നാട്ടുവാര്‍ത്തകള്‍

പത്തനംതിട്ടയില്‍ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; വിദേശത്തുള്ള പിതാവടക്കം ഏഴ് പേര്‍ക്കെതിരെ കേസ്
പത്തനംതിട്ടയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ അച്ഛന്‍ ഉള്‍പ്പെടെ ഏഴു പേര്‍ പീഡിപ്പിച്ചതായി പരാതി. ഏഴു പേരും കേസില്‍ പ്രതികളാണ്. രണ്ടുപേരെ മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയും കുടുബവും താമസിക്കുന്ന വാടകക്കെട്ടിടത്തിന്റെ ഉടമയും അറസ്റ്റിലായിട്ടുണ്ട്. മറ്റൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതെന്ന് കുട്ടി വെളിപ്പെടുത്തി. സഹപാഠികളോടാണ് താന്‍ ലൈംഗികാതിക്രമത്തിന് ഇരയായ വിവരം പെണ്‍കുട്ടി പങ്കുവെച്ചത്. തുടര്‍ന്ന് വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖാന്തിരമാണ് പൊലീസിന് മുന്നില്‍ വിവരം എത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മലയാലപ്പുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ലൈംഗികചൂഷണങ്ങള്‍ വ്യത്യസ്ത സമയത്ത് നടന്നതിനാല്‍ ഏഴ് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുട്ടിയുടെ അച്ഛന്‍ കഴിഞ്ഞ മാസമാണ്

More »

സഹപ്രവര്‍ത്തകയെ ലിഫ്റ്റിനുള്ളില്‍ പീഡിപ്പിച്ച കേസ്; തരുണ്‍ തേജ്പാലിന് 10 വര്‍ഷം കഠിനതടവ് വിധിച്ച് ബോംബെ ഹൈക്കോടതി
സഹപ്രവര്‍ത്തകയെ ലിഫ്റ്റിനുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക സ്ഥാപകന്‍ തരുണ്‍ തേജ്പാലിന് പത്ത് വര്‍ഷം കഠിനതടവ്. പത്ത് വര്‍ഷത്തെ കഠിനതടവാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് വിധിച്ചത്. 2021ല്‍ തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഗോവ വിചാരണക്കോടതി വിധിയും ഹൈക്കോടതി റദ്ദാക്കി. രണ്ടാഴ്ച്‌ചയ്ക്കുളില്‍ തരുണ്‍ പൊലീസിന് മുന്നില്‍ കീഴടങ്ങണമെന്നും കോടതി നിര്‍ദേശമുണ്ട്. ജസ്റ്റിസുമാരായ ഡോ. നീല ഗോഖലെ, അമിത് ജംസന്ദേക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. വിചാരണക്കോടതി വിധിക്കെതിരെ ഗോവന്‍ സര്‍ക്കാരാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്. മുതിര്‍ന്ന അഭിഭാഷകന്‍ അബാദ് പോണ്ട തേജ്‌പാലിനുവേണ്ടി ഹാജരായി. 2013 നവംബറില്‍ ഗോവയില്‍ നടന്ന 'തിങ്ക്ഫെസ്റ്റ്' പരിപാടിക്കിടെ തേജ്പാല്‍ ഹോട്ടലിലെ ലിഫ്റ്റിനുള്ളില്‍ വച്ച്

More »

പ്ലസ് ടു ഇല്ലാതെയും ഇനി ബിരുദ പ്രവേശനം; പുതിയ ഉത്തരവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്
ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ലെന്ന ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഡിപ്ലോമയോ ഐടിഐ യോഗ്യതയോ ഉള്ളവര്‍ക്ക് ഇനി ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഐടിഐ പാസായവര്‍ക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വര്‍ഷത്തിലേക്കും മൂന്ന് വര്‍ഷത്തെ പോളിടെക്‌നിക് ഡിപ്ലോമ നേടിയവര്‍ക്ക് രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെയും പ്രവേശനം ലഭിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്‍സിആര്‍എഫ് അടിസ്ഥാനമാക്കിയുള്ള ഈ ഉത്തരവ് 2027–28 അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. വിദ്യാര്‍ഥികളുടെ അക്കാദമിക് പുരോഗതിക്കും ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനുമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നതെന്ന് വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും പുതിയ ഉത്തരവ് നടപ്പാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ്

More »

ബഹിരാകാശ നിലയത്തിന് പുറത്ത് ആദ്യ സ്‌പേസ് വാക്കിന് അനില്‍ മേനോന്‍
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തുള്ള തന്റെ ആദ്യ സ്‌പേസ് വാക്കിനായി തയ്യാറെടുത്ത് പാലക്കാട് ഒറ്റപ്പാലത്ത് വേരുകളുള്ള നാസ ബഹിരാകാശ യാത്രികന്‍ അനില്‍ മേനോന്‍. സ്‌പേസ് വാക്ക് 2026 ഓഗസ്റ്റ് 6-ന്, വ്യാഴാഴ്ച, ഇന്ത്യന്‍ സമയം വൈകുന്നേരം 6 :05-ന് ആരംഭിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ സൗരോര്‍ജ്ജ സംവിധാനം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഏഴ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സ്‌പേസ് വാക്ക് നടത്തുന്നത്. പരിചയസമ്പന്നയായ നാസ ബഹിരാകാശ യാത്രിക ജസീക്ക മെയറിനൊപ്പമായിരിക്കും അനില്‍ മേനോന്‍ ദൗത്യത്തില്‍ പങ്കെടുക്കുക. ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡറായ ജസീക്ക മെയറും ഫ്‌ളൈറ്റ് എഞ്ചിനിയറായ അനില്‍ മേനോനും ക്വസ്റ്റ് എയര്‍ലോക്കിലൂടെ പുറത്തുകടന്ന് സ്റ്റാര്‍ബോര്‍ഡ്-6 (S6) ട്രസ്സില്‍ പുതിയ ഹാര്‍ഡ്‌വെയര്‍ സ്ഥാപിക്കും. നിലയത്തിന്റെ ഊര്‍ജ്ജ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ള പുതിയ

More »

പിറവത്ത് പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷിച്ച് യുകെ മലയാളിയും സുഹൃത്തും
പിറവം പാലത്തിനോട് ചേര്‍ന്ന് നടപ്പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷിച്ച് യുകെ മലയാളിയും സുഹൃത്തും. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇയാള്‍ പുഴയില്‍ ചാടിയത്. പിറവം സ്വദേശികളായ സുജിത്തും ആന്‍സനുമാണ് സ്പീഡ് ബോട്ടിലെത്തി ഇയാളെ രക്ഷിച്ചത്. രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രൈന്റിലെ ട്രെന്റ്വെയില്‍ സ്വദേശിയായ ആന്‍സന്റെ ധീരമായ രക്ഷാപ്രവര്‍ത്തനം യുകെ മലയാളി സമൂഹത്തിനും പ്രത്യേകിച്ച് സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുടുംബത്തിനും അഭിമാനമായി മാറി. അവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയിരുന്ന ആന്‍സണ്‍, പിറവം പാലത്തിനോട് ചേര്‍ന്നുള്ള നടപ്പാലത്തിന് സമീപം ഉണ്ടായ അപകടം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. സ്പീഡ് ബോട്ടിലുണ്ടായിരുന്ന പിറവം കോഴിപ്പിള്ളില്‍ ആന്‍സനും കൊല്ലപ്പറമ്പില്‍ സുജിത്തും ചേര്‍ന്നാണ് യുവാവിനെ

More »

എയര്‍ ഇന്ത്യ വിമാനം വൈകി; പ്രവാസി മലയാളിയുടെ യാത്ര മുടങ്ങി; 1.36 ലക്ഷം രൂപ നഷ്ടപരിഹാരം
വിമാനം വൈകിയതിനെ തുടര്‍ന്ന് കണക്റ്റിംഗ് വിമാനം നഷ്ടപ്പെടുകയും മുംബൈ വിമാനത്താവളത്തില്‍ രാത്രി മുഴുവന്‍ കുടുങ്ങിപ്പോവുകയും ചെയ്ത പ്രവാസി മലയാളിക്ക് 1.36 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ എയര്‍ ഇന്ത്യയോട് ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഒമ്പത് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധി വന്നിരിക്കുന്നത്. വിമാനം വൈകിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ആവശ്യമായ സഹായം നല്‍കിയില്ലെന്ന കപില്‍ദേവിന്റെ പരാതിയില്‍ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് അനുകൂല വിധി പ്രസ്താവിച്ചത്. 2017 സെപ്റ്റംബര്‍ 10-ന് തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്കും തുടര്‍ന്ന് അവിടെ നിന്ന് സൗദി അറേബ്യയിലേക്കുമായിരുന്നു കപില്‍ദേവിന്റെ എയര്‍ ഇന്ത്യ വിമാന ടിക്കറ്റ്. എന്നാല്‍ തിരുവനന്തപുരം-മുംബൈ വിമാനം രണ്ട് മണിക്കൂറിലധികം വൈകിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് മുംബൈയില്‍ നിന്നുള്ള അടുത്ത വിമാനം നഷ്ടപ്പെട്ടു. അനുയോജ്യമായ മറ്റ്

More »

തൃഷയ്‌ക്കെതിരായ അശ്ലീല പരാമര്‍ശം; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍
ചെന്നൈ : നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ അശ്ലീലപരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍. തഞ്ചാവൂര്‍ പൊലീസ് ചെന്നൈയിലെ വീട്ടിലെത്തിയാണ് ഉദയനിധിയെ ബലമായി കസ്റ്റഡിയിലെടുത്തത്. ടിവികെ വനിതാ വിഭാഗം ഉദയനിധിയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഉദയനിധിയുടെ മൊഴിയെടുക്കുമെന്ന് വിവരമുണ്ടായിരുന്നു. പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി ഉദയനിധി സ്റ്റാലിന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. അറസ്റ്റിനെ ഒരു തമാശ പോലെയാണ് കാണുന്നതെന്ന് ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു. പറഞ്ഞത് തെറ്റായി തോന്നുന്നില്ലെന്നും വിഷയം നിയമപരമായി നേരിടുമെന്നും ഉദയനിധി പറഞ്ഞു. അടിയന്തരാവസ്ഥയേക്കാള്‍ മോശം സാഹചര്യമാണ് ഇപ്പോഴെന്നും ഉദയനിധി പറഞ്ഞു. ഉദയനിധിയുടെ അറസ്റ്റിന് പിന്നാലെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍

More »

പൊതു പരീക്ഷ ഭേദഗതി നിയമമായി; ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം
പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി. ബില്‍ ഇതോടെ നിയമമായി. ലോക്സഭയിലും രാജ്യസഭയിലും ശബ്ദ വോട്ടോടെയായിരുന്നു ബില്ല് പാസായിരുന്നത്. പരീക്ഷാ ക്രമക്കേടുകളില്‍ അന്വേഷണങ്ങള്‍ വേഗത്തിലാക്കുകയും സമയബന്ധിത വിചാരണ ഉറപ്പാക്കുകയുമാണ് നിമയത്തിന്റെ ലക്ഷ്യം. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പരീക്ഷാ തട്ടിപ്പിലും ഉള്‍പ്പെട്ടവര്‍ക്കെതിരെ കൂടുതല്‍ കര്‍ശന ശിക്ഷ ഉറപ്പാക്കും. നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി ആവശ്യമായ സാഹചര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാനുള്ള അധികാരം ലഭിക്കും. നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ അന്വേഷണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണം. കുറ്റപത്രം സമര്‍പ്പിച്ച തീയതി മുതല്‍ മൂന്ന് മാസത്തിനകം, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ ദിവസേന വിചാരണ നടത്തി കേസ് തീര്‍പ്പാക്കണം. പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളുടെ വിധികള്‍ക്കെതിരായ

More »

സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്: മരണം ആറായി, പൂഞ്ഞാറില്‍ മണ്ണിനടിയില്‍പ്പെട്ട അമ്മയ്ക്കും മകനും ദാരുണാന്ത്യം
തിരുവനന്തപുരം : സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുകയാണ്. മഴക്കെടുതിയില്‍ ആറു ജീവനുകളാണ് ഇന്ന് നഷ്ടമായത്. പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തില്‍ വീട് ഇടിഞ്ഞാണ് അമ്മയും മകനും മരിച്ചത്. ഇടുക്കി കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വൈക്കം സ്വദേശിക്കും അടൂര്‍മലയില്‍ വീട്ടമ്മക്കും ജീവന്‍ നഷ്ടമായി. മലപ്പുറം കൊണ്ടോട്ടിയില്‍ നാല് വയസുകാരനും ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോട്ടയം വാകത്താനം ചക്കന്‍ ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസുകാരനും ജീവന്‍ നഷ്ടമായി. പൂഞ്ഞാറില്‍ തകര്‍ന്ന വീടിനടിയില്‍ കുടുങ്ങിയ വീട്ടമ്മ റെജീനയുടെ മൃതദേഹം കണ്ടെത്തി.മണ്ണിനടിയില്‍പ്പെട്ട മകന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ജോണിയുടെ മകന്‍ ജോസ്വിന്‍ ആണ് മരിച്ചത്. അതേസമയം, ഇടുക്കി കോലാഹലമേട്ടില്‍ മണ്ണിടിഞ്ഞുവീണ് വീടിനുള്ളില്‍ കുടുങ്ങിപ്പോയ പ്രഭാകരനെ രക്ഷിക്കാനായില്ല. തെരച്ചിലിനൊടുവില്‍ മൃതദേഹം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions