ് നടത്താന്‍ കഴിയാതെ ആശങ്കപ്പെട്ട് നില്‍ക്കുകയാണ്. വിദേശ

More »

ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
യുകെയില്‍ ഇരട്ട പൗരത്വമുള്ള ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഫെബ്രുവരി 25 മുതല്‍ പുതിയ പ്രവേശനനിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇക്കാര്യത്തില്‍ ആശങ്കയും ആശയക്കുഴപ്പവും തുടരുകയാണ്. ഇതുവരെ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യുകെയിലേക്ക് യാത്ര ചെയ്യാമാരുന്നു. ഇരട്ട പൗരത്വമുള്ളവര്‍ക്ക്‌ ഇനി ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ‘സര്‍ട്ടിഫിക്കറ്റ് ഓഫ് എന്റൈറ്റില്‍മെന്റ്’ എന്ന ഡിജിറ്റല്‍ രേഖ നിര്‍ബന്ധമാകും. പുതിയ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ETA) സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ETAയ്ക്ക് അപേക്ഷിക്കാന്‍ ഇരട്ട പൗരന്മാര്‍ക്ക് സാധിക്കില്ലെന്നും, ആവശ്യമായ രേഖകളില്ലെങ്കില്‍ വിമാനക്കമ്പനികള്‍ തന്നെ യാത്ര അനുവദിക്കാതിരിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന് ഏകദേശം 100 പൗണ്ടും സര്‍ട്ടിഫിക്കറ്റ് ഓഫ് എന്‍

More »

ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
'ഏണ്‍ഡ് സെറ്റില്‍മെറ്റ്' പദ്ധതി നിര്‍ദ്ദേശങ്ങളില്‍ ഗവണ്‍മെന്റ് നടത്തിവന്ന കണ്‍സള്‍ട്ടേഷന്‍ അവസാനിച്ചപ്പോള്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ (ഐഎല്‍ആര്‍) ലഭിക്കാന്‍ കുടിയേറ്റക്കാര്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് ഉറപ്പായി. പുതിയ കുടിയേറ്റക്കാരെ മാത്രമല്ല യുകെയില്‍ നിയമപരമായി എത്തിയ 2 മില്ല്യണ്‍ കുടിയേറ്റക്കാരെയും പുതിയ നയങ്ങള്‍ ബാധിക്കുമെന്നതാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശങ്ക സമ്മാനിക്കുന്നത്. ചിലര്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകേണ്ടിയും വരുമെന്നത് കുടുംബങ്ങളെ ഭയപ്പാടിലാക്കുന്നു. ഗവണ്‍മെന്റിന്റെ കണ്‍സള്‍ട്ടേഷനില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പ്രഖ്യാപിച്ചു. 130,000-ഓളം പ്രതികരണങ്ങള്‍ ലഭിച്ചതായി ഹോം സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഐഎല്‍ആര്‍ ലഭിക്കാനുള്ള യോഗ്യതാ കാലയളവ് അഞ്ച് വര്‍ഷത്തില്‍ നിന്നും പത്ത് വര്‍ഷമായാണ് ഉയര്‍ത്തുന്നത്.

More »

സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
ലേബര്‍ സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ച കുടിയേറ്റ നിയമത്തിലെ പരിഷ്‌കാരങ്ങള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള കടുത്ത എതിര്‍പ്പുകള്‍ നേരിടുന്നു. പാര്‍ട്ടിക്കുള്ളിലെ കടുത്ത ഇടതുപക്ഷ എംപിമാരാണ് ഇപ്പോള്‍ പുതിയ കുടിയേറ്റ നയത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് സംസ്‌കാരത്തിനും പാരമ്പര്യത്തിനും നിരക്കാത്ത കടുത്ത നിയമങ്ങള്‍ കൊണ്ടുവരാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി എംപിമാരാണ് സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നത്. മാന്‍ഡേഴ്‌സന്‍ വിവാദത്തില്‍ തിരിച്ചടി നേരിടുന്ന സ്റ്റാര്‍മര്‍ക്ക് മറ്റൊരു ആഘാതം ആയിരിക്കുകയാണ് യുകെയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയന്റെ പിന്തുണയോടെയുള്ള ഈ നീക്കം. യുകെയില്‍ സ്ഥിരതാമസത്തിനും ജോലി ചെയ്യുന്നതിനും, അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനുമുള്ള അനുമതി നല്‍കുന്ന പെര്‍മെനന്റ് സെറ്റില്‍മെന്റ്

More »

യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
യുകെയുടെ അതിര്‍ത്തികള്‍ ഡിജിറ്റലാവുന്നു. ഇതിന്റെ ഭാഗമായി സുരക്ഷാ മാനദണ്ഡങ്ങളില്‍ ചരിത്രപരമായ മാറ്റം കുറിച്ചുകൊണ്ട് 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' (No Permission, No Travel) എന്ന കര്‍ശന നയം നടപ്പിലാക്കുന്നു. ഫെബ്രുവരി 25 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പരിഷ്കാരം അനുസരിച്ച്, യുകെയിലേക്ക് വി സയില്ലാതെ പ്രവേശിക്കാന്‍ അനുവാദമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇനി മുതല്‍ മുന്‍കൂട്ടിയുള്ള ഇലക്ട്രോണിക് അനുമതി പത്രം (Electronic Travel Authorisation – ETA) കൈവശം വെക്കേണ്ടതുണ്ട്. അതിര്‍ത്തികള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം (Home Office) ഈ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തുടങ്ങി വിസയില്ലാതെ യുകെ സന്ദര്‍ശിക്കാന്‍ അനുവാദമുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുകെയിലേക്ക് നേരിട്ട് പറക്കാമായിരുന്നു. എന്നാല്‍ പുതിയ നിയമം വരുന്നതോടെ, ഈ

More »

യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
യുകെയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള വിദേശികള്‍ക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള അഞ്ച് വര്‍ഷത്തെ കാലാവധി പത്ത് വര്‍ഷമായി ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ ബ്രിട്ടിഷ് പാര്‍ലമെന്റിലും കടുത്ത പ്രതിഷേധം. ലേബര്‍ സര്‍ക്കാര്‍ പരിഗണിക്കുന്ന ഈ നിര്‍ദ്ദേശം ഹെല്‍ത്ത് - കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. നിലവില്‍ സ്കില്‍ഡ് വര്‍ക്കര്‍, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസകളില്‍ എത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ നിയമപരമായ താമസത്തിന് ശേഷം ഐഎല്‍ആറിന് അപേക്ഷിക്കാം. എന്നാല്‍, കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമായി ഈ കാലാവധി പത്ത് വര്‍ഷമാക്കി ഉയര്‍ത്തുന്നതിനെക്കുറിച്ച് പാര്‍ലമെന്റിലെ കഴിഞ്ഞ രണ്ട് യോഗങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. ഇംഗ്ലണ്ടിലെ ക്ലാക്ടന്‍-ഓണ്‍-സീയില്‍ നിന്ന് നിരവധിപേര്‍ ഒപ്പിട്ട് സമര്‍പ്പിച്ച

More »

ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
യുകെയില്‍ ഹൈ പൊട്ടെന്‍ഷ്യല്‍ ഇന്‍ഡിവിജ്വല്‍ വിസയ്ക്കും ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം നിര്‍ബന്ധമാക്കി. സ്പീക്കിംഗ്, റീഡിംഗ്, റൈറ്റിംഗ് എന്നിവയിലെ നിലവാരം ബി 1 എന്നതില്‍ നിന്നും ബി2-ലേക്കാണ് ഉയര്‍ത്തിയത്. കോമണ്‍ യൂറോപ്യന്‍ ഫ്രേംവര്‍ക്ക് ഓഫ് റഫറന്‍സ് ഫോര്‍ ലാംഗ്വേജസ് അടിസ്ഥാനമാക്കിയാണ് പുതിയ പരിധി. നിലവില്‍ വിസയുള്ളവരെ ഇത് ബാധിക്കില്ലെങ്കിലും വിസാ മാറ്റങ്ങള്‍ വരുത്താന്‍ സമയമായാല്‍ പുതിയ നിബന്ധനകള്‍ പാലിക്കേണ്ടി വരും. സ്‌കില്‍ഡ് വര്‍ക്കര്‍, സ്‌കേല്‍ അപ്പ് വര്‍ക്കര്‍ എന്നീ വിസയ്ക്കും ഈ നിയമം ബാധകമാണ്. വിദേശ റിക്രൂട്ട്മെന്റ് നടത്തുന്ന എംപ്ലോയേഴ്സിന് ഭാഷാ നിയമമാറ്റം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്. ടെസ്റ്റുകള്‍ നടത്താന്‍ ബുദ്ധിമുട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മെന്റ് തന്നെ ഇത് മൂലം തടസ്സപ്പെടുമെന്നതാണ് പ്രതിസന്ധിയാകുന്നത്. സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് ശക്തമായ ഭാഷാ

More »

യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
യുകെ വിസ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോള്‍ മടങ്ങുന്നവരുടെ പട്ടികയില്‍ ഒന്നാമതെത്തി ഇന്ത്യക്കാര്‍. ബ്രിട്ടന്‍ നല്‍കുന്ന വിസകളില്‍ എന്നുംമുന്നില്‍ നില്‍ക്കുന്നവരായിരുന്നു ഇന്ത്യക്കാര്‍. വിവിധ വിസാ റൂട്ടുകളില്‍ ഇന്ത്യക്കാര്‍ വന്‍തോതില്‍ ബ്രിട്ടനിലെത്തുന്നുണ്ട്. എന്നാല്‍ പുതിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ വന്നതോടെ ബ്രിട്ടന്‍ ഉപേക്ഷിച്ചത് മടങ്ങുന്ന പട്ടികയിലും ഇന്ത്യക്കാര്‍ മുന്നിലെത്തിയിരിക്കുകയാണ് . ഹോം സെക്രട്ടറി വിസാ നിയന്ത്രണങ്ങളും, അവകാശങ്ങളും കടുപ്പിച്ച് പ്രഖ്യാപനങ്ങള്‍ നടത്തിയ സാഹചര്യത്തിലാണ് യുകെയുടെ മൈഗ്രേഷന്‍ ഡാറ്റ പ്രസക്തമാകുന്നത്. യുകെയിലേക്ക് വരുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍കുറവ് നേരിട്ടു. 2025 ജൂണ്‍ അവസാനം വരെയുള്ള വര്‍ഷത്തില്‍ രാജ്യത്ത് തങ്ങുന്ന വിദേശികളുടെ എണ്ണത്തില്‍ 204,000 പേരുടെ കുറവുണ്ട്. യുകെയില്‍ പ്രവേശിക്കുന്നവരും, മടങ്ങുന്നവരും തമ്മിലുള്ള വ്യത്യാസമാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions