വിദേശം

ഫ്രാന്‍സിസ് പാപ്പ ഇനി നിത്യതയില്‍
കാലദേശങ്ങള്‍ക്ക് അതീതമായി മാലോകരുടെ ആദരവും പ്രീതിയും സ്നേഹവും പിടിച്ചു പറ്റിയ ഫ്രാന്‍സിസ് പാപ്പ ഇനി നിത്യതയില്‍. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലോകം ഹൃദയഭേദകമായ വിടനല്‍കി . മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സാന്താ മരിയ മാര്‍ജറി ബസിലിക്കയിലാണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്. പ്രാദേശിക സമയം എട്ടുമണിയോടെ പൊതുദര്‍ശനം അവസാനിച്ചു. തുടര്‍ന്ന് പ്രാര്‍ഥനകള്‍ക്കുശേഷം സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നിന്ന് വിലാപയാത്രയുമായി മൃതദേഹം സാന്താമരിയ മാര്‍ജറി ബസിലിക്കയിലേക്ക് കൊണ്ടുപോയി. വന്‍ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു വിലാപയാത്ര. ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹപ്രകാരമാണ് ഇവിടെ സംസ്കാരം നടത്തുന്നത്. പതിനായിരങ്ങള്‍ അണമുറിയാതെ എത്തിയ പൊതുദര്‍ശനത്തിനൊടുവില്‍ മാര്‍പാപ്പയുടെ ശവപേടകം വെള്ളിയാഴ്ച അര്‍ധരാത്രിയാണ് അടച്ചത്. ആചാരപ്രകാരം പാപ്പയുടെ മുഖം വെള്ളത്തുണികൊണ്ടുമൂടി.

More »

മാര്‍പാപ്പയുടെ ശവമഞ്ചത്തിന് അരികില്‍ പഴയകാല സുഹൃത്തിനായി പ്രാര്‍ത്ഥിച്ച് കന്യാസ്ത്രീ
പോപ്പ് ഫ്രാന്‍സിസിന്റെ പൊതുദര്‍ശനത്തില്‍ കണ്ണ് നനയിക്കുന്ന കാഴ്ചകള്‍. നാല് ദശകത്തോളം മാര്‍പാപ്പയുമായി സൗഹൃദം കാത്തുസൂക്ഷിച്ച വൃദ്ധയായ കന്യാസ്ത്രീയുടെ സാന്നിധ്യമായിരുന്നു അത്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പ്രായമായ ഒരു കന്യാസ്ത്രീക്കാണ് ഈ സൗഹൃദത്തിന്റെ ഓര്‍മ്മയില്‍ മുഴുകാനായി പ്രോട്ടോക്കോള്‍ പോലും ലംഘിക്കാന്‍ അനുമതി ലഭിച്ചത്. ഫ്രഞ്ച് -അര്‍ജന്റീനിയന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ ജെനെവിവ് ജിയാനിന്‍ഗ്രോസാണ് കാലം ചെയ്ത പോപ്പിന്റെ ശവമഞ്ചത്തിന് അരികിലായി നിന്ന് പ്രാര്‍ത്ഥിച്ചത്. കര്‍ദിനാള്‍, ബിഷപ്പ്, മറ്റ് പുരോഹിതര്‍ എന്നിവര്‍ക്ക് മാത്രം പ്രവേശനമുള്ള മേഖലയിലാണ് 81-കാരിക്ക് നില്‍ക്കാനും, അടുത്ത സൗഹൃദം പങ്കുവെച്ചതിന്റെ സ്മരണയില്‍ ദുഃഖം പ്രകടിപ്പിക്കാനും അവസരം നല്‍കിയത്. ഒരു ഉദ്യോഗസ്ഥന്റെ സഹായത്തോടെ ശവമഞ്ചത്തിന് അരികിലെത്തിയ സിസ്റ്റര്‍ ജിയാനിന്‍ഗ്രോസിനെ, അവിടെ നിന്നും മുന്നോട്ട്

More »

മാര്‍പാപ്പയുടെ ഭൗതിക ശരീരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് വത്തിക്കാന്‍; സംസ്‌കാരം ശനിയാഴ്ച
വത്തിക്കാന്‍സിറ്റി : ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരമാണ് വത്തിക്കാന്‍ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജര്‍ ബസലിക്കയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നത്. ലോക രാഷ്ട്ര തലവന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുറന്ന ശവമഞ്ചത്തില്‍ കിടത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. ചുവന്ന തിരുവസ്ത്രവും തൊപ്പിയും ധരിച്ച് കൈയില്‍ ജപമാലയും പിടിച്ച ചിത്രമാണ് പുറത്ത് വന്നത്. ബുധനാഴ്ച രാവിലെ പ്രാദേശിക സമയം ഒമ്പത് മണി മുതല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ചേര്‍ന്ന കര്‍ദിനാള്‍മാരുടെ

More »

മഹാഇടയന് വിട
വത്തിക്കാന്‍ സിറ്റി : ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ(88) ദിവംഗതനായി. പ്രാദേശിക സമയം 7.35-നാണ് അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു. വത്തിക്കാന്‍ കാമര്‍ലെംഗോ കര്‍ദ്ദിനാള്‍ കെവിന്‍ ഫെറല്‍ ആണ് വിവരം പുറത്ത് വിട്ടത്. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാര്‍പാപ്പ വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെ 7 :35 ന് റോമിലെ ബിഷപ്പ് ഫ്രാന്‍സിസ് പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ കര്‍ത്താവിന്റെയും സഭയുടെയും സേവനത്തിനായി സമര്‍പ്പിച്ചിരുന്നുവെന്ന് ഫാരെല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ആദ്യ മാര്‍പാപ്പ. ലളിത ജീവിതംകൊണ്ട് മാതൃക കാണിച്ച മാര്‍പാപ്പയായിരുന്നു ഫ്രന്‍സിസ്‌ മാര്‍പാപ്പ. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ച് 19 ന് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ

More »

ട്രംപിന്റെ വിസ റദ്ദാക്കലുകള്‍ തുടരുന്നു; പുതിയ ലിസ്റ്റില്‍ 50% ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍!
വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അമേരിക്കയിലെ ട്രംപ് സര്‍ക്കാര്‍ അടുത്തിടെ സ്വീകരിച്ച നടപടികള്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കടുത്ത ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്‌സ് അസോസിയേഷന്റെ (AILA) റിപ്പോര്‍ട്ട് അനുസരിച്ച്, സംഘടന അടുത്തിടെ ശേഖരിച്ച 327 വിസ റദ്ദാക്കലുകളില്‍ പകുതിയോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടേതാണ്. 'ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെതിരെയുള്ള ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികളുടെ വ്യാപ്തി’ എന്ന തലക്കെട്ടിലുള്ള AILA സംഗ്രഹം, ഈ വിദ്യാര്‍ത്ഥികളില്‍ 50 ശതമാനം ഇന്ത്യയില്‍ നിന്നുള്ളവരാണെന്നും തുടര്‍ന്ന് 14 ശതമാനം ചൈനയില്‍ നിന്നുള്ളവരാണെന്നും എടുത്തുകാണിക്കുന്നു. ഇന്ത്യയും ചൈനയും കൂടാതെ ദക്ഷിണ കൊറിയ, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവ കൂടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ നാല് മാസമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ്

More »

പകരം തീരുവ താല്‍ക്കാലികമായി മരവിപ്പിച്ച് ട്രംപ്, ചൈനയ്ക്ക് 125% തന്നെ
വാഷിങ്ടണ്‍ : ഏറെ വിവാദമായ പകരച്ചുങ്കത്തില്‍ പിന്നോക്കം പോയി അമേരിക്ക. തീരുവ തീരുമാനം 90 ദിവസത്തേയ്ക്ക് മരവിപ്പിച്ചു. ഇക്കലായളവില്‍ പത്തുശതമാനം മാത്രമായിരിക്കും ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കു തീരുവ. ചൈനയ്ക്കു മാത്രം 125 ശതമാനമായിരിക്കും തീരുവ. 75 രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുവ തീരുമാനം മരവിപ്പിച്ചിരിക്കുന്നതെന്നാണ് ട്രംപ് എക്‌സില്‍ കുറിച്ചു. ഇന്നു ട്രംപിന്റെ പകരച്ചുങ്കം നിലവില്‍ വന്നതിനെത്തുടര്‍ന്ന് യുഎസ് ഉല്‍പന്നങ്ങളുടെ തീരുവ 34 ശതമാനത്തില്‍നിന്നു 84 ശതമാനമായി ചൈന ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് യു.എസും തീരുവ ഉയര്‍ത്തുകയായിരുന്നു. ഇതോടെ ലോകത്തെ ഏറ്റവും വലിയ രണ്ട്‌ സമ്പദ്‌വ്യവസ്‌ഥകള്‍ തമ്മിലുള്ള വ്യാപാരയുദ്ധം മൂര്‍ച്ഛിച്ചു. ചൈനയ്‌ക്കെതിരെ ആദ്യം ട്രംപ് 34 ശതമാനം തീരുവ ചുമത്തുകയും ഇതിനു തിരിച്ചടിയായി ചൈന യുഎസിനെതിരെ 34 ശതമാനം തീരുവ ചുമത്തുകയും ചെയ്തിരുന്നു. ചൈനയുടെ നടപടിയ്ക്ക് മറുപടിയായി

More »

യാത്രക്കാരിയുടെ പരാക്രമം: ലണ്ടന്‍- മുംബൈ വിര്‍ജിന്‍ വിമാനത്തിന് തുര്‍ക്കി സൈനിക ബേസില്‍ അടിയന്തര ലാന്‍ഡിംഗ്
ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് പറന്ന വിര്‍ജിന്‍ യാത്രാ വിമാനത്തിനു തുര്‍ക്കിയിലെ സൈനിക ബേസില്‍ അടിയന്തര ലാന്‍ഡിംഗ്. ഇതോടെ 200-ലേറെ യാത്രക്കാര്‍ ദുരിതത്തിലായി. 30,000 അടി ഉയരത്തില്‍ പറക്കവെ ഒരു യാത്രക്കാരി ബഹളം വെച്ചതിനെ തുടര്‍ന്നാണ് വിമാനം തുര്‍ക്കിയിലെ സൈനിക വിമാനത്താവളത്തില്‍ ഇറക്കേണ്ടി വന്നത്. പ്രശ്‌നം കൈവിട്ട് പോകുമെന്ന് തോന്നിയതോടെയാണ് മെഡിക്കല്‍ സഹായത്തിനായി വിമാനം ലാന്‍ഡ് ചെയ്തത്. തുര്‍ക്കിയിലേക്ക് വഴിതിരിച്ചുവിട്ട എയര്‍ബസ് എ350 വൈകുന്നേരം 4 മണിയോടെ ദിയാര്‍ബകിറില്‍ ലാന്‍ഡ് ചെയ്തു. സൈനിക താവളമായ ഇവിടെ ചില യാത്രാ വിമാനങ്ങളും എത്താറുണ്ട്. എന്നാല്‍ അടിയന്തര ലാന്‍ഡിംഗിന് ശേഷം വിര്‍ജിന്‍ വിമാന അധികൃതര്‍ യാത്രക്കാരെ കൈവിട്ട നിലയിലായി. 16 മണിക്കൂറോളം ചോറ് മാത്രം കൊടുക്കാനാണ് ഇവര്‍ക്ക് കഴിഞ്ഞത്. കുഞ്ഞുങ്ങളും, ഡയബറ്റിക് രോഗികളും, പെന്‍ഷന്‍കാരും ഉള്‍പ്പെടെ യാത്രക്കാര്‍ ഇതോടെ ദുരിതത്തിലായി.

More »

മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണം 1000 കടന്നു; 2000 പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു
മ്യാന്‍മര്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതിനോടകം 1000 ല്‍ ഏറെപ്പേരുടെ മരണം സ്ഥിരീകരിച്ചു കഴിഞ്ഞു. രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മ്യാന്‍മറിലും അയല്‍ രാജ്യമായ തായ്‌ലന്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ നിരവധിപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും ഉയരും. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പാലങ്ങളും കെട്ടിടങ്ങളും തകര്‍ന്നു. തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കിലും വലിയ നാശനഷ്ടങ്ങളുണ്ട്. നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണ് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. രണ്ട് രാജ്യങ്ങളിലും സര്‍ക്കാരുകള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം ഇന്നലെ രാത്രി മ്യാന്‍മറില്‍ തുടര്‍ ഭൂചലനമുണ്ടായി. രാത്രി 11.56ഓടെയാണ്

More »

ചരിത്രം സാക്ഷി, ഡ്രാഗണ്‍ ക്രൂ അറ്റ്‌ലാന്റികില്‍ പറന്നിറങ്ങി; സുനിതാ വില്യംസ് അടക്കം നാല് യാത്രികരും സുരക്ഷിതര്‍
അനിശ്ചിതത്വവും ആശങ്കകളും നിറഞ ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ചരിത്രത്തെ സാക്ഷിയാക്കി ഇന്ത്യന്‍ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും അടക്കം നാലുപേര്‍ സുരക്ഷിതമായി ഭൂമിയില്‍ പറന്നിറങ്ങി. 17 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഇന്ന് പുലര്‍ച്ചെ 3.25ന് ഫ്‌ളോറിഡ തീരത്തോട് ചേര്‍ന്ന് അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് സംഘം സഞ്ചരിച്ച സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ-9 പേടകം ഇറങ്ങിയത്. കപ്പല്‍ തയാറായി കിടപ്പുണ്ടായിരുന്നു തുടര്‍ന്ന് സ്‌ട്രെച്ചറില്‍ സുനിതാ വില്യംസും സംഘവും ഡ്രാഗണ്‍ പേടകത്തില്‍ നിന്നും പുറത്തിറങ്ങി. നിക്ക് ഹേഗ് ആണ് പേടകത്തില്‍ നിന്നും ആദ്യം പുറത്തിറങ്ങിയത്. രണ്ടാമതായി അലക്‌സാണ്ടര്‍ ഗോര്‍ബനോവിനെ പുറത്തിറക്കി.മൂന്നാമതായാണ് സുനിതാ വില്യംസിനെ പുറത്തെത്തിച്ചത്. ബുച്ച് വില്‍മോറായിരുന്നു നാലാമന്‍. കൈവീശികാണിച്ച് ചിരിച്ചാണ് എല്ലാവരും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions