നാട്ടുവാര്‍ത്തകള്‍

രണ്ടാം വിവാഹ വാര്‍ഷികത്തിന് പിന്നാലെ യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണി വിള വീട്ടില്‍ അഭിലാഷിന്റെ ഭാര്യ വിഘ്‌നേശ്വരി (27)യാണ് മരിച്ചത്. ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു നാഗര്‍കോവില്‍ സ്വദേശികളായ നാഗരാജന്‍ കല ദമ്പതികളുടെ മകളാണ് വിഘ്‌നേശ്വരി. ഇന്നലെ വൈകീട്ട് വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവ സമയം വീട്ടില്‍ മാറ്റാരുമില്ലായിരുന്നു. സന്ധ്യയ്ക്ക് എത്തുമ്പോള്‍ വീട് പൂട്ടിയെ നിലയിലായിരുന്നുവെന്ന് ഭര്‍തൃ പിതാവ് ചന്ദ്രന്‍ പറഞ്ഞു. വീടിന്റെ ജനല്‍ ചില്ല് തകര്‍ത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. രണ്ടു ദിവസം മുമ്പായിരുന്നു ഇരുവരുടേയും രണ്ടാം വിവാഹ വാര്‍ഷികമെന്നും മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നെന്നും ചന്ദ്രന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ വിഘ്‌നേശ്വരി ഭര്‍തൃ വീട്ടില്‍

More »

വര്‍ക്കലയില്‍ വയോധികര്‍ തീ കൊളുത്തി മരിച്ച നിലയില്‍
തിരുവനന്തപുരം : വയോധികരെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ചേന്നന്‍കോട് ഒറ്റൂരിലാണ് സംഭവം. ചേന്നന്‍കോട് സ്വദേശിയായ സുകുമാരന്‍(87), ഓമന(81) എന്നിവരാണ് മരിച്ചത്. ഓമനയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് സുകുമാരന്‍. ഓമനയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവര്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുളളില്‍ നിന്നും പുക വരുന്നത് കണ്ട് സമീപത്തുളളവര്‍ നോക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സും കല്ലമ്പലം പൊലീസും സ്ഥലത്തെത്തി. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഇരുവരും ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെയും ഇവര്‍ സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി പുറത്തുപോയിരുന്നു. സമീപത്തുളള ഒരു പെണ്‍കുട്ടിയാണ് ഇവര്‍ക്ക് ആഹാരം തയ്യാറാക്കി

More »

മാസപ്പടി കേസ്; വീണ വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരായി
സിഎംആര്‍എല്‍ -എക്‌സാലോജിക് മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണ ഇഡിക്ക് മുന്നില്‍ വീണ്ടും ഹാജരായി. 29 ന് ഹാജരാകാം എന്നായിരുന്നു നേരത്തെ വീണ അറിയിച്ചത്. എന്നാല്‍, ഇഡി വിളിപ്പിച്ചത് അനുസരിച്ചാണ് വീണ നേരത്തെ ഹാജരായത്. ഇന്നലെ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകള്‍ ഇഡിക്ക് ലഭിച്ചിരുന്നു. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്‌ഐഒയില്‍ നിന്നും അത് ലഭിക്കാന്‍ താമസം നേരിട്ടിരുന്നു. ഈ രേഖകള്‍ കൂടി മുന്‍നിര്‍ത്തിയായിരിക്കും വീണയുടെ ചോദ്യം ചെയ്യല്‍. ജൂണ്‍ 17 ന് നടത്തിയ ചോദ്യം ചെയ്യലിന്റെ തുടര്‍ച്ചയായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യല്‍. ആദ്യ ചോദ്യ ചെയ്യലില്‍ പല രേഖകളും ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് ഇഡിയോട് വീണ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നീട്ടിയത്. നേരത്തെ ഹാജരായപ്പോള്‍ വീണ നല്‍കിയ അക്കൗണ്ട് വിശദാംശങ്ങലും കരാര്‍ രേഖകളും ഇഡി പരിശോധിച്ചു. ഇതിന്റെ

More »

സന്നദ്ധസംഘടനകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന എഫ്സിആര്‍എ ചട്ടങ്ങള്‍
ന്യൂഡല്‍ഹി : വിദേശസംഭാവന ഉപയോഗിച്ചുള്ള മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി വിലക്കി കേന്ദ്രസര്‍ക്കാര്‍ എഫ്സിആര്‍എ ചട്ടങ്ങള്‍ ഭേദഗതി ചെയ്തു. വിദേശസംഭാവന സ്വീകരിക്കുന്ന സന്നദ്ധസംഘടനകളുടെ രജിസ്‌ട്രേഷന്‍, പ്രവര്‍ത്തനമേഖല, ഫണ്ട് വിനിയോഗം, റിപ്പോര്‍ട്ടിങ് എന്നിവയില്‍ കൂടുതല്‍ കര്‍ശനമായ മാനദണ്ഡങ്ങളാണ് പുതിയ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മതപരമായ ലക്ഷ്യങ്ങളോടെ എഫ്സിആര്‍എ രജിസ്‌ട്രേഷന് അര്‍ഹമായ പ്രവര്‍ത്തനങ്ങളുടെ പ്രത്യേക പട്ടികയും ചട്ടഭേദഗതിയില്‍ ഉള്‍പ്പെടുത്തി. മതവിദ്യാഭ്യാസം, ധാര്‍മികബോധവത്കരണം, സത്സംഗങ്ങള്‍, മതപ്രഭാഷണങ്ങള്‍, ധ്യാനക്യാമ്പുകള്‍, ഭക്തിഗാന-കലാപരിപാടികള്‍ തുടങ്ങിയവ നടത്താമെങ്കിലും മതപരിവര്‍ത്തനമോ അതിനായുള്ള പ്രചാരണമോ പാടില്ലെന്ന് ചട്ടങ്ങള്‍ വ്യക്തമാക്കുന്നു. ആരാധനാലയങ്ങളുടെ നിര്‍മാണവും നവീകരണവും, മതഗ്രന്ഥങ്ങളുടെ സംരക്ഷണം, പരിഭാഷയും ഡിജിറ്റൈസേഷനും,

More »

250 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ കാര്‍ ഡിവൈഡറിലിടിച്ച് മലയാളി യുവതിയും സുഹൃത്തും മരിച്ചു
മുംബൈയില്‍ പിറന്നാളാഘോഷത്തിനിടെ കാര്‍ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവതിയും യുവാവും മരിച്ചു. കോട്ടയം സ്വദേശിയായ റബേക്ക ജേക്കബ് (24) സുഹൃത്ത് യോഗേഷ് കിഷന്‍ (24) എന്നിവരാണ് മരിച്ചത്. ബദ്ലാപുരില്‍ ഞായര്‍ പുലര്‍ച്ചെയായിരുന്നു അപകടം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. 251 കിലോമീറ്റര്‍ വേഗത്തിലാണ് കാര്‍ സഞ്ചരിച്ചതെന്നാണ് വിവരം. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. അമിതവേഗത്തിലെത്തിയ കാര്‍ ഡിവൈറിലിടിച്ച ശേഷം പലതവണ റോഡില്‍ മറിഞ്ഞു. നാട്ടുകാര്‍ ചേര്‍ന്ന് വാഹനം പൊളിച്ചാണ് മൂന്ന് പേരെയും പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റബേക്കയെയും സുഹൃത്തിനെയും രക്ഷിക്കാനായില്ല. മുംബൈ വഡോദര ഹൈവേയില്‍ ടിറ്റ്വാല ഭാഗത്തു നിന്നു ബദ്ലാപുരിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബാന്ദ്ര വെസ്റ്റ് പാലി ഹില്‍ റോഡ് 21 ആബാര്‍ അപ്പാര്‍ട്‌മെന്റ്‌സില്‍

More »

പ്രവാസി ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് രൂപീകരിക്കും; വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് വികസന പദ്ധതികള്‍- വി ഡി സതീശന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍
തിരുവനന്തപുരം : വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നടന്നു. മുഖ്യമന്ത്രി ആദ്യം പ്രഖ്യാപിച്ചത് മിഷന്‍ സമുദ്ര പദ്ധതിയാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ മിഷന്‍ സമുദ്ര നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ പോര്‍ട്ട് സിറ്റിയായി വിഭാവനം ചെയ്യും. വിഴിഞ്ഞം പദ്ധതി കണക്റ്റിവിറ്റി വേഗത്തില്‍ ആക്കും. മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റും. ഔട്ടര്‍ റിങ് റോഡ് സ്ഥലം ഏറ്റെടുപ്പും നിര്‍മ്മാണ പ്രവര്‍ത്തനവും വേഗത്തിലാകും. കപ്പല്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കും. വിഴിഞ്ഞത്ത് കപ്പല്‍ നിര്‍മാണ കേന്ദ്രം തുടങ്ങും. വിഴിഞ്ഞത്ത് കപ്പല്‍ നിര്‍മാണ കേന്ദ്രം തുടങ്ങും. തീരദേശത്തുള്ളവര്‍ക്ക് തൊഴില്‍ അവസരത്തിന് സംവരണം നല്‍കും. കടല്‍ വഴി ചരക്ക് ഗതാഗതം ശക്തമാക്കും. സ്വകാര്യ പങ്കാളിത്തത്തോടെ മാരിടൈം പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മിഷന്‍ സമുദ്രയ്ക്കായി 400 കോടി രൂപയാണ് വകയിരുത്തുന്നത്.

More »

'മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ല'; കേരളത്തിന്റെ ആവശ്യത്തെ എതിര്‍ക്കുമെന്ന് ടിവികെ സര്‍ക്കാര്‍
ചെന്നൈ : മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. കേരളത്തിന്റെ ആവശ്യത്തെ എതിര്‍ക്കുമെന്ന് ടിവികെ സര്‍ക്കാര്‍ വ്യക്തമാക്കി. തമിഴ്‌നാട് നിയമസഭയിലെ നയപ്രഖ്യാപനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചാണ് നിയമസഭാ സമ്മേളനം തുടങ്ങിയത്. ആദ്യ സമ്മേളനം വിവാദമായതിനെ തുടര്‍ന്ന് വന്ദേമാതരം ആലപിച്ചില്ല. പുതിയ അംഗങ്ങളെ അഭിനന്ദിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പെരിയാര്‍, അണ്ണാദുരൈ, അംബേദ്കര്‍ എന്നിവരുടെ പേരുകള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പരാമര്‍ശിച്ചു. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരളത്തിന്റെ നിലപാട് കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കിയിരുന്നു. മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണെന്ന്

More »

കോട്ടയത്തെത്തിയ 52കാരിക്ക് എബോളയെന്ന് സംശയം; മെഡി. കോളേജില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡില്‍
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 52കാരിക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനില്‍ നിന്നാണ് ഇവരെത്തിയത്. ബുധനാഴ്ച പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പനിയെ തുടര്‍ന്ന് ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇവര്‍. സംശയത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഇടപെട്ട് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജിലെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് ഇവര്‍. പ്രത്യേക സംഘത്തെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. അതേസമയം, സാധാരണ എബോള രോഗത്തിന് ഉണ്ടാകുന്ന മറ്റ് രോഗലക്ഷണങ്ങളൊന്നും ഇവര്‍ക്കില്ല. പനിയില്‍ നേരിയ വ്യത്യാസമുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുന്ന സാമ്പിള്‍ ഫലം ലഭിച്ചാല്‍ മാത്രമേ എബോളയാണോയെന്ന് സ്ഥിരീകരിക്കാനാകൂവെന്നും തുടര്‍ചികിത്സ ഉള്‍പ്പെടെ തീരുമാനിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും

More »

ഇന്ത്യ-യുകെ വ്യാപാര കരാര്‍ അടുത്തമാസം പ്രാബല്യത്തില്‍
നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്ത്യ യുകെ വ്യാപാര കരാര്‍ അടുത്തമാസം പതിനഞ്ച് മുതല്‍ പ്രാബല്യത്തില്‍. കരാറിനെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു. ഉഭയകക്ഷി കരാറുകളും വ്യാപാരവും ശക്തമാക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യന്‍ കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വന്‍ അവസരമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. താരിഫ് ഇളവുകളുടെ ആനുകൂല്യം ലഭിക്കുന്നതിന് ബിസിനസുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ 28 ദിവസത്തെ സമയമുണ്ടെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങള്‍, തേയില, കാപ്പി, ടെക്‌സ്‌റ്റൈല്‍സ്, സോഫ്റ്റ്‌വെയര്‍, കായിക ഉത്പന്നങ്ങള്‍, പാദരക്ഷകള്‍ എന്നിവക്ക് തീരുവ ഒഴിവാക്കും. ഇന്ത്യന്‍ തൊഴിലാളികളില്‍ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും കാര്‍ പ്രകാരം ഒഴിവാകും. ഇന്ത്യ ഇതുവരെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions