യു.കെ.വാര്‍ത്തകള്‍

യുവ തൊഴിലില്ലായ്മ പ്രതിസന്ധി: മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ മുന്‍ സിഇഒ സര്‍ക്കാര്‍ ഉപദേഷ്ടാവ്
യുകെയില്‍ രൂക്ഷമാകുന്ന യുവ തൊഴിലില്ലായ്മ പ്രതിസന്ധി നേരിടാന്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍ . പ്രമുഖ റീട്ടെയില്‍ ശൃംഖലയായ മാര്‍ക്ക്‌സ് ആന്‍ഡ് സെപ്ന്‍സറുടെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് ബോളണ്ടിനെ തൊഴില്‍ വിഷയങ്ങളിലെ സര്‍ക്കാര്‍ ഉപദേഷ്ടാവായി നിയമിച്ചു. 2010 മുതല്‍ 2016 വരെ മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സറിനെ നയിച്ച ബൊളാന്‍ഡ്, രാജ്യത്തെ പ്രമുഖ വ്യവസായ നേതാക്കളുടെ ഉച്ചകോടിക്ക് നേതൃത്വം നല്‍കും. അടിയന്തര ഇടപെടലില്ലെങ്കില്‍ രാജ്യം കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് ഈ നിയമനം. നിലവില്‍ 16 മുതല്‍ 24 വയസ് വരെയുള്ള ഏകദേശം 10 ലക്ഷം യുവാക്കള്‍ വിദ്യാഭ്യാസത്തിലോ തൊഴില്‍ മേഖലയിലോ പരിശീലന പരിപാടികളിലോ ഇല്ല. മുന്‍ ആരോഗ്യ സെക്രട്ടറി അലന്‍ മില്‍ബന്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് പ്രകാരം, ശക്തമായ നടപടികളില്ലെങ്കില്‍ 2030-കളോടെ ഈ എണ്ണം 12.5 ലക്ഷമായി ഉയരാന്‍ സാധ്യതയുണ്ട്.

More »

ബ്രിട്ടനില്‍ ജോലിക്കാരെ പറഞ്ഞുവിടാന്‍ സ്ഥാപനങ്ങള്‍; ആഴ്ചയില്‍ നല്‍കുന്നത് 8900 ലേ-ഓഫ് നോട്ടീസുകള്‍
ബ്രിട്ടനില്‍ പിരിച്ചുവിടല്‍ നോട്ടീസുകള്‍ റെക്കോര്‍ഡ് ഉയരത്തില്‍. തൊഴില്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ സൂചന നല്‍കി എംപ്ലോയേഴ്‌സ് ജീവനക്കാരെ പിരിച്ചുവിടാന്‍ നല്‍കുന്ന നോട്ടീസുകള്‍ കുതിച്ചുയരുന്നതായി കണക്കുകള്‍ പറയുന്നു. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തോതിലാണ് ലേ-ഓഫ് നോട്ടീസുകള്‍ നല്‍കുന്നതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. ആഴ്ചയില്‍ 8900 എന്ന തോതിലാണ് ലേ-ഓഫ് നോട്ടീസുകള്‍ നല്‍കുന്നതെന്ന് ഒഎന്‍എസ് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 76 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്. വരുന്ന ആഴ്ചകളില്‍ ഇരുപതോ, അതിലേറെയോ പേരെ പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇതിന് മുന്നോടിയായി നോട്ടീസ് നല്‍കണമെന്നാണ് വ്യവസ്ഥ. ഈ കണക്കുകള്‍ പുറത്തുവന്നതോടെ ബ്രിട്ടന്റെ തൊഴില്‍ പ്രതിസന്ധി വീണ്ടും ഉയരുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. തൊഴിലില്ലായ്മ നിലവില്‍ 5

More »

ഇന്ത്യക്കാരും പാകിസ്ഥാനികളും തദ്ദേശീയരുടെ ജോലി തട്ടിയെടുക്കുകയാണെന്ന് യുകെ എം.പി
ഇന്ത്യന്‍-പാകിസ്ഥാനി കുടിയേറ്റക്കാര്‍ക്കെതിരെ കുടിയേറ്റ വിരുദ്ധ പരാമര്‍ശം നടത്തി ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം. നിലവില്‍ തൊഴിലില്ലാത്ത ബ്രിട്ടീഷുകാര്‍ക്ക് നല്‍കേണ്ട ജോലികള്‍ക്കായി യുകെ ലക്ഷക്കണക്കിന് പാകിസ്ഥാനികളെയും ഇന്ത്യക്കാരെയും 'ഇറക്കുമതി' ചെയ്യരുതെന്ന് ഗ്രേറ്റ് യാര്‍മൗത്തില്‍ നിന്നുള്ള സ്വതന്ത്ര യുകെ എം.പിയായ റൂപര്‍ട്ട് ലോവ്പറഞ്ഞു. തൊഴിലില്ലാത്ത ബ്രിട്ടീഷുകാര്‍ ചെയ്യേണ്ട ജോലികള്‍ക്കായി ലക്ഷക്കണക്കിന് പാകിസ്ഥാനികളെയും ഇന്ത്യക്കാരെയും ഇങ്ങോട്ട് കൊണ്ടുവരണമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും, ഇതിന്റെ പേരില്‍ തന്നെ വംശീയവാദി എന്ന് വിളിക്കുകയാണെങ്കില്‍ അങ്ങനെയാകട്ടെ എന്നും ലോവ് എക്‌സില്‍ കുറിച്ചു ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ 2021-ലെ സെന്‍സസ് പ്രകാരം, ഏകദേശം ഒരു ലക്ഷത്തോളം ജനസംഖ്യയുള്ള ലോവിന്റെ മണ്ഡലമായ ഗ്രേറ്റ് യാര്‍മൗത്തില്‍ ഇന്ത്യന്‍-പാകിസ്ഥാനി വംശജരായ 907 നിവാസികള്‍

More »

ഡെര്‍ബിയിലെ ജീസിന് ഞായറാഴ്ച ജന്മനാട്ടില്‍ അന്ത്യനിദ്ര
ഡര്‍ബിയില്‍ നിന്നും പാരിസിലേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി വിധി കീഴടക്കിയ അങ്കമാലി സ്വദേശി ജീസി(49)ന്റെ മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയിലെത്തും. ഞായറാഴ്ച ജന്മനാടായ അങ്കമാലിയില്‍ ജിസിനായി അന്ത്യനിദ്ര ഒരുങ്ങും.അങ്കമാലിയിലെ കിടങ്ങൂര്‍ ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് സംസ്‌കാരം. യുകെയിലുള്ള ജീസിന്റെ ഭാര്യ ജോയ്‌സിയും മക്കളും കഴിഞ്ഞ ആഴ്ച നാട്ടിലേക്ക് പോയിരുന്നു. യുകെയില്‍ എത്തിയിട്ട് ഏകദേശം അഞ്ചു വര്‍ഷം ആയ ജീസിന് 12 വയസും രണ്ടു വയസും ഉള്ള രണ്ടു കുട്ടികളാണ് ഉള്ളത്. ഭാര്യ ജോയ്സി സെബാസ്റ്റ്യന്‍ ഇപ്പോള്‍ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയുമാണ്. കെയര്‍ വിസയിലായിരുന്നു കുടുംബം യുകെയില്‍ എത്തിയത്. അടുത്തകാലത്താണ് ജോയ്സി നേഴ്‌സിങ് ഹോമില്‍ നഴ്സ് ആയി ജോലി ലഭിക്കുന്നത്. ലെസ്റ്ററില്‍ എത്തിയ കുടുംബം ഇതേത്തുടര്‍ന്നാണ് ഡര്‍ബിയിലേക്ക് വീട് മാറി എത്തുന്നത്. അങ്കമാലി

More »

ആശുപത്രി തിരക്ക് കുറയ്ക്കാന്‍ ഇംഗ്ലണ്ടില്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് കൂടുതല്‍ ചികിത്സ നല്‍കാന്‍ പുതിയ പദ്ധതി
ഇംഗ്ലണ്ടില്‍ ആശുപത്രി തിരക്ക് കുറയ്ക്കാന്‍ ഫാര്‍മസി സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പുതിയ പദ്ധതിയുമായി രംഗത്ത്. ഈ വര്‍ഷം ശരത്കാലം മുതല്‍ കൂടുതല്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് മരുന്നുകള്‍ നിര്‍ദേശിക്കാനുള്ള അധികാരം നല്‍കും. നിലവില്‍ തൊണ്ടവേദന, ചെവിവേദന, സൈനസൈറ്റിസ്, ഷിംഗിള്‍സ്, മൂത്രാശയ അണുബാധ തുടങ്ങിയ ഏഴ് അസുഖങ്ങള്‍ക്ക് 'ഫാര്‍മസി ഫസ്റ്റ്' പദ്ധതിയിലൂടെ മരുന്ന് നല്‍കുന്ന സംവിധാനമാണ് നിലവിലുള്ളത്. ഇനി അഞ്ച് സാധാരണ രോഗങ്ങള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. പുതിയ പദ്ധതിക്കായി സര്‍ക്കാര്‍ 340 മില്യണ്‍ പൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ ജിപി സര്‍ജറികളിലെയും ആശുപത്രികളിലെയും തിരക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. രോഗികള്‍ക്ക് സമീപ ഫാര്‍മസികളില്‍ തന്നെ പരിശോധനയും ചികിത്സയും ലഭ്യമാകുന്നതിനാല്‍ ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും

More »

ബ്രിട്ടനില്‍ മരുന്ന് ക്ഷാമം റെക്കോര്‍ഡ് ഉയരത്തില്‍; ഹൃദ്രോഗ മരുന്നുകള്‍പോലും കിട്ടാനില്ല
ഇറാനിലെ യുദ്ധം ബ്രിട്ടനിലെ ഇന്ധന ലഭ്യതയെയും, നിരക്കുകളെയും ഭക്ഷ്യ വിലയേയും മാത്രമല്ല ബാധിച്ചിരിക്കുന്നത്. അത് സകല സീമകളും കടന്ന് ജീവന്‍ രക്ഷാ മരുന്നുകളുടെ ലഭ്യതയെയും ബാധിച്ച് തുടങ്ങി. ഇംഗ്ലണ്ടില്‍ റെക്കോര്‍ഡ് ഉയരത്തിലാണ് മരുന്നുകളുടെ ക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുള്ളത്. ഹൃദ്രോഗത്തിനും, വിഷാദത്തിനും ഉപയോഗിക്കുന്നത് ഉള്‍പ്പെടെ മരുന്നുകളുടെ വിതരണത്തിലാണ് ഗുരുതരമായ പ്രതിസന്ധി നേരിടുന്നത്. എന്‍എച്ച്എസിന്റെ ഫിക്‌സഡ് പ്രൈസിന് മുകളില്‍ വിലകൊടുത്ത് എത്തിക്കേണ്ടി വരുന്ന മരുന്നുകളുടെ പട്ടികയായ പ്രൈസ് കണ്‍സഷന്‍ ലിസ്റ്റില്‍ ബീറ്റാ-ബ്ലോക്കറുകള്‍ കൂടി ഇപ്പോള്‍ ഉള്‍പ്പെടുന്നു. ഏപ്രില്‍, മേയ് മാസങ്ങളിലായി ഇത്തരം 31 വിഭാഗങ്ങളില്‍ പെട്ട മരുന്നുകളാണ് പട്ടികയില്‍ വന്നത്. കാര്‍ഡിയോവാസ്‌കുലര്‍ മരുന്നുകള്‍, മെന്റല്‍ ഹെല്‍ത്ത് മരുന്നുകള്‍, ഗ്യാസ്‌ട്രോഇന്റസ്‌ടൈനല്‍ മരുന്നുകള്‍ എന്നിവയും

More »

യുകെയില്‍ കനത്ത ചൂടില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു; കെന്റിലും ഓക്സ്ഫോര്‍ഡിലും 2 കൗമാരക്കാര്‍ മുങ്ങിമരിച്ചു
ബ്രിട്ടനിലെ കടുത്ത ചൂട് തുടരുന്നതിനിടെ വെള്ളത്തില്‍ മുങ്ങിമരിച്ചവരുടെ 11 ആയി. കെന്റിലും ഓക്സ്ഫോര്‍ഡിലും രണ്ടു കൗമാരക്കാര്‍ കൂടി മരിച്ചതോടെ ജലാശങ്ങളില്‍ ഇറങ്ങുന്നവര്‍ക്കു കര്‍ശന മുന്നറിയിപ്പുണ്ട് . കെന്റിലെ സ്വാന്‍സ്‌കോംബിലുള്ള ഒരു കുളത്തില്‍ നിന്ന് 15കാരന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍, ഓക്സ്ഫോര്‍ഡിലെ തേംസ് നദിയില്‍പ്പെട്ട 14കാരനായ ബാള്‍ട്ടസാര്‍ എല്‍’ക്വിയും മരിച്ചു. ബുധനാഴ്ച വൈകിട്ടോടെയാണ് ഇരു സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. സ്വാന്‍സ്‌കോംബില്‍ നീന്തുന്നതിനിടെ അപകടം നടന്നു എന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് തെരച്ചില്‍ നടത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. അതേസമയം, ഓക്സ്ഫോര്‍ഡിലെ ഡോണിങ്ടണ്‍ പാലത്തിനടുത്ത് നദിയില്‍ മുങ്ങിയ ബാള്‍ട്ടസാറിനെ രക്ഷിക്കാന്‍ അടിയന്തിരസേന ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് തേംസ് വാലി പൊലീസ് അറിയിച്ചു. കഴിഞ്ഞ

More »

2030 ല്‍ ആറിലൊന്ന് യുവാക്കള്‍ക്കും പണിയുണ്ടാകില്ല-റിപ്പോര്‍ട്ടുമായി ലേബര്‍ മുന്‍ മന്ത്രി
രാജ്യത്ത് സുപ്രധാന പരിഷ്‌കാരങ്ങള്‍ ഇനിയും നടപ്പായില്ലെങ്കില്‍ യുവാക്കള്‍ക്കളുടെ ഭാവി അപകടത്തിലാവുമെന്ന മുന്നറിയിപ്പുമായി സുപ്രധാന റിപ്പോര്‍ട്ട്. 2030 എത്തുന്നതോടെ 25% യുവാക്കള്‍ക്കും ജോലിയും, വിദ്യാഭ്യാസവും ഇല്ലാത്ത അവസ്ഥയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരമൊരു തലമുറയെ സൃഷ്ടിക്കാന്‍ ഗവണ്‍മെന്റ് അടിയന്തര നടപടി കൈക്കൊണ്ടില്ലെങ്കില്‍ 1.25 മില്ല്യണ്‍ യുവാക്കള്‍ ഈ അവസ്ഥയിലേക്ക് എത്തുമെന്നാണ് പറയുന്നത്. യുവാക്കളും, പ്രായമായവരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ച് വരികയാണ്. ഇത് ഒഴിവാക്കാന്‍ സ്‌കൂളുകള്‍ പരിഷ്‌കരിച്ച്, ഹെല്‍ത്ത് സര്‍വ്വീസ്, വെല്‍ഫെയര്‍ സിസ്റ്റം, തൊഴില്‍ വിപണി എന്നിവിടങ്ങളും പൊൡച്ചെഴുതണമെന്നാണ് റിവ്യൂവിന് നേതൃത്വം നല്‍കിയ അലന്‍ മിലിബേണ്‍ വ്യക്തമാക്കുന്നത്. ഇത്രയേറെ യുവാക്കള്‍ സാമ്പത്തികമായി ആക്ടീവല്ലാതെ ഇരിക്കുന്നത് സംബന്ധിച്ചാണ് പരിശോധന

More »

ബ്രിട്ടന്റെ ജനനനിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍; 80% കുട്ടികളും വിദേശ മാതാപിതാക്കള്‍ക്ക് ജനിച്ചവര്‍
ബ്രിട്ടനില്‍ സ്വദേശികള്‍ക്ക് ഇടയില്‍ ജനനനിരക്ക് കുറയുമ്പോള്‍ വിദേശത്ത് ജനിച്ച് ബ്രിട്ടനിലെത്തിയ മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങള്‍ ജനിക്കുന്നത് വര്‍ദ്ധിക്കുന്നതായി ഔദ്യോഗിക കണക്കുകള്‍. അര നൂറ്റാണ്ടിനിടെ കാണാത്ത തോതിലാണ് ബ്രിട്ടീഷുകാരുടെ ജനനനിരക്ക് താഴ്ന്നിരിക്കുന്നത്. എന്നാല്‍ ജനസംഖ്യയില്‍ ചേര്‍ക്കപ്പെടുന്ന പത്തില്‍ നാല് കുട്ടികള്‍ ഇപ്പോള്‍ വിദേശത്ത് ജനിച്ച മാതാപിതാക്കളുടേതാണ്. ഇന്ത്യക്കാരായ മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണമാണ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തുന്നത്. പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്തും, നൈജീരിയ മൂന്നാം സ്ഥാനത്തുമുണ്ട്. ആളുകള്‍ കുട്ടികള്‍ക്ക് ജന്മമേകാനുള്ള ആലോചന വൈകിപ്പിക്കുന്ന രീതിയാണ് ഇപ്പോഴും തുടരുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും, വെയില്‍സിലുമായി 585,396 ജനനങ്ങളാണ് നടന്നിട്ടുള്ളത്. ഇതിന് മുന്‍പുള്ള വര്‍ഷത്തിലെ 594,677 എന്ന കണക്കില്‍ നിന്നുമാണ് ഈ ഇറക്കം. 1976-ലെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions