നാട്ടുവാര്‍ത്തകള്‍

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ഉപതിരഞ്ഞെടുപ്പ്: ലേബറിന് വമ്പന്‍ ജയം
പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന്റെ സീറ്റായ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ഉപതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നിര്‍ണായക വിജയം നേടി. മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ നേതാവായ ബെവ് ക്രെയ്ഗ് വിജയിച്ച് മുന്‍ മേയറായ ആന്‍ഡി ബേണ്‍ഹാമിന്റെ പിന്‍ഗാമിയായി. വെസ്റ്റ്മിന്‍സ്റ്ററിന് പുറത്തുള്ള ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ പദവികളിലൊന്നാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ സ്ഥാനം. ലേബര്‍ 47 ശതമാനം വോട്ടുകള്‍ നേടി ഒന്നാമതെത്തി. റീഫോം യുകെ 21 ശതമാനവുമായി രണ്ടാം സ്ഥാനത്തും ഗ്രീന്‍ പാര്‍ട്ടി 12 ശതമാനവുമായി മൂന്നാം സ്ഥാനത്തുമായിരുന്നു. 50 ശതമാനത്തിലധികം വോട്ടുകള്‍ ഒരു സ്ഥാനാര്‍ഥിക്കും ലഭിക്കാതിരുന്നതിനാല്‍ സപ്ലിമെന്ററി വോട്ട് സംവിധാനപ്രകാരം രണ്ടാം മുന്‍ഗണനാ വോട്ടുകളും എണ്ണി. അതോടെ ലേബറിന്റെ വോട്ട് വിഹിതം 66.3 ശതമാനമായി ഉയര്‍ന്നപ്പോള്‍ റീഫോം യുകെയ്ക്ക് 33.7 ശതമാനമാണ് ലഭിച്ചത്. സമൂഹത്തോട് വിഭജന

More »

ഇരട്ടകളായ വധുവരന്മാരുടെ വിവാഹം നടത്താന്‍ ഇരട്ടകളായ വൈദീകരും ഇരട്ടകളായ അള്‍ത്താര ബാലന്മാരും
ഇരട്ടകളായ വധുവരന്മാരുടെ വിവാഹം നടത്താന്‍ ഇരട്ടകളായ വൈദീകരും ഇരട്ടകളായ ആള്‍ത്താര ബാലന്‍മാരും കൂടി എത്തി. ചങ്ങനാശേരി മെത്രോപ്പൊലീത്തന് പള്ളിയില്‍ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. ചങ്ങനാശേരി വെട്ടുപറമ്പില്‍ കുഞ്ഞുമോന്‍ തോമസിന്റെയും ജോമോളിന്റെയും ഇരട്ട ആണ്‍മക്കളായ അഖില്‍ കെ തോമസ്, നിഖില്‍ കെ തോമസ് എന്നിവരും പത്തനംതിട്ട കുളത്തൂര്‍ കുമ്പുളുവേലില്‍ ടോമിച്ചന്റെയും മേരിക്കുട്ടിയുടേയും ഇരട്ട മക്കളായ മാഗി മേരി തോമസ്, മരിയ മേരി തോമസ് എന്നിവരുമാണ് വിവാഹിതരായത്. അനുഗ്രഹവുമായി എത്തിയത് ഇരട്ട സഹോദരങ്ങളായ വൈദികര്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ ഫാ ആന്റോ പേഴുംകാട്ടിലും ഫാ അജോ പെഴുംകാട്ടിലും. ശ്രൂഷകരായി പങ്കെടുത്ത അള്‍ത്താര ബാലന്മാര്‍ പാലാ സ്വദേശികളായ ജെറോണ്‍ ജെയിംസും ജോഹോന്‍ ജെയിംസും ഇരട്ട സഹോദരങ്ങളാണ്. ഇരട്ട സംഗമങ്ങളില്‍ പങ്കെടുത്തുള്ള പരിചയത്തില്‍ നിന്നാണ് വൈദികര്‍ ഇവരുടെ വിവാഹത്തിന് കാര്‍മികരാകാന്‍ എത്തിയത്. അഖിലും

More »

കോളജുകളില്‍ എച്ച്ഐവി പരിശോധനാ ക്യാംപുകള്‍; ക്യൂആര്‍ അധിഷ്ഠിത ആപ്പുമായി കര്‍ണാടക
ബംഗളൂരു : സംസ്ഥാനത്തെ എല്ലാ എന്‍ജിനീയറിങ്, ഡിഗ്രി കോളജുകളിലെയും വിദ്യാര്‍ഥികള്‍ക്കായി എച്ച്ഐവി പരിശോധനാ ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. പരിശോധനയ്‌ക്കെത്തുന്ന വിദ്യാര്‍ഥികളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനായി 'നോ യുവര്‍ എച്ച്ഐവി സ്റ്റാറ്റസ്' എന്ന പേരില്‍ ക്യൂആര്‍ കോഡ് അധിഷ്ഠിത ആപ്പ് തയ്യാറാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. എച്ച്ഐവി തുടക്കത്തില്‍ത്തന്നെ കണ്ടെത്തുക, ആവശ്യമായ കൗണ്‍സലിങ്ങും ചികിത്സയും കൃത്യസമയത്ത് ലഭ്യമാക്കുക, യുവജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം വര്‍ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പരിശോധനാ ക്യാംപുകളോടനുബന്ധിച്ച് എച്ച്ഐവി പ്രതിരോധം, സുരക്ഷിതമായ ജീവിതരീതികള്‍, കൃത്യമായ ഇടവേളകളിലുള്ള ആരോഗ്യപരിശോധനകളുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണം നല്‍കും. സംസ്ഥാനത്ത് എച്ച്ഐവി കേസുകള്‍ ഉയര്‍ന്ന തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന

More »

കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യന്‍ വംശജയെ നടുറോഡില്‍ വെടിവെച്ച് കൊലപ്പെടുത്തി
കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യന്‍ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി. ആക്രമണം വ്യക്തിപരമായി ലക്ഷ്യമിട്ട് നടപ്പിലാക്കിയതാണെന്ന് കാനഡ പൊലീസ് സ്ഥിരീകരിച്ചു. നവ്നീത് കൗര്‍ എന്ന യുവതിയാണ് ഹംബര്‍വുഡ് ബൊളിവാര്‍ഡിനും റെക്‌സ്ഡേല്‍ ബൊളിവാര്‍ഡിനും സമീപമുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കാനഡയിലെ ബ്രാംപ്റ്റണ്‍ സ്വദേശിയായ ശരണ്‍ജിത് സിംഗ് (37) എന്നയാളെ ടൊറന്റോ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റവും മുന്‍ ഉത്തരവുകള്‍ ലംഘിച്ചതിനുമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 7.23ഓടെയാണ് സംഭവം. റോഡില്‍ നടന്നുപോവുകയായിരുന്ന നവ്നീത് കൗറിനെ പിന്തുടര്‍ന്നെത്തിയ അക്രമി വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും സംഭവസ്ഥലത്തു വച്ചുതന്നെ യുവതി മരണത്തിന് കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. രാവിലെ റോഡിലൂടെ

More »

വിദേശത്തുനിന്ന് വീട്ടുകാരറിയാതെ കോഴിക്കോട് എത്തി പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ച യുവതി കസ്റ്റഡിയില്‍
വിദേശത്തുനിന്ന് വീട്ടുകാരറിയാതെ കോഴിക്കോട് എത്തി പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ച പത്തനംതിട്ട സ്വദേശിനിയായ യുവതി കസ്റ്റഡിയില്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 16 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മയെയാണ് പോലീസ് കണ്ടെത്തിയത്. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയാണ് പോലീസിന്റെ പിടിയിലായത്. ഇവരെ ഉടന്‍ തന്നെ കോഴിക്കോട്ടേക്ക് എത്തിക്കും. വിദേശത്ത് ജോലി ചെയ്തുവരികയായിരുന്ന യുവതി, ഗര്‍ഭിണിയായ വിവരം വീട്ടുകാര്‍ അറിഞ്ഞാല്‍ പ്രശ്‌നമാകുമെന്ന ഭയത്താലാണ് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഗര്‍ഭവിവരം വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ച ഇവര്‍ പ്രസവത്തിനായി മാത്രമാണ് കോഴിക്കോട്ടേക്ക് എത്തിയത്. മൂന്ന് വര്‍ഷമായി ഇവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു ജീവിക്കുകയാണെന്നും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ആശുപത്രി പരിസരത്തെ സി.സി.ടി.വി

More »

കുടിവെള്ള തടസം: ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലെ റസ്റ്റോറന്റുകളും ബാറുകളും അടച്ചിട്ടു
ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ വന്‍തോതില്‍ കുടിവെള്ള തടസ്സം. ജലവിതരണം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് റസ്റ്റോറന്റുകളും ബാറുകളും അടച്ചിട്ടു. ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലെ യാത്രക്കാര്‍ ടോയ്‌ലറ്റുകള്‍ക്കായി നീണ്ട ക്യൂവാണ് നേരിട്ടത്. യുകെയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളത്തിലെ രണ്ട് ടെര്‍മിനലുകളിലും ഞായറാഴ്ച രാവിലെ പ്രദേശത്തെ ഒരു ശുദ്ധീകരണശാലയില്‍ വൈദ്യുതി തകരാറുണ്ടായതിനെത്തുടര്‍ന്ന് വെള്ളം വിതരണം നിര്‍ത്തി. എല്ലാ ബാറുകളും റസ്റ്റോറന്റുകളും അടച്ചിട്ടതിനാല്‍ ആളുകള്‍ ആശയക്കുഴപ്പവും നിരാശയും പങ്കുവച്ചു. ഇരിക്കാന്‍ സ്ഥലമില്ലാതെയും ടോയ്‌ലറ്റുകള്‍ക്ക് പുറത്ത് കാത്തുനില്‍ക്കുന്നതായുംആളുകള്‍ പരാതിപ്പെട്ടു. ഗാറ്റ്‌വിക്ക് ഇപ്പോഴും തടസ്സം നേരിടുന്നുണ്ടെന്നും കുപ്പിവെള്ളം വിതരണം ചെയ്യുന്നുണ്ടെന്നും പറഞ്ഞു, അതേസമയം വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന എസ്ഇഎസ്

More »

'മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ചു പാര്‍ട്ടിക്ക് വിധേയനാകണം'; പ്രമേയം പാസാക്കി മഹിളാ കോണ്‍ഗ്രസ്
മുഖ്യമന്ത്രി വി ഡി സതീശന് എതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ് രംഗത്ത്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വി ഡി സതീശന് എതിരെ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിക്കണമെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ അതിരൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി പാര്‍ട്ടിക്ക് വിധേയനാകണമെന്നും മഹിളാ കോണ്‍ഗ്രസ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ മനോഭാവം മാറ്റണമെന്നും ആവശ്യമുണ്ട്. മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തെ മുഖ്യമന്ത്രി അപമാനിച്ചതായി പരാതിയും ഉയര്‍ന്നു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗായത്രിയെ മുഖ്യമന്ത്രി അപമാനിച്ചെന്നാണ് പരാതി. ഐക്യകണ്‌ഠേനെയാണ് മുഖ്യമന്ത്രിക്ക് എതിരെ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രിക്ക് എതിരെ മഹിളാ കോണ്‍ഗ്രസിന്റെ കടുത്ത അമര്‍ഷം വ്യക്തമാക്കി കോണ്‍ഗ്രസ് ഹൈക്കമാന്റിന് പ്രമേയം അയക്കാനാണ് തീരുമാനം. മഹിളാ കോണ്‍ഗ്രസ്

More »

ജെന്‍സിയ്ക്കു മുന്നില്‍ മുട്ടുമടക്കി മോദി സര്‍ക്കാര്‍
തലസ്ഥാനത്തെ 'പാറ്റകളുടെ' വീര്യത്തിനു മുന്നില്‍ മോദി സര്‍ക്കാര്‍ ഒടുക്കം മുട്ടുകുത്തി. അമ്പതു ദിവസമായി ജന്തര്‍ മന്ദറില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാന്‍ തീരുമാനിച്ചതോടെയാണ് സിജെപി സമരം അവസാനിപ്പിച്ചിരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഭാവിയിലും നിയമ നടപടികള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. ജെപി നഡ്ഡ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരുമായി സിജെപി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചൊവ്വാഴ്ചക്കകം ഉറപ്പുകള്‍ സര്‍ക്കാര്‍ രേഖ മൂലം നല്‍കും. FIR കള്‍ റദ്ദാക്കും. ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കും. നിയമപരമായി നല്‍കാന്‍ കഴിയുന്ന പരമാവധി തുക

More »

പാറ്റകള്‍ക്കു മുമ്പില്‍ കീഴടങ്ങി കേന്ദ്രം: ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു
ന്യൂഡല്‍ഹി : ഒടുവില്‍ വിദ്യാര്‍ത്ഥി സമരത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ധര്‍മേന്ദ്ര പ്രധാന്റെ രാജി. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ ആദ്യ നിലപാട്. എന്നാല്‍ പ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തു. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു. ഉത്തരവാദിത്വം നല്ല നിലയില്‍ പൂര്‍ത്തിയാക്കിയെന്നായിരുന്നു രാജിക്ക് പിന്നാലെ ധര്‍മേന്ദ്ര പ്രധാന്‍ പ്രതികരിച്ചത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. യുവാക്കള്‍ ആണ് ഇന്ത്യയുടെ ശക്തിയെന്നും ധര്‍മേന്ദ്ര പ്രധാന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താനാണ് രാജി. 1997-ല്‍ ഒഡിഷയില്‍ കോണ്‍ഗ്രസ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions