ഇമിഗ്രേഷന്‍

ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
വിദേശികളുടെ വരവ് കുറക്കാനുള്ള പല പദ്ധതികളും യുകെ പരീക്ഷിച്ചു വരുകയാണ്. ചില പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. യുകെ നല്‍കുന്ന വിസയുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും യുകെ വിസയ്ക്കായുള്ള മത്സരത്തില്‍ ഇന്ത്യക്കാര്‍ തന്നെയാണ് മുന്നില്‍. ദീര്‍ഘകാല വിസകളും, സ്റ്റുഡന്റ് വിസകളും നേടുന്ന ഇയു ഇതര പൗരന്‍മാരില്‍ ഇന്ത്യക്കാരാണ് ഇപ്പോഴും മുന്നിലുള്ളത്. പുതുതായി എത്തുന്നവരുടെ എണ്ണത്തില്‍ ഇടിവ് വരുമ്പോഴാണ് ഇത്. ഇതിനൊപ്പം ബ്രിട്ടന്‍ വിട്ടുപോകുന്ന ഇന്ത്യന്‍ വംശജരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. 2025 ഡിസംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ 40,000 തൊഴില്‍, 89,000 സ്റ്റഡി, മറ്റ് 9000 ദീര്‍ഘവിസകളാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ലഭിച്ചത്. പാകിസ്ഥാന്‍, ചൈനീസ്, നൈജീരിയന്‍, നേപ്പാളി പൗരന്‍മാരാണ് ടോപ്പ് 5-ലുള്ള മറ്റ് രാജ്യങ്ങള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11% ഇടിവാണ് ഉണ്ടായിട്ടുള്ളത്. മുന്‍ വര്‍ഷം 156,000 വിസകളാണ്

More »

വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
കാനഡ, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ വിസ നിയമങ്ങള്‍ കടുപ്പിച്ചതോടെ ഉപരിപഠനത്തിനായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഫ്രാന്‍സിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വേഗത്തിലുള്ള വിസ അനുമതി, ഇംഗ്ലീഷ് മാധ്യമത്തിലുള്ള കോഴ്സുകളുടെ വര്‍ധന, പഠനശേഷമുള്ള മികച്ച തൊഴിലവസരങ്ങള്‍ എന്നിവയാണ് ഫ്രാന്‍സിനെ വിദ്യാര്‍ഥികളുടെ പുതിയ പ്രിയപ്പെട്ട പഠനകേന്ദ്രമാക്കുന്നത്. എന്നാല്‍, ഫ്രാന്‍സ് കൂടുതല്‍ അവസരങ്ങള്‍ തുറന്നിടുമ്പോഴും വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തികഭാരം കൂടുമെന്നതാണ് പുതിയ ആശങ്ക. യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള വിദ്യാര്‍ഥികളുടെ പഠനഫീസ് രണ്ടായിരത്തി ഇരുപത്തിയാറ്-ഇരുപത്തിയേഴ് അധ്യയന വര്‍ഷം മുതല്‍ വര്‍ധിപ്പിക്കാനാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ തീരുമാനം. ഇത് വിദേശപഠനം ആലോചിക്കുന്ന ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ വിദേശരാജ്യങ്ങളിലെ ജീവിതച്ചെലവ്

More »

യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
യുകെയിലെ പുതിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ ഇവിടെ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളെ പിന്നോട്ട് വലിക്കുകയാണ് . പഠനശേഷം യുകെയില്‍ തങ്ങാനുള്ള സാധ്യതകളെ സാരമായി ബാധിക്കുന്ന കുടിയേറ്റ വിരുദ്ധ നിലപാടുകളാണ് ലേബര്‍ ഗവണ്‍മെന്റും മുന്നോട്ട് വെയ്ക്കുന്നത്. നിലവിലെ പല ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങളും ഭാവിയില്‍ യുകെയില്‍ പഠിക്കാനോ, ജോലിക്കോ എത്തുന്നവരെ ബാധിക്കുകയും ചെയ്യും. സ്റ്റഡി വിസാ അപേക്ഷകളില്‍ ഇതിന്റെ പ്രത്യാഘാതം സാരമായി കാണാന്‍ തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ സ്റ്റഡി വിസ അപേക്ഷകളില്‍ 40% ഇടിവാണ് രേഖപ്പെടുത്തിയതെന്ന് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. 8900 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ് യുകെയില്‍ പഠിക്കാനായി അപേക്ഷ സമര്‍പ്പിച്ചത്. മുന്‍വര്‍ഷം ഈ മാസം 14,800 അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ട സ്ഥാനത്താണ് ഇത്. ഇതോടെ ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ അപേക്ഷകളില്‍ 33% ഇടിവാണ്

More »

ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ പ്രോഗ്രാമില്‍ ഒരു ദശകത്തിന് ശേഷം ആദ്യമായി സുപ്രധാന മാറ്റങ്ങള്‍ വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന മാറ്റങ്ങള്‍ ഒരു പൊതു ആഗോള ഫീ സ്ട്രക്ചറും, കര്‍ശനമായ പാസ്‌പോര്‍ട്ട് നിയമങ്ങളും, ഒരു വിഭാഗം ഇന്ത്യന്‍ ജനതയ്ക്ക് വിപുലമായ യോഗ്യതാ മാനദണ്ഡങ്ങളുമാണ് നടപ്പിലാക്കുന്നത്. ഇന്ത്യന്‍ വംശജരുടെ അഡ്മിനിസ്‌ട്രേഷന്‍ ആധുനികവത്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള മാറ്റങ്ങള്‍, ബയോമെട്രിക് വേരിഫിക്കേഷന്‍ സിസ്റ്റം മെച്ചപ്പെടുത്തുകയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മിഷനുകളും, കോണ്‍സുലേറ്റുകളും നല്‍കുന്ന സേവനങ്ങള്‍ ഏകീകരിക്കുകയും ചെയ്യും. ഇതുവരെ വിവിധ മിഷനുകളില്‍ വ്യത്യസ്ത ഫീസുകള്‍ ഉണ്ടായിരുന്നത് ഏകോപിപ്പിച്ച് ഒരു ആഗോള ഫീസ് സിസ്റ്റം നിലവില്‍ വരുന്നതാണ് പ്രധാനപ്പെട്ട മാറ്റം. മാറിയ രീതിയില്‍ പുതിയ ഒസിഐ

More »

യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
ലണ്ടന്‍ : യുകെ ഹോം ഓഫീസ് പ്രഖ്യാപിച്ചതനുസരിച്ച്, 2026 ഏപ്രില്‍ 24 മുതല്‍ യുണൈറ്റഡ് കിംഗ്ഡം 100 ശതമാനം ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി. ഇനി മുതല്‍ ഫിസിക്കല്‍ സ്റ്റിക്കറുകള്‍ക്ക് പകരം ഇലക്ട്രോണിക് വിസകള്‍ (ഇ-വിസാസ്) നല്‍കും. കഴിഞ്ഞ വര്‍ഷം 5.5 ലക്ഷം വിസിറ്റ്-വിസ അപേക്ഷകള്‍ നല്‍കിയ ഇന്ത്യക്കാര്‍ക്ക്, ഇ-വിസയുടെ പ്രയോജനം ലഭിക്കുന്ന ആദ്യത്തെ വലിയ രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. അപേക്ഷകര്‍ ഓണ്‍ലൈന്‍ അക്കൗണ്ട് സൃഷ്ടിക്കണം. തൊഴിലുടമകള്‍ക്കും, താമസസ്ഥല ഉടമകള്‍ക്കും, അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്കും 90 ദിവസത്തേക്ക് സ്റ്റാറ്റസ് പരിശോധിക്കാന്‍ കഴിയുന്ന ഷെയര്‍-കോഡ് ലഭിക്കും. വിസ അപേക്ഷാ കേന്ദ്രത്തില്‍ ബയോമെട്രിക്‌സ് എന്റോള്‍ ചെയ്താല്‍, പരിശോധന സമയനഷ്ടമില്ലാതെ യാത്രക്കാര്‍ക്ക് ഇന്ത്യ വിടാം. പാസ്പോര്‍ട്ടുകള്‍ അതേ ദിവസം തന്നെ തിരികെ നല്‍കും. കുടുംബങ്ങള്‍ ഓരോ അംഗത്തെയും വേര്‍തിരിച്ച്

More »

ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
ലണ്ടന്‍ : ഏപ്രില്‍ 8 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ വിസ നിരക്കുകള്‍ യുകെയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും വലിയ തിരിച്ചടിയാകും. ഹോം ഓഫീസ് പുറത്തിറക്കിയ ഉത്തരവുപ്രകാരം, ഇമിഗ്രേഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് വ്യക്തമാക്കി. വിനോദസഞ്ചാരികള്‍ക്കുള്ള 6 മാസത്തെ വിസയുടെ നിരക്ക് 127 പൗണ്ടില്‍ നിന്ന് 135 പൗണ്ടായി ഉയര്‍ത്തി. ഉപരിപഠനത്തിനായി എത്തുന്ന വിദ്യാര്‍ഥികളുടെ അപേക്ഷാ ഫീസ് 524 പൗണ്ടില്‍ നിന്ന് 558 പൗണ്ടായി വര്‍ധിപ്പിച്ചു. സ്‌കില്‍ഡ് വര്‍ക്ക് വിസയ്ക്കും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം വരെയുള്ള വിസയ്ക്ക് 819 പൗണ്ടും, മൂന്ന് വര്‍ഷത്തില്‍ കൂടുതലുള്ള വിസയ്ക്ക് 1,618 പൗണ്ടും പുതിയ നിരക്കായി. ആരോഗ്യ മേഖലയില്‍ ജോലി തേടുന്നവര്‍ക്കുള്ള വിസ നിരക്കിലും വര്‍ധനവ് ഉണ്ട്. മൂന്ന് വര്‍ഷം വരെ 324 പൗണ്ടും

More »

ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച തുടരുന്നു. ആശങ്ക പങ്കുവെച്ച ബാക്ക്‌ബെഞ്ച് എംപിമാരുമായി വിഷയത്തില്‍ ഇളവുകള്‍ കൊണ്ടുവരാന്‍ മന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ തന്നെ നിര്‍ദ്ദേശങ്ങളില്‍ ചില മാറ്റങ്ങള്‍ വേണ്ടിവരുമെന്ന് ഉപദേശിച്ചിരുന്നു. യുകെയില്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് നേടുന്നത് ബുദ്ധിമുട്ടാക്കി മാറ്റുന്നതാണ് ഹോം സെക്രട്ടറി പരിഗണിക്കുന്ന പരിഷ്‌കാരങ്ങള്‍. പുതിയ പദ്ധതികള്‍ പ്രകാരം കുടിയേറ്റക്കാര്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ നേടാന്‍ 10 വര്‍ഷം കാത്തിരിക്കണമെന്ന സ്ഥിതിയാണ്. നിലവില്‍ ഇത് അഞ്ച് വര്‍ഷമാണ്. എന്നാല്‍ പബ്ലിക് സെക്ടര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സെറ്റില്‍മെന്റ് ലഭിക്കുന്നതിന് അരികില്‍ നില്‍ക്കുന്നവര്‍ക്കും ഇളവ്

More »

യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
ബ്രിട്ടനില്‍ സ്ഥിരതാമസത്തിനും പൗരത്വത്തിനും വേണ്ട നടപടികള്‍ വൈകാതെ കര്‍ക്കശമാക്കുമെന്ന ചര്‍ച്ചകള്‍ ശക്തമായിരിക്കുകയാണ്. ഈ സാധ്യത മുന്നില്‍കണ്ട് കൂടുതല്‍ ആളുകള്‍ നേരത്തെ തന്നെ പൗരത്വത്തിനായി അപേക്ഷിച്ചതോടെ അപേക്ഷകളുടെ എണ്ണം റെക്കോര്‍ഡ് നിലയില്‍ എത്തി. കഴിഞ്ഞ വര്‍ഷം 2,91,971 അപേക്ഷകളാണ് ലഭിച്ചത്. അതേസമയം 2024-ല്‍ 2,53,757 അപേക്ഷകളായിരുന്നു ലഭിച്ചത്. ഇതോടെ ഒരു വര്‍ഷത്തിനുള്ളില്‍ അപേക്ഷകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്. കുടിയേറ്റം എന്നത് ഇപ്പോള്‍ ബ്രിട്ടനിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്നാണ്. എന്‍എച്ച്എസ്, ക്ഷേമപദ്ധതികള്‍, ഹൗസിംഗ് എന്നിവയിലെ ആനുകൂല്യങ്ങള്‍ വിദേശ പൗരന്മാര്‍ക്ക് ലഭിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ മത്സരം ശക്തമാണ്. ലേബര്‍ പാര്‍ട്ടി, കണ്‍സര്‍വേറ്റിവ് പാര്‍ട്ടി, റിഫോം യുകെ എന്നിവയാണ് ഇതില്‍ പ്രധാനമായും മുന്നില്‍ നില്‍ക്കുന്നത്.

More »

യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി (പി.ആര്‍) നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നിര്‍ബന്ധമാക്കും. കുടിയേറ്റ നിയമങ്ങളില്‍ ഉള്‍പ്പെടുത്തുന്ന പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഈ മാറ്റം. പുതിയ നിയമപ്രകാരം, പി.ആറിന് അപേക്ഷിക്കുന്നവര്‍ നിലവിലുള്ളതിനെക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കേണ്ടിവരും. ഇനി മുതല്‍ എ-ലെവല്‍ നിലവാരത്തിലുള്ള ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കേണ്ടതായിരിക്കും. എഴുത്ത്, വായന, സംസാരിക്കല്‍, മനസ്സിലാക്കല്‍ എന്നീ നാല് മേഖലകളിലും മികച്ച രീതിയില്‍ ഭാഷാ പ്രാവീണ്യം തെളിയിക്കണം. പുതിയ നിയമങ്ങള്‍ നടപ്പിലാകുന്നതിന് മുമ്പ് അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഒരു വര്‍ഷത്തെ മുന്‍കൂര്‍ സമയം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജി.സി.എസ്.ഇ നിലവാരത്തില്‍ നിന്നും എ-ലെവല്‍ നിലവാരത്തിലേക്ക് എത്താന്‍ ഏകദേശം 200 മണിക്കൂര്‍ പഠനം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions