ബിസിനസ്‌

ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
പണപ്പെരുപ്പം കയറിയാല്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിര്‍ബന്ധിതമാകുമെന്നാണ് മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഉള്‍പ്പെടെ ആശങ്ക നിലനിന്നിരുന്നത്. പണപ്പെരുപ്പത്തെ കുറിച്ച് ഒരുപാടൊന്നും ആശങ്കപ്പെടേണ്ടെന്നാണ് ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കിയത്. അല്‍പ്പകാലം കൂടി കാത്തിരുന്ന് കാണാമെന്ന നിലപാട് സ്വീകരിക്കാന്‍ ബാങ്കിന് ഇപ്പോഴും സാധിക്കുമെന്ന് അദ്ദേഹം സെന്‍ഡ്രല്‍ ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷമാണ് പണപ്പെരുപ്പം ഉയരാന്‍ വഴിയൊരുക്കിയത്. ഇതോടെ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ബാങ്ക് സമ്മര്‍ദത്തിലുമായി. എന്നാല്‍ പ്രത്യാഘാതങ്ങള്‍ പെട്ടെന്ന് മായുമോ, അല്ലെങ്കില്‍ ദീര്‍ഘനാള്‍ നിലനിന്ന് ദൂരവ്യാപക തിരിച്ചടി സമ്മാനിക്കുമോയെന്നാണ് ബാങ്ക് അധികൃതര്‍ പരിശോധിക്കുന്നത്. രണ്ടാം റൗണ്ടിന്റെ പ്രത്യാഘാതം അത്ര സാരമല്ലെന്ന്

More »

പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
യുകെ മലയാളികള്‍ക്ക് ഓണം ബമ്പറായി രൂപയ്‌ക്കെതിരെ പൗണ്ട് മൂല്യം റെക്കോര്‍ഡില്‍. ഒരു പൗണ്ടിന്റെ മൂല്യം 130.50 രൂപ എത്തി. അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യമാണ് ഇതിന് പ്രധാന കാരണം. തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയാണ് പൗണ്ട് വില ഉയര്‍ത്തി വിനിമയ വിപണിയില്‍ കരുത്ത് കാണിക്കുന്നത്. എന്നാല്‍ നാണയപ്പെരുപ്പം ചെറുക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയര്‍ത്തിയാല്‍ പൗണ്ടിന്റെ വിലയില്‍ മാറ്റമുണ്ടായേക്കും. അടുത്തമാസം 17ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്ക് നിശ്ചയിക്കാനുള്ള യോഗം ചേരും. ഇതു നിര്‍ണ്ണായകമാണ് നാണയപ്പെരുപ്പം 2.9 ശതമാനമായി ഉയര്‍ന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനത്തെ സ്വാധീനിച്ചേക്കാം. നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് നേട്ടമാകുമ്പോള്‍ നാട്ടില്‍ നിന്ന് പണം അയക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റും തിരിച്ചടിയാണ്. പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് രൂപയില്‍ നിന്നുള്ള വിനിമയ നിരക്കിലെ വര്‍ദ്ധനവ്

More »

പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
തുടര്‍ച്ചയായ അഞ്ചാം യോഗത്തിലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. എങ്കിലും ഇറാന്‍ യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറുമെന്നും പലിശനിരക്കുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും ബാങ്ക് സൂചിപ്പിച്ചു. ബാങ്ക് അതിന്റെ ഏറ്റവും പുതിയ യോഗത്തില്‍ പലിശനിരക്ക് 3.75% ല്‍ നിലനിര്‍ത്താന്‍ വോട്ട് ചെയ്തു. ബാങ്കിന്റെ ഒമ്പത് അംഗ നിരക്ക് നിര്‍ണ്ണയ സമിതിയിലെ മൂന്ന് അംഗങ്ങള്‍ വര്‍ദ്ധനവിനെ അനുകൂലിച്ചു വോട്ട് ചെയ്തു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മൂലമുണ്ടായ അസ്ഥിരമായ എണ്ണ, വാതക വിലകള്‍ കാരണം പണപ്പെരുപ്പം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും ഈ കൊടുമുടി മുമ്പ് കരുതിയിരുന്നതിനേക്കാള്‍ അല്പം കുറവായിരിക്കും. യുകെ പലിശനിരക്കുകളുടെ ഭാവി, യുഎസ് നയിച്ച ഇറാനെതിരായ യുദ്ധം തുടരുമോ എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി മുന്നറിയിപ്പ് നല്‍കി. യുദ്ധം കാരണം

More »

പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനം വ്യാഴാഴ്ച വരാനിരിക്കെ കൂടുതല്‍ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. സാന്‍ടാന്‍ഡറും, ഹാലിഫാക്‌സുമാണ് തങ്ങളുടെ ഫിക്‌സഡ് റേറ്റ് ഡീലുകളില്‍ ഇപ്പോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സാന്‍ടാന്‍ഡറുടെ നല്ലൊരു ശതമാനം ഫിക്‌സഡ് ഡീലുകളും 0.15 ശതമാനം നിരക്ക് ഉയര്‍ത്തിയപ്പോള്‍ ചില ഡീലുകള്‍ക്ക് 0.19% വരെയും നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഹാലിഫാക്‌സും തങ്ങളുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. വീട് മാറുന്നവര്‍ക്കും, ഫസ്റ്റ് ടൈം ബയേഴ്‌സിനും 0.15 ശതമാനവും, റീമോര്‍ട്ട്‌ഗേജ് ഡീലുകള്‍ക്ക് 0.2 ശതമാനവുമാണ് ഹാലിഫാക്‌സിന്റെ പ്രഖ്യാപനം. യുഎസും, ഇറാനും തമ്മില്‍ വീണ്ടുമൊരു സംഘര്‍ഷം ഉടലെടുത്തതോടെ പണപ്പെരുപ്പം കൈവിട്ട് ഉയരുമെന്ന് ആശങ്കയുണ്ട്. ഇതാണ് ലെന്‍ഡര്‍മാരെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.

More »

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും വര്‍ധനവിന്റെ പാതയില്‍. യുകെയിലെ ഭവനഉടമകളെയും, വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ആശങ്കയിലാക്കി ശരാശരി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂടി. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം പുനരാരംഭിച്ചതോടെയാണ് ഒരു മാസം മുന്‍പത്തെ നിലയിലേക്ക് നിരക്കുകള്‍ തിരിച്ചെത്തിയത്. സംഘര്‍ഷം നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത ഏറെക്കുറെ അടഞ്ഞിട്ടുണ്ട്. ഇതോടെ ലെന്‍ഡര്‍മാര്‍ക്ക് ചെലവുകള്‍ ഏറുകയും ചെയ്യും. ഇതിന്റെ പ്രതിഫലനമാണ് മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ കാണുന്നത്. യുകെയിലെ അഞ്ച് മുന്‍നിര ബാങ്കുകളും കഴിഞ്ഞ ദിവസങ്ങളിലായി ഫിക്‌സഡ് ഡീലുകളിലെ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. 2028 അവസാനത്തോടെ അഞ്ച് മില്ല്യണിലേറെ ഭവനഉടമകളും തങ്ങളുടെ പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ വര്‍ദ്ധിക്കുമെന്ന്

More »

യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
സര്‍ക്കാരിനും ജനങ്ങള്‍ക്കും ആശ്വാസം നല്‍കി യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു. പണപ്പെരുപ്പം ജൂണില്‍ പ്രതീക്ഷകള്‍ മറികടന്ന് 2.6 ശതമാനത്തിലേക്ക് താഴ്ന്നു. ജീവിതച്ചെലവ് പ്രതിസന്ധി നേരിടാനുള്ള ആന്‍ഡി ബേണ്‍ഹാമിന്റെ പദ്ധതികള്‍ക്ക് ഊര്‍ജ്ജമേകുന്നതാണ് കണക്കുകള്‍. കുടുംബങ്ങളുടെ കൈയിലേക്ക് കൂടുതല്‍ വരുമാനം എത്തിക്കാന്‍ നടപടി ഉണ്ടാകുമെന്നും, സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുമെന്നുമാണ് പുതിയ പ്രധാനമന്ത്രിയുടെ വാഗ്ദാനം. ഇതിന്റെ ഭാഗമായാണ് ഇലക്ട്രിസിറ്റി ബില്ലിലെ വാറ്റ് റദ്ദാക്കുകയും, ഇംഗ്ലണ്ടിലെ ബസ് നിരക്കുകള്‍ക്ക് ക്യാപ്പ് ഏര്‍പ്പെടുത്താനും ബേണ്‍ഹാം തീരുമാനിച്ചത്. ഇതിനിടെയാണ് പണപ്പെരുപ്പം 2.6 ശതമാനത്തിലേക്ക് താഴ്ന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം അനിശ്ചിതാവസ്ഥ സമ്മാനിക്കുന്നതിനിടെയാണ് ഈ ഇടിവ്. ഭക്ഷ്യവിലയും, വസ്ത്രങ്ങളുടെ വിലയും താഴ്ന്നതാണ് പ്രധാനമായും ഇതിലേക്ക് സംഭാവന ചെയ്തതെന്ന് ഒഎന്‍എസ് പറയുന്നു.

More »

എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
ശക്തമായ എഐ മോഡലുകളുടെ ഉപയോഗത്തില്‍ അടിയന്തര പുനഃപരിശോധന വേണമെന്ന മുന്നറിയിപ്പുമായി ബ്രിട്ടനിലെ ഉന്നത സാമ്പത്തികകാര്യ നിയന്ത്രണ ഏജന്‍സി തലവന്‍. ധനകാര്യ മേഖല ഏതാനും ടെക് കമ്പനികളുടെ എഐ മോഡലുകളെയും ക്ലൗഡ് സേവനങ്ങളെയും സാങ്കേതിക അടിസ്ഥാനസൗകര്യങ്ങളെയും അമിതമായി ആശ്രയിച്ചാല്‍ വലിയ തോതിലുള്ള സംവിധാന തകരാറിനും സാമ്പത്തിക പ്രതിസന്ധിക്കും വഴിവെച്ചേക്കാമെന്ന് ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റിയുടെ (FCA) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷെല്‍ഡണ്‍ മില്‍സ് മുന്നറിയിപ്പ് നല്‍കി. ആന്ത്രോപിക്കിന്റെ 'ക്ലോഡ് മിത്തോസ്' മോഡലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കകളാണ് പുതിയ മുന്നറിയിപ്പിന് പിന്നിലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. രാജ്യങ്ങളുടെ സാമ്പത്തിക സംവിധാനങ്ങളിലും വ്യക്തികളുടെ ധനകാര്യ തീരുമാനങ്ങളിലും എഐ ടൂളുകള്‍ ചെലുത്തുന്ന സ്വാധീനം അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് നിയന്ത്രണ ഏജന്‍സിയുടെ ഇടപെടല്‍. നിലവിലുള്ള

More »

പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
അടിസ്ഥാന പലിശ നിരക്കുകള്‍ ഈ വര്‍ഷം കുറയ്ക്കാനുള്ള സാധ്യതകള്‍ ഇപ്പോള്‍ ചര്‍ച്ചകളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കിയെന്ന് വ്യക്തമാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി. യുഎസ്- ഇറാന്‍ യുദ്ധം സമാധാനത്തിലേക്ക് നീങ്ങിയതിന്റെ ബലത്തില്‍ എണ്ണ വില താഴ്ന്നിട്ടുണ്ടെങ്കിലും, യുദ്ധത്തിന് മുന്‍പുള്ള നിലയിലേക്ക് ഇപ്പോഴും എത്തിയിട്ടില്ലെന്ന് പോര്‍ച്ചുഗലില്‍ യൂറോപ്യന്‍ സെന്‍ഡ്രല്‍ ബാങ്കിന്റെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ സംസാരിക്കവെ ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു. 'ഈ വര്‍ഷം റേറ്റുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ മാര്‍ച്ചോടെ ഇത് ഇല്ലാതായി. നിലവില്‍ ഈ ആലോചനയില്ല', ബെയ്‌ലി വ്യക്തമാക്കി. പലിശ നിരക്കുകള്‍ കൂടുതല്‍ മാസങ്ങള്‍ ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ് വിപണികള്‍ ആശങ്കപ്പെടുന്നത്. നേരത്തെ ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിരക്ക് കൂടുമെന്നും വിപണി

More »

പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
അടിസ്ഥാന പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പണപ്പെരുപ്പ സമ്മര്‍ദം ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നതെന്ന് കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ചെലവുകളാണ് ഈ വര്‍ഷം ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. യുഎസ്- ഇറാന്‍ സമാധാന കരാറിലേക്ക് നീങ്ങിയതോടെ എണ്ണ വില താഴ്ന്നിട്ടുണ്ടെങ്കിലും പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കുന്നു. പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ തുടരുന്നതിനിടെയാണ് പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയത്. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയിലെ ഒന്‍പത് അംഗങ്ങളില്‍ ഏഴ് പേരും ബേസ് റേറ്റ് മാറ്റമില്ലാതെ നിലനിര്‍ത്തുന്നതിനെ അനുകൂലിച്ചു. സാമ്പത്തിക മേഖല

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions