ബിസിനസ്‌

പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി

വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 3.8 ശതമാനത്തില്‍ തുടരുകായും ഭക്ഷ്യവസ്തുക്കളുടെ വില കൂടുകയും ചെയ്തതോടെ പലിശ നിരക്കുകള്‍ കുറയ്ക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തിയിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. കൂടാതെ ഗവണ്‍മെന്റ് ബോണ്ടുകള്‍ വിറ്റഴിക്കുന്നത് വിപണിയെ ഇളക്കിമറിക്കുന്നത് ഒഴിവാക്കാന്‍ ഈ സ്‌കീമിന്റെ വേഗത കുറയ്ക്കുമെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി. പലിശ നിരക്കുകള്‍ കുറയുമെന്ന മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി.

കേന്ദ്ര ബാങ്കിന്റെ ഒന്‍പതംഗ മോണിറ്ററി പോളിസി കമ്മിറ്റി 7-2'നാണ് കടമെടുപ്പ് ചെലവുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് വോട്ട് ചെയ്ത് തീരുമാനിച്ചത്. 2024 സമ്മര്‍ മുതല്‍ അഞ്ച് തവണ പലിശ കുറച്ച ശേഷമാണ് ഈ നിലപാട്. കഴിഞ്ഞ മാസവും നിരക്ക് കുറച്ചിരുന്നു.

ആഗസ്റ്റ് മാസത്തില്‍ പണപ്പെരുപ്പം 3.8 ശതമാനത്തില്‍ നിലയുറപ്പിച്ചതോടെയാണ് എംപിസി ഈ തീരുമാനം കൈക്കൊണ്ടത്. ബാങ്ക് ലക്ഷ്യമിടുന്നതിന്റെ ഇരട്ടി നിരക്കിലാണ് പണപ്പെരുപ്പം. 'പണപ്പെരുപ്പം ലക്ഷ്യമിടുന്ന 2 ശതമാനത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും നിലവില്‍ പ്രശ്‌നങ്ങളില്‍ നിന്നും പുറത്തുവന്നിട്ടില്ല. ഭാവിയില്‍ നിരക്കുകള്‍ കുറയ്ക്കുന്നത് ഘട്ടംഘട്ടമായും, ശ്രദ്ധയോടെയും ആയിരിക്കും', ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു.

ഭക്ഷ്യവിലക്കയറ്റം കരുത്താര്‍ജ്ജിക്കുകയും, മറുഭാഗത്ത് തൊഴില്‍ വിപണി മെല്ലെപ്പോക്കിലാകുകയും ചെയ്യുന്നുണ്ട്. തൊഴിലില്ലായ്മ നാല് വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്. എംപ്ലോയ്‌മെന്റ് വളര്‍ച്ച പൂജ്യത്തിലാണെന്ന് എംപിസി ചൂണ്ടിക്കാണിച്ചു. ഇതിന് പ്രധാന സംഭാവന ചെയ്തത് എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സിലെ വര്‍ദ്ധനവാണെന്നും കമ്മിറ്റി പറയുന്നു. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ 25 ബില്ല്യണ്‍ പൗണ്ട് വേട്ടയാണ് ഇതിന് വിമര്‍ശനം ഏറ്റുവാങ്ങുന്നത്.

വിമാന നിരക്കുകള്‍ താഴ്ന്നതാണ് പ്രധാനമായും പണപ്പെരുപ്പം ഉയരാതെ കാത്തത്. പെട്രോള്‍, ഡീസല്‍ വില കൂടുകയാണ് ചെയ്തത്. ഹോട്ടല്‍ താമസത്തിന്റെ ചെലവും ആഗസ്റ്റില്‍ കുറഞ്ഞു.

ഇതിനിടെ ഭക്ഷ്യ വിലക്കയറ്റം തുടര്‍ച്ചയായ അഞ്ചാം മാസവും ഉയര്‍ന്നു. ജൂലൈയിലെ 4.9 ശതമാനത്തില്‍ നിന്നും ആഗസ്റ്റില്‍ 5.1 ശതമാനത്തിലേക്കാണ് നിരക്ക് കൂടിയത്. പച്ചക്കറി, ചീസ്, മത്സ്യം എന്നിവയുടെ വിലയാണ് ഉയര്‍ന്നത്.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  • അതിശയിപ്പിച്ച് യുകെ സമ്പദ് വ്യവസ്ഥ ജൂണ്‍ മാസത്തില്‍ 0.3% വളര്‍ച്ച നേടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions