യു.കെ.വാര്‍ത്തകള്‍

പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
ഇംഗ്ലണ്ടില്‍ പ്രസവത്തിന് പിന്നാലെ ഉണ്ടാകുന്ന ഗുരുതര രക്തസ്രാവത്തിന്റെ തോത് വലിയതോതില്‍ കൂടുന്നത് ആശങ്കപ്പെടുത്തുന്നു. പ്രസവശേഷമുള്ള രക്തസ്രാവം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നു. 2020-ല്‍ ആയിരം പ്രസവങ്ങള്‍ക്ക് 27 കേസുകളായിരുന്നെങ്കില്‍, ഇപ്പോള്‍ അത് 32 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ അപകടസാധ്യതയില്‍ 19 ശതമാനം വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. പ്രസവങ്ങളുടെ എണ്ണം കുറയുമ്പോഴും രക്തസ്രാവ കേസുകള്‍ ഉയരുന്നത് എന്‍എച്ച്എസ് മാതൃത്വ സേവനങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് കടുത്ത ആശങ്ക ആണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 16,780 സ്ത്രീകള്‍ക്ക് പ്രസവശേഷം കുറഞ്ഞത് 1.5 ലിറ്റര്‍ രക്തം നഷ്ടമായി. ലോകത്ത് മാതൃത്വ മരണങ്ങള്‍ക്ക് പ്രധാന കാരണങ്ങളിലൊന്നാണ് ഈ രക്തസ്രാവം. യുകെയില്‍ നടക്കുന്ന മാതൃത്വ മരണങ്ങളില്‍ ഏകദേശം ഏഴു ശതമാനത്തിനും ഇതാണ് കാരണം. പല സ്ത്രീകള്‍ക്കും

More »

സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
യുകെയില്‍ ബലാത്സംഗ, ലൈംഗികാതിക്രമ കേസുകളിലെ പ്രതികള്‍ അനായാസം രക്ഷപ്പെടുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ഇവരെ പിടികൂടി അകത്താക്കാന്‍ ബൃഹത് പദ്ധതിയുമായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. ഓരോ പോലീസ് സേനയിലും, സ്‌പെഷ്യലിസ്റ്റ് ബലാത്സംഗ, ലൈംഗിക പീഡന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് ഗവണ്‍മെന്റ് നീക്കം. ബ്രിട്ടീഷ് ചരിത്രത്തില്‍ തന്നെ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ക്ക് എതിരായ ഏറ്റവും വലിയ നടപടിയെന്നാണ് ലേബര്‍ ഗവണ്‍മെന്റ് അവകാശപ്പെടുന്നത്. മനുഷ്യാവകാശ നിയമങ്ങളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വിദേശ ലൈംഗിക കുറ്റവാളികളെ അതിവേഗം നാടുകടത്താനും, അനധികൃത കുടിയേറ്റക്കാര്‍ നടത്തുന്ന ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങളുടെ അടിവേര് അറുക്കുകയുമാണ് ലക്ഷ്യം. യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് വിധികള്‍ പ്രകാരമുള്ള കുടും ജീവിതത്തിനുള്ള അവകാശം പോലുള്ള

More »

പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത ആഴ്ചയില്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കും എന്നത് ഏതാണ്ട് ഉറപ്പായതോടെ ബാങ്കുകള്‍ തമ്മിലുള്ള മോര്‍ട്ട്‌ഗേജ് പോര് തുടങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തിനിടയില്‍ ഇതാദ്യമായി പലിശ നിരക്ക് താഴെ വരികയാണ്. ജനുവരിയില്‍ നിരക്കുകള്‍ 3.5 ശതമാനത്തിന് താഴേക്ക് എത്തുമെന്ന പ്രതീക്ഷ ഇതോടെ ശക്തമായി. ബ്രിട്ടനിലെ ഏറ്റവും വലിയ വായ്പാ ദാതാവായ ഹാലിഫാക്സ് അവരുടേ ഫിക്സ്ഡ് റേറ്റ് ഡീലുകളില്‍ 0.17 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇപ്പോള്‍ 3.57 ശതമാനം പലിശ നിരക്കില്‍ വരെയുള്ള ഡീലുകളാണ് ഈ ഹൈസ്ട്രീറ്റ് ബാങ്ക് ഓഫര്‍ ചെയ്യുന്നത്. ഈയാഴ്ച പല വായ്പാ ദാതാക്കളും പലിശ നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പുറകെയാണ് വന്‍ ഇളവ് പ്രഖ്യാപിച്ച് ഹാലിഫാക്സും രംഗത്തെത്തിയത്. നേരത്തേ നാറ്റ്വെസ്റ്റ്, ബാര്‍ക്ലേസ്, നേഷന്‍വൈഡ് എന്നിവരും പലിശയിളവ് പ്രഖ്യാപിച്ചിരുന്നു. അതില്‍ ഏറ്റവും ആകര്‍ഷണീയമായ ഒന്ന് സാന്റാന്‍ഡേഴ്സ്

More »

സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
ലണ്ടന്‍ സിറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ 10 ഡൗണിങ് സ്ട്രീറ്റില്‍ വച്ച് നടന്ന ക്രിസ്മസ് വിരുന്നില്‍ യുകെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മെറുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ സഭാ നേതാക്കളുടെ സേവനങ്ങളെ ആദരിക്കുന്നതിനും നന്ദി അറിയിക്കുന്നതിനുമായി പ്രധാനമന്ത്രി ആതിഥേയത്വം വഹിച്ച ചടങ്ങിലാണ് പിതാവ് അതിഥിയായി പങ്കെടുത്തത്. ബ്രിട്ടനിലെ സിറോ മലബാര്‍ സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന സാന്നിധ്യത്തെയും വളര്‍ച്ചയെയും സംഭാവനകളെയും അംഗീകരിക്കുന്നതായി ഈ കൂടിക്കാഴ്ച മാറി. ആഘോഷപരിപാടിയില്‍ ആഷ്‌ഫോര്‍ഡിലെ മലയാളി പാര്‍ലമെന്റ് അംഗം സോജന്‍ ജോസഫും അദ്ദേഹത്തിന്റെ ഭാര്യ ബ്രൈറ്റാ ജോസഫും പങ്കെടുത്തു.

More »

ഇംഗ്ലണ്ടില്‍ പുതിയ മങ്കിപോക്‌സ് വകഭേദം കണ്ടെത്തി
ഇംഗ്ലണ്ടില്‍ ആദ്യമായി മങ്കിപോക്‌സ് എന്നറിയപ്പെട്ടിരുന്ന എംപോക്‌സിന്റെ പുതിയൊരു വകഭേദം കണ്ടെത്തിയതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏഷ്യയില്‍ യാത്ര ചെയ്ത് തിരിച്ചെത്തിയ ഒരാളിലാണ് വൈറസ് കണ്ടെത്തിയത്. രണ്ട് പ്രധാന എംപോക്‌സ് വൈറസ് സ്‌ട്രെയിനുകളുടെ സങ്കലനമാണ് പുതിയ വകഭേദം. ക്ലേഡ് ഐബി, ക്ലേഡ് IIb എന്നീ സ്‌ട്രെയിനുകളുടെ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. നിലവില്‍ ഇതിന് പേരിട്ടിട്ടില്ല. പുതിയ സ്‌ട്രെയിനിന്റെ പ്രത്യേകതകളും പ്രാധാന്യവും വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വ്യാപന സാധ്യത കൂടുതലായിരിക്കാമെന്നാണ് കണക്കുകൂട്ടല്‍. വൈറസുകള്‍ പരിണമിക്കുന്നത് സാധാരണമാണെന്നും ഗുരുതര രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനുള്ള മികച്ച മാര്‍ഗം വാക്‌സിനേഷന്‍ തന്നെയാണെന്നും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) അറിയിച്ചു. യുകെയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അടുത്തിടെ

More »

ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ആനക്കൊമ്പിലെ ബുദ്ധപ്രതിമയും അമൂല്യ പുരാവസ്തുക്കളും കടത്തി
ലണ്ടന്‍ : ബ്രിട്ടീഷ് അധിനിവേശ കാലഘട്ടത്തിലെ ഇന്ത്യന്‍ പുരാവസ്തുക്കള്‍ ഉള്‍പ്പെടെ അറുന്നൂറിലധികം അമൂല്യവസ്തുക്കള്‍ ബ്രിസ്റ്റോളിലെ മ്യൂസിയത്തില്‍നിന്ന് മോഷ്ടിച്ചു. രണ്ട് മാസം മുമ്പാണ് മോഷണം നടന്നതെങ്കിലും ഇതിന്റെ വാര്‍ത്ത ഇപ്പോഴാണ് പുറത്തുവരുന്നത്. സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ ഒരു മണിക്കു ശേഷമായിരുന്നു മോഷണം. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയും കോമണ്‍വെല്‍ത്ത് ശേഖരത്തിന്റെയും ഭാഗമായിരുന്ന വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. സംഭവസ്ഥലത്ത് കണ്ട നാല് വെള്ളക്കാരായ പുരുഷന്മാരുടെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. കൊള്ളക്കാരെ തിരിച്ചറിയാന്‍ പൊതുജനങ്ങള്‍ സഹായിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട വസ്തുക്കളില്‍ ആനക്കൊമ്പുകൊണ്ടുള്ള ബുദ്ധപ്രതിമയും ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥന്റെ അരപ്പട്ടയുടെ ബക്കിളും ഉള്‍പ്പെടുന്നു. വലിയ സാംസ്‌കാരിക മൂല്യമുള്ള ഒട്ടേറെ വസ്തുക്കളുടെ

More »

വീടുകള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കു തിരിച്ചടിയായി പുതിയ റെന്റേഴ്സ് റൈറ്റ് ആക്ട്
ലണ്ടന്‍ : പണം നിക്ഷേപിക്കുന്ന കാര്യത്തില്‍ റിയല്‍ എസ്റ്റേറ്റ് നല്ലൊരു മേഖലയായാണ് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഒന്നിലധികം വീടുകള്‍ വാങ്ങി, അവയൊക്കെ വാടകയ്ക്ക് നല്‍കി ലാഭം നേടുന്നവര്‍ക്കൊക്കെ തിരിച്ചടിയായി പുതിയ റെന്റേഴ്സ് റൈറ്റ് ആക്ട്. ഈ നിയമത്തിന്റെ കീഴില്‍ നിയമലംഘനം നടത്തുന്നവര്‍ക്കുള്ള പിഴ തുകകളുടെ പട്ടിക പുറത്തിറങ്ങിയിരിക്കുകയാണ്. പലതും, താങ്ങാനാവാത്ത വന്‍ തുകകളാണെന്നതാണ് വീട്ടുടമകളെ വിഷമിപ്പിക്കുന്ന കാര്യം. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ ഗവ് ഡോട്ട് യു കെയില്‍ ഈയാഴ്ച പ്രസിദ്ധീകരിച്ച ഔദ്യോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം 3000 പൗണ്ട് മുതലാണ് പിഴത്തുക ആരംഭിക്കുന്നത്. ഏറ്റവും ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് അത് 35,000 പൗണ്ട് വരെയായി ഉയരും. ഇതില്‍ പല നിയമലംഘനങ്ങളും സാധാരണ സംഭവിക്കാറുള്ള ചെറിയ പിഴവുകളായി കണ്ട് അവഗണിക്കുകയായിരുന്നു പതിവ്. എന്നാല്‍, ഇപ്പോള്‍ അത്തരം പിഴവുകള്‍ക്കും പിഴ

More »

ലണ്ടനില്‍ എയര്‍ പോര്‍ട്ടുകളിലേക്കും സമീപ നഗരങ്ങളിലേക്കും ഫ്ലയിംഗ് ടാക്‌സി; വേഗത 150 മൈല്‍
ലണ്ടനില്‍ 2028 മുതല്‍ എയര്‍ പോര്‍ട്ടുകളിലേക്കും സമീപ നഗരങ്ങളിലേക്കും ഫ്ലയിംഗ് ടാക്‌സി യാഥാര്‍ഥ്യമാവുന്നു. ലണ്ടനിലെ കാനറി വാര്‍ഫില്‍ നിന്നും ഗാറ്റ്വിക്ക്, ഹീത്രൂ, കേംബ്രിഡ്ജ് എന്നിവയുള്‍പ്പടെ പലയിടങ്ങളിലേക്കും യാത്രക്കാരുമായി വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്ലയിംഗ് ടാക്സികള്‍ അധികം താമസിയാതെ പറന്നു തുടങ്ങും. മണിക്കൂറില്‍ 150 മൈല്‍ വേഗതയിലായിരിക്കും ഇവ പറക്കുക. 2028 മുതല്‍തന്നെ വാണിജ്യാടിസ്ഥാനത്തില്‍ ഇത്തരം യാത്രകള്‍ നടത്തുന്നതിനുള്ള അനുമതികള്‍ നല്‍കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും യുകെയുടെ ആകാശത്ത് പറക്കാന്‍ തുടങ്ങുന്നതിന് മുന്‍പായി ഇനിയും ഒരുപാട് നിയന്ത്രണ തടസങ്ങള്‍ മറികടക്കേണ്ടതുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, ആദ്യത്തെ വാണിജ്യ പാതയില്‍ സര്‍വ്വീസ് നടത്താന്‍ തങ്ങളുടെ വാലോ എയര്‍ക്രാഫ്റ്റുകള്‍ക്ക് അനുമതി ലഭിക്കും എന്നാണ് വെര്‍ട്ടിക്കല്‍ എയ്‌റോസ്പേസ്

More »

യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ആളുകളുടെ എണ്ണം ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു മില്ല്യണ്‍ കുതിച്ചു!
തൊഴില്‍ ചെയ്യാതെ ബെനഫിറ്റ് വനാഗി ജീവിക്കാന്‍ സാധിക്കുന്ന രാജ്യമാണ് യുകെ. സര്‍ക്കാര്‍ മറ്റ് നികുതി ദായകരില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതി വീതിച്ച് നല്‍കുന്നതിനാല്‍ ജോലിയില്ലെങ്കിലും സുഖമായി ജീവിക്കാം. ഈ രീതിയില്‍ ആയിരക്കണക്കിന് ആളുകള്‍ ചെറിയ കാരണങ്ങള്‍ പറഞ്ഞ് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് വാങ്ങി കഴിയുന്നു. ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളുടെയും, വൈകല്യങ്ങളുടെയും പേരില്‍ മൂന്ന് മില്ല്യണിലേറെ ജനങ്ങള്‍ ആനുകൂല്യങ്ങള്‍ നേടുന്നുവെന്നാണ് കണക്ക്. ലേബര്‍ അധികാരത്തിലേറി ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു മില്ല്യണിലേറെ ജനങ്ങള്‍ ഈ തുക കൈപ്പറ്റാന്‍ തുടങ്ങിയെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്നവരുടെ എണ്ണത്തില്‍ 2025 സെപ്റ്റംബര്‍ വരെയുള്ള വര്‍ഷത്തില്‍ 41 ശതമാനം വര്‍ദ്ധനവാണുള്ളത്. 933,000 പേര്‍ കൂടി ആനുകൂല്യം നേടാന്‍ തുടങ്ങിയതോടെ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് 3.2

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions