യു.കെ.വാര്‍ത്തകള്‍

ബെനഫിറ്റിനായി അപേക്ഷിക്കുന്ന വിദേശികളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തില്‍
യുകെയില്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിദേശ പൗരന്മാരുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലെത്തിയതായി റിപ്പോര്‍ട്ട്. 2026 മേയില്‍ 13 ലക്ഷം വിദേശ പൗരന്മാരാണ് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ലഭിച്ചതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 20,000 പേരുടെ വര്‍ധനവാണിത്. ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരില്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരാണ് ഏറ്റവും വലിയ വിഭാഗം. തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിദേശ പൗരന്മാരില്‍ വലിയൊരു പങ്കും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ലഭിക്കുന്നവരില്‍ 2.33 ലക്ഷം പേര്‍ക്ക് ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയിന്‍ ഉള്ളവരാണ്. കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ബ്രിട്ടനില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്ത ശേഷം

More »

ട്രെയിന്‍ യാത്രക്കാര്‍ക്ക് പണിവരുന്നുണ്ട്! ടിക്കറ്റ് നിരക്കുകള്‍ 4.2% വരെ ഉയരുമെന്ന് മുന്നറിയിപ്പ്
ട്രെയിന്‍ യാത്രക്കാര്‍ക്ക് തിരിച്ചടിയായി അടുത്ത വര്‍ഷം ടിക്കറ്റ് നിരക്കുകള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുമെന്ന് ഉറപ്പായി. 4.2% വരെ നിരക്ക് വര്‍ദ്ധനയ്ക്കാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്. ജൂലൈയിലെ റീട്ടെയില്‍ പ്രൈസ് ഇന്‍ഡക്‌സ് പണപ്പെരുപ്പം അടിസ്ഥാനമാക്കിയാണ് റെയില്‍ നിരക്കുകള്‍ കണക്കാക്കുന്നത്. ഏറ്റവും പുതിയ പണപ്പെരുപ്പ നിരക്കുകള്‍ പ്രകാരം പണപ്പെരുപ്പം 2.9 ശതമാനത്തിലേക്കാണ് വര്‍ദ്ധിച്ചത്. അതേസമയം റീട്ടെയില്‍ ഉത്പന്നങ്ങളുടെയും, സേവനങ്ങളുടെ ശരാശരി വില നിര്‍ണ്ണയിക്കുന്ന ആര്‍പിഐ 3.2 ശതമാനത്തിലേക്ക് എത്തിയെന്നും ഞെട്ടിക്കുകയാണ്. ഇതോടെയാണ് റെയില്‍ നിരക്കുകള്‍ അടുത്ത വര്‍ഷം 4.2 ശതമാനത്തിലേക്ക് ഉയരുമെന്ന് ഉറപ്പായത്. ചാന്‍സലര്‍ ജോണ്‍ ഹീലി റെയില്‍ നിരക്കുകള്‍ മരവിപ്പിച്ച് നിര്‍ത്തുന്നത് മാത്രമാണ് ഇക്കാര്യത്തില്‍ ആശ്വാസത്തിന് സാധ്യത. ബ്രിട്ടീഷ് റെയില്‍വെയുടെ 45% നിരക്കുകളും

More »

ചെലവുചുരുക്കി യുകെ കമ്പനികള്‍; ജോബ് വേക്കന്‍സികള്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയില്‍
യുകെയില്‍ വേക്കന്‍സികള്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലേക്ക് എത്തിയതായി കണക്കുകള്‍. എംപ്ലോയ്‌മെന്റ് ചെലവുകള്‍ ഉയരുന്നതാണ് വേക്കന്‍സികള്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലേക്ക് എത്തിയതിന് കാരണമെന്നാണ് കരുതുന്നത്. ശമ്പള വളര്‍ച്ച മെല്ലെപ്പോക്കിലേക്ക് നീങ്ങി. ഇതോടെ ജോലിക്കാര്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴമാണ് പുറത്തുവന്നത്. ഇറാന്‍ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതം ബ്രിട്ടനിലെ ജോലിക്കാരുടെ കുടുംബങ്ങളെയും ഷോക്കടിപ്പിക്കുകയാണ്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പ്രകാരം ശരാശരി വരുമാന വളര്‍ച്ച ബോണസ് ഉള്‍പ്പെടെ ജൂണ്‍ വരെ മൂന്ന് മാസങ്ങളില്‍ 4.1 ശതമാനത്തിലേക്ക് താഴ്ന്നു. മേയിലെ 4.4 ശതമാനത്തില്‍ നിന്നുമാണ് ഈ ഇടിവ്. മേയ് മാസത്തില്‍ നിന്നും ജൂണിലേക്ക് എത്തിയപ്പോള്‍ പേറോള്‍ഡ് എംപ്ലോയീസിന്റെ എണ്ണത്തില്‍ 13,000-ന്റെ കുറവാണ് വന്നത്. ജൂലൈയില്‍ മറ്റൊരു 13,000 കൂടി കുറഞ്ഞിട്ടുണ്ടെന്നാണ് പ്രാഥമിക

More »

യുകെയുടെ പണപ്പെരുപ്പം മാര്‍ച്ച് മാസത്തിന് ശേഷം ഉയര്‍ന്ന നിലയില്‍
യുകെയുടെ പണപ്പെരുപ്പം മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പണപ്പെരുപ്പം 2.9 ശതമാനമായെന്നു ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി. ഉത്പന്നങ്ങളുടെയും, സേവനങ്ങളുടെയും വില വിവരം പരിശോധിക്കുന്ന പണപ്പെരുപ്പം വര്‍ദ്ധിക്കുന്നത് ജനങ്ങള്‍ നേരിടുന്ന ബജറ്റ് കടുപ്പവും വ്യക്തമാക്കുന്നു. ജൂണ്‍ മാസം വരെയുള്ള 12 മാസങ്ങളില്‍ 2.6 ശതമാനത്തിലായിരുന്ന നിരക്ക് ജൂലൈയില്‍ 2.9 ശതമാനത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. അതേസമയം, പണപ്പെരുപ്പം വീണ്ടും വര്‍ദ്ധിക്കുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനം. ഈ വര്‍ഷം 3 ശതമാം വരെയെങ്കിലും എത്തുമെന്നാണ് കരുതുന്നത്. ഗ്യാസ് വില വര്‍ദ്ധന മൂലം എനര്‍ജി പ്രൈസ് ക്യാപ്പില്‍ വന്ന മാറ്റമാണ് പ്രധാന വിഷയമെന്ന് ഒഎന്‍എസ് പറഞ്ഞു. നാല് വര്‍ഷത്തിനിടെ ഏറ്റവും വലിയ ഗ്യാസ് വില വര്‍ദ്ധനവാണ് ഇപ്പോള്‍ നേരിട്ടത്. കഴിഞ്ഞ മാസം എനര്‍ജി ബില്ലുകള്‍ 13 ശതമാനമാണ് ഉയര്‍ന്നത്. ഓഫ്‌ജെം പ്രൈസ് ക്യാപ്പ് 221

More »

ഇറാന്‍ യുദ്ധം; യുകെയില്‍ വീടുകളുടെ വില്‍പ്പന സമയം കൂടുന്നു
ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ബ്രിട്ടനിലെ പകുതിയിലധികം വീടുകളും വില്‍ക്കാന്‍ സമയമെടുക്കുന്നതായി റിപ്പോര്‍ട്ട്. യുദ്ധം മൂലം മോര്‍ട്ട്‌ഗേജ് വിപണിയിലെ അനിശ്ചിതത്വമാണ് വീട് വാങ്ങാനുദ്ദേശിക്കുന്നവര്‍ കാത്തിരിക്കാമെന്ന് തീരുമാനിക്കുന്നതെന്നാണ് വിലയിരുത്തുന്നത്. പ്രോപ്പര്‍ട്ടി പ്ലാറ്റ്ഫോമായ സൂപ്ലയുടെ കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ 363 പ്രാദേശിക ഭരണ മേഖലകളില്‍ 180 ഇടങ്ങളിലും വീടുകള്‍ വില്‍ക്കാന്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സമയം വേണ്ടിവരുന്നു. രാജ്യത്തെ ഒരു വീട് വില്‍ക്കാന്‍ എടുക്കുന്ന ശരാശരി സമയം 42 ദിവസമായി മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും വിവിധ മേഖലകള്‍ തമ്മിലുള്ള വ്യത്യാസം വര്‍ധിച്ചിരിക്കുകയാണ്. ചില ഹൗസിങ് ഹോട്ട്സ്പോട്ടുകളില്‍ വാങ്ങുന്നവര്‍ വേഗത്തില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍, മോര്‍ട്ട്‌ഗേജ് ചെലവുകളിലെ അനിശ്ചിതത്വം മറ്റ്

More »

യുകെയില്‍ ഇറക്കുമതി മുട്ടയിലൂടെ സാല്‍മൊണെല്ലാ ബാക്ടീരിയബാധ; ഒരാള്‍ മരിച്ചു, 200 പേര്‍ രോഗബാധിതര്‍
യുകെയില്‍ മുട്ടയിലൂടെ സാല്‍മൊണെല്ലാ ബാക്ടീരിയ പടരുന്നതായി മുന്നറിയിപ്പ്. രോഗബാധയെ തുടര്‍ന്ന് ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 200 പേര്‍ രോഗബാധിതരായിട്ടുണ്ടെന്നും കണക്കുകള്‍ പുറത്തുവന്നു. ഇറക്കുമതി ചെയ്ത മുട്ടയില്‍ നിന്നുമാണ് രോഗം പടര്‍ന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍ . വര്‍ഷത്തിന്റെ ആരംഭം മുതല്‍ 207 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു. ബാക്ടീരിയ പടരുന്നതില്‍ അന്വേഷണം തുടരുകയാണ്. ഇംഗ്ലണ്ടിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. ബാക്ടീരിയ പിടിപെട്ട കാല്‍ശതമാനം ആളുകള്‍ക്കും ആശുപത്രി പരിചരണം വേണ്ടിവരുന്നുണ്ട്. കുഞ്ഞുങ്ങളും, പ്രായമായവരും ഉള്‍പ്പെടെയുള്ള രോഗികളിലാണ് ബാക്ടീരിയ പടര്‍ന്നിരിക്കുന്നത്. പനി, ശര്‍ദ്ദില്‍, വയറ്റിളക്കം പോലുള്ള ലക്ഷണങ്ങളാണ് സാല്‍മൊണെല്ലാ അകത്ത് പ്രവേശിച്ചാല്‍ കാണുന്ന ലക്ഷണങ്ങള്‍. ഭൂരിഭാഗം പേര്‍ക്കും ഇത് ഏതാനും ദിവസം കൊണ്ട്

More »

പരിശോധനയ്‌ക്കെത്തിയ സ്ത്രീകളോട് ലൈംഗികാതിക്രമം; ഡോക്ടര്‍ക്ക് 18 മാസം തടവ്
വാഹനാപകടങ്ങളില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് വൈദ്യപരിശോധനയ്‌ക്കെത്തിയ സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ക്ക് 18 മാസം തടവ്. ഡോ. മുഹമ്മദ് ഇഖ്ബാലിനാണ് (64) ന്യൂകാസില്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. ന്യൂകാസില്‍, സന്ദര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ ക്ലിനിക്കുകളില്‍ നടന്ന രണ്ട് സംഭവങ്ങളിലാണ് ശിക്ഷ. ആരോപണങ്ങള്‍ പ്രതി നിഷേധിച്ചിരുന്നു. വാഹനാപകടത്തെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് ക്ലെയിമിനായുള്ള മെഡിക്കല്‍ പരിശോധനയ്‌ക്കെത്തിയ സ്ത്രീകളെയാണ് ഡോക്ടര്‍ ദുരുപയോഗം ചെയ്തതെന്ന് കോടതി കണ്ടെത്തി. ഇന്‍ഷുറന്‍സ് കമ്പനികള്‍ നിര്‍ദേശിച്ച ഡോക്ടറായതിനാലാണ് സ്ത്രീകള്‍ ഇഖ്ബാലിന്റെ ക്ലിനിക്കിലെത്തിയത്. കൗണ്ടി ഡര്‍ഹാമിലാണ് ആദ്യ സംഭവം നടന്നത്. വാഹനാപകടത്തില്‍ പരുക്കേറ്റ സ്ത്രീയോട് പരിശോധനയ്ക്കിടെ എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ പിന്നീട് അനാവശ്യമായി അവരുടെ മാറിടത്തില്‍ സ്പര്‍ശിക്കുകയായിരുന്നു. ഏതാനും

More »

കുടുംബങ്ങളുടെ ജീവിതച്ചെലവ് പ്രതിസന്ധിയ്ക്കു ആക്കം കൂട്ടി എനര്‍ജി ബില്ലുകള്‍ കുതിയ്ക്കുന്നു
ബ്രിട്ടനിലെ കുടുംബങ്ങളുടെ ജീവിതച്ചെലവ് പ്രതിസന്ധി കൂടുതല്‍ മോശമാക്കി എനര്‍ജി ബില്ലുകള്‍ കുതിച്ചുയരുന്നു. എനര്‍ജി ബില്ലുകള്‍ ജൂലൈയിലെ പണപ്പെരുപ്പം 3 ശതമാനത്തിന് അരികിലേക്ക് എത്തിച്ചിരിക്കുമെന്ന സൂചനകളാണ് ഇതിന് കാരണം. ഈയാഴ്ച ഓദ്യോഗിക പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെയാണ് മുന്നറിയിപ്പ്. ഇറാന്‍ യുദ്ധം മൂലം ആഗോള എനര്‍ജി വിപണികള്‍ ഞെട്ടലില്‍ നിന്നും മുക്തമായിട്ടില്ല. കഴിഞ്ഞ മാസം യുകെ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ ഉയര്‍ന്നത് രാജ്യത്തെ ഹെഡ്‌ലൈന്‍ പണപ്പെരുപ്പ നിരക്ക് 3ശതമാനത്തിലേക്ക് തള്ളിവിടുമെന്നാണ് ഇക്കണോമിസ്റ്റുകളുടെ പ്രവചനം. ജൂണിലെ 2.6 ശതമാനത്തില്‍ നിന്നും ഈ നിലയിലേക്ക് കുതിച്ചുചാടിയാല്‍ ജനങ്ങളുടെ ബജറ്റിന് ഇത് കനത്ത ഷോക്കായി മാറും. സെപ്റ്റംബറില്‍ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചേക്കുമെന്ന് ആശങ്കയുണ്ട്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം

More »

വിദേശ പൗരന്മാര്‍ക്ക് ഭൂരിഭാഗം ക്ഷേമ ആനുകൂല്യങ്ങളും നിഷേധിക്കും ; പ്രഖ്യാപനവുമായി റിഫോം യുകെ
തങ്ങള്‍ അധികാരത്തിലെത്തിയാല്‍ വിദേശ പൗരന്മാര്‍ക്ക് ഭൂരിഭാഗം ക്ഷേമ ആനുകൂല്യങ്ങളും നിഷേധിക്കുമെന്ന് പ്രഖ്യാപിച്ച് നിഗല്‍ ഫരാഗെയുടെ റിഫോം യുകെ. വിദേശ പൗരന്മാര്‍ക്ക് നല്‍കുന്ന ക്ഷേമ ആനുകൂല്യങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ പ്രതിവര്‍ഷം 21 ബില്യണ്‍ പൗണ്ട് ലാഭിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം. ആകെ ക്ഷേമച്ചെലവില്‍ 50 ബില്യണ്‍ പൗണ്ടിന്റെ കുറവ് വരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നിര്‍ദേശം. വിദേശ പൗരന്മാര്‍ക്ക് ബ്രിട്ടീഷ് നികുതിദായകരുടെ പണം ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ നല്‍കുന്ന നിലവിലെ സംവിധാനത്തില്‍ പോരായ്മയുണ്ടെന്നാണ് റിഫോം യുകെ വിശേഷിപ്പിക്കുന്നത്. നിലവില്‍ കുടിയേറ്റക്കാര്‍ക്ക് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നിയന്ത്രിക്കാനുള്ള പദ്ധതിയേക്കാള്‍ കടുത്തതാണ് പുതിയ നിര്‍ദേശം. ഗുര്‍ഖ സൈനികര്‍ ഉള്‍പ്പെടെയുള്ള സൈനിക വെറ്ററന്‍മാര്‍ക്ക് മാത്രമായിരിക്കും പ്രധാന ഇളവ് ലഭിക്കുക. ബ്രിട്ടനില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions