യു.കെ.വാര്‍ത്തകള്‍

ജോലി ചെയ്യാത്ത യുവാക്കളെ കെയര്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്ക് ഇറക്കാന്‍ സര്‍ക്കാര്‍
യുകെയില്‍ ജോലിയെടുക്കാതെ ബെനഫിറ്റും വാങ്ങി കഴിയുന്ന യുവാക്കളെ പണിയെടുപ്പിക്കാന്‍ സര്‍ക്കാര്‍ . ജോലിചെയ്യാതെയിരിക്കുന്ന യുവാക്കളുടെ എണ്ണം വന്‍തോതില്‍ ഉയരുന്നത് സര്‍ക്കാരിന് തലവേദനയാണ്. ഈ സാഹചര്യത്തിലാണ് ട്രെയിനിംഗും, ജോബ് ഓഫറും നല്‍കി തൊഴില്‍രഹിതരായ യുവാക്കളെ രംഗത്തിറക്കാന്‍ പദ്ധതി നടപ്പാക്കുന്നത്. കെയര്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് ഓഫര്‍ നല്‍കുക. ഓഫര്‍ സ്വീകരിക്കാന്‍ മടി കാണിച്ചാല്‍ ഇവരുടെ ബെനഫിറ്റുകള്‍ വെട്ടിക്കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. യൂണിവേഴ്‌സല്‍ ക്രെഡിറ്റിലുള്ള യുവാക്കള്‍ക്ക് 350,000 പുതിയ ട്രെയിനിംഗ്, തൊഴില്‍ അവസരങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി പാറ്റ് മക്ഫാഡെന്‍ പ്രഖ്യാപിച്ചു. ഇത് ഏറ്റെടുക്കാന്‍ തയാറാകാത്തവരുടെ ആനുകൂല്യങ്ങളെ നീക്കം ബാധിക്കുമെന്ന് പെന്‍ഷന്‍ സെക്രട്ടറി വ്യക്തമാക്കി. ജോലിയും, പഠനവും,

More »

അടിയന്തര ഫ്ലൂ വാക്‌സിനേഷന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എന്‍എച്ച്എസ്; ഡോക്ടര്‍മാരോട് സമരം പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥന
'സൂപ്പര്‍ ഫ്ലൂ' പൊട്ടിപ്പുറപ്പെട്ടതോടെ രാജ്യത്തു അടിയന്തര ഫ്ലൂ വാക്‌സിനേഷന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എന്‍എച്ച്എസ്. ലണ്ടനില്‍ ആശുപത്രി പ്രവേശനങ്ങള്‍ മൂന്നിരട്ടി വര്‍ധിച്ചതോടെ, സ്‌കൂളുകള്‍ പോലും അടച്ചിടേണ്ട സാഹചര്യവും നേരിടുകയാണ്. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരോട് സമരം പിന്‍വലിക്കാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അടുത്തയാഴ്ച ആശുപത്രികളില്‍ എത്തുന്ന ഫ്ലൂ ബാധിതരുടെ എണ്ണം മൂന്നിരട്ടിയായോ നാലിരട്ടിയായോ വര്‍ദ്ധിച്ചേക്കാമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് സര്‍ ജിം മാക്കി മുന്നറിയിപ്പ് നല്‍കി. അടുത്ത ആഴ്ച ആരംഭിക്കാന്‍ ഇരിക്കുന്ന വേദനാജനകമായ സമരങ്ങള്‍ പിന്‍വലിക്കണമെന്നാണ് റസിഡന്റ് ഡോക്ടര്‍മാരോട് മെഡിക്കല്‍ മേധാവികള്‍ അപേക്ഷിക്കുന്നത്. ദശകങ്ങള്‍ക്കിടെ ഏറ്റവും മോശം അവസ്ഥ നേരിടുന്നതിനൊപ്പം സമരങ്ങള്‍ കൂടിച്ചേരുന്നത് സുരക്ഷാ ആശങ്കകളിലേക്കാണ് വഴിതെളിക്കുന്നത്.

More »

യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി 50,000 പുതിയ അപ്രന്റീസ്ഷിപ്പുകള്‍ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍
യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി അപ്രന്റീസ്ഷിപ്പുകള്‍ വിപുലീകരിക്കുന്നതിനുള്ള പരിപാടിയുമായി സര്‍ക്കാര്‍. ഈ പദ്ധതി പ്രകാരം ഏകദേശം 50,000 യുവാക്കള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. ബജറ്റില്‍ നീക്കിവച്ചതും അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഉള്‍ക്കൊള്ളുന്നതുമായ 725 മില്യണ്‍ പൗണ്ട് പാക്കേജ്, AI, ഹോസ്പിറ്റാലിറ്റി, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ അപ്രന്റീസ്ഷിപ്പുകള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കും. ചെറുകിട, ഇടത്തരം ബിസിനസുകളില്‍ 25 വയസിന് താഴെയുള്ളവര്‍ക്കുള്ള അപ്രന്റീസ്ഷിപ്പുകള്‍ക്ക് പാക്കേജിന്റെ ഭാഗമായി പൂര്‍ണ്ണമായും ധനസഹായം നല്‍കും, നിലവില്‍ അവര്‍ നല്‍കേണ്ട 5% ഒഴിവാക്കും. കഴിഞ്ഞ ദശകത്തില്‍ ഏകദേശം 40% കുറഞ്ഞ അപ്രന്റീസ്ഷിപ്പുകള്‍ ആരംഭിക്കുന്ന യുവാക്കളുടെ എണ്ണത്തിലെ കുറവ് പരിഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തൊഴിലുടമകളുമായും അപ്രന്റീസ്ഷിപ്പ് അവസരങ്ങളുമായും

More »

ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ സ്വത്തുക്കള്‍ മരവിപ്പിക്കും
ഖലിസ്ഥാന്‍ ഭീകരനായ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ യുകെ ഭരണകൂടം തീരുമാനിച്ചു. ഇന്ത്യയുടെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കിയ വിവരങ്ങളും സ്വന്തം അന്വേഷണങ്ങളും അടിസ്ഥാനമാക്കിയാണ് നടപടി. 'പഞ്ചാബ് വാരിയേഴ്‌സ്' എന്ന ഇന്ത്യയിലെ ക്ലബ്ബിനെക്കൊണ്ട് ലങ്കാഷയറിലെ ഫുട്ബാള്‍ ക്ലബ്ബായ മോര്‍കാംബെയെ വിലയ്ക്കെടുപ്പിച്ച ഇടപാടില്‍ മുന്‍പന്തിയില്‍ നിന്നത് ഗുര്‍പ്രീത് റെഹാല്‍ ആയിരുന്നു. വിശ്വാസവും സഹാനുഭൂതിയും നിലനിര്‍ത്താമെന്ന വാഗ്ദാനത്തോടെയാണ് പഞ്ചാബ് വാരിയേഴ്‌സ് ഇംഗ്ലണ്ടിലെ ക്ലബ്ബിനെ ഏറ്റെടുത്തത്. യുവാക്കളെ ആകര്‍ഷിക്കുന്ന ഫുട്ബാള്‍, ക്രിക്കറ്റ് ക്ലബ്ബുകള്‍ പോലുള്ള കേന്ദ്രങ്ങളുടെ മറവില്‍ ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നതാണ് അന്വേഷണത്തില്‍ പുറത്തുവന്നത്. പിന്നീട് റെഹാല്‍ ആയുധക്കടത്ത് നടത്തിയിരുന്നെന്നും ഖലിസ്ഥാന്‍ ഭീകരസംഘടനകളിലേക്ക് യുവാക്കളെ

More »

മതിയായ രേഖകളില്ലാതെ ഡെലിവറി ജോലിയില്‍ ഏര്‍പ്പെട്ട ഇന്ത്യക്കാരടക്കം 171 പേര്‍ അറസ്റ്റില്‍; നാടുകടത്തും
മതിയായ രേഖകളില്ലാതെ രാജ്യത്ത് ഡെലിവറി ജോലിയില്‍ ഏര്‍പ്പെട്ട 171 പേരെ അറസ്റ്റ് ചെയ്ത് യുകെ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ടീം. ഇന്ത്യക്കാര്‍ അടക്കമുള്ള ആളുകളെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ എല്ലാവരെയും ഉടന്‍ നാടുകടത്തിയേക്കും എന്നാണ് വിവരം. 'ഓപ്പറേഷന്‍ ഈക്വലൈസ്' എന്ന് പേരിട്ട പരിശോധനയിലാണ് 'അനധികൃത ഡെലിവറി തൊഴിലാളി'കളെ ഇമിഗ്രേഷന്‍ വകുപ്പ് പിടികൂടിയത്. ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും പിടിക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ന്യൂഹാം, നോര്‍വിച്ച് അടക്കമുള്ള നഗരങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പരിശോധനകള്‍ കര്‍ശനമാക്കിയതിന് പിന്നാലെ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തുവന്നിട്ടുണ്ട്. രേഖകള്‍ കൃത്യമല്ലെങ്കില്‍ പിടികൂടി നാടുകടത്തുമെന്നാണ് മുന്നറിയിപ്പ്. അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള യുകെ ഭരണകൂട നടപടികളുടെ ഭാഗമായാണ് ഈ പരിശോധനകള്‍. കഴിഞ്ഞ വര്‍ഷം മാത്രം

More »

യുകെയുടെ ചില ഭാഗങ്ങളില്‍ 15 ദിവസത്തെ മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങും
യുകെയുടെ ചില ഭാഗങ്ങളില്‍ 15 ദിവസത്തെ മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകുന്നേരം 6 മുതലാണ് മഴയ്ക്കുള്ള മഞ്ഞ കാലാവസ്ഥാ ജാഗ്രത നല്‍കിയിരിക്കുന്നത്. 24 മണിക്കൂറാണ് ഇതിന് പ്രാബല്യം. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലാണ് മുന്നറിയിപ്പ്. ഹെറെഫോര്‍ഡ്ഷയര്‍, ഹാംപ്ഷയര്‍ എന്നിവിടങ്ങളും ഇതില്‍ പെടും. 40 എംഎം വരെ മഴയ്ക്കാണ് ചില പ്രദേശങ്ങളില്‍ സാധ്യതയുള്ളത്. ഡാര്‍ട്ട്മൂര്‍, സൗത്ത് വെയില്‍സിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ 60-80 എംഎം വരെ മഴയ്ക്കും സാധ്യതയുണ്ട്. ഡിസംബറിലെ ശരാശരി മഴയുടെ പകുതിയിലേറെയാണ് ഇത്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ പ്രവചിക്കുന്ന മഴ ഇപ്പോള്‍ തന്നെ ഈര്‍പ്പം നിറഞ്ഞ് നില്‍ക്കുന്ന മേഖലകളില്‍ യാത്രകള്‍ ബുദ്ധിമുട്ടിലാക്കി മാറ്റുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടില്‍ ഒരു ഡസനിലേറെ

More »

മലയാളി നഴ്സിന് യുകെയിലെ റോയല്‍ കോളജ്‌ ഓഫ്‌ നഴ്‌സിംഗ് 'റൈസിംഗ് സ്റ്റാര്‍' പുരസ്കാരം
ലണ്ടന്‍ : യുകെയിലെ ആരോഗ്യമേഖലയില്‍ അഭിമാന നേട്ടവുമായി മലയാളി സമൂഹം. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ നവീന്‍ ഹരികുമാറിന് റോയല്‍ കോളജ് ഓഫ് നഴ്‌സിംഗിന്റെ (RCN) അഭിമാനകരമായ ''റൈസിംഗ് സ്റ്റാര്‍' പുരസ്കാരം ലഭിച്ചു. നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള നോര്‍ത്ത്വിക്ക് പാര്‍ക്ക് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ പ്രാക്ടീസ് എജ്യുക്കേറ്ററാണ് നിലവില്‍ നവീന്‍ ഹരികുമാര്‍. മികച്ച രോഗീ പരിചരണം, സഹപ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുന്നതിലുള്ള ശ്രദ്ധേയമായ സംഭാവനകള്‍, നൂതനമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് ഈ ഉന്നത അംഗീകാരം അദ്ദേഹത്തിന് ലഭിച്ചത്. ബ്ലാക്ക്, ഏഷ്യന്‍, മറ്റ് ന്യൂനപക്ഷ വംശീയ വിഭാഗങ്ങളില്‍പ്പെട്ട നഴ്‌സിംഗ് ജീവനക്കാരുടെ സംഭാവനകളെ ആദരിക്കുന്ന RCN ലണ്ടന്റെ ഈ പുരസ്‌കാരം, നൂതനമായ പ്രോജക്ടുകളിലൂടെയും മികച്ച രോഗീപരിചരണത്തിലൂടെയും ശ്രദ്ധേയമായ സ്വാധീനം ചെലുത്തുന്നവര്‍ക്കാണ്

More »

അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി; മലയാളി കെയര്‍ ഹോം മേധാവിക്ക് ജയില്‍ ശിക്ഷ
അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് കെയര്‍ ഹോം ജോലി നല്‍കിയ കേസുകളില്‍ മലയാളി കെയര്‍ ഹോം മേധാവിക്ക് രണ്ടര വര്‍ഷം ജയില്‍ ശിക്ഷ. 19,000 പൗണ്ട് ഈടാക്കി അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് കെയര്‍ ഹോം ജോലി തരപ്പെടുത്തി നല്‍കിയ കേസുകളിലാണ് മലയാളി കെയര്‍ ഹോം മേധാവി ബിനോയ് തോമസ്(50)നു ശിക്ഷ വിധിച്ചതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017 മുതല്‍ 2018 വരെയാണ് സൗത്ത് ഇന്ത്യയില്‍ നിന്നും എത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ബിനോയ് തോമസ് ജോലി സംഘടിപ്പിച്ച് നല്‍കിയത്. എ ക്ലാസ് കെയര്‍ റിക്രൂട്ട്‌മെന്റ് എന്ന ഇയാളുടെ കമ്പനി വഴി കെയര്‍ അസിസ്റ്റന്റുമാരായാണ് അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് എടുത്തിരുന്നത്. കടല്‍മാര്‍ഗ്ഗം യുകെയിലെത്തുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ ബെക്‌സ്ഹില്ലിലെ തോമസിന്റെ വീട്ടിലെത്തുകയും, ഇയാള്‍ ജോലി ശരിയാക്കി കൊടുക്കുകയുമാണ് ചെയ്തിരുന്നതെന്ന് ല്യൂവിസ് ക്രൗണ്‍ കോടതി

More »

ബ്രിട്ടനിലെ ഏറ്റവും സന്തോഷകരമായ സ്ഥലമായി സ്‌കിപ്‌ടണ്‍; റിച്ച്മണ്ട് അപോണ്‍ തേംസും കാംഡനും പിന്നാലെ
റൈറ്റ്‌മൂവിന്റെ 2025 ലെ 'ഹാപ്പി ആറ്റ് ഹോം' സര്‍വേയില്‍ നോര്‍ത്ത് യോര്‍ക്ക്‌ഷയറിലെ സ്‌കിപ്‌ടണ്‍ ബ്രിട്ടനിലെ ഏറ്റവും സന്തോഷകരമായ വാസസ്ഥലമായി ഒന്നാം സ്ഥാനത്ത് എത്തി. മനോഹരമായ പച്ചപ്പും, സമാധാനപരമായ ഗ്രാമീണ ജീവിതരീതിയും, സൗഹൃദപരമായ സമൂഹവും ഈ പട്ടണത്തെ മുന്നിലെത്തിച്ചതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് . റിച്ച്മണ്ട് അപോണ്‍ തേംസും, കാംഡനും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ഈ മൂന്നും പ്രദേശങ്ങളും ജീവിത ഗുണനിലവാരത്തിലും സൗകര്യങ്ങളിലും പൊതുജനങ്ങളുടെ സംതൃപ്തിയിലും മികച്ച സ്കോര്‍ നേടിയവയായിരുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്സിലെ റാങ്കിംഗില്‍ ലീമിംഗ്ടണ്‍ സ്‌പയാണ് 2025ലെ ഏറ്റവും സന്തോഷകരമായ സ്ഥലം. രണ്ടാം സ്ഥാനത്ത് എത്തിയ സ്റ്റാഫോര്‍ഡ്‌ഷയറിലെ ലിച്ച്ഫീല്‍ഡ് പൗരന്മാരുടെ ജീവിതസന്തോഷം, സാംസ്കാരിക പൈതൃകം, ലിച്ച്ഫീല്‍ഡ് കത്തീഡ്രല്‍ പോലുള്ള ആകര്‍ഷക കേന്ദ്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions