യു.കെ.വാര്‍ത്തകള്‍

തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ബ്രിട്ടനില്‍ ബുര്‍ഖ വിലക്കുമെന്ന വാഗ്ദാനവുമായി റിഫോം യുകെ
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ജയിച്ച് കയറാനുള്ള എല്ലാ അടവുകളും പയറ്റാന്‍ റിഫോം യുകെ. മറ്റ് പാര്‍ട്ടികള്‍ മാറി ചിന്തിക്കാത്ത പക്ഷം ജനം നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുമെന്നാണ് സൂചന. അധികാരം ലക്ഷ്യമിട്ടു കുടിയേറ്റ വിരുദ്ധത പറയുന്ന റിഫോം യുകെ തങ്ങളുടെ വാഗ്ദാനങ്ങള്‍ ഒരു പടി കൂടി കടന്നു പ്രഖ്യാപിക്കുന്ന തിരക്കിലാണ്. പൊതുതെരഞ്ഞെടുപ്പ് വിജയിച്ചാല്‍ ബ്രിട്ടനില്‍ ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തുമെന്ന് റിഫോം യുകെ സൂചിപ്പിച്ചിട്ടുണ്ട്. പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിര്‍ത്തലാക്കാനുള്ള പദ്ധതികളെ വ്യക്തിപരമായി പിന്തുണയ്ക്കുമെന്നാണ് റിഫോമിന്റെ ഹോം ഓഫീസ് വക്താവ് സിയാ യൂസഫ് വ്യക്തമാക്കിയത്. 'പൊതുസ്ഥലത്ത് മുഖാവരണം നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നു. ഈ നിയമം നടപ്പാക്കിയാല്‍ പലവിധത്തിലുള്ള ഗുണങ്ങളുമുണ്ട്. പ്രത്യേകിച്ച് നമ്മുടെ സമൂഹത്തിന്റെ ഭാഗമായി മാറാന്‍ ഇത് സഹായിക്കും. ആളുകളെ

More »

ആന്‍ഡ്രൂവിനെതിരെ അസാധാരണ നീക്കം; പുറത്താക്കലിന് വേണം 14 രാജ്യങ്ങളുടെ അനുമതി
ബ്രിട്ടീഷ് രാജകുടുംബത്തെയും രാഷ്ട്രീയ ഭരണ സിരാകേന്ദ്രങ്ങളേയും ഒരു പോലെ ഞെട്ടിച്ചുകൊണ്ട് ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സറെ രാജകീയ പിന്തുടര്‍ച്ചാവകാശ പട്ടികയില്‍ നിന്ന് ഔദ്യോഗികമായി നീക്കം ചെയ്യാനുള്ള നീക്കങ്ങള്‍ ലേബര്‍ സര്‍ക്കാര്‍ ശക്തമാക്കി. മോശം പെരുമാറ്റം, ലൈംഗീക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം എന്നീ ആരോപണങ്ങളില്‍ പൊലീസ് അന്വേഷണം നേരിടവേയാണ് ആന്‍ഡ്രൂവിനെ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. പ്രതിരോധ മന്ത്രി ലൂക്ക് പോളാര്‍ഡ് ആണ് ഈ നിര്‍ണ്ണായക വിവരം അറിയിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ എപ്സ്റ്റീന്‍ വിവാദത്തെ തുടര്‍ന്ന് ആന്‍ഡ്രൂവിന്റെ രാജകുമാരന്‍ എന്ന പദവിയും മറ്റ് സൈനിക ബഹുമതികളും ചാള്‍സ് രാജാവ് റദ്ദാക്കിയിരുന്നു. എങ്കിലും നിലവിലെ നിയമമനുസരിച്ച് ബ്രിട്ടീഷ് സിംഹാസനത്തിലേക്കുള്ള എട്ടാമത്തെ അവകാശിയാണ് ആന്‍ഡ്രൂ. ഈ സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ

More »

നോര്‍ത്താംപ്ടണില്‍ 20കാരന്‍ കുത്തേറ്റ് മരിച്ചു; 17കാരന്‍ ഗുരുതരാവസ്ഥയില്‍
നോര്‍ത്താംപ്ടണിലെ സ്‌കേറ്റ് പാര്‍ക്കില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ കുത്തേറ്റ് മരിച്ച 20കാരന്റെ പേരുവിവരങ്ങള്‍ പുറത്ത്. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ ഒരു കൗമാരക്കാരന്‍ അതീവ ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നോര്‍ത്താംപ്ടണിലെ ബ്രയര്‍ ഹില്‍ സ്‌കേറ്റ് പാര്‍ക്കില്‍, ഫെബ്രുവരി 18ന് ഉച്ചകഴിഞ്ഞ മൂന്നരമണിയോടെ നടന്ന ആക്രമണത്തില്‍ മേസണ്‍ മില്ലര്‍ എന്ന 20കാരനാണ് മരണമടഞ്ഞത്. സംഘര്‍ഷത്തിനിടെ രണ്ടുപേര്‍ക്ക് കുത്തേറ്റു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസ് മൂന്നേമുക്കാലോടെ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു. കഠിന ശ്രമം നടത്തിയിരുന്നെങ്കിലും മില്ലര്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണമടയുകയായിരുന്നു. അന്വേഷണത്തില്‍ ഇതുമായി ബന്ധപ്പെട്ട് നോര്‍ത്താംപ്ടണ്‍ഷയറില്‍ നിന്നും ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 14നും 17നും ഇടയില്‍ പ്രായമുള്ള നാലുപേരെ കൊലപാതക കുറ്റത്തിനാണ്

More »

യുകെയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള വായ്പ നിയമങ്ങള്‍ ഈ വര്‍ഷം മാറും; ട്യൂഷന്‍ ഫീസിലും തിരിച്ചടവ് വ്യവസ്ഥകളിലും മാറ്റങ്ങള്‍
യുകെയിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്റ്റുഡന്റ് ലോണ്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്. നിലവിലെ വായ്പാ തിരിച്ചടവ് രീതികള്‍ നീതിയുക്തവും യുക്തിസഹവും ആണെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് അവകാശപ്പെടുമ്പോള്‍, ഇത് ധാര്‍മ്മികമായി ശരിയല്ലെന്ന കടുത്ത വിമര്‍ശനവുമായി ധനകാര്യ വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. 2026 മുതല്‍ ട്യൂഷന്‍ ഫീസിലും തിരിച്ചടവ് വ്യവസ്ഥകളിലും വരാനിരിക്കുന്ന മാറ്റങ്ങള്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു. യുകെയില്‍ സ്റ്റുഡന്റ് ലോണ്‍ പ്രധാനമായും രണ്ട് ഭാഗങ്ങളായാണ് ലഭിക്കുന്നത്. പഠിക്കുന്ന കോഴ്സിന്റെ വാര്‍ഷിക ഫീസ് അടയ്ക്കാന്‍ ട്യൂഷന്‍ ഫീ ലോണ്‍ നേരിട്ട് സര്‍വകലാശാലയ്ക്കാണ് നല്‍കുന്നത്, മെയിന്റനന്‍സ് ലോണ്‍, താമസം, ഭക്ഷണം, പുസ്തകങ്ങള്‍ തുടങ്ങിയ ചെലവുകള്‍ക്കായി നല്‍കുന്നത് വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് വരുന്നത്. ഇംഗ്ലണ്ടിലും

More »

വെസ് സ്ട്രീറ്റിംഗിനെ ഒഴിവാക്കി ആഞ്ചെല റെയ്‌നറെ തിരിച്ചെത്തിക്കാന്‍ സ്റ്റാര്‍മറുടെ നീക്കം
തന്റെ കസേര ലക്ഷ്യമിട്ടവരെ വീഴ്താനുള്ള നീക്കങ്ങള്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സജീവമാക്കിയതായി മാധ്യമങ്ങള്‍. നേതൃപദവി ആഗ്രഹിക്കുന്ന ലേബര്‍ മന്ത്രിമാരെയും, എംപിമാരെയും ഒതുക്കാനാണ് സ്റ്റാര്‍മര്‍ ലക്ഷ്യമിടുന്നത് എന്നാണ് ആരോപണം. ഇതിന്റെ ഭാഗമായുള്ള പട്ടികയില്‍ ആദ്യത്തെ പേര് ഹെല്‍ത്ത് സെക്രട്ടറി കീര്‍ സ്റ്റാര്‍മറുടേതാണെന്നാണ് റിപ്പോര്‍ട്ട്. വെസ് സ്ട്രീറ്റിംഗിനെ പുറത്താക്കാന്‍ പ്രധാനമന്ത്രി പദ്ധതിയിടുന്നുവെന്നാണ് ആരോപണം. ഹെല്‍ത്ത് സെക്രട്ടറിയെ പുറത്താക്കുന്നതിനൊപ്പം മുന്‍ ഉപ പ്രധാനമന്ത്രി ആഞ്ചെല റെയ്‌നറെ തിരിച്ചെത്തിക്കാനും സ്റ്റാര്‍മര്‍ ആലോചിക്കുന്നുവെന്നാണ് വിവരം. ഇവരും നേതൃപദവിക്കായി ശ്രമിക്കുന്നുവെന്ന വാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഈ നീക്കം. വ്യാഴാഴ്ച ഗോര്‍ടണ്‍ & ഡെന്റണ്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കവെയാണ് അണിയറ നീക്കങ്ങള്‍ പുറത്തുവരുന്നത്. തനിക്കെതിരെ

More »

അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തിന് നൊമ്പരമായി നഴ്സ് നിമ്മി ജോയിയുടെ വിയോഗം
ഡബ്ലിന്‍ സെന്റ് ജെയിംസ് ആശുപത്രിയിലെ നഴ്‌സും അയര്‍ലന്‍ഡിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന നഴ്സ് നിമ്മി ജോയിയുടെ (34) അകാല വിയോഗത്തില്‍ മലയാളി സമൂഹം ഒന്നടങ്കം വേദനയില്‍ . സഹൃദയത്വവും സേവന മനോഭാവവും കൊണ്ട് എല്ലാവരുടെയും പ്രിയങ്കരിയായിരുന്ന നിമ്മി, ചികിത്സയിലിരിക്കെ ഇന്ത്യയില്‍ വെച്ചാണ് അന്തരിച്ചത്. ഡബ്ലിന്‍ സെന്റ് ജെയിംസ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന നിമ്മി, അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിന് ഏറെ പരിചിതയായിരുന്നു. വിവിധ സാംസ്‌കാരിക, സാമൂഹിക, ആത്മീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അവര്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതാ വിഭാഗത്തിന്റെ മുന്നണി പോരാളികൂടിയായിരുന്നു. നിമ്മിയുടെ വിയോഗം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരിക്കലും നികത്താനാകാത്ത നഷ്ടമാണ്. ഏതാനും മാസങ്ങളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് (ശ്വാസകോശ ഫൈബ്രോസിസ്)

More »

യുകെയിലെ ആദ്യകാല മലയാളി വൈദികന്‍ ഫാ. ജോസഫ് നരിക്കുഴി നിര്യാതനായി
യുകെയിലെ ആദ്യകാല മലയാളി വൈദികന്‍ ഫാ. ജോസഫ് നരിക്കുഴി(86) ബര്‍മിംഗ്ഹാമില്‍ നിര്യാതനായി. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. ബര്‍മിംഗ്ഹാമിലെ വൈദിക മന്ദിരത്തില്‍ വച്ചായിരുന്നു അന്ത്യം. ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് രണ്ടാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് സംസ്കരിക്കും. ആദ്യകാലങ്ങളില്‍ യുകെയുടെ പല ഭാഗങ്ങളിലും മലയാളം വി. കുര്‍ബ്ബാന അര്‍പ്പിച്ചിരുന്ന അപൂര്‍വ്വം വൈദികരില്‍ ഒരാളായിരുന്നു നരിക്കുഴിയച്ചന്‍. റായ്പൂര്‍ മിഷന്‍ രൂപതാംഗമായിരുന്ന അച്ചന്‍ കോട്ടയം ജില്ലയിലെ ഏന്തയാര്‍ സ്വദേശിയാണ്. 2004 മുതല്‍ വൂസ്റ്ററിലെ പള്ളിയില്‍ സ്ഥിരമായി മലയാളം കുര്‍ബാന അര്‍പ്പിച്ചിരുന്ന ഫാ. ജോസഫ് നരിക്കുഴി 2015 മുതല്‍ മാസ് സെന്ററിന്റെ ചുമതലക്കാരനായും പ്രവര്‍ത്തിച്ചു. സീറോ മലബാര്‍ ചര്‍ച്ച് രൂപത സ്ഥാപിക്കപ്പെടുന്നതിനുമുമ്പ് തന്നെ യുകെയിലെ

More »

ഇറാനെ ആക്രമിക്കാന്‍ യുഎസിന് വ്യോമതാവളങ്ങള്‍ അനുവദിക്കാതെ യുകെ
ലണ്ടന്‍ : ഇറാനെതിരെ നടത്താനിരിക്കുന്ന ആക്രമണങ്ങള്‍ക്കായി ബ്രിട്ടീഷ് വ്യോമതാവളങ്ങള്‍ ഉപയോഗിക്കാനുള്ള യുഎസിന്റെ ആവശ്യം യുകെ തള്ളി. ഇറാനെതിരെയുള്ള ആക്രമണത്തിന് സര്‍വസന്നാഹങ്ങളുമായി മുന്നേറുന്ന യുഎസിന് തിരിച്ചടിയായാണ് ബ്രിട്ടന്റെ നിലപാട്. സ്വിന്‍ഡന്‍ സമീപമുള്ള ആര്‍എഎഫ് ഫെയര്‍ഫോര്‍ഡില്‍ നിന്നുള്ള ദീര്‍ഘദൂര ബോംബാക്രമണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കെയ്ര്‍ സ്റ്റാര്‍മര്‍ ഭരണകൂടം വിസമ്മതിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന മുന്‍കരുതല്‍ ആക്രമണങ്ങളില്‍ പങ്കെടുക്കുന്നത് യുകെയ്ക്ക് അംഗീകരിക്കാനാകില്ലെന്നതാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. പശ്ചിമേഷ്യയില്‍ യുഎസ് സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയും ഇറാനെതിരെ അടിയന്തര പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ചാഗോസ് ദ്വീപുകളിലെ ഡീഗോ ഗാര്‍ഷ്യയിലെ സംയുക്ത സൈനികത്താവളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകളുമായി ഇപ്പോഴത്തെ

More »

ഏപ്രിലില്‍ എനര്‍ജി ബില്ലുകളില്‍ 200 പൗണ്ടിന്റെ കുറവ് വരും; ഓഫ്‌ജെമിന്റെ പുതിയ എനര്‍ജി പ്രൈസ് ക്യാപ്പ് പ്രഖ്യാപനം ബുധനാഴ്ച
ഏപ്രില്‍ മാസത്തില്‍ ബ്രിട്ടനിലെ എനര്‍ജി ബില്ലുകളില്‍ കുറവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഏഴ് മില്ല്യണ്‍ കുടുംബങ്ങളുടെ ബില്ലുകളില്‍ നിന്നും 200 പൗണ്ട് വരെ കുറയാമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ബുധനാഴ്ച ഓഫ്‌ജെം എനര്‍ജി പ്രൈസ് ക്യാപ്പ് പ്രഖ്യാപിക്കാന്‍ ഇരിക്കവെയാണ് ഈ പ്രവചനങ്ങള്‍. ശരാശരി ബില്ലുകളില്‍ നിന്നും ഏപ്രില്‍ മുതല്‍ 117 പൗണ്ട് കുറവ് പ്രതീക്ഷിക്കാമെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ് പ്രവചിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫിലുള്ള വീടുകളില്‍ ഗ്യാസിനും, വൈദ്യുതിക്കും യൂണിറ്റിന് ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന നിരക്കിന്റെ പരിധിയാണ് പ്രൈസ് ക്യാപ്പ്. 19 മില്ല്യണ്‍ കുടുംബങ്ങള്‍ ഈ താരിഫിലുണ്ട്. ഗവണ്‍മെന്റിന്റെ എനര്‍ജി ബില്‍ ഡിസ്‌കൗണ്ടാണ് ഈ താഴ്ചയ്ക്ക് കാരണമാകുന്നത്. കുടുംബങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ബില്ലുകളില്‍ ഒന്ന് കുറയ്ക്കാനായി അടുത്ത മൂന്ന് വര്‍ഷത്തില്‍ 6.9 ബില്ല്യണ്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions