സിനിമ

തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വിദ്വേഷപ്രചരണവും; പിന്നില്‍ 20 കാരിയെന്ന് അനുപമ പരമേശ്വരന്‍

വ്യാജ അക്കൗണ്ട് നിര്‍മിച്ച് തനിക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് നടി അനുപമ പരമേശ്വരന്‍. തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകളും വിദ്വേഷവുമൊക്കെ തന്റെ സുഹൃത്തുക്കളേയും സഹതാരങ്ങളേയും ടാഗ് ചെയ്താണ് പോസ്റ്റ് ചെയ്യുന്നതെന്നും അനുപമ പറഞ്ഞു. സൈബര്‍ പൊലീസിന്റെ സഹായത്തോടെ വ്യാജ അക്കൗണ്ടിന് പിന്നിലെ ആളെ കണ്ടെത്തി. അതൊരു 20 കാരിയായിരുന്നുവെന്നും അനുപമ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറഞ്ഞു.

'കുറച്ച് ദിവസങ്ങള്‍ മുമ്പ്, എന്നേയും എന്റെ കുടുംബത്തേയും കുറിച്ച് അങ്ങേയറ്റം അനുചിതവും വ്യാജവുമായ കാര്യങ്ങള്‍ ഒരു ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്യുന്നതും എന്റെ സുഹൃത്തുക്കളേയും സഹ താരങ്ങളേയും ടാഗ് ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടു. പോസ്റ്റുകളില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉള്‍പ്പെടും. ഓണ്‍ലൈനിലൂടെ ലക്ഷ്യം വച്ച് ഇതുപോലെ ഉപദ്രവിക്കുന്നത് കണ്ടത് കടുത്ത വിഷമമുണ്ടാക്കി. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇതേ വ്യക്തി വിദ്വേഷം പ്രചരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ നിരവധി വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും, ഞാനുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളിലും കമന്റ് ചെയ്യുന്നതായും മോശം കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുന്നതായും മനസിലായി'.

'ഇതേക്കുറിച്ച് അറിഞ്ഞതും ഉടനെ തന്നെ കേരള സൈബര്‍ ക്രൈം പൊലീസില്‍ പരാതിപ്പെട്ടു. അവരുടെ നടപടി വേഗത്തിലും ഫലപ്രദവുമായിരന്നു. അവരുടെ സഹായത്തോടെ ഈ പ്രവര്‍ത്തികള്‍ക്ക് പിന്നിലുള്ള വ്യക്തിയെ കണ്ടെത്തി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അത് ചെന്നൈയില്‍ നിന്നുള്ള ഒരു ഇരുപതുകാരിയായിരുന്നു. അവള്‍ ചെറുപ്പമാണെന്നത് പരിഗണിച്ചാണ് ഞാന്‍ അവളുടെ ഐഡന്റിറ്റി പുറത്ത് വിടാതിരിക്കുന്നത്. അവളുടെ ഭാവിയും മാനസിക സമാധാനവും തകര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'.

'ഒരു കാര്യം വ്യക്തമാക്കാനാണ് ഈ സംഭവം പങ്കുവെക്കുന്നത്. ഒരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെന്നും സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ സാധിക്കുമെന്നതും മറ്റുള്ളവരെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും വിദ്വേഷം പ്രചരിപ്പിക്കാനുമുള്ള അവകാശം നല്‍കുന്നില്ല. ഓണ്‍ലൈനിലെ ഓരോ പ്രവര്‍ത്തിയുടേയും തെളിവുകള്‍ അവശേഷിക്കപ്പെടും. മറുപടി പറയേണ്ടി വരും. ഞങ്ങള്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. അവര്‍ അതിന്റെ അനന്തരഫലങ്ങള്‍ നേരിടും. ഒരു അഭിനേതാവോ പബ്ലിക് ഫിഗറോ ആണെന്ന് കരുതി അടിസ്ഥാന അവകാശങ്ങള്‍ ഇല്ലാതാകുന്നില്ല. സൈബര്‍ ബുള്ളിയിങ് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. ഉത്തരം പറയേണ്ടി വരും', അനുപമ കുറിച്ചു.



  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  • എല്ലാം തികഞ്ഞ ഒരു 'മാം', രത്‌നകിരീടം സ്വന്തം തലയില്‍ ചാര്‍ത്താം..; പി.പി ദിവ്യയ്ക്ക് മറുപടിയുമായി സീമ ജി നായര്‍
  • 'വിലായത്ത് ബുദ്ധ'യ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ പൃഥ്വിരാജ്
  • ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര വിടവാങ്ങി
  • ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions