ബിസിനസ്‌

തുടര്‍ച്ചയായ 15-ാം തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കൂട്ടുമോ?

ഓഫ് ഇംഗ്ലണ്ട് തുടര്‍ച്ചയായ 15-ാം വട്ടവും പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. 2008ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നത്. എന്നാല്‍ ഇത് സമീപഭാവിയിലെ അവസാന വര്‍ദ്ധനവ് ആയിരിക്കുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു.

ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ചേരുമ്പോള്‍ നിരക്ക് 15-ാം തവണയും ഉയര്‍ത്തുന്നതിനെ അനുകൂലിക്കുമെന്നാണ് വിപണികള്‍ വിശ്വസിക്കുന്നത്. നിലവിലെ 5.25 ശതമാനത്തില്‍ നിന്നും 5.5 ശതമാനത്തിലേക്കാകും വര്‍ദ്ധിക്കുക.

കടമെടുപ്പ് ചെലവുകള്‍ വീണ്ടും ഉയരുന്നത് കുടുംബങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും തിരിച്ചടിയായി മാറും. നിലവില്‍ രണ്ട് വര്‍ഷത്തെ മോര്‍ട്ട്‌ഗേജ് നിരക്ക് 6.66 ശതമാനത്തിലാണ്. 2021-ല്‍ ഇത് 2.3 ശതമാനമായിരുന്നു. എന്നിരുന്നാലും ഇക്കുറിയിലെ വര്‍ദ്ധന അവസാനത്തേതായി മാറുമെന്ന് ട്രേഡേഴ്‌സ് കരുതുന്നു.

5.5 ശതമാനത്തില്‍ വര്‍ദ്ധനവ് നിലനില്‍ക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ. അടുത്തിടെ ഉണ്ടായ ഉയര്‍ന്ന വേതന വര്‍ദ്ധനവുകള്‍ പണപ്പെരുപ്പത്തെ ബാധിക്കുമെന്ന് നേരത്തെ ബാങ്ക് വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions