നാട്ടുവാര്‍ത്തകള്‍

എച്ച്എംപിവി വൈറസ്: 'മരുന്നുകള്‍ കരുതണം, ഐസൊലേഷന്‍ സജ്ജമാക്കണം'; ഡല്‍ഹി ആരോഗ്യ വകുപ്പ്

രാജ്യത്ത് ആദ്യ ഹ്യൂമന്‍ മെറ്റാപ് ന്യൂമോ വൈറസ് ബെംഗളൂരുവില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എച്ച്എംപിവിയെ നേരിടാന്‍ തയ്യാറെടുത്ത് ഡല്‍ഹി സര്‍ക്കാര്‍. മരുന്നുകള്‍ കരുതണമെന്നും ഐസൊലേഷന്‍ സജ്ജമാക്കണമെന്നും ആരോഗ്യ വകുപ്പ് ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഐസൊലേഷന്‍ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

എച്ച്എംപിവി കൂടാതെ മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളെ നേരിടാന്‍ തയ്യാറാകണമെന്നും ആശുപത്രികള്‍ക്ക് നിര്‍ദ്ദേശമുണ്ട്. സീരിയസ് അക്യൂട്ട് റെസ്പിറേറ്ററി ഇന്‍ഫെക്ഷന്‍, ലാബ് സ്ഥിരീകരിച്ച ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആരെങ്കിലും ചികിത്സ തേടിയാല്‍ ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ പ്ലാറ്റ്ഫോം (ഐഎച്ച്‌ഐപി) പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതിന് പുറമെ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.

പാരസെറ്റമോള്‍, ആന്റി ഹിസ്റ്റാമൈന്‍സ്, ബ്രോങ്കോഡിലേറ്ററുകള്‍, കഫ് സിറപ്പുകള്‍ തുടങ്ങിയ മരുന്നുകളും ഓക്സിജനും നേരിയ തോതിലുള്ള രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള മരുന്നുകളും കരുതിവെക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. സംശയാസ്പദമായ കേസുകളില്‍ മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് ഐസൊലേഷന്‍ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണം.

ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം , നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ , ലോകാരോഗ്യ സംഘടന എന്നിവയില്‍ നിന്നുള്ള അപ്ഡേറ്റുകള്‍ പ്രകാരം 2025 ജനുവരി 2 വരെ ഇന്ത്യയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഡല്‍ഹിയിലെ ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥ ഡോ.വന്ദന ബഗ്ഗ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായി ഉന്നതതല യോഗം വിളിച്ചു.

അതേസമയം ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) സ്ഥിരീകരിച്ച രണ്ട് കേസുകള്‍ക്കും അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ല. 3 മാസം പ്രായമുള്ള പെണ്‍കുട്ടിക്കും 8 മാസം പ്രായമുള്ള ആണ്‍കുട്ടിക്കുമാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ലാബ് പരിശോധനയിലാണ് രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. വിദേശ യാത്ര പശ്ചാത്തലം ഇല്ലാത്തത്‌കൊണ്ട് തന്നെ രോഗം എവിടെ നിന്നാണ് വന്നതെന്ന് പരിശോധിക്കുകയാണ് ആരോഗ്യവകുപ്പ്. നിലവില്‍ കുട്ടികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ചൈനീസ് വേരിയന്റ് തന്നെയാണോ എന്നതില്‍ സ്ഥിരീകരണമില്ല.

  • പടക്കദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം സഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി
  • കാസര്‍ഗോഡ് പോക്സോ പ്രതിയായ പതിനേഴുകാരനെ 36 കാരി പീഡിപ്പിച്ചതായി പരാതി
  • ഒരു പകലിനിടെ പീഡനങ്ങള്‍; ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 19കാരന്‍ കൊടും കുറ്റവാളി
  • പൂരം ഒരുക്കത്തിനിടെ വെടിക്കെട്ട് ദുരന്തം; 14 മരണം
  • യുകെയില്‍ വില്‍പ്പനയ്ക്ക് വെച്ച വീടുകളുടെ എണ്ണം 11 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
  • വാല്‍പ്പാറ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആര്‍ടിഒ; അമിത ബ്രേക്ക് ഉപയോഗം അപകടത്തിലേക്ക് നയിച്ചു
  • തമിഴ്നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്ഫോടനം; മരണം 24 ആയി
  • വാല്‍പ്പാറ ദുരന്തം: അധ്യാപകര്‍ക്ക് കണ്ണീരോടെ വിട; സ്കൂളില്‍ പൊതുദര്‍ശനം
  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions