Don't Miss

പ്രവാസികള്‍ക്ക് ഇരുട്ടടി; വിമാനയാത്ര പൊള്ളിക്കും
പ്രവാസി യാത്രക്കാര്‍ക്ക് ഇരുട്ടടിയായി വിമാന ഇന്ധന നിരക്ക് കുതിച്ചുയരുന്നു. അവധിക്കാല യാത്രയ്ക്കും നാട്ടില്‍ പോകാന്‍ ഒരുങ്ങുന്നവര്‍ക്കും കനത്ത ആഘാതമാവും ഇത്. ടിക്കറ്റിന് ഇനി വലിയ വലിയ നല്‍കേണ്ടിവരും . വിമാന ഇന്ധന വിലയില്‍ 3.22 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം 9ാം തവണയാണ് ഇന്ധന വില ഉയരുന്നത്. ഇതോടെ നാട്ടിലേക്ക് ഫാമിലിയായി പോയി പോയിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റ് നിരയ്ക്ക് വലിയ ബാധ്യതയാകും. ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില കിലോ ലിറ്ററിന് 3649.13 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഏവിയേഷന്‍ ഇന്ധന വില ഉയര്‍ന്നതോടെ യാത്രാ നിരക്ക് വലിയ രീതിയില്‍ ഉയരും. മാര്‍ച്ചില്‍ 18.3 ശതമാനം വര്‍ദ്ധനവാണ് ഇന്ധന വിലയിലുണ്ടായത്. ശേഷം ഏപ്രില്‍ 1 ന് രണ്ടു ശതമാനവും ഏപ്രില്‍ 16ന് 0.2 ശതമാനവും വര്‍ദ്ധിച്ചു. ഇത് ഇനിയും ഉയരും. റഷ്യ -യുക്രെയ്ന്‍ യുദ്ധത്തോടെ ഇന്ധന വില ഉയരുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍

More »

കൊയിലാണ്ടിയില്‍ യുവതിയുടെ മരണത്തിന് പിന്നില്‍ ഓണ്‍ലൈന്‍ റമ്മി
ഓണ്‍ലൈന്‍ ഗെയിമുകള്‍ ഒരുക്കുന്ന ചതിക്കുഴികളില്‍ വീണു ജീവന്‍ പൊലിയുന്നവരുടെയും പണം നഷ്ടപ്പെടുന്നവരുടെയും എണ്ണം അനുദിനം കൂടിവരുകയാണ്. ഏറ്റവും ഒടുവില്‍ കോഴിക്കോട് കൊയിലാണ്ടി ചേലിയയില്‍ ബിജിഷ എന്ന യുവതിയുടെ മരണത്തിനു പിന്നില്‍ ഓണ്‍ലൈന്‍ റമ്മി കളിയില്‍ പണം നഷ്ടപ്പെട്ടതാണെന്ന് പോലീസ് കണ്ടെത്തല്‍ വന്നിരിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വീട്ടുകാര്‍ വിവാഹത്തിനായി കരുതിയിരുന്ന സ്വര്‍ണം അടക്കം പണയംവച്ചതായും അന്വേഷണസംഘം കണ്ടെത്തി. ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന കമ്പനികളില്‍നിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയവര്‍ ബിജിഷയുടെ സുഹൃത്തുക്കള്‍ക്കടക്കം സന്ദേശങ്ങള്‍ അയച്ചിരുന്നു. വായ്പ തിരിച്ചടക്കാത്ത

More »

പിള്ളയുടെ കോടികളുടെ സ്വത്ത്: മൂന്നിലൊന്ന് ഭാഗം വേണമെന്ന് മൂത്തമകള്‍
കൊല്ലം : ഗണേഷ് കുമാറിന് ഇക്കുറിമന്ത്രിക്കസേര നഷ്ടപ്പെടുത്തിയ, മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ കോടികളുടെ സ്വത്ത് സംബന്ധമായ തര്‍ക്കം പരിഹരിക്കാന്‍ കോടതി നിര്‍ദേശപ്രകാരം നടന്ന മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ കൊട്ടാരക്കര സബ് കോടതി കേസില്‍ വിശദമായ വാദം കേള്‍ക്കും. ബാലകൃഷ്ണപ്പിള്ളയുടെ പേരിലുള്ള വസ്തുവകകളുടെ മൂന്നിലൊന്ന് ഭാഗം വേണമെന്നാണ് മൂത്തമകള്‍ ഉഷ മോഹന്‍ദാസിന്റെ ആവശ്യം. സഹോദരങ്ങളായ ബിന്ദു ബാലകൃഷ്ണന്‍, കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. ഏപ്രില്‍ ആറിന് നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഉഷ തന്റെ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടി പറയാന്‍ ഗണേഷ്‌കുമാര്‍ സമയം ചോദിച്ചിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയില്‍ വിട്ടുവീഴ്ചക്ക് ഗണേഷ്‌കുമാര്‍ തയ്യാറായില്ല. പിതാവിന്റെ പേരില്‍ വ്യാജവില്‍പത്രം തയ്യാറാക്കിയെന്ന ഹര്‍ജിയുമായാണ് ഉഷ കോടതിയിലെത്തിയത്.

More »

കേരളത്തിന്റെ ആരോഗ്യശീലങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതികളുമായി കെയര്‍ ഇന്‍സ്പയര്‍
ഗുണമേന്മ ഉള്ള ചികിത്സ എന്നത് ഏതൊരു ഇന്ത്യന്‍ പൗരന്റെയും മൗലിക ആവശ്യങ്ങളില്‍ ഒന്നാണ്. അതിനാല്‍ ഗുണമേന്മ ഉള്ള ചികിത്സ ഓരോരുത്തര്‍ക്കും ഉറപ്പ് വരുത്തുക എന്നത് ഓരോ സംസ്ഥാനങ്ങളുടെയും പ്രഥമ കര്‍ത്തവ്യമാണ്. ഈ കാര്യത്തില്‍ നമ്മുടെ കൊച്ചു കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണ്. നീതി അയോഗ് പുറത്ത് വിട്ട നാലാം പദ്ധതി പ്രകാരം ആരോഗ്യരംഗത്തെ മൊത്തത്തില്‍ ഉള്ള പ്രകടനത്തില്‍ കേരളമാണ് ഏറ്റവും മുന്നിട്ട് നില്‍ക്കുന്നത്, കേരളത്തിന്റെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചത് മലയാളി എന്ന നിലക്ക് നമുക്കേവര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നു. കാലാനുസൃതമായ മാറ്റത്തിലൂടെ മാത്രമേ സമഗ്ര പുരോഗമനം സാധ്യമാവുകയുളളു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കേരളം. 'വീട്ടില്‍ ഒരു ആശുപത്രി' എന്ന പുതുമയുള്ള പദ്ധതിയുമായി രംഗപ്രവേശനം ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെയര്‍

More »

ഒമ്പതു ഭാര്യമാരില്‍ ഒരാള്‍ ഡിവോഴ്‌സ് ചെയ്തു, പകരം രണ്ടു പേരെ വിവാഹം കഴിക്കാന്‍ യുവാവ്
ഒമ്പത് യുവതികളെ വിവാഹം ചെയ്ത് വാര്‍ത്തകളിലിടം നേടിയ ബ്രസീലിയന്‍ മോഡല്‍ ആര്‍തര്‍ ഒ ഉര്‍സോ ഒരു പങ്കാളിയെ ഡിവോഴ്‌സ് ചെയ്തു. പകരം രണ്ടു പേരെ കെട്ടി കുറവ് നികത്താനാണ് ഉര്‍സോയുടെ തീരുമാനം. ആരെയും പ്രണയിക്കാനുള്ള സ്വാതന്ത്ര്യം ആഘോഷിക്കാന്‍ എന്ന നിലയ്ക്കായിരുന്നു ആര്‍തറിന്റെ വിവാഹങ്ങള്‍. ഒമ്പത് പേരില്‍ ഒരാള്‍ ആര്‍തറെ ഡിവോഴ്‌സ് ചെയ്തിരിക്കുകയാണ്. അഗത എന്ന യുവതിയാണ് ബന്ധം അവസാനിപ്പിച്ചത്. ഒരു പങ്കാളിക്കൊപ്പമുള്ള ജീവിതമാണ് നല്ലതെന്ന തോന്നലാണ് അഗത വേര്‍പിരിയാന്‍ കാരണമെന്നാണ് ആര്‍തര്‍ അറിയിച്ചിരിക്കുന്നത്. ഈ തീരുമാനം വിഷമിപ്പിക്കുകയും അതിലേറെ ആശ്ചര്യപ്പെടുത്തുകയും ചെയ്‌തെന്ന് ആര്‍തര്‍ വാര്‍ത്താ ഏജന്‍സിയായ ജാം പ്രസ്സിനോട് പ്രതികരിച്ചു.'അഗതയ്ക്ക് എന്നെ ഒറ്റയ്ക്ക് വേണം. അതിലര്‍ഥമില്ല. പങ്ക് വയ്ക്കലാണ് വേണ്ടത്. അഗതയുടെ തീരുമാനം തെറ്റാണെന്ന് മറ്റ് ഭാര്യമാരും സമ്മതിക്കുന്നുണ്ട്. അവള്‍ ഞാനുമായുള്ള വിവാഹം ഒരു

More »

വിറങ്ങലിച്ചു ലോകം: യുക്രൈന്‍ തെരുവുകളില്‍ റഷ്യന്‍ സേനയുടെ നരനായാട്ട്
രണ്ടു മാസം യുദ്ധം ചെയ്തിട്ടും യുക്രൈനില്‍ വിജയം കണ്ടെത്താനാവാതെ പോയതിന്റെ പക ജനത്തോടു തീര്‍ത്തു റഷ്യന്‍ സേന. വിജയം കണ്ടെത്താനാകാതെ പിന്തിരിയുന്ന റഷ്യന്‍ സൈന്യം തെരുവില്‍ ആളുകളെ പൈശാചികമായി കൊന്നു തള്ളുകയാണെന്നു പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുടിന്റെ സൈനികര്‍ കുട്ടികളെ കൊല്ലുകയും, കൂട്ടബലാത്സംഗങ്ങള്‍ നടത്തുകയും, ആളുകളെ കൂട്ടമായി കൊല്ലുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിന്നില്‍ നിന്നും കൈകള്‍ കെട്ടിയിട്ടാണ് പല സാധാരണക്കാരെയും വധിച്ചിരിക്കുന്നത്. കീവിന് സമീപത്തെ ബുച്ചാ പട്ടണത്തിലാണ് ഈ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്. കീവിന് സമീപമുള്ള പട്ടണങ്ങളില്‍ 410 മൃതദേഹങ്ങള്‍ കണ്ടുകിട്ടിയതായി യുക്രെയിന്‍ പ്രോസിക്യുട്ടര്‍മാര്‍ പറയുന്നു. പലവിധ പീഡനങ്ങള്‍ക്കും ഇരയായിട്ടും, ഇനിയും ജീവന്‍ പോകാത്തവരില്‍ പലര്‍ക്കും പക്ഷെ സംസാരിക്കാന്‍ പോലുമാകാത്ത അവസ്ഥയാണ്. കീവ്

More »

കാല്‍ക്കാശിനു ഗതിയില്ലെങ്കിലും പൊടിപൊടിച്ചു പണിമുടക്കാഘോഷം
നിത്യച്ചെലവിനു പോലും കടമെടുക്കുന്ന ഒരു സംസ്ഥാനം, എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും അണിനിരത്തി 48 മണിക്കൂര്‍ പണിമുടക്കാഘോഷം പൊടിപൊടിക്കുന്നതാണ് കേരളത്തില്‍ കണ്ടത്. അഖിലേന്ത്യാ പണിമുടക്കെന്നായിരുന്നു പറച്ചിലെങ്കിലും പതിവുപോലെ കാര്യമായി പണിമുടക്കിച്ചത് കേരളത്തില്‍ മാത്രമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ശക്തരായ വിമര്‍ശകരായിരുന്നിട്ടും തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബലപ്രയോഗമോ ഭീഷണിയോ ചെലുത്താതെ തൊഴിലാളികളെയും സ്ഥാപനങ്ങളെയും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു. എന്നാല്‍ കേരളത്തില്‍ അതായിരുന്നില്ല സ്ഥിതി. ഇവിടെ പണിമുടക്കെന്നാല്‍ ബന്ദാണ്. അത്യാവശ്യത്തിനു വഴില്‍ ഇറങ്ങുന്നവരെ ഓടിച്ചും നിത്യച്ചെലവിനു ബുദ്ധിമുട്ടുന്ന ചെറുകിട കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയും വാഹനങ്ങള്‍ തടഞ്ഞും യൂണിയന്‍ ലേബലില്‍ ഗുണ്ടായിസം നടത്തുന്നു. ഇതൊക്കെ ടിവിയില്‍ കണ്ടു പണിമുടക്ക് ദിവസവും ശമ്പളത്തോടെ അവധി ആഘോഷിക്കുകയാണ് ലക്ഷക്കണക്കിന്

More »

ശ്രീലങ്ക അരക്ഷിതാവസ്ഥയില്‍; ഒരു കപ്പ് ചായയ്ക്ക് 100 രൂപ, ഡോളറിന് 275 രൂപ
കൊളംബോ : ശ്രീലങ്കയില്‍ വിലക്കയറ്റംവും കറന്‍സി വിലയിടിവും അതി രൂക്ഷമായി. 25.7 ശതമാനമാണ് വിലക്കയറ്റം. ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയര്‍ന്നു. തെരുവില്‍ പെട്രോളിനും മണ്ണെണ്ണയ്ക്കുമായി മണിക്കൂറോളം ക്യൂവില്‍ നിന്ന രണ്ട് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. എഴുപത്തിയൊന്നുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും എഴുപത്തിരണ്ടു വയസുള്ളയാളുമാണ് മരിച്ചത്. നാല് മണിക്കൂറോളമാണ് വയോധികര്‍ ക്യൂവില്‍ നിന്നത്.രാജ്യത്തെ ഇന്ധം കുതിച്ച് റെക്കോര്‍ഡ് തലത്തില്‍ എത്തിയിരിക്കുകയാണ്. പെട്രോളിനുവേണ്ടി നാല് ആഴ്ചകളോളം ജനങ്ങള്‍ പമ്പുകളില്‍ ക്യൂ നില്‍ക്കുകയാണ്. ഇന്ധന റിഫൈനറിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ശ്രീലങ്ക റദ്ദാക്കിയിരിക്കുകയാണ്. ക്രൂഡോയില്‍ സ്‌റ്റോക്ക് തീര്‍ന്നതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചതെന്ന് പെട്രോളിയം തൊഴിലാളികളുടെ യൂണിയന്‍ അധ്യക്ഷന്‍ അശോക രണ്‍വാല പറഞ്ഞു. രാജ്യത്ത് ഇപ്പോള്‍

More »

മകനെയും കുടുംബത്തെയും ചുട്ടെരിച്ചിട്ടും പൊലീസ് കസ്‌റ്റഡിയില്‍ കൂസാതെ ഹമീദ്
തൊടുപുഴ : ചീനിക്കുഴിയില്‍ ഉറങ്ങിക്കിടന്ന സ്വന്തം മകനെയും കുടുംബത്തെയും മുറിപൂട്ടി പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായിട്ടും കൂസാതെ പ്രതി ഹമീദ്. ഹമീദാണ് മകന്‍ അബ്ദുള്‍ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍, അഫ്‌സാന എന്നിവരെ വീടിന് തീയിട്ട് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന വീട്ടില്‍ ശനിയാഴ്ച വൈകിട്ടോടെ പോലീസ് സംഘം പ്രതിയുമായി തെളിവെടുപ്പിന് എത്തി. പ്രതിക്കു വധ ശിക്ഷ കൊടുക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാരില്‍നിന്ന് ആക്രോശവും പ്രതിഷേധവും ഉണ്ടായി. എന്നാല്‍ കുലുക്കമൊന്നുമില്ലാതെയായിരുന്നു 79 കാരനായ ഹമീദിന്റെ നില്‍പ്പ്. തനിക്ക് ഇനിയും ജീവിക്കേണ്ടെയെന്നായിരുന്നു പ്രതിയുടെ ചോദ്യം. ഇഷ്‌ടഭക്ഷണം തരണമെന്ന് പൊലീസിനോട് ഹമീദ് ആവശ്യപ്പെട്ടു. എന്നും കഴിക്കാന്‍ മീനും മാംസാഹാരവും നല്‍കണമെന്നാണ് ഹമീദ് പൊലീസിനോട് ആവശ്യപ്പെട്ടത്. സ്വത്ത് തര്‍ക്കത്തിന് പുറമേ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions