യു.കെ.വാര്‍ത്തകള്‍

വിമാനത്തിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം; ബ്രിട്ടിഷ് യുവതി കുറ്റം സമ്മതിച്ചു
മാഞ്ചസ്റ്റര്‍ : ബര്‍മിംഗ്ഹാമില്‍ നിന്ന് ഫ്‌ലോറിഡയിലേക്കുള്ള വിമാനയാത്രയ്ക്കിടെ സഹയാത്രികരുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ ബ്രിട്ടിഷ് യുവതി കോടതിയില്‍ കുറ്റം സമ്മതിച്ചു. വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ഹാലിഫാക്‌സ് സ്വദേശിയായ സാറാ പാര്‍ക്കര്‍ (30) ആണ് മാഞ്ചസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റം സമ്മതിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ 24നായിരുന്നു സംഭവം. ബര്‍മിങ്ഹാം വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയരുന്നതിനിടെ സീറ്റില്‍ തുടരണമെന്ന പൈലറ്റിന്റെ നിര്‍ദേശം അവഗണിച്ച് സാറ ശുചിമുറിയിലേക്ക് പോകുകയായിരുന്നുവെന്നാണ് കോടതിയില്‍ അറിയിച്ചത്. തുടര്‍ന്ന് ഷോര്‍ട്‌സും അടിവസ്ത്രവും ഊരിമാറ്റി വിമാനത്തിനുള്ളില്‍ സഹയാത്രികരുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് കേസ്. സംഭവസമയത്ത് സാറ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനയാത്രയ്ക്കിടെ സുരക്ഷാ നിര്‍ദേശങ്ങള്‍

More »

ജൂണ്‍ മാസത്തില്‍ യുകെയില്‍ ഭവനവില ഉയര്‍ന്നത് 2%; ശരാശരി പ്രോപ്പര്‍ട്ടി വില 5392 പൗണ്ട് വര്‍ദ്ധിച്ചു
ബ്രിട്ടനിലെ ഭവനവില പല ഭാഗങ്ങളിലും 'ബൂമിംഗ്' രേഖപ്പെടുത്തി. നോര്‍ത്ത് മേഖലയിലാണ് വില വര്‍ദ്ധനവ് ഏറ്റവും ഏറ്റവും പ്രകടമായി വരുന്നത്. അതേസമയം തലസ്ഥാനമായ ലണ്ടനില്‍ തങ്ങളുടെ പ്രോപ്പര്‍ട്ടികളുടെ മൂല്യം ആയിരക്കണക്കിന് പൗണ്ട് താഴേക്ക് പോകുന്നതിന് സാക്ഷികളാകുകയാണ് ഭവന ഉടമകള്‍. ജൂണ്‍ മാസത്തില്‍ യുകെയിലെ ഭവനവില 2 ശതമാനം വര്‍ദ്ധിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് സ്ഥിരീകരിച്ചു. ശരാശരി ഭവനങ്ങളുടെ മൂല്യത്തിലേക്ക് 5392 പൗണ്ടാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഇതോടെ ശരാശരി പ്രോപ്പര്‍ട്ടി വില 272,188 പൗണ്ടിലേക്ക് എത്തിയെന്ന് ഒഎന്‍എസ് കണക്കാക്കുന്നു. മേയ് മുതല്‍ ജൂണ്‍ വരെ വില 0.1 ശതമാനം ഉയര്‍ന്നു. ഇതോടെ ജീവിതച്ചെലവ് പ്രതിസന്ധി ഘട്ടത്തിലും വിപണി ശക്തമായി നിലകൊള്ളുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇംഗ്ലണ്ടില്‍ വില്‍ക്കപ്പെടുന്ന വീടുകളുടെ എണ്ണത്തിലും ചെറിയ വര്‍ദ്ധന രേഖപ്പെടുത്തി. അതേസമയം സ്‌കോട്ട്‌ലണ്ടിലും,

More »

സാല്‍മൊണെല്ല ഭീതി: പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
യുകെയില്‍ സാല്‍മൊണെല്ല ഭക്ഷ്യവിഷബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് അപകടസാധ്യത കൂടുതലുള്ളവര്‍ പാതി പാകം ചെയ്തതോ ദ്രവരൂപത്തിലുള്ള മഞ്ഞയോടുകൂടിയതോ ആയ മുട്ടകള്‍ കഴിക്കരുതെന്നാണ് നിര്‍ദേശം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍, 65 വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. മുട്ട പാകം ചെയ്യാതെ തയ്യാറാക്കുന്ന മയോണൈസ്, സഫ്‌ലേ, ഹോളണ്ടൈസ് സോസ് തുടങ്ങിയ പുതുതായി തയ്യാറാക്കിയ ഭക്ഷണങ്ങളും ഇവര്‍ ഒഴിവാക്കണമെന്ന് എഫ്എസ്എ അറിയിച്ചു. എന്നാല്‍ മുട്ട നന്നായി വേവിച്ച ഭക്ഷണങ്ങള്‍ റസ്റ്ററന്റുകളിലും കഫേകളിലും ടേക്ക്അവേകളിലും നിന്ന് കഴിക്കുന്നത്

More »

ജിസിഎസ്ഇ പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയഗാഥ
ജിസിഎസ്ഇ പരീക്ഷയില്‍ പതിവുപോലെ മികച്ച വിജയം കൈവരിച്ചു മലയാളി വിദ്യാര്‍ത്ഥികള്‍. ഗ്ലോസ്റ്റര്‍ ദി ക്രിപ്റ്റ് ഗ്രാമര്‍ സ്‌കൂളില്‍ നിന്നും മികച്ച വിജയം കൈവരിച്ചിരിക്കുകയാണ് ബ്രിസ്‌റ്റോളിലെ ഏഥന്‍ ജിനേഷ്. എഴുതിയ പത്ത് വിഷയങ്ങളിലും എ സ്റ്റാര്‍ നേടിയാണ് ഏഥന്‍ വിജയം കൈവ്വരിച്ചത്. പത്തനംതിട്ട സ്വദേശികളായ ജിനേഷ് ബേബി, ബിന്ദു മേരി ജിനേഷ് എന്നിവരുടെ മകനാണ് ഏഥന്‍. എഞ്ചിനിയറിങ് മേഖലയില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്ന ഏഥന്‍ മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ എ ലവല്‍ പഠനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. പഠനത്തിനൊപ്പം ചെസും ഏഥന്റെ പ്രിയ ഹോബിയാണ്. ഏഥന്റെ സ്‌കൂളായ ഗ്ലോസ്റ്റര്‍ ദി ക്രിപ്റ്റ് ഗ്രാമര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ഇവാന്‍ ജിനേഷാണ് സഹോദരന്‍. ലണ്ടനിലെ ഡൗവയ് മാര്‍ട്ടിഴ്സ് കത്തൊലിക് സ്‌കൂളില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടി അഭിമാന വിജയം കരസ്ഥമാക്കിയിരിക്കുകയാണ്

More »

യുകെയില്‍ എല്‍ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ്; കാലാവസ്ഥ താളം തെറ്റും
ബ്രിട്ടനിലേക്ക് 'എല്‍ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ്. അസാധാരണമായ കൊടുങ്കാറ്റും മഴയും ചൂടും രാജ്യം നേരിടേണ്ടിവരും. ദീര്‍ഘകാല ശരാശരി താപനിലയ്ക്ക് മുകളില്‍ പസഫിക് സമുദ്രത്തിലെ താപനില ഉയരുന്നതാണ് എല്‍ നിനോയ്ക്ക് കാരണമാകുന്നത്. ഇത് ആഗോള തലത്തില്‍ മഴയുടെ പാറ്റേണിനെയും, താപനിലയെയും ബാധിക്കും. വരും മാസങ്ങളില്‍ കടലിലെ താപനില 3 സെല്‍ഷ്യസിന് മുകളില്‍ എത്തുമെന്ന് മെറ്റ് ഓഫീസ് കണക്കാക്കുന്നു. ഇതിലും കൂടുതല്‍ ശരാശരി ഉയരുമെന്ന് പ്രവചിക്കുന്ന കാലാവസ്ഥാ ഗ്രൂപ്പുകളുമുണ്ട്. 19-ാം നൂറ്റാണ്ടിന് ശേഷമുള്ള ഏറ്റവും വലിയ കാലാവസ്ഥാ പ്രതിഭാസമെന്നാണ് സ്ഥിതിയെ മെറ്റ് ഓഫീസ് വിശേഷിപ്പിക്കുന്നത്. 500 മുതല്‍ 1000 വര്‍ഷത്തിനിടെ കാണാത്ത ശക്തമായ അവസ്ഥയാകും സംജാതമാകുകയെന്നും മെറ്റ് ഓഫീസ് കൂട്ടിച്ചേര്‍ക്കുന്നു. കൂടാതെ 2027-ല്‍ ചൂട് വീണ്ടും ഉയരാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു. യുകെ ഉള്‍പ്പെടെ നോര്‍ത്ത്

More »

അനധികൃത തൊഴിലാളികളെ നിയമിച്ചാല്‍ വന്‍പിഴ; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന പരിശോധന
യുകെയില്‍ നിയമപരമായി ജോലി ചെയ്യാന്‍ അനുമതിയില്ലാത്തവരെ നിയമിക്കുന്ന തൊഴിലുടമകള്‍ക്കെതിരായ നടപടി ഒക്ടോബര്‍ 1 മുതല്‍ കൂടുതല്‍ കര്‍ശനമാകും. ഫുഡ് ഡെലിവറി, കണ്‍സ്ട്രക്ഷന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അനധികൃത തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളിക്കും 60,000 പൗണ്ട് വരെ സിവില്‍ പെനാല്‍റ്റി നേരിടേണ്ടിവരും. തൊഴിലാളിക്ക് യുകെയില്‍ ജോലി ചെയ്യാന്‍ നിയമപരമായ അവകാശമില്ലെന്ന് അറിഞ്ഞിട്ടും, അല്ലെങ്കില്‍ അത് അറിയാന്‍ ന്യായമായ സാഹചര്യമുണ്ടായിട്ടും ജോലി നല്‍കിയതായി കണ്ടെത്തിയാല്‍ തൊഴിലുടമയ്ക്ക് അഞ്ച് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാം. അനധികൃതമായി ജോലി ചെയ്യാനുള്ള അവസരങ്ങള്‍ കുറച്ച് നിയമവിരുദ്ധ കുടിയേറ്റത്തിനുള്ള പ്രോത്സാഹനം ഇല്ലാതാക്കുന്നതിനൊപ്പം നിയമം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തുല്യമായ മത്സര സാഹചര്യം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഒക്ടോബര്‍ 1 മുതല്‍ നിലവിലുള്ള 'റൈറ്റ് ടു വര്‍ക്ക്'

More »

ജിസിഎസ് ഇ ഫലം; 22 % പേര്‍ക്ക് എ ഗ്രേഡ്; മൂന്നിലൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന യോഗ്യതയായ ഗ്രേഡ് 4 നേടാനായില്ല!
ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്ത് അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ജിസിഎസ് ഇ പരീക്ഷാഫലം വന്നപ്പോള്‍ 22 ശതമാനം പേര്‍ക്കാണ് കുറഞ്ഞത് 7 അല്ലെങ്കില്‍ എ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 21.9 ശതമാനമായിരുന്നു. 2024 ല്‍ 21.8 ശതമാനവും. കോവിഡ് പൂര്‍വ്വകാലത്തേക്കാള്‍ ജി സി എസ് ഇ ഗ്രേഡിംഗ് ഉയര്‍ന്നു നില്‍ക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. 2019 ല്‍ പരീക്ഷ എഴുതിയവരില്‍ 20.8 ശതമാനം പേര്‍ക്ക് മാത്രമായിരുന്നു എ ഗ്രേഡ് ലഭിച്ചത്. സ്‌കോട്ട്‌ലാന്‍ഡ് ഒഴിച്ചുള്ള എല്ലാ യു കെ അംഗരാജ്യങ്ങളിലും ഇപ്പോള്‍ ജി സി എസ് ഇ ആണുള്ളത്. അതില്‍ ഇംഗ്ലണ്ടില്‍ 9 മുതല്‍ 1 വരെയുള്ള ഗ്രേഡുകള്‍ ഉപയോഗിക്കുമ്പോള്‍ വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും എ മുതല്‍ ജി വരെയുള്ള ഗ്രേഡുകളാണ് മികവ് സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഇതില്‍ ഗ്രേഡ് 7 എകദേശം ഗ്രേഡ് എ യ്ക്ക് സമാനമാണെങ്കില്‍ ഗ്രേഡ് 4 ഏതാണ്ട് ഗ്രേഡ് സി ക്ക് തുല്യമാണ്. ഇംഗ്ലണ്ടില്‍ ഗ്രേഡ്

More »

അമേരിക്ക മതിയായി! ഹാരിയും, മേഗനും യുകെയിലേക്ക് മടങ്ങുന്നു
രാജകീയ പദവികള്‍ ഉപേക്ഷിച്ച് അമേരിക്കയില്‍ ജീവിക്കാന്‍ പോയ ഹാരിയും, മേഗനും യുകെയിലേക്ക് മടങ്ങുന്നു. ഈ മാസം അവസാനത്തോടെ സസെക്‌സ് ഡ്യൂക്കും, ഡച്ചസും ബ്രിട്ടനിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം തന്നെ രഹസ്യമായി യുകെയില്‍ ഒരു വീട് വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇവരുടെ ഏഴും, അഞ്ചും വയസ്സുള്ള കുട്ടികളെയും ബ്രിട്ടീഷ് സ്‌കൂളുകളില്‍ ചേര്‍ക്കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായാണ് യുകെയില്‍ വീട് വാങ്ങിയിരിക്കുന്നത്. യുകെ ഉപേക്ഷിച്ച് യുഎസിലേക്ക് പോയി ആറ് വര്‍ഷത്തിന് ശേഷമാണ് ഈ തിരിച്ചുവരവ്. ഭാര്യയെയും, മക്കളെയും കൂട്ടി ബ്രിട്ടനിലേക്ക് മടങ്ങുന്നതായി കഴിഞ്ഞ ഞായറാഴ്ച ഹാരി രാജാവിനെ അറിയിച്ചിരുന്നു. അതേസമയം കാലിഫോര്‍ണിയയിലെ മോണ്ടെസിറ്റോയിലെ 11 മില്ല്യണ്‍ പൗണ്ടിന്റെ ബംഗ്ലാവ് ഹാരിയും, മെഗാനും ഒഴിഞ്ഞിട്ടില്ല. ബ്രിട്ടനിലെ പുതിയ വീട് എവിടെയാണെന്ന് ഇതുവരെ പരസ്യമാക്കിയിട്ടില്ല. നാല് ദിവസം മുന്‍പാണ് രാജാവ്

More »

മിസ് ടീന്‍ യൂണിവേഴ്സ് യുകെ ഫൈനല്‍ റൗണ്ടിലേക്ക് മലയാളി പെണ്‍കുട്ടി വൈക ചിറ്റാരില്‍
മിസ് ടീന്‍ യൂണിവേഴ്സ് യുകെയുടെ ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറി മലയാളി പെണ്‍കുട്ടി വൈക ചിറ്റാരില്‍. യുകെയിലുടനീളമുള്ള ആയിരക്കണക്കിന് മത്സരാര്‍ഥികളില്‍ നിന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്സിനെ പ്രതിനിധീകരിച്ചാണ് 18കാരിയായ വൈക ഈ നേട്ടം സ്വന്തമാക്കിയത്. മത്സരരംഗത്തെ ഏക മലയാളി മത്സരാര്‍ഥിയെന്ന പ്രത്യേകതയും വൈകയ്ക്കുണ്ട്. മത്സരത്തിലെ ഏറ്റവും നിര്‍ണായക ഘട്ടമായ ടോപ്പ് 5 ഫൈനല്‍ റൗണ്ടിലേക്കുള്ള പബ്ലിക് വോട്ടിംഗ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. സെപ്റ്റംബര്‍ 3 വരെ വോട്ട് രേഖപ്പെടുത്താം. ഏറ്റവും കൂടുതല്‍ പൊതുജന വോട്ടുകള്‍ നേടുന്ന മത്സരാര്‍ഥിക്ക് ടോപ്പ് 5 ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടാനാകും. ഒരാള്‍ക്ക് ഒന്നിലധികം തവണ വോട്ട് ചെയ്യാവുന്നതാണ്. ഒരു വോട്ടിന് ഒരു പൗണ്ടാണ് നിരക്ക്. ''മിഡ്ലാന്‍ഡ്സ് മേഖലയെയും മലയാളി സമൂഹത്തെയും പ്രതിനിധീകരിക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ട്,'' വൈക പറഞ്ഞു. മിസ് ടീന്‍ യൂണിവേഴ്സ് യുകെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions