നാട്ടുവാര്‍ത്തകള്‍

'ഇന്ത്യന്‍ ചാമ്പ്യന്‍സ് ട്രോഫി'

ദുബായ്: പാകിസ്ഥാന്‍ മൂന്നു പതിറ്റാണ്ടിനു ശേഷം ആതിഥേയത്വം വഹിച്ച ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഇന്ത്യ ദുബായിലേക്ക് 'ഹൈജാക്ക്' ചെയ്തു കിരീടം ചൂടി. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിനു തോല്‍പ്പിച്ച് രോഹിതും കൂട്ടരും മൂന്നാംതവണ രാജ്യത്തിന് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് കിരീടം സമ്മാനിച്ചു. ആവേശം നിറഞ്ഞ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റിന് 251 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ കളി തീരാന്‍ ഒരോവര്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ഒരു വ്യാഴവട്ടത്തിനുശേഷം ഇന്ത്യ ഒരു ഐ.സി.സി. ഏകദിന ചാമ്പ്യന്‍ഷിപ്പ് നേടുന്നുവെന്ന സന്തോഷവുമുണ്ട്. തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതിയോടെ രോഹിത് ശര്‍മയ്ക്കും ഇത് അഭിമാന നേട്ടം. കളിയിലെ താരവും രോഹിതാണ്. ന്യൂസിലന്‍ഡ് യുവതാരം രചിന്‍ രവീന്ദ്രയാണ് ടൂര്‍ണമെന്റിലെ താരം.

ന്യൂസിലന്‍ഡ് ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തെ അതിജീവിച്ചാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ കിരീടം പിടിച്ചെടുത്തത്. ലോകേഷ് രാഹുലും (33 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 34) രവീന്ദ്ര ജഡേജയും (ആറ് പന്തില്‍ ഒന്‍പത്) ചേര്‍ന്നാണ് ഇന്ത്യയെ ജയത്തിലേക്കു നയിച്ചത്. നായകനും ഓപ്പണറുമായ രോഹിത് ശര്‍മ (83 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറുമടക്കം 76), ശ്രേയസ് അയ്യര്‍ (62 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം 48), ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ (50 പന്തില്‍ ഒരു സിക്‌സറടക്കം 31), അക്ഷര്‍ പട്ടേല്‍ (40 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 29), ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 18) എന്നിവര്‍ പിന്തുടര്‍ന്നുള്ള ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യക്കു തുണയായി.

ഗില്ലും രോഹിത് ശര്‍മയും അടുത്തടുത്തു പുറത്തായതും മുന്‍ നായകന്‍ വിരാട് കോഹ്‌ലി (ഒന്ന്) നിരാശപ്പെടുത്തിയതും ഇന്ത്യന്‍ ആരാധകരെ സമ്മര്‍ദത്തിലാക്കി. ശ്രേയസ് അയ്യര്‍ അക്ഷര്‍ പട്ടേലുമായി കൂട്ടുചേര്‍ന്നതോടെയാണ് ഇന്ത്യ മത്സരത്തിലേയ്ക്ക് തിരിച്ചുവന്നത്.

ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റനര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. സ്പിന്നര്‍മാര്‍ക്കു മുന്നില്‍ പതറിയ ന്യൂസിലന്‍ഡിനെ ഡാരില്‍ മിച്ചല്‍ (101 പന്തില്‍ 63), മൈക്കിള്‍ ബ്രേസ്‌വെല്‍ (40 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 53) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണു 250 കടത്തിയത്.

വില്‍ യങും (23 പന്തില്‍ 15) റാചിന്‍ രവീന്ദ്രയും (29 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 37) ന്യൂസിലന്‍ഡിന് മികച്ച തുടക്കം നല്‍കി. ഓപ്പണിങ് വിക്കറ്റ് 57 റണ്ണെടുത്തു. പേസര്‍മാരായ മുഹമ്മദ് ഷമിയെയും ഹാര്‍ദിക് പാണ്ഡ്യയെയും അവര്‍ പ്രഹരിച്ചങ്കിലും സ്പിന്നര്‍മാര്‍ കളംപിടിച്ചതോടെ സ്‌കോര്‍ താഴ്ന്നു.



  • ഒറ്റപ്പാലത്ത് യുഡിഎഫ് ലേബലില്‍ കളത്തിലിറങ്ങാന്‍ പി കെ ശശി; കോണ്‍ഗ്രസില്‍ ഭിന്നത
  • ഇന്ത്യയുടെ ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയുടെ 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിതരണം
  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions