യു.കെ.വാര്‍ത്തകള്‍

ഹാരി ഒറ്റയ്ക്ക് ലണ്ടനിലേക്ക്; മേഗനും മക്കളും യാത്ര ഒഴിവാക്കി
സുരക്ഷാ വിഷയം ചൂണ്ടിക്കാട്ടി ബ്രിട്ടനിലേക്കുള്ള അടുത്ത യാത്രയില്‍ ഭാര്യ മേഗന്‍ മാര്‍ക്കിളിനെയും മക്കളായ ആര്‍ച്ചി, ലിലിബെറ്റ് എന്നിവരെയും ഒപ്പം കൂട്ടില്ലന്ന് പ്രിന്‍സ് ഹാരി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. സുരക്ഷാ ആശങ്കകളാണ് കുടുംബം ലണ്ടന്‍ സന്ദര്‍ശനം ഒഴിവാക്കാന്‍ കാരണമെന്ന് ഹാരിയുടെ വക്താവ് അറിയിച്ചു. അടുത്ത ആഴ്ച ലണ്ടനിലും മറ്റ് സ്ഥലങ്ങളിലുമായി നടക്കുന്ന ചാരിറ്റി, ഇന്‍വിക്ടസ് ഗെയിംസ് അനുബന്ധ പരിപാടികളില്‍ ഹാരി മാത്രം പങ്കെടുക്കും. 2022ന് ശേഷം ആദ്യമായി മുഴുവന്‍ കുടുംബവും യുകെ സന്ദര്‍ശിക്കുമെന്ന പ്രതീക്ഷ ഉയര്‍ന്നിരുന്നെങ്കിലും, സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കാരണം പദ്ധതി മാറ്റുകയായിരുന്നു. രാജകുടുംബ ചുമതലകളില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കുന്ന പൊലീസ് സംരക്ഷണം നഷ്ടമായതാണ് പ്രധാന പ്രശ്നമായി തുടരുന്നത്. ഇതുമൂലം കൊച്ചുമക്കളായ ആര്‍ച്ചിയെയും ലിലിബെറ്റിനെയും

More »

രോഗാവസ്ഥ കണ്ടറിഞ്ഞ് നിര്‍ദ്ദേശം നല്‍കാന്‍ എന്‍എച്ച്എസ് ആപ്പില്‍ എഐ എത്തുന്നു
എന്‍എച്ച്എസ് ആപ്പില്‍ എഐ അധിഷ്ഠിത സംവിധാനം അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം. രോഗികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ വിലയിരുത്തി അവര്‍ക്ക് ജിപി അപ്പോയിന്റ്‌മെന്റ് ആവശ്യമാണോ, ഫാര്‍മസിയിലേക്കോ അത്യാഹിത വിഭാഗമായ എ&ഇ യിലേക്കോ പോകുന്നതാണോ കൂടുതല്‍ ഉചിതമെന്ന് നിര്‍ദേശിക്കുന്നതിനായിരിക്കും പുതിയ എഐ ടൂള്‍ ഉപയോഗിക്കുക. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം രണ്ട് ലക്ഷം രോഗികള്‍ക്ക് ഈ സേവനം ലഭ്യമാക്കും. 2028 ഏപ്രിലോടെ എന്‍എച്ച്എസ് ആപ്പിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു, ജിപിയെ കാണാനുള്ള നീണ്ട കാത്തിരിപ്പു അവസാനിപ്പിക്കുമെന്ന്, പുതിയ എഐ സംവിധാനം ഇതിന് സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സസ്സെക്‌സിലെ വിവിധ സര്‍ജറികള്‍ നടത്തുന്ന വീല്‍ഡന്‍ റിഡ്ജ്

More »

1.5 മില്യണ്‍ പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്ക് അധിക നികുതി വന്നേക്കും
യുകെ സര്‍ക്കാര്‍1.5 മില്യണ്‍ പൗണ്ടില്‍ കൂടുതല്‍ വിലയുള്ള വീടുകളെ അധിക സ്വത്ത് നികുതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ 2 മില്യണ്‍ പൗണ്ടിന് മുകളിലുള്ള ആഡംബര വീടുകള്‍ക്കായി പരിഗണിച്ചിരുന്ന 'മാന്‍ഷന്‍ ടാക്സ്' പരിധി 1.5 മില്യണ്‍ പൗണ്ടായി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഈ മാറ്റം നടപ്പായാല്‍ 1.5 ലക്ഷത്തിലധികം കുടുംബങ്ങള്‍ പുതിയ നികുതിയുടെ പരിധിയില്‍ വരുമെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് ലണ്ടനിലെ വീട്ടുടമകളെ കാര്യമായി ബാധിച്ചേക്കും. നിലവിലെ കൗണ്‍സില്‍ ടാക്സ് സംവിധാനത്തിന് പകരമായി ഭൂമിയുടെ മൂല്യത്തെ അടിസ്ഥാനമാക്കി പുതിയ ലെവി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശവും പരിഗണനയിലുണ്ടെന്നാണ് വിവരം. തെക്കന്‍ ഇംഗ്ലണ്ടില്‍ ഭൂമിയുടെ വില രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായതിനാല്‍, ഈ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ഇരട്ട സാമ്പത്തിക

More »

ഇംഗ്ലണ്ട് - മെക്‌സിക്കോ മത്സരം കാണാന്‍ വെളുപ്പിന് 5 മണിവരെ പബ്ബുകള്‍
തിങ്കളാഴ്ച്ച അതിരാവിലെ 1 മണിക്ക് ആരംഭിക്കുന്ന ഇംഗ്ലണ്ട് - മെക്‌സിക്കോ ലോകകപ്പ് മത്സരം കാണാനുള്ള സൗകര്യമൊരുക്കാന്‍ പബ്ബുകള്‍ക്ക് അധിക സമയം തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പബ്ബുകള്‍ക്ക് അന്നേ ദിവസം രാവിലെ 5 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയ വിവരം പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറാണ് പ്രഖ്യാപിച്ചത്. അധിക സമയം പ്രവര്‍ത്തിക്കുന്നതിനായി നിയമപ്രകാരം ആവശ്യമായ സ്‌പെഷ്യല്‍ കൗണ്‍സില്‍ പെര്‍മിഷനോ, ടെംപററി ഈവെന്റ് നോട്ടീസോ അന്നേ ദിവസം ആവശ്യമില്ല. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് നേരത്തേ പബ്ബുകള്‍ക്ക് നല്‍കിയ ഇളവില്‍ രാത്രി 10 മണിക്ക് മുന്‍പ് ആരംഭിക്കുന്ന മത്സരങ്ങള്‍ കാണുവാനുള്ള സൗകര്യമെ ഉണ്ടായിരുന്നുള്ളു. ഇത് പലപ്പോഴും കളിയുടെ പകുതിയില്‍ വെച്ച് പബ്ബുകള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്ന സാഹചര്യങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.

More »

യുകെയില്‍ 8 ദിവസം ഉഷ്ണതരംഗത്തിനുള്ള ഹെല്‍ത്ത് അലേര്‍ട്ട്; ജല ഉപയോഗത്തിന് നിയന്ത്രണം
യുകെയില്‍ 8 ദിവസത്തെ ഉഷ്ണതരംഗ അലേര്‍ട്ട് പ്രഖ്യാപിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. താപനില 32 സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്നതോടെയാണ് ആരോഗ്യ അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഉഷ്ണതരംഗത്തിനുള്ള മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ വരുന്ന ആഴ്ചയില്‍ ജീവന്‍ അപകടത്തിലാകാനുള്ള ചൂടിന്റെ സാധ്യതയാണ് ഉയരുന്നത്. സതേണ്‍, ഈസ്റ്റേണ്‍ ഇംഗ്ലണ്ടിലും, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും അടുത്ത ശനിയാഴ്ച വരെ മുന്നറിയിപ്പ് നിലവിലുണ്ട്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ വെള്ളത്തിന്റെ പാഴ്‌ച്ചെലവ് ഒഴിവാക്കാനായി സതേണ്‍ വാട്ടര്‍ ഹോസ്‌പൈപ്പ് നിരോധനം ഏര്‍പ്പെടുത്തി. ഹാംപ്ഷയറിലും, ഐല്‍ ഓഫ് വൈറ്റിലുമാണ് നിയന്ത്രണങ്ങള്‍ വന്നിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഈ വിലക്ക്. ജൂലൈ 10 മുതലാണ് വിലക്കുകള്‍ നിലവില്‍ വരികയെങ്കിലും ജനങ്ങള്‍

More »

നടപ്പിന് പ്രോത്സാഹനം നല്‍കാന്‍ 'മാരത്തണ്‍ എ മന്ത്' പദ്ധതിയുമായി എന്‍എച്ച്എസ്
ദിവസവും അരമണിക്കൂര്‍ നടക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി എന്‍എച്ച്എസ് ഇംഗ്ലണ്ട് അടുത്ത വര്‍ഷം 'മാരത്തണ്‍ എ മന്ത്' പദ്ധതി ആരംഭിക്കും. ദിവസവും അരമണിക്കൂര്‍ വീതം നടന്നാല്‍ ഒരു മാസത്തില്‍ ഏകദേശം 42 കിലോമീറ്റര്‍ . മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച് എന്നിവ ഉപയോഗിച്ച് നടത്തം രേഖപ്പെടുത്തുന്നവര്‍ക്ക് പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വിവിധ സമ്മാനങ്ങള്‍, വൗച്ചറുകള്‍, ഡിസ്കൗണ്ടുകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ലഭിക്കും. ഒളിംപിക് മെഡല്‍ ജേതാവും ഗ്രേറ്റ് നോര്‍ത്ത് റണ്‍ സ്ഥാപകനുമായ സര്‍ ബ്രെന്‍ഡന്‍ ഫോസ്റ്ററുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്നാപ്ചാറ്റ്, ഡുവോളിംഗോ തുടങ്ങിയ ആപ്പുകളിലെ 'സ്ട്രീക്ക്' മാതൃക ഉപയോഗിച്ച് ആളുകളെ തുടര്‍ച്ചയായി നടക്കാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. ഒരു ലക്ഷത്തിലധികം പേരെ പദ്ധതിയുടെ ഭാഗമാക്കാനാണ് എന്‍എച്ച്എസ് ലക്ഷ്യമിടുന്നത്. ആഴ്ചയില്‍ അഞ്ച് ദിവസം 30

More »

രോഗിസേവനം മെച്ചപ്പെടുത്താന്‍ പുതിയ മാനദണ്ഡങ്ങളുമായി എന്‍എച്ച്എസ്
ഇംഗ്ലണ്ടില്‍ ആശുപത്രി ചികിത്സയ്ക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് രോഗികള്‍ക്ക് ഇനി അപ്പോയിന്റ്മെന്റുകള്‍, ശസ്ത്രക്രിയകള്‍ , പരിശോധനകള്‍ എന്നിവയ്ക്ക് കുറഞ്ഞത് മൂന്ന് ആഴ്ച മുമ്പ് അറിയിപ്പ് നല്‍കാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട്. രോഗികള്‍ക്ക് സമയബന്ധിതമായി വിവരം ലഭിക്കാത്തതും ആശയക്കുഴപ്പം നേരിടേണ്ടി വരുന്നതുമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നടപടി. പുതിയ 'പേഷ്യന്റ് എക്സ്പീരിയന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ്' പ്രകാരം, രോഗിയുടെ റഫറല്‍ സ്വീകരിച്ചതായി ഉടന്‍ അറിയിക്കുകയും ചികിത്സയ്ക്കായുള്ള കാത്തിരിപ്പ് കാലയളവില്‍ തുടര്‍ച്ചയായി വിവരങ്ങള്‍ നല്‍കുകയും ചെയ്യും. എന്‍എച്ച്എസ് ആപ്പ്, സന്ദേശങ്ങള്‍, കത്തുകള്‍ എന്നിവ വഴിയാണ് വിവരങ്ങള്‍ കൈമാറുക. ചില രോഗികള്‍ക്ക് അപ്പോയിന്റ്മെന്റ് തീയതി കഴിഞ്ഞ ശേഷമാണ് അറിയിപ്പ് ലഭിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത്.

More »

കുറ്റകൃത്യത്തിന്റെ ഗൗരവം നോക്കാതെ എല്ലാ വിദേശ ക്രിമിനലുകളെയും പുറത്താക്കാന്‍ ഹോം സെക്രട്ടറി
കുറ്റകൃത്യങ്ങളുടെ ഗൗരവം പരിഗണിക്കാതെ എല്ലാ വിദേശ കുറ്റവാളികളെയും ശിക്ഷാ കാലാവധി തീരുന്ന മുറയ്ക്ക് സ്വന്തം നാടുകളിലേക്ക് നാടുകടത്താനുള്ള പുതിയ പദ്ധതിയുമായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് ഒരു വര്‍ഷമോ അതിലധികമോ തടവ് ശിക്ഷ ലഭിച്ച വിദേശ കുറ്റവാളികളെ മാത്രമാണ് നാടുകടത്തുന്നതിനായി പരിഗണിക്കാറുഉള്ളത്. എന്നാല്‍, ഇപ്പോള്‍ എല്ലാ വിദേശ കുറ്റവാളികളെയും നാടുകടത്തലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനായി നിയമം വിപുലീകരിക്കാനാണ് ഹോം സെക്രട്ടറി ശ്രമിക്കുന്നത്. ചൊവ്വാഴ്ച്ച പ്രസിദ്ധീകരിച്ച ഇമിഗ്രേഷന്‍ ആന്‍ഡ് അസൈലും ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ച് കുറ്റവാളിയേയോ അയാളുടെ കുടുംബത്തിലെ ഒരു അംഗത്തെയോ നാടുകടത്തല്‍ വഴിയുണ്ടാകാന്‍ ഇടയുള്ള പ്രത്യാഘാതം അമിതമായി ബാധിക്കാത്ത സാഹചര്യത്തില്‍, അവരെ നാടുകടത്താന്‍ കോടതിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന് ഗൗരവം ഏറുതോറും കുറ്റവാളിയെ

More »

ഇംഗ്ലണ്ടിലെ അധ്യാപകര്‍ക്ക് രണ്ട് വര്‍ഷത്തേക്കുള്ള ശമ്പളവര്‍ധന പ്രഖ്യാപിച്ച് സര്‍ക്കാര്‍
ഇംഗ്ലണ്ടിലെ അധ്യാപകര്‍ക്ക് രണ്ട് വര്‍ഷത്തേക്കുള്ള ശമ്പളവര്‍ധന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പുതിയ തീരുമാനപ്രകാരം സെപ്റ്റംബര്‍ മുതല്‍ 3.5 ശതമാനവും 2027 സെപ്റ്റംബര്‍ മുതല്‍ 3 ശതമാനവും ശമ്പളം വര്‍ധിക്കും. ശമ്പളവര്‍ധന നടപ്പാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് 1.8 ബില്യണ്‍ പൗണ്ടിന്റെ അധിക ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ശമ്പളവര്‍ധനയുടെ ആദ്യ ഒരു ശതമാനത്തിന്റെ ചെലവ് സ്‌കൂളുകള്‍ നിലവിലെ ബജറ്റില്‍ നിന്ന് തന്നെ കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതുമൂലം സ്‌കൂളുകളുടെ സാമ്പത്തിക സമ്മര്‍ദം തുടരുമെന്ന ആശങ്ക വിദ്യാഭ്യാസ മേഖലയിലുണ്ട്. അധ്യാപകരുടെ ശമ്പളവര്‍ധനയ്ക്കൊപ്പം അക്കാദമി ട്രസ്റ്റുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി മുതല്‍ 1.74 ലക്ഷം പൗണ്ടില്‍ കൂടുതല്‍ വാര്‍ഷിക ശമ്പളമുള്ള പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയോ പരസ്യം ചെയ്യുകയോ ചെയ്യണമെങ്കില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions