ബിസിനസ്‌

രൂപയ്‌ക്കെതിരെ പൗണ്ടിന്റെ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു; നേട്ടം കൊയ്ത് പ്രവാസികള്‍
ലണ്ടന്‍ : ബ്രിട്ടീഷ് പൗണ്ട് രൂപയ്ക്കും ഡോളറിനുമെതിരെ കരുത്തോടെ മുന്നോട്ട്. പൗണ്ടും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഓരോ ദിവസവും. ഒരു പൗണ്ടിന്റെ ഇന്ത്യന്‍ മൂല്യം വീണ്ടും 116 രൂപ പിന്നിട്ടു. ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ക്ക് വര്‍ധന വലിയ നേട്ടമാകും. എന്നാല്‍ പൗണ്ടിന്റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റ് യുകെയില്‍ പണം എത്തിക്കാന്‍ പദ്ധതി ഇടുന്നവര്‍ക്ക് തിരിച്ചടിയാകും. കൂടാതെ ഫീസടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും വലിയ തിരിച്ചടിയാണ്. 2023 മാര്‍ച്ചില്‍ ഒരു പൗണ്ടിന്റെ മൂല്യം 97 ഇന്ത്യന്‍ രൂപയായി കുറഞ്ഞിരുന്നു. ഏപ്രിലില്‍ പക്ഷേ വിനിമയ മൂല്യം 100 കടന്നു. 2024 ഓഗസ്റ്റില്‍ 110 രൂപയിലെത്തി. ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ 116.34 ആയി വരെ വിനിമയ മൂല്യം ഉയര്‍ന്നത്. യൂറോയ്ക്കെതിരെ 1.18 ആയി ആണ് വിനിമയ നിരക്ക്. യുകെയില്‍ എത്തി ഒന്നും രണ്ടും വര്‍ഷം

More »

മെയ് മാസത്തില്‍ യുകെ പണപ്പെരുപ്പം കുറയുമെന്ന് വിലയിരുത്തല്‍; ആശ്വാസം
ലണ്ടന്‍ : ഉയര്‍ന്നുകൊണ്ടിരുന്ന യുകെ പണപ്പെരുപ്പം മെയ് മാസത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുമെന്ന് വ്യാഴാഴ്ച നടന്ന സിറ്റി/യൂഗോവ് സര്‍വേ വ്യക്തമാക്കുന്നു. പണപ്പെരുപ്പ പ്രതീക്ഷകള്‍ 4.2% ല്‍ നിന്ന് 4.0% ആയി കുറഞ്ഞുവെന്ന് സര്‍വേ പറയുന്നു. എന്നിരുന്നാലും, ദീര്‍ഘകാല പണപ്പെരുപ്പ പ്രതീക്ഷകള്‍ തുടര്‍ച്ചയായ മൂന്നാം മാസവും 4.2% ല്‍ മാറ്റമില്ലാതെ തുടരുന്നുവെന്ന് സര്‍വേ വ്യക്തമാക്കുന്നു. 'തുടര്‍ച്ചയായ മാസങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന പ്രതീക്ഷകള്‍ക്ക് ശേഷം ഇത് കുറച്ച് ആശ്വാസം നല്‍കും,'-സിറ്റി വിശകലന വിദഗ്ധര്‍ പറഞ്ഞു. 'എന്നാല്‍ ഉയര്‍ന്ന നിലയെയും ദീര്‍ഘകാല സ്ഥിരതയെയും കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നു,' അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ചയിലെ ഡാറ്റ കാണിക്കുന്നത് ബ്രിട്ടന്റെ പണപ്പെരുപ്പ നിരക്ക് ഏപ്രിലില്‍ പ്രതീക്ഷിച്ചതിലും വലിയ 3.5% എത്തിയെന്നാണ്, 2024 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്, ഇത് ബാങ്ക്

More »

പണപ്പെരുപ്പം 3.5 ശതമാനത്തില്‍; പലിശ നിരക്ക് കുറയുമെന്ന മോഹങ്ങള്‍ക്ക് തിരിച്ചടി
പലിശ നിരക്കുകള്‍ കുറയാന്‍ വഴിയൊരുങ്ങുന്നുവെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് പണപ്പെരുപ്പ നിരക്കില്‍ കുതിപ്പ്. ഏപ്രില്‍ മാസത്തില്‍ എല്ലാ മേഖലയിലെ ബില്ലുകളും കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് പണപ്പെരുപ്പം അതിശയിപ്പിക്കുന്ന തോതില്‍ വര്‍ദ്ധിച്ചത്. പ്രതീക്ഷകള്‍ അസ്ഥാനത്താക്കി 3.5 ശതമാനത്തിലേക്കാണ് കുതിപ്പ്. വാട്ടര്‍ ബില്ലുകള്‍, എനര്‍ജി ചെലവുകള്‍, കൗണ്‍സില്‍ ടാക്‌സ് എന്നിവയെല്ലാം നാടകീയമായ തോതിലാണ് കഴിഞ്ഞ മാസം വര്‍ദ്ധിച്ചത്. ഈ ഘട്ടത്തിലാണ് പണപ്പെരുപ്പം 3.5 ശതമാനമായി ഉയര്‍ന്നിരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നു. എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനിലെ വര്‍ദ്ധനവും, നാഷണല്‍ മിനിമം വേജിലെ വര്‍ദ്ധനവും വിലക്കയറ്റം സൃഷ്ടിക്കാന്‍ കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളായിരുന്നു. എന്നാല്‍ ഇത് പരിഗണിച്ചും സാമ്പത്തിക വിദഗ്ധര്‍

More »

പലിശ നിരക്ക് 4.25% ആക്കി കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയും
പ്രതീക്ഷിച്ചപോലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചു. നിലവിലെ പലിശ നിരക്കായ 4.5 ശതമാനത്തില്‍ നിന്ന് 4.25 ശതമാനമായി ആണ് പലിശ നിരക്കുകളില്‍ കുറവ് വരുത്തിയത്. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നിരക്കുകള്‍ ഉയര്‍ത്തി ആരംഭിച്ച വ്യാപാര യുദ്ധത്തില്‍ നിന്ന് യുകെ സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിനാണ് പലിശ നിരക്കുകള്‍ കുറയ്ക്കുന്ന നടപടി ബാങ്ക് കൈ കൊണ്ടതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിനുശേഷം ബാങ്ക് നടപ്പില്‍ വരുത്തുന്ന നാലാമത്തെ പലിശ നിരക്കുകളിലെ വെട്ടി കുറവാണ് നിലവില്‍ നടപ്പിലാക്കിയിരിക്കുന്നത്. 9 അംഗ ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയില്‍ (എം പി സി ) രണ്ട് പേര്‍ പലിശ നിരക്കുകള്‍ അര ശതമാനം കുറയ്ക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. മറ്റ് രണ്ട് പേര്‍ നിരക്കുകള്‍ 4.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് വോട്ട് ചെയ്തത്. ഈ രണ്ട്

More »

കൂടുതല്‍ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കുന്നു; ഫിക്‌സഡ് റേറ്റുകള്‍ 4 ശതമാനത്തില്‍ താഴെയെത്തി
വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ കൂടുതല്‍ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കുന്നു. പ്രമുഖ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് റേറ്റുകള്‍ കുറയ്ക്കുന്നുണ്ട്. 4.25 ശതമാനത്തിലേക്ക് ബേസ് റേറ്റ് കുറയ്ക്കുമെന്നാണ് കരുതുന്നത്. ഇത് സംഭവിച്ചാല്‍ ഫെബ്രുവരിക്ക് ശേഷമുള്ള ഈ വര്‍ഷത്തെ രണ്ടാമത്തെ പലിശ കുറയ്ക്കലായി ഇത് മാറും. ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിശ്ചയിക്കുന്ന ബേസ് റേറ്റാണ് ലെന്‍ഡര്‍മാരും, ബാങ്കുകളും നല്‍കുന്ന മോര്‍ട്ട്‌ഗേജുകളെയും, സേവിംഗ് അക്കൗണ്ടുകളെയും ബാധിക്കുന്നത്. ബേസ് റേറ്റ് കുറഞ്ഞിരുന്നാല്‍ വീട് വാങ്ങുന്നവര്‍ക്ക് അനുകൂലമായി മോര്‍ട്ട്‌ഗേജ് നിരക്ക് കുറഞ്ഞിരിക്കും. സാഹചര്യം അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ മോര്‍ട്ട്‌ഗേജ് നിരക്ക് കുറയ്ക്കാന്‍ തുടങ്ങിയതോടെ വിപണിയില്‍ വിലയുദ്ധം ആരംഭിച്ചിട്ടുണ്ട്. അടുത്ത ആറ് മാസത്തില്‍ ബേസ് റേറ്റ് 1 ശതമാനം

More »

പലിശ നിരക്ക് കാല്‍ ശതമാനം കുറയുമെന്ന പ്രതീക്ഷയില്‍ മോര്‍ട്ട്‌ഗേജ് വിപണി
ഈ ആഴ്ചയിലെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യത തെളിയുമെന്ന പ്രതീക്ഷ ശക്തമായി. മേയ് 8ന് കാല്‍ശതമാനം പോയിന്റ് നിരക്ക് കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതിന്റെ പ്രതീസയിലാണ് മോര്‍ട്ട്‌ഗേജ് വിപണി. പലിശ നിരക്ക് കാല്‍ ശതമാനം കുറച്ച് 4.25 ശതമാനമാക്കിയേക്കും എന്നാണു സൂചന. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ട്. ഇതുതന്നെ, പണപ്പെരുപ്പം കുറയ്ക്കുന്നതിനായി പലിശ നിരക്ക് ഉപയോഗിക്കുന്നവര്‍ക്ക് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള കാരണമായി എടുക്കാം. മാര്‍ച്ചില്‍ ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 2.6 ശതമാനമായിരുന്നു. ഫെബ്രുവരിയിലെ 2.8 ശതമാനത്തില്‍ നിന്നുമാണ് 2.6 ശതമാനത്തിലെത്തിയതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. സമാനമായ രീതിയില്‍, ബാങ്ക് ഓഫ് ഇംഗ്ലണ്ട് സസൂക്ഷ്മം

More »

പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ; ബാങ്കുകള്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറച്ച് തുടങ്ങി
ഏതാനും ബാങ്കുകള്‍ തങ്ങളുടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് തുടങ്ങിയതോടെ അടുത്ത ആഴ്ചയിലെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ ബേസ് റേറ്റ് കുറയ്ക്കാന്‍ സാധ്യത തെളിയുമെന്ന പ്രതീക്ഷ ശക്തമായി. മേയ് 8ന് കാല്‍ശതമാനം പോയിന്റ് നിരക്ക് കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതിന് പുറമെ കൂടുതല്‍ നിരക്ക് വെട്ടിക്കുറയ്ക്കലുകള്‍ സ്വീകരിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറായേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു. യുകെയുടെ വളര്‍ച്ചാ സാധ്യത വെട്ടിച്ചുരുക്കിയ ഐഎംഎഫ് നടപടിക്ക് ശേഷം ട്രംപിന്റെ താരിഫുകളെ വളരെ ഗുരുതര അപകടമായാണ് കാണുന്നതെന്ന് ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ഇപ്പോഴും ജാഗ്രതയോടെ മുന്നോട്ട് എന്ന നിലപാടാണ് പങ്കുവെയ്ക്കുന്നത്. 2024 ആഗസ്റ്റ്

More »

യുകെയുടെ വളര്‍ച്ചാ പ്രവചനങ്ങള്‍ കുത്തനെ താഴുന്നു; പലിശ കുറയ്ക്കല്‍ കടുത്ത വെല്ലുവിളി
അടുത്ത രണ്ട് വര്‍ഷത്തേക്ക് യുകെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കുത്തനെ കുറയുമെന്ന് മുന്നറിയിപ്പ്. ഡൊണാള്‍ഡ് ട്രംപിന്റെ ആഗോള താരിഫ് യുദ്ധത്തില്‍ ഉപഭോക്താക്കളുടെ ചെലവഴിക്കലും, ബിസിനസ്സ് നിക്ഷേപങ്ങളും ബാധിക്കപ്പെടുന്നതാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നതെന്നാണ് ഇവൈ ഐറ്റം ക്ലബ് പ്രവചിക്കുന്നത്. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയിലേക്കുള്ള ആത്മവിശ്വാസം റെക്കോര്‍ഡ് താഴ്ചയിലേക്ക് എത്തിയെന്നാണ് ഒരു സര്‍വ്വെ വ്യക്തമാക്കുന്നത്. ബ്രിട്ടനിലെ കാല്‍ശതമാനം പേരും അടുത്ത വര്‍ഷം സമ്പദ്ഘടന മോശമാകുമെന്ന് കരുതുന്നതായി ഇപ്‌സോസ് മോറി സര്‍വ്വെ പറയുന്നു. കേവലം 7% പേര്‍ മാത്രമാണ് മെച്ചപ്പെടുമെന്ന് കരുതുന്നത്. 13% പേര്‍ സമാനമായ നിലയില്‍ തുടരുമെന്നും പറയുന്നു. യുകെയുടെ ജിഡിപി ഈ വര്‍ഷം 0.8% വളരുമെന്നാണ് ഇവൈ പ്രവചനം. ഫെബ്രുവരിയില്‍ 1% വളര്‍ച്ച പ്രവചിച്ച സ്ഥാനത്താണ് ഈ ഇടിവ്. 2026 വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 1.6 ശതമാനത്തില്‍ നിന്നും 0.9 ശതമാനത്തിലേക്കും

More »

പ്രതികൂല സാഹചര്യത്തിലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് 3 തവണ പലിശ നിരക്ക് കുറച്ചേക്കുമെന്ന് ഐഎംഎഫ്
യുകെയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നതായിരുന്നു പുതിയ ബജറ്റ് പ്രഖ്യാപനം. ഇതുമൂലം വലിയ സമ്മര്‍ദ്ദങ്ങളാണ് സംരഭകര്‍ക്ക് സൃഷ്ടിക്കുന്നത്. ജീവിത ചെലവ് ഉയരുന്ന അവസ്ഥയാണ്. ഇതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാത്തതിലും വ്യാപകമായ അമര്‍ഷം ഉയരുന്നു. മോര്‍ട്ട്‌ഗേജ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പലരും. ഇപ്പോഴിതാ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ന്റെ പ്രവചനപ്രകാരം ഈ വര്‍ഷം തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചേക്കുമെന്നാണ്. പണപ്പെരുപ്പം ഉയര്‍ന്നാലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് മൂന്നു തവണയെങ്കിലും കുറയ്ക്കുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്. വെള്ളത്തിനും ഊര്‍ജ്ജനിരക്കും വര്‍ദ്ധിക്കുമ്പോള്‍ പണപ്പെരുപ്പം താഴാന്‍ സാധ്യതയില്ല. 3.1 ശതമാനമാകും ബ്രിട്ടനിലെ പണപ്പെരുപ്പമെന്നാണ് പ്രവചനം. യുഎസിന്റെ വ്യാപാര താരിഫുകളും യുകെയെ ബാധിക്കുന്നുണ്ട്. എന്നാല്‍ വലിയ തിരിച്ചടിയാകില്ലെന്നാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions