വിദേശം

ലൈവ് വാര്‍ത്തയ്ക്കിടെ ഇറാന്‍ സ്‌റ്റേറ്റ് ടിവി കേന്ദ്രത്തിന് നേരെ ആക്രമണം
ടെഹ്‌റാന്‍ : തിങ്കളാഴ്ച വൈകുന്നേരം ടെഹ്റാനിലെ റണ്ണിന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ഐആര്‍ഐബി നിലയം ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. ടെലിവിഷന്‍ ലൈവ് നടക്കുന്ന സമയത്തായിരുന്നു ആക്രമണം. അവതാരക വാര്‍ത്ത വായിച്ചുകൊണ്ടിരിക്കുമ്പോള്‍ പുറകില്‍ വസ്തുക്കള്‍ തകര്‍ന്നുവീഴുന്നതും പുക ഉയരുന്നതും പ്രേക്ഷകര്‍ ലൈവില്‍ കണ്ടു. സ്റ്റുഡിയോയ്ക്കുള്ളില്‍ ഒരു സ്‌ഫോടനം കേള്‍ക്കുന്നതും സാധനങ്ങള്‍ കത്തി വീഴുന്നതും അവതാരക വേഗത്തില്‍ ഇറങ്ങിപ്പോകുന്നതിന്റെയും ദൃശ്യങ്ങളുമുണ്ട്. വലിയ സ്‌ഫോടനത്തെത്തുടര്‍ന്ന് തത്സമയ സംപ്രേക്ഷണം വിച്ഛേദിക്കുമ്പോഴും കെട്ടിടത്തിന് തീപിടിച്ചതായി ദൃശ്യങ്ങള്‍ കാണിച്ചു. പിന്നീട് ബ്രോഡ്കാസ്റ്റര്‍ ഐആര്‍ഐബിയുടെ മുതിര്‍ന്ന ലേഖകന്‍ തീയും പുകയും നിറഞ്ഞ കെട്ടിടത്തിന് പുറത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് കണ്ടു. 'ബോംബ് വീഴുമ്പോള്‍ ഞാന്‍ ഒന്നാം നിലയിലായിരുന്നു. എന്റെ എത്ര

More »

ഇസ്രായേല്‍ കനത്ത തിരിച്ചടിയ്ക്ക് തയാറെടുക്കുന്നു; ഇറാനിലെ ഇന്ത്യക്കാരെ അര്‍മീനിയയിലേയ്ക്ക് മാറ്റുന്നു
ഇറാന്‍ -ഇസ്രായേല്‍ യുദ്ധം ആക്രമണം വരും മണിക്കൂറുകളില്‍ കൂടുതല്‍ കടുപ്പിക്കുമെന്നു റിപ്പോര്‍ട്ട്. ഇസ്രായേല്‍ ടെഹ്‌റാന്‍ വലിയ തോതില്‍ ലക്ഷ്യമിടുന്നെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യക്കാരെ അടിയന്തരമായി അര്‍മീനിയയിലേയ്ക്ക് മാറ്റുകയാണ്. ഇറാന്‍ അതിര്‍ത്തി തുറന്നിരിക്കുകയാണ്. ഇന്ത്യക്കാരെ വിദേശീയര്‍ അനുഗമിക്കരുതെന്നും വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ടെല്‍ അവീവിലടക്കം ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി വലിയ നാശനഷ്ടം വരുത്തിയ സാഹചര്യത്തില്‍ ഇസ്രായേല്‍ കനത്ത തിരിച്ചടിയ്ക്കു ഒരുങ്ങുന്നതായാണ് വിവരം. ഇസ്രായേലിലെ ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. അതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഖമേനിയും കുടുംബവും ഭൂഗര്‍ഭ ബങ്കറില്‍ ഒളിച്ചു. ഖമനിയും

More »

എണ്ണയ്‌ക്കു തീപിടിച്ചു; ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍, ഇന്ത്യക്കും തിരിച്ചടി
ടെഹ്‌റാന്‍/ടെല്‍ അവീവ്‌ : ഇസ്രയേല്‍- ഇറാന്‍ ഏറ്റുമുട്ടലിനെ തുടര്‍ന്ന്‌ ആഗോളവിപണിയില്‍ എണ്ണവിലയില്‍ കുതിപ്പ്‌. യുദ്ധം നീണ്ടുനിന്നാല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കു കനത്ത തിരിച്ചടിയാകും. ബ്രെന്റ്‌ ക്രൂഡിന്റെ വില 10% ത്തിലധികം ഉയര്‍ന്ന്‌ ജനുവരിക്കു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഹോര്‍മൂസ്‌ കടലിടുക്ക്‌ അടയ്‌ക്കുമെന്ന ഇറാന്റെ ഭീഷണിയും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്‌. ബ്രെന്റ്‌ ക്രൂഡ്‌ വില വ്യാഴാഴ്‌ച മാത്രം ഏഴ്‌ ശതമാനമാണ്‌ ഉയര്‍ന്നത്‌. ബാരലിന്‌ 74.23 ഡോളറാണ്‌ ഇപ്പോള്‍ വിപണി വില. റഷ്യയുടെ യുൈക്രന്‍ ആക്രമണത്തെ തുടര്‍ന്ന്‌ 2022 ല്‍ എണ്ണ വില ബാരലിന്‌ 100 ഡോളറിലധികം ഉയര്‍ന്നിരുന്നു. യുദ്ധം ഏഷ്യയിലെയും യൂറോപ്പിലെയും ഓഹരി വിപണികളെയും ബാധിച്ചു. ജപ്പാനിലെ നിക്കേയി ഷെയര്‍ സൂചിക 0.9% കുറഞ്ഞു. ബ്രിട്ടന്റെ എഫ്‌.ടി.എസ്‌.ഇ. 100 സൂചിക 0.39% കുറഞ്ഞു. അമേരിക്കയിലെ ഓഹരി വിപണികളും ഇടിഞ്ഞു. ഡൗ

More »

ദക്ഷിണാഫ്രിക്ക ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍; ബാവുമ ചരിത്രപുരുഷന്‍
ലോര്‍ഡ്സ് : ദക്ഷിണാഫ്രിക്കയുടെ 27 വര്‍ഷങ്ങളുടെ ഐസിസി കിരീട വരള്‍ച്ചയ്ക്ക് 'ക്രിക്കറ്റിന്റെ മെക്ക'യില്‍ അറുതിയായി. ലോര്‍ഡ്സില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ജേതാക്കളായത്. ഐസിസി ടൂര്‍ണമെന്റുകളിലെ നോക്കൗട്ട് ഘട്ടങ്ങളില്‍ വീണുപോകുന്നവരെന്ന പഴി ദക്ഷിണാഫ്രിക്ക മറികടന്നു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റ തോല്‍വിയില്‍ വേദനിച്ച ആരാധകര്‍ക്ക് മറ്റൊരു ഐസിസി കിരീടത്തോടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ആശ്വാസമേകിയിരിക്കുന്നു. 1998-ല്‍ ബംഗ്ലാദേശില്‍ നടന്ന ഐസിസി ഐസിസി നോക്കൗട്ട് ട്രോഫിയാണ് അവസാനം ജയിച്ചത്. സ്‌കോര്‍ : ഓസ്‌ട്രേലിയ 212/10, 207/10. ദക്ഷിണാഫ്രിക്ക 138/10, അഞ്ചിന് 282 . മൂന്നാം വിക്കറ്റില്‍ മാര്‍ക്രം - ബവുമ സഖ്യം കൂട്ടിച്ചേര്‍ത്ത 147 റണ്‍സിന്റെ കൂട്ടുകെട്ടാണ് കിരീട വിജയത്തില്‍

More »

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ലണ്ടനിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നു
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ വ്യോമപാത അടച്ചതോടെ വ്യോമഗതാഗതം ആകെ താളംതെറ്റി. മുംബൈയില്‍ നിന്നും ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനങ്ങള്‍ യാത്ര പൂര്‍ത്തിയാക്കാതെ തിരിച്ച് വരികയാണ്. ചില വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. എയര്‍ ഇന്ത്യയുടെ എഐസി 129 മുംബൈ-ലണ്ടന്‍ വിമാനം, മുംബൈ- ന്യൂയോര്‍ക്ക് എഐസി 119 വിമാനങ്ങളാണ് തിരിച്ച് വിളിച്ചത്. നിരവധി വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ഇറാനെ ഇസ്രയേല്‍ ആക്രമിച്ചതിന് പിന്നാലെ ഇറാനും പ്രത്യാക്രമണം നടത്തിയതോടെ പശ്ചിമേഷ്യ കനത്ത ഭീതിയിലാണ്. ഇസ്രയേലിന്റെ തന്ത്രപ്രധാന നഗരമായ ടെല്‍ അവീവിലെ വിവിധയിടങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ടെല്‍ അവീവിലെ മിലിട്ടറി കേന്ദ്രത്തിനടുത്ത് വരെ ഇറാന്റെ മിസൈയിലെത്തിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇസ്രയേലി പ്രതിരോധ ആസ്ഥാനം ഉള്‍പ്പെടെ ഇറാന്‍ ആക്രമിക്കാന്‍ ശ്രമിച്ചതായി

More »

ഇസ്രയേലില്‍ തിരിച്ചടിയുമായി ഇറാനും; ബാലിസ്റ്റിക് മിസൈല്‍ ആക്രമണം
ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാവുന്നു. ഇസ്രയേലിന് തിരിച്ചടിയായി ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 63 പേര്‍ക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. എട്ട് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളാണുള്ളതെന്നും ഇസ്രയേല്‍ ആംബുലന്‍സ് ഏജന്‍സി ഉള്‍പ്പെടെയുള്ളവെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ആദ്യം നൂറിലധികം ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രയേലില്‍ ആക്രമണം നടത്തിയ ഇറാന്‍, പിന്നീട് ബാലിസ്റ്റിക് മിസൈലുകളും തൊടുത്തുവിട്ടു. അതേസമയം ഇറാനില്‍ വീണ്ടും ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പറന്നതായും സൂചനയുണ്ട്. ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ടെല്‍ അവീവിന്റെ പരിസര പ്രദേശങ്ങളില്‍ നിരവധി

More »

ഇറാനില്‍ ഇസ്രായേല്‍ ആക്രമണം; ലോകം കടുത്ത ആശങ്കയില്‍
ടെഹ്‌റാന്‍ : ലോകത്തെ കടുത്ത ആശങ്കയിലാഴ്ത്തി ഇറാനില്‍ ഇസ്രായേല്‍ ആക്രമണം. വെള്ളിയാഴ്ച രാത്രിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് മേധാവി മേജര്‍ ജനറല്‍ ഹൊസൈല്‍ സലാമി അടക്കം കൊല്ലപ്പെട്ടു. ഇസ്രയേല്‍ സ്വയം കയ്‌പേറിയതും വേദനാജനകവുമായി വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിച്ചിരിക്കുമെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി പറഞ്ഞു. ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടം കടുത്ത ശിക്ഷ കാത്തിരിക്കണമെന്നും ഇറാന്‍ പരമോന്നത നേതാവ് മുന്നറിയിപ്പ് നല്‍കി. ഇതോടെ ലോകം മറ്റൊരു യുദ്ധ ഭീതിയിലാണ്. ഇറാനിലെ ആണവ ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിച്ചു. ഇറാനെതിരായ ഓപ്പറേഷന്‍ ദിവസങ്ങളോളം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന

More »

കെനിയയില്‍ വിനോദയാത്രയ്ക്കിടെ വാഹനാപകടം: മരിച്ചവരില്‍ 5 മലയാളികള്‍
ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് മരിച്ച 6 പേരില്‍ 5 പേരും മലയാളികള്‍. പിഞ്ചുകുഞ്ഞും 3 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58), ജസ്ന കുറ്റിക്കാട്ടുചാലില്‍ (29), ഒറ്റപ്പാലം സ്വദേശികളായ റിയ ആന്‍ (41), ടൈറ റോഡ്രിഗ്വസ് (8), റൂഹി മെഹ്റില്‍ മുഹമ്മദ് (18 മാസം) എന്നിവരാണ് മരിച്ചത്. വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയില്‍ വച്ച് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. 27 പേര്‍ക്ക് പരുക്കേറ്റു. ഇവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ നയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും. 14 മലയാളികളും കര്‍ണാടക സ്വദേശികളും ഗോവന്‍ സ്വദേശികളും സംഘത്തിലുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയില്‍ സംഘം സഞ്ചരിച്ച

More »

കാബിന്‍ ബാഗുകള്‍ക്ക് അധിക ഫീസ് ചുമത്താന്‍ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കി യൂറോപ്യന്‍ യൂണിയന്റെ നിയമം
വിമാന യാത്രയ്ക്ക് ചിലവേറുന്ന പുതിയ നിയമവുമായി യൂറോപ്യന്‍ യൂണിയന്‍ . വിമാനങ്ങളില്‍ വലിയ കാബിന്‍ ബാഗുകള്‍ക്ക് അധിക ഫീസ് ചുമത്താന്‍ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് യൂറോപ്യന്‍ യൂണിയന്‍ പുതിയ നിയമം രൂപീകരിക്കാനൊരുങ്ങുകയാണ്. ചെറിയ ബാക്ക്പാക്കുകള്‍, ഹാന്‍ഡ് ബാഗുകള്‍ എന്നിവ സൗജന്യമായി കൊണ്ടുപോകാം. ഹാന്‍ഡ് ലഗേജ് എന്നതിന് പുതിയൊരു നിര്‍വ്വചനം കൂടി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച്, മുന്‍പിലെ സീറ്റിനടിയില്‍ വയ്ക്കാന്‍ സാധിക്കുന്ന ബാഗുകള്‍ മാത്രമായിരിക്കും ഹാന്‍ഡ് ലഗേജ് ,അതിലും വലിയ ഏതൊരു ലഗേജിനും അധിക തുക നല്‍കേണ്ടി വരും. സ്‌പെയിന്‍, ജര്‍മ്മനി, സോള്‍വേനിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ ഇതിനെതിരെ വോട്ടു ചെയ്തു. യാത്രക്കാരെ ചൂഷണം ചെയ്യുന്നുവെന്നാണ് വിമര്‍ശനമുന്നയിച്ചത്. എന്നാല്‍, ഈ നിര്‍ദ്ദേശങ്ങള്‍ വോട്ടെടുപ്പില്‍ അംഗീകരിക്കപ്പെടുകയായിരുന്നു. പുതിയ നിര്‍ദ്ദേശം യൂറോപ്യന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions