വിദേശം

മാര്‍പാപ്പയുടെ ഭൗതിക ശരീരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് വത്തിക്കാന്‍; സംസ്‌കാരം ശനിയാഴ്ച
വത്തിക്കാന്‍സിറ്റി : ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരമാണ് വത്തിക്കാന്‍ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജര്‍ ബസലിക്കയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നത്. ലോക രാഷ്ട്ര തലവന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുറന്ന ശവമഞ്ചത്തില്‍ കിടത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. ചുവന്ന തിരുവസ്ത്രവും തൊപ്പിയും ധരിച്ച് കൈയില്‍ ജപമാലയും പിടിച്ച ചിത്രമാണ് പുറത്ത് വന്നത്. ബുധനാഴ്ച രാവിലെ പ്രാദേശിക സമയം ഒമ്പത് മണി മുതല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ചേര്‍ന്ന കര്‍ദിനാള്‍മാരുടെ

More »

മഹാഇടയന് വിട
വത്തിക്കാന്‍ സിറ്റി : ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ(88) ദിവംഗതനായി. പ്രാദേശിക സമയം 7.35-നാണ് അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു. വത്തിക്കാന്‍ കാമര്‍ലെംഗോ കര്‍ദ്ദിനാള്‍ കെവിന്‍ ഫെറല്‍ ആണ് വിവരം പുറത്ത് വിട്ടത്. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാര്‍പാപ്പ വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെ 7 :35 ന് റോമിലെ ബിഷപ്പ് ഫ്രാന്‍സിസ് പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ കര്‍ത്താവിന്റെയും സഭയുടെയും സേവനത്തിനായി സമര്‍പ്പിച്ചിരുന്നുവെന്ന് ഫാരെല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ആദ്യ മാര്‍പാപ്പ. ലളിത ജീവിതംകൊണ്ട് മാതൃക കാണിച്ച മാര്‍പാപ്പയായിരുന്നു ഫ്രന്‍സിസ്‌ മാര്‍പാപ്പ. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ച് 19 ന് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ

More »

ട്രംപിന്റെ വിസ റദ്ദാക്കലുകള്‍ തുടരുന്നു; പുതിയ ലിസ്റ്റില്‍ 50% ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍!
വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അമേരിക്കയിലെ ട്രംപ് സര്‍ക്കാര്‍ അടുത്തിടെ സ്വീകരിച്ച നടപടികള്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കടുത്ത ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്‌സ് അസോസിയേഷന്റെ (AILA) റിപ്പോര്‍ട്ട് അനുസരിച്ച്, സംഘടന അടുത്തിടെ ശേഖരിച്ച 327 വിസ റദ്ദാക്കലുകളില്‍ പകുതിയോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടേതാണ്. 'ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെതിരെയുള്ള ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികളുടെ വ്യാപ്തി’ എന്ന തലക്കെട്ടിലുള്ള AILA സംഗ്രഹം, ഈ വിദ്യാര്‍ത്ഥികളില്‍ 50 ശതമാനം ഇന്ത്യയില്‍ നിന്നുള്ളവരാണെന്നും തുടര്‍ന്ന് 14 ശതമാനം ചൈനയില്‍ നിന്നുള്ളവരാണെന്നും എടുത്തുകാണിക്കുന്നു. ഇന്ത്യയും ചൈനയും കൂടാതെ ദക്ഷിണ കൊറിയ, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവ കൂടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ നാല് മാസമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ്

More »

പകരം തീരുവ താല്‍ക്കാലികമായി മരവിപ്പിച്ച് ട്രംപ്, ചൈനയ്ക്ക് 125% തന്നെ
വാഷിങ്ടണ്‍ : ഏറെ വിവാദമായ പകരച്ചുങ്കത്തില്‍ പിന്നോക്കം പോയി അമേരിക്ക. തീരുവ തീരുമാനം 90 ദിവസത്തേയ്ക്ക് മരവിപ്പിച്ചു. ഇക്കലായളവില്‍ പത്തുശതമാനം മാത്രമായിരിക്കും ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കു തീരുവ. ചൈനയ്ക്കു മാത്രം 125 ശതമാനമായിരിക്കും തീരുവ. 75 രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുവ തീരുമാനം മരവിപ്പിച്ചിരിക്കുന്നതെന്നാണ് ട്രംപ് എക്‌സില്‍ കുറിച്ചു. ഇന്നു ട്രംപിന്റെ പകരച്ചുങ്കം നിലവില്‍ വന്നതിനെത്തുടര്‍ന്ന് യുഎസ് ഉല്‍പന്നങ്ങളുടെ തീരുവ 34 ശതമാനത്തില്‍നിന്നു 84 ശതമാനമായി ചൈന ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് യു.എസും തീരുവ ഉയര്‍ത്തുകയായിരുന്നു. ഇതോടെ ലോകത്തെ ഏറ്റവും വലിയ രണ്ട്‌ സമ്പദ്‌വ്യവസ്‌ഥകള്‍ തമ്മിലുള്ള വ്യാപാരയുദ്ധം മൂര്‍ച്ഛിച്ചു. ചൈനയ്‌ക്കെതിരെ ആദ്യം ട്രംപ് 34 ശതമാനം തീരുവ ചുമത്തുകയും ഇതിനു തിരിച്ചടിയായി ചൈന യുഎസിനെതിരെ 34 ശതമാനം തീരുവ ചുമത്തുകയും ചെയ്തിരുന്നു. ചൈനയുടെ നടപടിയ്ക്ക് മറുപടിയായി

More »

യാത്രക്കാരിയുടെ പരാക്രമം: ലണ്ടന്‍- മുംബൈ വിര്‍ജിന്‍ വിമാനത്തിന് തുര്‍ക്കി സൈനിക ബേസില്‍ അടിയന്തര ലാന്‍ഡിംഗ്
ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് പറന്ന വിര്‍ജിന്‍ യാത്രാ വിമാനത്തിനു തുര്‍ക്കിയിലെ സൈനിക ബേസില്‍ അടിയന്തര ലാന്‍ഡിംഗ്. ഇതോടെ 200-ലേറെ യാത്രക്കാര്‍ ദുരിതത്തിലായി. 30,000 അടി ഉയരത്തില്‍ പറക്കവെ ഒരു യാത്രക്കാരി ബഹളം വെച്ചതിനെ തുടര്‍ന്നാണ് വിമാനം തുര്‍ക്കിയിലെ സൈനിക വിമാനത്താവളത്തില്‍ ഇറക്കേണ്ടി വന്നത്. പ്രശ്‌നം കൈവിട്ട് പോകുമെന്ന് തോന്നിയതോടെയാണ് മെഡിക്കല്‍ സഹായത്തിനായി വിമാനം ലാന്‍ഡ് ചെയ്തത്. തുര്‍ക്കിയിലേക്ക് വഴിതിരിച്ചുവിട്ട എയര്‍ബസ് എ350 വൈകുന്നേരം 4 മണിയോടെ ദിയാര്‍ബകിറില്‍ ലാന്‍ഡ് ചെയ്തു. സൈനിക താവളമായ ഇവിടെ ചില യാത്രാ വിമാനങ്ങളും എത്താറുണ്ട്. എന്നാല്‍ അടിയന്തര ലാന്‍ഡിംഗിന് ശേഷം വിര്‍ജിന്‍ വിമാന അധികൃതര്‍ യാത്രക്കാരെ കൈവിട്ട നിലയിലായി. 16 മണിക്കൂറോളം ചോറ് മാത്രം കൊടുക്കാനാണ് ഇവര്‍ക്ക് കഴിഞ്ഞത്. കുഞ്ഞുങ്ങളും, ഡയബറ്റിക് രോഗികളും, പെന്‍ഷന്‍കാരും ഉള്‍പ്പെടെ യാത്രക്കാര്‍ ഇതോടെ ദുരിതത്തിലായി.

More »

മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണം 1000 കടന്നു; 2000 പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു
മ്യാന്‍മര്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതിനോടകം 1000 ല്‍ ഏറെപ്പേരുടെ മരണം സ്ഥിരീകരിച്ചു കഴിഞ്ഞു. രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മ്യാന്‍മറിലും അയല്‍ രാജ്യമായ തായ്‌ലന്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ നിരവധിപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും ഉയരും. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പാലങ്ങളും കെട്ടിടങ്ങളും തകര്‍ന്നു. തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കിലും വലിയ നാശനഷ്ടങ്ങളുണ്ട്. നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണ് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. രണ്ട് രാജ്യങ്ങളിലും സര്‍ക്കാരുകള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം ഇന്നലെ രാത്രി മ്യാന്‍മറില്‍ തുടര്‍ ഭൂചലനമുണ്ടായി. രാത്രി 11.56ഓടെയാണ്

More »

ചരിത്രം സാക്ഷി, ഡ്രാഗണ്‍ ക്രൂ അറ്റ്‌ലാന്റികില്‍ പറന്നിറങ്ങി; സുനിതാ വില്യംസ് അടക്കം നാല് യാത്രികരും സുരക്ഷിതര്‍
അനിശ്ചിതത്വവും ആശങ്കകളും നിറഞ ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ചരിത്രത്തെ സാക്ഷിയാക്കി ഇന്ത്യന്‍ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും അടക്കം നാലുപേര്‍ സുരക്ഷിതമായി ഭൂമിയില്‍ പറന്നിറങ്ങി. 17 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഇന്ന് പുലര്‍ച്ചെ 3.25ന് ഫ്‌ളോറിഡ തീരത്തോട് ചേര്‍ന്ന് അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് സംഘം സഞ്ചരിച്ച സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ-9 പേടകം ഇറങ്ങിയത്. കപ്പല്‍ തയാറായി കിടപ്പുണ്ടായിരുന്നു തുടര്‍ന്ന് സ്‌ട്രെച്ചറില്‍ സുനിതാ വില്യംസും സംഘവും ഡ്രാഗണ്‍ പേടകത്തില്‍ നിന്നും പുറത്തിറങ്ങി. നിക്ക് ഹേഗ് ആണ് പേടകത്തില്‍ നിന്നും ആദ്യം പുറത്തിറങ്ങിയത്. രണ്ടാമതായി അലക്‌സാണ്ടര്‍ ഗോര്‍ബനോവിനെ പുറത്തിറക്കി.മൂന്നാമതായാണ് സുനിതാ വില്യംസിനെ പുറത്തെത്തിച്ചത്. ബുച്ച് വില്‍മോറായിരുന്നു നാലാമന്‍. കൈവീശികാണിച്ച് ചിരിച്ചാണ് എല്ലാവരും

More »

ട്രെയിന്‍ ഹൈജാക്ക്: 104 ബന്ദികളെ മോചിപ്പിച്ചു; 30 പാക് സൈനികരും 16 അക്രമികളും കൊല്ലപ്പെട്ടു
ക്വറ്റ : ബലൂചിസ്താന്‍ പ്രവിശ്യയില്‍ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) തീവണ്ടി ആക്രമിച്ച് ബന്ദികളാക്കിയ 104 പേരെ പാക് സുരക്ഷാസേനകള്‍ മോചിപ്പിച്ചു. ഏറ്റമുട്ടലില്‍ 16 ബലൂച് വിഘടനവാദികളെ കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബി.എല്‍.എയുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പാക് സുരക്ഷാസേന അറിയിച്ചു. മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കുന്നതുവരെ സൈനിക നടപടി തുടരുമെന്ന് സുരക്ഷാസേനകള്‍ അറിയിച്ചതായി പി.ടി.ഐ. റിപ്പോര്‍ട്ടുചെയ്തു. 58 പുരുഷന്മാരേയും 31 സ്ത്രീകളേയും 15 കുട്ടികളേയുമാണ് ഇതുവരെ മോചിപ്പിച്ചത്. ഇവരെ ട്രെയിന്‍ മാര്‍ഗം കച്ചി ജില്ലയിലെ മച്ചിലേക്ക് അയച്ചു. ബി.എല്‍.എയുമായുള്ള ഏറ്റുമുട്ടലില്‍ 30 സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചു. ലോക്കോപൈലറ്റും കൊല്ലപ്പെട്ടതായാണ് വിവരം. ക്വറ്റയില്‍ നിന്ന് അഞ്ഞൂറോളം യാത്രക്കാരുമായി ഖൈബര്‍ പഖ്തൂന്‍ഖ്വയിലെ പേഷാവറിലേക്കു പോകുകയായിരുന്ന ജാഫര്‍ എക്സ്പ്രസാണ് ആക്രമിച്ചത്.

More »

യുക്രൈനുള്ള എല്ലാ സൈനിക സഹായവും നിര്‍ത്തിവെച്ച് ട്രംപ്; പരിഹാരം കാണാന്‍ നാറ്റോ
യുക്രൈന്‍-റഷ്യ യുദ്ധത്തിന് പരിഹാരം കാണാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പരിശ്രമിക്കവേ തിരിച്ചടിയായി യുക്രൈനുള്ള എല്ലാ സൈനിക സഹായവും നിര്‍ത്തിവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. എല്ലാ സൈനിക സഹായങ്ങളും നിര്‍ത്തിവെയ്ക്കുന്നതായി പ്രഖ്യാപിച്ച ട്രംപ് പ്രസിഡന്റ് യുക്രൈന്‍ വ്ളാദിമിര്‍ സെലെന്‍സ്‌കിയ്ക്ക് അന്ത്യശാസനവും നല്‍കി. വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ സമാധാന ചര്‍ച്ചകള്‍ക്ക് എത്തിയ സെലെന്‍സ്‌കി ട്രംപുമായി വാക്‌പോരില്‍ ഏര്‍പ്പെട്ടതിന് പിന്നാലെയാണ് നാടകീയ നീക്കങ്ങള്‍. യുക്രൈനെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി ട്രംപിന്റെ പിന്തുണ തേടാന്‍ ആഗ്രഹിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഈ പ്രഖ്യാപനം തിരിച്ചടിയായി. റഷ്യ യുക്രൈനില്‍ നടത്തിയ അധിനിവേശം മൂന്ന് വര്‍ഷത്തിലേറെയായി യുദ്ധത്തിലാണ്. ഇതിന് അവസാനം കുറിച്ച് സമാധാനം കാണാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് വൈറ്റ് ഹൗസ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions