ബിസിനസ്‌

തുടരുന്ന പണപ്പെരുപ്പം: പലിശ നിരക്കുകള്‍ ഉടനെ വെട്ടിക്കുറയ്ക്കാന്‍ സാധ്യതയില്ല; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

തുടരുന്ന പണപ്പെരുപ്പവും, ട്രംപ് തുടങ്ങിവെച്ച വ്യാപാര യുദ്ധവും ഇരട്ട ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവികളുടെ മുന്നറിയിപ്പ്. പ്രതീക്ഷിക്കുന്ന വിധത്തില്‍ പലിശ നിരക്കുകള്‍ കുറയാന്‍ സാധ്യതയില്ലെന്ന് എംപിമാര്‍ക്ക് മുന്നില്‍ തെളിവ് നല്‍കവെ ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഹൗ ഫില്‍ വ്യക്തമാക്കി. കൂടാതെ വിലക്കയറ്റം നേരിടാന്‍ ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

യുഎസില്‍ സുപ്രധാന മാറ്റമാണ് സംഭവിക്കുന്നതെന്ന് ട്രഷറി സെലക്ട് കമ്മിറ്റി മുന്‍പാകെ ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലിയും പറഞ്ഞു. ഇത് ജനങ്ങളുടെ പോക്കറ്റില്‍ എത്തുന്ന പണത്തില്‍ കുറവ് വരുത്തുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. 'യുകെ സമ്പദ് വ്യവസ്ഥയ്ക്കും, ലോക സാമ്പത്തിക സ്ഥിതിക്കും ഇത് സൃഷ്ടിക്കുന്ന അപകടം സുപ്രധാനമാണ്', അദ്ദേഹം പറഞ്ഞു.

പണപ്പെരുപ്പത്തെ ഇപ്പോള്‍ മുകളിലേക്ക് നയിക്കുന്ന കാരണങ്ങള്‍ ഒന്നുകില്‍ അന്താരാഷ്ട്ര തലത്തിലുള്ളതോ, താല്‍ക്കാലികമോ ആണെന്ന് ബെയ്‌ലി വ്യക്തമാക്കി. വാട്ടര്‍ ബില്ലുകള്‍, ബസ് നിരക്ക്, പ്രൈവറ്റ് സ്‌കൂളിലെ വാറ്റ് എന്നിവ പ്രശ്‌നമാണെങ്കിലും ഇത് നേരിട്ടല്ലാത്ത പ്രത്യാഘാതം സൃഷ്ടിക്കുമോയെന്ന് ഉറപ്പില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. തൊഴില്‍ വിപണി ദുര്‍ബലമാകുന്ന കാരണത്താല്‍ വേതനങ്ങള്‍ ഉയരാനുള്ള സാധ്യതയെയാണ് ബാധിക്കുക.

കഴിഞ്ഞ മാസമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്ക് 4.75 ശതമാനത്തില്‍ നിന്നും 4.5 ശതമാനമാക്കി കുറച്ചത്. ഇത് മോര്‍ട്ട്‌ഗേജ് തിരിച്ചടവ് നടത്തുന്നവര്‍ക്ക് 18 മാസത്തിനിടെ ഏറ്റവും വലിയ ആശ്വാസം നല്‍കുന്ന നീക്കമായി. എന്നാല്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റിന് ശേഷം സാമ്പത്തിക വളര്‍ച്ച മുരടിച്ചത് ഇതില്‍ നിന്നും കൂടുതല്‍ മാറ്റത്തിനുള്ള സാധ്യതയാണ് കുറയ്ക്കുന്നത്.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions