Don't Miss

തിരിച്ചു പോകേണ്ട ദിനം കോടതി ഇടപെട്ടു പ്രവാസി മലയാളിയ്ക്ക് താലികെട്ട്
അനിശ്ചിതമായി നീളുന്ന കോവിഡും ലോക്ഡൗണും മൂലം വിവാഹം ഒരു വര്‍ഷത്തോളം നീട്ടിവെയ്ക്കേണ്ടി വന്ന പ്രവാസി മലയാളി യുവാവിനും യുവതിയ്ക്കും കോടതി ഇടപെട്ട് ആഗ്രഹ സാഫല്യം . തൃശൂര്‍ സ്വദേശിനി ബെഫി ജീസണിന്റെയും അമേരിക്കയില്‍ പൗരത്വമുള്ള പൂഞ്ഞാര്‍ സ്വദേശി ഡെന്നിസ് ജോസഫ് തോമസിന്റെയും വിവാഹമാണ് വെള്ളിയാഴ്ച നടന്നത്. അന്ന് വൈകുന്നേരം തന്നെ വരന്‍ അമേരിക്കയിലേക്ക് പറന്നു. ഡെന്നിസിന്റെ അവധി തീരുന്ന അവസാന ദിവസം കൂടിയായിരുന്നു ഇന്നലെ. രേഖകള്‍ എല്ലാം ശരിയായി കഴിഞ്ഞാല്‍ വൈകാതെ ബെഫിയും അമേരിക്കയിലേക്ക് പോകും. കഴിഞ്ഞ വര്‍ഷം മേയ് 17നു നടത്താനിരുന്ന വിവാഹം കോവിഡ് ലോക്ഡൗണ്‍ മൂലം മുടങ്ങി. അവധി ലഭിച്ചതനുസരിച്ച് ഈ വര്‍ഷം മേയ് 15ലേക്കു മാറ്റി. ഇതനുസരിച്ചു എല്ലാ ഒരുക്കങ്ങളുടെ നാട്ടിലെത്തിയപ്പോഴേക്കും സംസ്ഥാനത്തിന്റെ ലോക്ഡൗണ്‍ ആയി. 30 ദിവസത്തെ നോട്ടീസ് കാലാവധി പാലിക്കാന്‍ സാധിക്കാത്തതിനാല്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം

More »

കോടതിയില്‍ 1 കോടി കെട്ടിവച്ച് പ്രവാസിയെ വധശിക്ഷയില്‍ നിന്നും രക്ഷിച്ച് യൂസഫലി
അബുദാബിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി പ്രവാസിയെ വന്‍ തുക ചിലവഴിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി രക്ഷിച്ചു. തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട സ്വദേശി ബെക്‌സ് കൃഷ്ണനെയാണ് യൂസഫലി രക്ഷിച്ചത്. 2012 സെപ്തംബര്‍ 7-നായിരുന്നു സംഭവം. അബുദാബി മുസഫയില്‍ വെച്ച് ബെക്‌സ് ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചു. ഇതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ബെക്‌സ് കൃഷ്ണനെ അബുദാബി കോടതി വധശിക്ഷക്ക് വിധിച്ചത്. ഇപ്പോള്‍ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്ന് വധശിക്ഷ ഒഴിവായിരിക്കുകയാണ്. കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്ത് വാഹനം ഇടിക്കുകയായിരുന്നെന്ന് സി സി ടി വി ദൃശ്യങ്ങളില്‍നിന്നും വ്യക്തമായതോടെ നരഹത്യയ്ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷമാണ് യു എ ഇ സുപ്രീം കോടതി 2013ല്‍ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്. തുടര്‍ന്ന് ശിക്ഷയില്‍ നിന്നും ഇളവ്

More »

ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് കേസ്; രാഹുലിനേയും രശ്മിയെയും ഹാജരാക്കാന്‍ പോക്സോ കോടതി ഉത്തരവ്
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയടക്കം ഉപയോഗിച്ചുള്ളഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസില്‍ ചുംബന സമര സംഘടകരായ രാഹുല്‍ പശുപാലനും രശ്മി. ആര്‍. നായരുമടക്കമുള്ള 13 പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടു. എല്ലാ പ്രതികളെയും ജൂലൈ 5 ന് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോടാണ് ജഡ്ജി കെ. വി. രജനീഷ് ഉത്തരവിട്ടത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരം വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് വേണ്ടിയാണ് പ്രതികളെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. രണ്ടു വര്‍ഷത്തിന് മേല്‍ ശിക്ഷിക്കാവുന്ന വാറണ്ട് , സെഷന്‍സ് വിചാരണ കേസായതിനാല്‍ ക്രൈം ബ്രാഞ്ചു കുറ്റപത്രവും കേസ് റെക്കോര്‍ഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കുറ്റപത്രം പ്രതികളെ വായിച്ചു കേള്‍പ്പിച്ചാണ് കുറ്റം ചുമത്തുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 - ബി (ക്രിമിനല്‍ ഗൂഢാലോചന) , 366 എ (മൈനറായ പെണ്‍കുട്ടിയെ അവിഹിത

More »

ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ടീച്ചര്‍മാര്‍ ഇത്രയും പഠിക്കാന്‍ നല്‍കുന്നത്; മോദിയോട് 6 വയസുകാരി
പഠന ഭാരത്തെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് 6 വയസുകാരിയായ കശ്മീരികുട്ടിയുടെ പരാതി വീഡിയോ വൈറലായി. രാവിലെ 10 മണി മുതല്‍ 2 മണിവരെ ക്ലാസ്, ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ടീച്ചര്‍മാര്‍ ഇത്രയും പഠിക്കാന്‍ നല്‍കുന്നത് എന്നാണ് മോദി സാബിനോട് വീഡിയോയിലൂടെ സഗൗരവം 6 വയസുകാരി ചോദിക്കുന്നത്. രാവിലെ 10 പത്ത് മണിക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. രണ്ട് മണി വരെയുണ്ടാകും ഇംഗ്ലീഷ്, കണക്ക്. ഉറുദു, ഇവിഎസ്, കംപ്യൂട്ടര്‍ എന്നിങ്ങനെ ഓരോ ക്ലാസുകള്‍ക്ക് ശേഷം ഗൃഹപാഠവും. ഇതൊക്കെ വലിയ കുട്ടികള്‍ക്ക് നല്‍കേണ്ടതല്ലെ. ചെറിയ ക്ലാസിലുള്ളവര്‍ക്കാണോ ടീച്ചര്‍മാര്‍ ഇത്രയും എഴുതാനും പഠിക്കാനും നല്‍കേണ്ടത്. പഠനഭാരം ഏറിയതോടെ വീഡിയോയിലൂടെ പെണ്‍കുട്ടി പ്രധാനമന്ത്രിയോട് തന്റെ പരാതി പങ്കുവെയ്ക്കുകയാണ് . മോദിക്ക് സലാം പറഞ്ഞും താന്‍ ആറ് വയസുകാരിയുമാണെന്നും പരിചയപ്പെടുത്തിക്കൊണ്ടുമാണ് പെണ്‍കുട്ടിയുടെ സംഭാഷണം ആരംഭിക്കുന്നത്.

More »

സുരേന്ദ്രന്റെ ഹെലികോപ്ടര്‍ യാത്രയും പണം കടത്തുമായി ബന്ധമെന്ന് പരാതി
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഗ് സീറോയായിപ്പോയ ബി.ജെ.പിയ്ക്ക് ബാക്കിയാവുന്നത് കുറെ നാണക്കേടും ആരോപണങ്ങളും. കൊടകര കള്ളപ്പണ കേസ് ബിജെപി ഉന്നത നേതാക്കളിലേയ്ക്ക് നീളുന്നതിനിടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഹെലികോപ്ടര്‍ യാത്രയും പണം കടത്തുമായി ബന്ധമെന്ന് പരാതി. ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ പ്രൊട്ടക്ഷന്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. റോഡിലെ പരിശോധന ഒഴിവാക്കാന്‍ പണം കടത്താന്‍ സുരേന്ദ്രന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഉപയോഗിച്ചു എന്ന് പരാതിയില്‍ പറയുന്നു. അനധികൃത പണമിടപാടിനെക്കുറിച്ചുള്ള ശോഭാ സുരേന്ദ്രന്റെ ശബ്ദ സന്ദേശം സംബന്ധിച്ച് അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. 'മാഷുടെ കൈയില്‍ കുറച്ച് പണം വന്നിട്ടുണ്ട്. അതില്‍ നിന്നും എനിക്ക് കുറച്ചു പൈസ വേണം. അത് പുണ്യ പ്രവര്‍ത്തിക്കല്ല. 25 ലക്ഷം രൂപ വാങ്ങിത്തരണം' -ശോഭാ

More »

ചാര്‍ട്ടേഡ് വിമാനത്തില്‍ 160 പേരുമായി ആകാശ കല്യാണം!
മധുര : കോവിഡ് മാനദണ്ഡങ്ങള്‍ ഭൂമിയില്‍ മാത്രമാണോ ആകാശത്തില്‍ ബാധകമല്ലേ!! കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലും തമിഴ്നാട്ടിലുമടക്കം വിവാഹങ്ങള്‍ നടത്തുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനിടയില്‍ അതെല്ലാം കാറ്റില്‍ പറത്തി വിമാനത്തിനുളളില്‍ ആഘോഷമായി വിവാഹം. മധുരയില്‍ നിന്നുളള രാകേഷ്, ദക്ഷിണ എന്നിവരാണ് ആകാശയാത്രക്കിടയില്‍ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും അടക്കം 160 പേരുടെ സാന്നിധ്യത്തില്‍ വിവാഹിതരായത്. അതും മാസ്കുപോലും വയ്ക്കാതെ. സംഭവം വിവാദമായതോടെ വിമാനവിവാഹത്തെ കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്ന് പറഞ്ഞു വിമാനത്താവള അധികൃതര്‍ കൈകഴുകി. മധുരയില്‍ നിന്ന് ബെംഗളുരുവിലേക്കാണ് സ്പൈസ് ജെറ്റിന്റെ ചാര്‍ട്ടേഡ് വിമാനം ബുക്ക് ചെയ്തിരുന്നത്. വിമാനത്തില്‍ വധൂവരന്മാരെ കൂടാതെ കുടുംബാംഗങ്ങളും ബന്ധുക്കളും ഉള്‍പ്പടെ 160 പേര്‍ ഉണ്ടായിരുന്നു.

More »

വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായി വരുമ്പോള്‍
ഇത്തവണ ഇടതുമുന്നണിയും സിപിഎമ്മും മിന്നുന്ന ജയം നേടിയപ്പോള്‍ പരാജയത്തിന്റെയും നാണക്കേടിന്റെയും പടുകുഴിയിലേക്കാണ് യുഡിഎഫും കോണ്‍ഗ്രസും വീണത്. അവിടെ നിന്നൊരു തിരിച്ചു കയറ്റം അത്ര എളുപ്പമല്ലെന്ന ബോധ്യം സാധാപ്രവര്‍ത്തകര്‍ക്ക് പെട്ടെന്ന് തന്നെയുണ്ടായി. എന്നാല്‍ സംസ്ഥാന നേതാക്കള്‍ക്കു അതും ഒരു പതിവ് കലാപരിപാടി പോലെയെ തോന്നിയുള്ളൂ. അതുകൊണ്ടുതന്നെ 'ചരിത്ര' പരാജയത്തെ അതിന്റെ ഗൗരവത്തില്‍ കാണാനോ ഉള്‍ക്കൊള്ളാനോ സ്വയം വിലയിരുത്തി മാറി നില്‍ക്കാനോ തലമൂത്ത നേതാക്കള്‍ തയാറായില്ല. അപ്പോഴാണ് യുവ നേതാക്കളുടെയും എംഎല്‍എമാരുടെയും ഭാഗത്തു നിന്നും ഒരു ചെറിയ തീപ്പൊരി ഉയര്‍ന്നത്. അത് പതിറ്റാണ്ടുകളായി സംസ്ഥാന കോണ്‍ഗ്രസിനെ കൈവശം വച്ച് അനുഭവിക്കുന്നവര്‍ക്കെതിരായ ഒരു കുഞ്ഞു വിപ്ലവമായി മാറിയപ്പോള്‍ അത് വിഡി സതീശന്‍ എന്ന പ്രതിപക്ഷ നേതാവിന്റെ ഉദയത്തിനാണ് വഴിയൊരുക്കിയത്. രമേശ് ചെന്നിത്തല കഴിഞ്ഞ സര്‍ക്കാരിനെ

More »

വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ്; സുധാകരന്‍ കെപിസിസി അധ്യക്ഷന്‍
തിരുവനന്തപുരം : ഗ്രൂപ്പുകളിയും തമ്മില്‍ത്തല്ലും നടത്തി കേരളത്തില്‍ പരിഹാസ്യമായ കോണ്‍ഗ്രസിനു ഒടുക്കം മേജര്‍ ചികിത്സ. ഉമ്മന്‍ചാണ്ടി -ചെന്നിത്തല ദ്വയങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്ന കോണ്‍ഗ്രസിനെ രക്ഷപ്പെടുത്തിയെടുക്കാന്‍ തലമുറ മാറ്റത്തിന് വഴിയൊരുങ്ങി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വി.ഡി സതീശന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഹൈക്കമാന്‍ഡ് നിരീക്ഷകരായി എത്തിയ മല്ലികാര്‍ജുന ഖാര്‍ഗെയുടേയും വൈദ്യലിംഗത്തിന്റേയും റിപ്പോര്‍ട്ട് സതീശന് അനുകൂലമായതോടെയാണ് ചെന്നിത്തലയെ മാറ്റാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ 21 എം.എല്‍.എമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് നിരീക്ഷകര്‍ കണ്ട് അഭിപ്രായം ചോദിച്ചിരുന്നു. രണ്ട് ഗ്രൂപ്പും ചെന്നിത്തല തുടരട്ടെ എന്ന നിലപാടിലായിരുന്നു. എന്നാല്‍ യുവ എം.എല്‍.എമാരും കെ. സുധാകരനെ പിന്തുണക്കുന്നവരും പ്രതിപക്ഷ നേതാവ് മാറണം എന്ന അഭിപ്രായം ശക്തമായി ഉന്നയിച്ചു. കേരളത്തിലെ

More »

യുദ്ധവിമാനങ്ങള്‍ക്ക് സൗമ്യയുടെ പേര് നല്‍കി ഇസ്രയേല്‍; മൃതദേഹം 18ന് നാട്ടിലെത്തിക്കും
ജറുസലേം : ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊലപ്പെട്ട മലയാളി നഴ്സ് സൗമ്യയ്ക്ക് ആദരവുമായി ഇസ്രയേല്‍. പാലസ്തീനിനെതിരായ ആക്രമണത്തില്‍ പങ്കെടുക്കുന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക് കൊല്ലപ്പെട്ട സൗമ്യയുടെ പേരാണ് ഇസ്രായേല്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഈ മാസം പതിനെട്ടിന് സൗമ്യയുടെ ഭൗതികശരീരം കേരളത്തില്‍ എത്തിക്കുമെന്നും ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, റോക്കറ്റ് ആക്രമണത്തില്‍ മരിച്ച സൗമ്യ സന്തോഷിന്റെ കുടുംബത്തെ ഇസ്രയേലി അധികൃതര്‍ സംരക്ഷിക്കുമെന്ന് ഇന്ത്യയിലെ ഉപസ്ഥാനപതി റോണി യദീദിയ ക്ലീന്‍ അറിയിച്ചിരുന്നു. 'സംഭവിച്ചതിനുള്ള നഷ്ടപരിഹാരമെന്ന നിലയില്‍ കുടുംബത്തെ ഇസ്രയേലി അധികൃതര്‍ സംരക്ഷിക്കും. ഒരു അമ്മയുടെയും ഭാര്യയുടെയും നഷ്ടത്തിന് ഒന്നും പകരമാകില്ലെങ്കിലും'- ക്ലീന്‍ വ്യക്തമാക്കി. സൗമ്യയുടെ മൃതദേഹം കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങിയിരുന്നു. ചൊവ്വാഴ്ചയാണ് 31-കാരിയായ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions