യു.കെ.വാര്‍ത്തകള്‍

ലെസ്റ്ററില്‍ ഇടുക്കി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
യുകെ മലയാളി സമൂഹത്തിനു വേദനയായി ലെസ്റ്ററില്‍ ഇടുക്കി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച മൂന്നു വയസുള്ള കുഞ്ഞിനെ പരിപാലിക്കുന്നതിനായി സ്വന്തം ജോലി വരെ ഉപേക്ഷിച്ച ഇടുക്കി വള്ളക്കടവ് സ്വദേശി ക്രിസ്റ്റഫറിനെ (48) തേടിയാണ് മരണമെത്തിയത്. ക്രിസ്റ്റഫറിന്റെ വിയോഗം യുകെ മലയാളി സമൂഹത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി യുകെയില്‍ കഴിയുന്ന ഇദ്ദേഹം മുന്‍പ് ലെസ്റ്ററിലെ കായല്‍ റെസ്റ്റോറന്റില്‍ ജീവനക്കാരനായിരുന്നു. മൂന്ന് വയസ്സുള്ള മകള്‍ റെയ്‌ലിനെ പരിപാലിക്കുന്നതിനായി കഴിഞ്ഞ മൂന്നു വര്‍ഷമായി ജോലിയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച മകള്‍ ആദ്യമായി സ്‌കൂളില്‍ പോകാന്‍ തയ്യാറെടുത്ത ദിവസത്തിന്റെ തലേന്നാണ് പിതാവിന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടായത്. ലെസ്റ്റര്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സാണ് ഭാര്യ മേനക

More »

വീടിന് തീപിടിച്ച് കുട്ടിയുള്‍പ്പെടെ 2 മരണം: കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ്
മിഡില്‍സ്ബറോയ്ക്ക് സമീപമുള്ള ഗ്രേഞ്ച്ടൗണില്‍ ഒരു വീടിന് തീപിടിച്ച് ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചതിനെ തുടര്‍ന്ന് കൊലപാതകക്കുറ്റം ചുമത്തി രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെ 5 :30 ന് തൊട്ടുമുമ്പ് ഉണ്ടായ തീപിടുത്തത്തില്‍ 48 വയസ്സുള്ള ഒരു സ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, കൂടാതെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സ്ത്രീയെ റോയല്‍ വിക്ടോറിയ ഇന്‍ഫര്‍മറി (ആര്‍വിഐ) ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ട് ഇരകളെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെന്ന് ക്ലീവ്‌ലാന്‍ഡ് പോലീസ് പറഞ്ഞു. 23 ഉം 31 ഉം വയസ്സുള്ള പുരുഷന്മാരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കസ്റ്റഡിയിലാണെന്നും പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് ആറ് അഗ്നിശമന വാഹനങ്ങളും സംഭവ നിയന്ത്രണ യൂണിറ്റും ഉള്‍പ്പെടെ എത്തിച്ച് ക്ലീവ്ലാന്‍ഡ് ഫയര്‍ ബ്രിഗേഡ്

More »

സ്വവര്‍ഗാനുരാഗം; തന്റെ നിയമനത്തിന് പിന്നാലെ വ്യാപക അധിക്ഷേപമെന്ന് വെസ് സ്ട്രീറ്റിംഗ്
ബ്രിട്ടന്റെ ആദ്യ പരസ്യ സ്വവര്‍ഗാനുരാഗിയായ പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെ തനിക്ക് വന്‍തോതില്‍ ഹോമോഫോബിക് അധിക്ഷേപം നേരിടേണ്ടി വന്നതായി വെസ് സ്ട്രീറ്റിംഗ്. കഴിഞ്ഞ മാസം പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റതിനു ശേഷം മൂന്നാഴ്ചയ്ക്കിടെ തന്റെ ജീവിതത്തിലെ മറ്റേതൊരു കാലയളവിനേക്കാളും കൂടുതല്‍ ഓണ്‍ലൈന്‍ അധിക്ഷേപമാണ് നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇയാന്‍ ഡെയില്‍ അവതരിപ്പിക്കുന്ന 'ആള്‍ ടോക്ക് ' പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു സ്ട്രീറ്റിംഗ്. ബ്രിട്ടീഷ് സായുധ സേനയെ ഒരു സ്വവര്‍ഗാനുരാഗിയായ വ്യക്തി നയിക്കുന്നതെന്ന ആശയം അംഗീകരിക്കാന്‍ കഴിയാത്തവരാണ് ഇത്തരം അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിരോധ മന്ത്രാലയത്തിലെ ചിലര്‍ തന്റെ നിയമനത്തെ മാറ്റത്തിന്റെ സൂചനയായി സ്വാഗതം ചെയ്തതായും സ്ട്രീറ്റിംഗ് വ്യക്തമാക്കി. മാധ്യമങ്ങളില്‍ തന്റെ നിയമനം വലിയ ചര്‍ച്ചയായില്ലെന്നതില്‍

More »

ഇനി മഴക്കെടുതി! ഇംഗ്ലണ്ടിലും, വെയില്‍സിലും മഞ്ഞ ജാഗ്രത ദീര്‍ഘിപ്പിച്ച് മെറ്റ് ഓഫീസ്
ഉഷ്ണ തരംഗത്തിന് പിന്നാലെ കനത്ത മഴയെ നേരിടാന്‍ ബ്രിട്ടന്‍. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ ഒരു മാസത്തെ മഴ പെയ്തിറങ്ങുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ഇതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ആശങ്കയുണ്ട്. ഇംഗ്ലണ്ടിലും, വെയില്‍സിലും നല്‍കിയിട്ടുള്ള മഞ്ഞ ജാഗ്രത മെറ്റ് ഓഫീസ് കൂടുതല്‍ ഭാഗങ്ങളിലേക്ക് ദീര്‍ഘിപ്പിച്ചു. ശക്തമായ മഴയ്‌ക്കൊപ്പം, ഇടിമിന്നലും നേരിടുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടില്‍ ലണ്ടനും, സൗത്ത് വെസ്റ്റും ഒഴികെ സൗത്ത് ഈസ്റ്റ്, മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് എന്നിവിടങ്ങളിലാണ് അലേര്‍ട്ട്. വെയില്‍സ് പൂര്‍ണ്ണമായി അലേര്‍ട്ടിലാണ്. മൂന്ന് മണിക്കൂറില്‍ 30 എംഎം വരെയും, 12 മണിക്കൂറില്‍ 50 എംഎം വരെ മഴയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. യുകെ കടുത്ത വരള്‍ച്ചാ സൗഹചര്യങ്ങളിലൂടെ കടന്നുപോകുന്നതിന് ഇടയിലാണ്

More »

ഒക്ടോബറില്‍ എനര്‍ജി ബില്ലുകള്‍ 4% കൂടും; ജനുവരിയില്‍ വീണ്ടും 9% വര്‍ധനയ്ക്ക് സാധ്യത
യുകെയിലെ കുടുംബങ്ങളുടെ വിന്റര്‍ കൂടുതല്‍ സാമ്പത്തിക ബാധ്യതയിലേക്ക് മാറ്റി എനര്‍ജി ബില്ലുകളുടെ ക്യാപ്പ് 4 ശതമാനം ഉയര്‍ത്തി എനര്‍ജി റെഗുലേറ്റര്‍. ഇലക്ട്രിസിറ്റി ബില്ലിലെ വാറ്റ് പൂര്‍ണ്ണമായി ഒഴിവാക്കി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുമെന്ന പ്രധാനമന്ത്രി ബേണ്‍ഹാമിന്റെ പ്രഖ്യാപനവും വെറുതെയായി. ക്യാപ്പ് ഒക്ടോബര്‍ 1-ന് നിലവില്‍ വരും. ശരാശരി ബില്ലുകളില്‍ 60 പൗണ്ടിന്റെ വര്‍ധനവാണ് നേരിടുക. ഇതോടെ 2023ന് ശേഷം ഏറ്റവും ഉയര്‍ന്ന ബില്ലാണ് ജനങ്ങളെ തേടിയെത്തുക. വര്‍ഷത്തില്‍ 45 പൗണ്ട് ലാഭം കൈമാറാന്‍ 5% വാറ്റ് കുറയ്ക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം നിലവിലെത്തുന്ന അതേ ദിവസമാണ് എനര്‍ജി ബില്‍ ക്യാപ്പും ഉയരുന്നത്. എന്നാല്‍ പ്രതിസന്ധി ഇവിടം കൊണ്ടും തീരില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ജനുവരിയില്‍ അടുത്ത ക്യാപ്പ് പ്രഖ്യാപിക്കുമ്പോള്‍ 9% വര്‍ധന പ്രതീക്ഷിക്കാമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. മിഡില്‍ ഈസ്റ്റ്

More »

ഇംഗ്ലണ്ടില്‍ ഏഴില്‍ ഒരാള്‍ക്ക് ഡിപ്രഷന്‍ മരുന്നുകള്‍ കഴിക്കേണ്ട സ്ഥിതി
കോവിഡ് മഹാമാരിക്ക് ശേഷം വിഷാദരോഗവും ഉത്കണ്ഠയും ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നു. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ഏഴില്‍ ഒരാള്‍ക്ക് വീതം ആന്റിഡിപ്രസന്റ് മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായാണ് കണക്കുകള്‍. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് മരുന്നുകളുടെ ഉപയോഗത്തിലും വന്‍ വര്‍ധന രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ 91 ലക്ഷം രോഗികള്‍ക്ക് ആന്റിഡിപ്രസന്റുകള്‍ നിര്‍ദേശിച്ചതായാണ് കണക്ക്. അഞ്ച് വര്‍ഷം മുമ്പുള്ളതിനെ പേക്ഷിച്ച് ഇത് 15 ശതമാനത്തിലധികം വര്‍ധനയാണ്. കഴിഞ്ഞ വര്‍ഷം ആകെ 9.6 കോടി ആന്റിഡിപ്രസന്റ് പ്രിസ്‌ക്രിപ്ഷന്‍ ഇനങ്ങള്‍ വിതരണം ചെയ്തു. അഞ്ച് വര്‍ഷം മുമ്പ് ഇത് 7.94 കോടിയായിരുന്നു. ആന്റിഡിപ്രസന്റ് ഉപയോഗത്തില്‍ മേഖലകള്‍ക്കിടയിലും വലിയ വ്യത്യാസമുണ്ട്. നോര്‍ത്ത് കുംബ്രിയ, സൗത്ത് യോര്‍ക്ഷയര്‍ മേഖലകളിലാണ് ഉപയോഗനിരക്ക് ഏറ്റവും ഉയര്‍ന്നത്.

More »

10 വര്‍ഷത്തിനിടെ 70000ത്തിലധികം വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി തുടങ്ങി
ഇംഗ്ലണ്ടില്‍ ഭവന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി അടുത്ത 10 വര്‍ഷത്തിനിടെ 70,000ത്തിലധികം വീടുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ട ധനവിനിയോഗം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിനായി ഏകദേശം 10 ബില്യണ്‍ പൗണ്ട് അനുവദിക്കും. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, വെസ്റ്റ് മിഡ്ലാന്‍ഡ്‌സ്, വെസ്റ്റ് യോര്‍ക്ഷയര്‍, സൗത്ത് യോര്‍ക്ഷയര്‍, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, ലിവര്‍പൂള്‍ മേഖലകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ധനസഹായം ലഭിക്കുക. ലണ്ടനായി 6 ബില്യണ്‍ പൗണ്ട് കൂടി അനുവദിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ 39 ബില്യണ്‍ പൗണ്ടിന്റെ സാമൂഹിക ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായാണ് നടപടി. രാജ്യത്തുടനീളം അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 3 ലക്ഷം സാമൂഹികവും താങ്ങാനാവുന്നതുമായ വീടുകള്‍ നിര്‍മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ആന്‍ഡി ബേണ്‍ഹാം, ഇംഗ്ലണ്ടിനായി അനുവദിച്ച 39 ബില്യണ്‍ പൗണ്ടിന്റെ മുഴുവന്‍ തുകയും സാമൂഹിക വാടക

More »

യുകെയില്‍ ഒരു വര്‍ഷത്തിനിടെ ഗ്രാജുവേറ്റ് ജോലികളുടെ ഒഴിവുകള്‍ പകുതിയോളം കുറഞ്ഞതായി കണക്കുകള്‍
യുകെയില്‍ ബിരുദ ധാരികള്‍ക്കായുള്ള തൊഴില്‍ അവസരങ്ങളില്‍ വലിയ ഇടിവ്. ഒരു വര്‍ഷത്തിനിടെ ഗ്രാജുവേറ്റ് ജോലികളുടെ ഒഴിവുകള്‍ പകുതിയോളം കുറഞ്ഞതായി പുതിയ കണക്കുകള്‍. ജൂലൈയില്‍ 8383 ഗ്രാജുവേറ്റ് ഒഴിവുകളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തി 15397 ഒഴിവുകളുണ്ടായിരുന്നു.2016 ല്‍ കണക്കെടുപ്പ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഗ്രാജുവേറ്റ് ഒഴിവുകളാണിത്. 2017 ല്‍ 55000 ലേറെ ഗ്രാജുവേറ്റ് തസ്തികകള്‍ ലഭ്യമായിരുന്ന സ്ഥാനത്താണ് ഇപ്പോഴത്തെ ഇടിവ്. എന്‍ട്രി ലെവല്‍ ജോലികളില്‍ എഐ ഉപയോഗം വര്‍ദ്ധിക്കുന്നതും തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവ് ഉയര്‍ന്നതുമാണ് പ്രധാന കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. തൊഴില്‍ വിപണിയിലെ മത്സരവും ശക്തമായി. ജൂലൈയില്‍ ഒരു ഒഴിവിലേക്ക് ശരാശരി 2.14 പേര്‍ വീതം അപേക്ഷിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് 1.93 ആയിരുന്നു. നഴ്‌സിങ്, ആരോഗ്യസംരക്ഷണം, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ് മേഖലകളില്‍ ഒഴിവുകള്‍ കുറഞ്ഞപ്പോള്‍

More »

ജയിലിലെ തിരക്ക് കുറയ്ക്കാന്‍ കുറ്റവാളികളുടെ ലൈംഗിക ആസക്തി കുറയ്ക്കാന്‍ മരുന്ന്; ഇംഗ്ലണ്ടിലും വെയില്‍സിലും വ്യാപിപ്പിക്കും
ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ കുറ്റവാളികളെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി മുന്‍കരുതല്‍ പദ്ധതിയുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ലൈംഗിക കുറ്റവാളികളുടെ ലൈംഗിക ആസക്തി കുറയ്ക്കാനുള്ള മരുന്നുകള്‍ വ്യാപകമായി പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ് . ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് ലൈംഗിക കുറ്റവാളികളില്‍ ഇത് നടപ്പിലാക്കാനാണ് നീക്കം. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പുരുഷ തടവുകാര്‍ക്കാണ് 2028 ഡിസംബറോടെ ലൈംഗിക ആസക്തി കുറയ്ക്കാനുള്ള മരുന്ന് വ്യാപകമായി നല്‍കുകയെന്ന് വിദഗ്ധര്‍ പറഞ്ഞു. ജയിലുകളില്‍ തടവുകാരുടെ ലൈംഗിക ത്വര കുറയ്ക്കാനുള്ള മരുന്നുകളുടെ ഉപയോഗം പരീക്ഷിച്ചതില്‍ നാലിലൊന്ന് കുറ്റവാളികള്‍ക്കും ഇത് നല്‍കാന്‍ കഴിയുമെന്ന് വ്യക്തമായതായി പ്രൊഫ. ബെലിന്‍ഡ വിന്‍ഡര്‍ വ്യക്തമാക്കി. ജയിലുകളിലെ തിരക്ക് പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ഇത് കുറയ്ക്കാന്‍ ഈ മരുന്നുകള്‍ സഹായിക്കുമെന്നതിനാല്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions