യു.കെ.വാര്‍ത്തകള്‍

ബെഡ്ഫോര്‍ഡില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ പ്രതിയ്ക്കായി ജാഗ്രത
ബെഡ്ഫോര്‍ഡിലെ ഗ്രേറ്റ് ഡെന്‍ഹാമില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ കേസില്‍ യുകെ പൊലീസ് തിരയുന്ന എന്‍ഡൊഡാന എംഖനിസ്സി ഷുമയെക്കുറിച്ച് ബ്രിട്ടനില്‍ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സിംബാബ്വെ റിപബ്ലിക് പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെയും വാര്‍ത്താ റിപ്പോര്‍ട്ടുകളിലൂടെയുമാണ് കേസിനെക്കുറിച്ച് അറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്റര്‍പോളില്‍ നിന്നോ ബ്രിട്ടിഷ് പൊലീസില്‍ നിന്നോ ഇതുവരെ ഔദ്യോഗിക സന്ദേശമോ റെഡ് നോട്ടിസോ ലഭിച്ചിട്ടില്ലെന്ന് സിംബാബ്വെ റിപബ്ലിക് പൊലീസ് വക്താവ് പോള്‍ ന്യാതി പറഞ്ഞു. എന്നാല്‍ പ്രതിയെ കണ്ടെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിനായി രാജ്യത്തെ എല്ലാ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതി സിംബാബ്വെയിലുണ്ടെങ്കില്‍ സ്വമേധയാ പൊലീസിന് മുന്നില്‍ കീഴടങ്ങണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

More »

യുകെപിആര്‍ പരിഷ്‌കാരം: പങ്കാളികള്‍ക്കും ചില ആശ്രിതര്‍ക്കും ഇളവ് ലഭിച്ചേക്കും
യുകെയില്‍ സ്ഥിരതാമസാവകാശമായ ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയിന്‍ (ILR) നേടുന്നതിനുള്ള സാധാരണ യോഗ്യതാകാലം അഞ്ച് വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമാക്കാനുള്ള ഹോം ഓഫീസിന്റെ വിവാദ നിര്‍ദ്ദേശങ്ങളില്‍ ചില വിഭാഗങ്ങള്‍ക്ക് ഇളവുകള്‍ ലഭിച്ചേക്കും. ആശ്രിതരായി കഴിയുന്ന പങ്കാളികള്‍, പരിചരണ ചുമതലയുള്ളവര്‍, ഭിന്നശേഷിക്കാര്‍, പ്രസവാവധിയിലുള്ള സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക ഇളവുകളോ ബദല്‍ ക്രമീകരണങ്ങളോ വേണമോ എന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഹൗസ് ഓഫ് ലോര്‍ഡ്‌സുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി പരിശോധനയ്ക്കിടെ നടത്തിയ വിശദീകരണത്തിലാണ് ഹോം സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. നിര്‍ബന്ധിത സാമ്പത്തിക സംഭാവനാ മാനദണ്ഡം പാലിക്കാന്‍ കഴിയാത്ത ചില വിഭാഗങ്ങള്‍ ഉണ്ടാകാമെന്നും, പ്രത്യേകിച്ച് ആശ്രിതരുടെ കാര്യത്തില്‍ ഇളവുകളോ

More »

ക്ലാക്ടണിലെ ഫരാഗിന്റെ രാജി അബദ്ധമായി! റിഫോം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് മുന്നറിയിപ്പ്
എംപി സ്ഥാനം രാജിവെച്ച് വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള ഒരുക്കത്തിലാണ് റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗ്. എന്നാല്‍ പ്രധാന പാര്‍ട്ടികളൊന്നും ക്ലാക്ടണിലെ ഉപതെരഞ്ഞെടുപ്പ് 'മത്സരത്തിനില്ലെന്ന' നിലപാടിലാണ്. അജ്ഞാതന്‍ മാത്രമാണ് എതിരാളിയായി മത്സരത്തിലുള്ളത്. ക്ലാക്ടണിലെ ഉപതെരഞ്ഞെടുപ്പില്‍ പ്രധാന പാര്‍ട്ടികളൊന്നും ഇല്ലെന്നത് വോട്ടര്‍മാരെയും മോശമാക്കും. സാമ്പത്തിക ഇടപാട് സംബന്ധിച്ച ആരോപണങ്ങളെ തുടര്‍ന്ന് വിവാദത്തില്‍ പെട്ടതോടെയാണ് ഫരാഗ് അപ്രതീക്ഷിതമായി രാജിവെച്ചത്. പ്രധാന എതിരാളികള്‍ ഭീരുക്കളാണെന്ന് ഫരാഗ് കുറ്റപ്പെടുത്തുമ്പോഴും ഒരു തമാശ സ്ഥാനാര്‍ത്ഥിയെ മാത്രമാണ് എതിരാളിയായി ലഭിച്ചിരിക്കുന്നത്. ഇതിനിടെ ഫരാഗിന്റെ സ്ഥിതി കൂടുതല്‍ മോശമാക്കി മെഗാ സര്‍വ്വെ ഫലങ്ങള്‍ പുറത്തെത്തി. പൊതുതെരഞ്ഞെടുപ്പില്‍ റിഫോം മൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെടുമെന്നാണ് മുന്നറിയിപ്പ്. ബേണ്‍ഹാമിന്റെ

More »

യുകെയില്‍ ലൈംഗികതയിലൂടെ ഷിഗെല്ല പടരുന്നു! മുന്നറിയിപ്പ് പുറപ്പെടുവിച്ച് വിദഗ്ധര്‍
യുകെയില്‍ ഷിഗെല്ല രോഗം വ്യാപിക്കുന്നതായി മുന്നറിയിപ്പ്. ലൈംഗികമായി കൈമാറുന്ന രീതിയിലുള്ള ഷിഗെല്ലാ ഇന്‍ഫെക്ഷനാണ് വലിയതോതില്‍ വ്യാപിക്കുന്നതായി വിദഗ്ധര്‍ കണ്ടെത്തിയത്. അവസ്ഥയ്ക്ക് എതിരെ ജാഗ്രത പാലിക്കാന്‍ വിദഗ്ധര്‍ മുന്നറിയിപ്പില്‍ ആവശ്യപ്പെടുന്നു. ലൈംഗിക ബന്ധത്തിലൂടെ വ്യാപിക്കുന്ന ഷിഗെല്ലാ കേസുകള്‍ മറ്റ് ഇന്‍ഫെക്ഷനുകളെ അപേക്ഷിച്ച് പടരുന്നതിന്റെ വേഗത രണ്ടിരട്ടി അധികമാണ്. കൂടാതെ ചികിത്സയോട് ഇത് പ്രതികരിക്കുന്നില്ലെന്നും യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജ്, യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ വ്യക്തമാക്കി. മലത്തിലാണ് ഷിഗെല്ലയ്ക്ക് കാരണമാകുന്ന ബാക്ടീരിയ കൂടുതലുള്ളത്. മോശമായ ഭക്ഷണത്തിലൂടെ മനുഷ്യരിലേക്ക് എത്തുന്ന ബാക്ടീരിയ വയറ്റിളക്കം, വയറുവേദന, പനി എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഷിഗെല്ലയുടെ രൂപമാറ്റം വന്ന ഷിഗെല്ലാ സൊനെയ്, ഷിഗെല്ലാ ഫ്‌ളെക്‌സ്‌നെറി

More »

പ്രധാനമന്ത്രിയാകാന്‍ ആന്‍ഡി ബേണ്‍ഹാമിന് പിന്തുണ ഉറപ്പായി; 322 പേരും പിന്തുണച്ചോടെ തിരഞ്ഞെടുപ്പ് എതിരില്ലാതെ
കീര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആന്‍ഡി ബേണ്‍ഹാം എത്തുമെന്നുറപ്പായി. ലേബര്‍ പാര്‍ട്ടിയുടെ 404 എംപിമാരില്‍ 322 പേരും ബേണ്‍ഹാമിന് പിന്തുണ അറിയിച്ചതോടെ അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ പാര്‍ട്ടി എംപിമാരില്‍ 20 ശതമാനം പേരുടെ പിന്തുണയാണ് ആവശ്യം. ശേഷിക്കുന്ന 82 ല്‍ 81 പേരുടെ പിന്തുണ ഉറപ്പാക്കാനായാലേ ആര്‍ക്കെങ്കിലും ബേണ്‍ഹാമിന് എതിരാളിയാകാനാകൂ. അതിനുള്ള സാധ്യത അവശേഷിക്കുന്നില്ല. ജൂലൈ 20ന് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ആന്‍ഡി ബേണ്‍ഹാം സ്ഥാനമേല്‍ക്കും. പാര്‍ട്ടി നേതൃ സ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദ്ദേശിച്ച എംപിമാര്‍ക്ക് ബേണ്‍ഹാം നന്ദി അറിയിച്ചു. മേക്കര്‍ഫീല്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തിയത്. ഇന്നലെ നേതൃസ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിക്കേണ്ട സമയമായതോടെ

More »

ലോകകപ്പ് കൊണ്ടുവന്നാല്‍ ഇംഗ്ലണ്ടില്‍ ബാങ്ക് ഹോളിഡേ! ആഘോഷിക്കാന്‍ അവസരം
ഇത്തവണ ഫിഫ ലോകകപ്പില്‍ കിരീടം ചൂടാന്‍ സാധ്യതയുള്ള ടീമുകളിലൊന്ന് ഇംഗ്ലണ്ടാണ്. ഹാരി കെയിനും, സംഘവും എ പ്രകടനം നടത്തിയാണ് ഇവിടം വരെ എത്തിയത്. അതുകൊണ്ട് തന്നെ ഫൈനലില്‍ എത്താനും, ചിലപ്പോള്‍ കപ്പ് നേടാനും സാധ്യതയുണ്ട്. 60 വര്‍ഷക്കാലത്തെ ലോകകിരീട വരള്‍ച്ച തിരുത്തി ഇംഗ്ലീഷ് ടീം കപ്പ് നാട്ടിലെത്തിച്ചാല്‍ ബാങ്ക് ഹോളിഡേ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് പ്രധാനമന്ത്രി. 60 വര്‍ഷത്തിനിടെ ആദ്യമായി ലോകകിരീടം ഇംഗ്ലണ്ടില്‍ എത്തിക്കാന്‍ കെയിനും, സംഘത്തിനും സാധിച്ചാല്‍ പൊതുഅവധി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലാണ് കീര്‍ സ്റ്റാര്‍മര്‍ എത്തിയിട്ടുള്ളതെന്ന് സ്രോതസ്സുകള്‍ വെളിപ്പെടുത്തി. ഫുട്‌ബോള്‍ ഭ്രാന്തുള്ള പ്രധാനമന്ത്രി കസേര ഒഴിയുന്നതിന് മുന്‍പ് പ്രഖ്യാപിക്കാന്‍ കഴിയുന്ന അവസാനത്തെ അവധിയും ഇതാകും. അങ്കാരയിലെ നാറ്റോ സമ്മേളനത്തിന് എത്തിയ സ്റ്റാര്‍മറോട് റിപ്പോര്‍ട്ടര്‍മാര്‍ ഇതേക്കുറിച്ച് ചോദിച്ചു. 'അവിടം വരെ

More »

നേതൃമാറ്റം ഉറപ്പായതോടെ ഇമേജ് വീണ്ടെടുത്ത് ലേബര്‍ പാര്‍ട്ടി; സര്‍വേയിലും മുന്നില്‍
ആന്‍ഡി ബേണ്‍ഹാം കളത്തിലിറങ്ങിയതോടെ ഇമേജ് വീണ്ടെടുത്ത് ലേബര്‍ പാര്‍ട്ടി. ഇതോടെ ക്ഷീണം സംഭവിച്ചിരിക്കുന്നത് നിഗല്‍ ഫരാഗിന്റെ റിഫോം യു കെയ്ക്ക് ആണ്. കഴിഞ്ഞ ദിവസം നടന്ന ഒരു മെഗാ അഭിപ്രായ സര്‍വ്വേയില്‍ ഫരാഗിന്റെ റിഫോം യു കെയ്ക്ക് മൂന്നാം സ്ഥാനത്ത് എത്തുവാനെ കഴിഞ്ഞുള്ളു. ഇലക്ടറല്‍ കാല്‍ക്കുലസ് പുറത്തുവിട്ട സര്‍വ്വേ ഫലം വിരല്‍ ചൂണ്ടുന്നത് ബേണാമിന്റെ കുതിച്ചുചാട്ടമാണ്. മാത്രമല്ല, ഇപ്പോള്‍ ഒരു പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ ഏറ്റവുമധികം സീറ്റുകള്‍ ലഭിക്കുക ലേബര്‍ പാര്‍ട്ടിക്ക് ആയിരിക്കുമെന്നും അത് പറയുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഒരു പൊതു തെരഞ്ഞെടുപ്പ് നടന്നാല്‍ ലേബര്‍ പാര്‍ട്ടിക്ക് 217 സീറ്റുകള്‍ ലഭിക്കും എന്നാണ് സര്‍വ്വേഫലം പറയുന്നത്. 151 സീറ്റുകളോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തുമ്പോള്‍ 127 സീറ്റുകളുമായി റിഫോം യു കെയ്ക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടതായി വരും. 'ഗോള്‍ഡ്

More »

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ അടുത്തയാഴ്ച; മദ്യ ഉപഭോക്താക്കള്‍ക്ക് നേട്ടമാകും
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ വരുന്ന ജൂലൈ 15ന് പ്രാബല്യത്തില്‍ വരുന്നതോടെ ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യങ്ങളുടെ വിലയില്‍ കുറവുണ്ടാകാന്‍ സാധ്യത. വിസ്‌കി, ജിന്‍ തുടങ്ങിയ മദ്യങ്ങളുടെ നിലവിലെ 150 ശതമാനം ഇറക്കുമതി തീരുവ കരാര്‍ നടപ്പിലാകുന്നതോടെ ആദ്യഘട്ടത്തില്‍ 75 ശതമാനമായി കുറയും. തുടര്‍ന്ന് പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് 40 ശതമാനമായി താഴ്ത്താനാണ് തീരുമാനം. എന്നാല്‍ ഇറക്കുമതി തീരുവ പകുതിയായി കുറയുന്നുവെന്നതിനാല്‍ അതേ അനുപാതത്തില്‍ മദ്യവില ഉടന്‍ കുറയുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഉപഭോക്താവ് നല്‍കുന്ന അന്തിമ വിലയില്‍ ഇറക്കുമതി തീരുവ ഒരു ഘടകം മാത്രമാണ്. സംസ്ഥാന എക്സൈസ് ഡ്യൂട്ടി, വാറ്റ്, വിതരണക്കാരുടെയും വ്യാപാരികളുടെയും ലാഭവിഹിതം, പാക്കേജിങ്, മാര്‍ക്കറ്റിങ് ചെലവ് തുടങ്ങിയവയും വില നിര്‍ണയത്തില്‍ നിര്‍ണായകമാണ്. അതിനാല്‍ വിലക്കുറവ് ഓരോ സംസ്ഥാനത്തും

More »

എന്‍എച്ച്എസ് പിറന്നാള്‍: നഴ്സുമാരെ ആദരിക്കുന്ന സ്റ്റാര്‍മറുടെ വിരുന്നില്‍ 2 മലയാളി നഴ്സുമാര്‍
എന്‍എച്ച്എസ് വാര്‍ഷികം പ്രമാണിച്ചു പ്രധാനമന്ത്രി വിളിക്കുന്ന വിരുന്നിലേക്ക് ഇത്തവണ രണ്ടു മലയാളി നഴ്‌സ്മാര്‍ക്കും ക്ഷണം. നോര്‍വിച്ചില്‍ താമസിക്കുന്ന എരുമേലിക്കാരി ടെല്‍മ ജോസും ബാസില്‍ഡണ്‍ മലയാളിയായ ഷൈനി ബേസിലുമാണ് കഴിഞ്ഞ ദിവസം നടന്ന വിരുന്നിലേക്ക് നോമിനേഷനിലൂടെ ക്ഷണിക്കപ്പെട്ട മലയാളി നഴ്സുമാര്‍. ഇരുവരും രണ്ടു പതിറ്റാണ്ടോളമായി യുകെയില്‍ ജോലി ചെയ്യുന്ന മികവാണ് അവരെ ഈ വിരുന്നിലേക്ക് എത്തിച്ചത് . നോര്‍വിച് ഹോസ്പിറ്റലില്‍ മേട്രണ്‍ ആയി ജോലി ചെയുന്ന ടെല്‍മ ജോസ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും ക്ഷണം എത്തുമ്പോഴാണ് തനിക്ക് നോമിനേഷനുള്ള വിവരം അറിയുന്നത്. സമാനമായിരുന്നു ബാസില്‍ഡനിലെ ഷൈനി ബേസിലിന്റെ അവസ്ഥയും. ഏതാനും മാസം മുന്‍പാണ് ഷൈനി മുന്‍കൈ എടുത്തു ബസില്‍ഡനില്‍ നൂറുകണക്കിന് മലയാളി നഴ്സുമാരെ ചേര്‍ത്ത് കേരള നേഴ്സസ് യൂണിറ്റ് ആരംഭിക്കുന്നത്. എങ്കിലും തൊഴിലിടത്തെ മികവ് തന്നെയാണ് ഷൈനിയെയും ഈ പ്രത്യേക

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions