യു.കെ.വാര്‍ത്തകള്‍

ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധിപ്പിക്കാനുള്ള പദ്ധതി റദ്ദാക്കി കീര്‍ സ്റ്റാര്‍മര്‍; ഭക്ഷ്യ ഇറക്കുമതിയില്‍ താരിഫ് കുറയ്ക്കാനും നീക്കം
ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ജനരോഷം എതിരായതിന്റെയും വെളിച്ചത്തില്‍ ജനപ്രിയ നടപടികള്‍ക്ക് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ നിലവിലുള്ള 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി ഇളവ് തുടരാന്‍ സമ്മതിച്ചിരിക്കുകയാണ് സ്റ്റാര്‍മര്‍. ഇറാന്‍ യുദ്ധം ജീവിതച്ചെലവ് പ്രതിസന്ധി വഷളാക്കുന്നതിനിടെ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന നടപ്പാക്കരുതെന്ന് വിവിധ മേഖലകളില്‍ നിന്നും ആവശ്യം ഉയര്‍ന്നപ്പോഴും പ്രതിരോധിച്ച് നിന്ന പ്രധാനമന്ത്രിയും, ചാന്‍സലറും ഒടുവില്‍ നിലപാടില്‍ അയവ് വരുത്തുകയായിരുന്നു. പ്രാദേശിക തിരഞ്ഞെടുപ്പിലെ തോല്‍വിയും പാര്‍ട്ടിയിലെ കലാപവും ഇതിനു ആക്കം കൂട്ടി. ജീവിത സമ്മര്‍ദങ്ങള്‍ക്കിടയില്‍ ഇത് അനിവാര്യമായ പ്രതികരണമാണെന്നാണ് സ്റ്റാര്‍മര്‍ ഇപ്പോള്‍ പറയുന്നത്. ഇതിന് പുറമെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് വിപുലമായ ഇടപെടല്‍ നടത്തുന്നുണ്ട്. 2022-ല്‍ റഷ്യയും, യുക്രൈനും

More »

മടിപിടിച്ചിരിക്കുന്നവരെ ജോലിക്കിറക്കുന്നതിന് സിക്ക് നോട്ടുകള്‍ റദ്ദാക്കാന്‍ യുകെ
ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവരുടെ എണ്ണം റെക്കോര്‍ഡായ 8.3 മില്ല്യണില്‍ എത്തുകയും സിക്ക് നോട്ടുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നെന്ന പരാതി ശക്തമാവുകയും ചെയ്തതോടെ കടുത്ത നടപടിയ്ക്ക് യുകെ. കഴിഞ്ഞ വര്‍ഷം നല്‍കിയ ഭൂരിപക്ഷം സിക്ക് നോട്ടുകളും ഇത് വാങ്ങിയ രോഗികള്‍ക്ക് ജോലി ചെയ്യാന്‍ ശേഷിയില്ലെന്ന് രേഖപ്പെടുത്തിയവയായിരുന്നു. രോഗത്തിന്റെ പേരുപറഞ്ഞ് ആനുകൂല്യങ്ങള്‍ കൈപ്പറ്റി വീട്ടിലിരിക്കുന്ന ജനങ്ങളെ ജോലിക്ക് എത്തിക്കുകയാണ് ലക്‌ഷ്യം. ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലേറുമ്പോഴും ഈ ദൗത്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് നികുതി വര്‍ദ്ധിപ്പിച്ച് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. 11 മില്ല്യണിലേറെ സിക്ക് നോട്ടുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം രോഗികള്‍ക്ക് നല്‍കപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്‍.പറയുന്നു. അനാരോഗ്യത്തിന്റെ പേരില്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുകയും,

More »

റിക്രൂട്ട്‌മെന്റ് വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ്; ജീവനക്കാരും രോഗികളും വലയും
എന്‍എച്ച്എസില്‍ രോഗികളെ പരിചരിക്കാന്‍ ആവശ്യത്തിന് ജീവനക്കാരില്ല എന്നത് വര്‍ഷങ്ങളായുള്ള പ്രതിസന്ധിയാണ്. ഇതുമൂലം രോഗികള്‍ക്ക് സുരക്ഷിതമായ ചികിത്സ നല്‍കാന്‍ കഴിയുന്നില്ല. ഒഴിവുകള്‍ നികത്തപ്പെടണമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതൊന്നും ഗവണ്‍മെന്റും, ഹെല്‍ത്ത് സര്‍വ്വീസും കണ്ടിട്ടില്ലെന്നു നടിയ്ക്കുകയാണ്. എന്‍എച്ച്എസിന്റെ വര്‍ക്ക്‌ഫോഴ്‌സ് പ്ലാന്‍ ചോര്‍ന്നതോടെയാണ് ഇക്കാര്യം ഉറപ്പായത്. സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ എന്‍എച്ച്എസ് റിക്രൂട്ട്‌മെന്റ് വെട്ടിക്കുറയ്ക്കാന്‍ അണിയറയില്‍ നീക്കം തുടങ്ങിയെന്നാണ് പ്ലാന്‍ വെളിപ്പെടുത്തുന്നത്. കൂടാതെ രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം നല്‍കാനും നീക്കമുണ്ട്. ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ അന്തിമതീരുമാനത്തിലെത്തിയ പദ്ധതിയാണ് പുറത്തുവന്നിരിക്കുന്നത്. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ്

More »

യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആയി ഹരിയാന സ്വദേശി
ഇരുപതാം വയസ്സില്‍ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ, ഇന്ത്യന്‍ വംശജനായ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട ഹരിയാന സ്വദേശി മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ, ഇന്ത്യന്‍ വംശജനായ മേയറാകുന്നു. പത്ത് വയസ്സുവരെ ഹരിയാനയിലെ റോത്തക്കില്‍ താമസിച്ചിരുന്ന തുഷാര്‍ കുമാര്‍ എല്‍സ്ട്രീ ആന്‍ഡ് ബോറെഹാംവുഡ് ടൗണ്‍ കൗണ്‍സിലിന്റെ മേയറായി കഴിഞ്ഞയാഴ്ച്ചയായിരുന്നു ചുമതല ഏറ്റെടുത്തത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തുനിന്നാണ് അദ്ദേഹം മേയര്‍ പദവിയിലെത്തിയിരിക്കുന്നത്. 2023 മെയ് മാസത്തില്‍ ആദ്യമായി കൗണ്‍സിലര്‍ ആകുമ്പോള്‍ തുഷാര്‍, ലണ്ടന്‍ കിംഗ്‌സ് കോളേജില്‍ രണ്ടാം വര്‍ഷ അണ്ടര്‍ഗ്രാഡ്വേറ്റ് വിദ്യാര്‍ത്ഥിയായിരുന്നു. രാഷ്ട്രതന്ത്രമായിരുന്നു അദ്ദേഹത്തിന്റെ വിഷയം. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ 13 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു റോത്തക്കില്‍ നിന്നും യു

More »

എനര്‍ജി പ്രൈസ് ഷോക്ക്; ജൂലൈയില്‍ ബില്ലുകള്‍ 209 പൗണ്ട് വര്‍ധിച്ച് 1850 പൗണ്ടിലേക്ക് എത്തുമെന്ന് മുന്നറിയിപ്പ്
ഇറാനിലെ യുദ്ധത്തിന്റെ പ്രത്യാഘാതം ലോകം ഒന്നടങ്കം പല രീതിയില്‍ അനുഭവിക്കുകയാണ്. എണ്ണ, ഗ്യാസ് വിലകള്‍ കുതിച്ചുയരുമ്പോള്‍ ബ്രിട്ടന്‍ ഉള്‍പ്പെടെ ലോകരാജ്യങ്ങളില്‍ പണപ്പെരുപ്പവും, വിലക്കയറ്റവും രൂക്ഷമാകുകയാണ്. ഇതിന്റെ പ്രത്യാഘാതം ജൂലൈ മാസത്തില്‍ എനര്‍ജി പ്രൈസ് ക്യാപ്പ് പുതുക്കുമ്പോള്‍ ജനങ്ങളുടെ ബില്ലുകളില്‍ പ്രതിഫലിക്കുമെന്നാണ് ഇപ്പോള്‍ പ്രവചനം. പ്രതിവര്‍ഷ ബില്ലുകള്‍ 200 പൗണ്ടിലേറെ വര്‍ധിച്ച് സമ്മറില്‍ 1900 പൗണ്ടിന് അരികിലേക്ക് ഉയരുമെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ് പ്രവചിക്കുന്നു. ജീവതച്ചെലവ് പ്രതിസന്ധിയില്‍ ഉഴലുന്നതിനിടെ ജനങ്ങള്‍ക്ക് ഇതൊരു ഷോക്കായി മാറുമെന്ന് ഉറപ്പാണ്. എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം ക്വാര്‍ട്ടേര്‍ലി പ്രൈസ് ക്യാപ്പ് പുതുക്കി നിശ്ചയിക്കുമ്പോഴാണ് ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ 1850 പൗണ്ടിലേക്ക് വര്‍ദ്ധിക്കുകയെന്നാണ് എനര്‍ജി കണ്‍സള്‍ട്ടന്‍സി കോണ്‍വാള്‍ ഇന്‍സൈറ്റ്

More »

അവശ്യ വസ്തുക്കള്‍ക്ക് വില നിയന്ത്രണം: സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് കര്‍ക്കശ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍
അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്ക് വില നിയന്ത്രിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് കര്‍ക്കശ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍ രംഗത്ത്. പാല്‍, ബ്രെഡ്, മുട്ട, വെണ്ണ, അരി, ചിക്കന്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില താല്‍ക്കാലികമായി 'ഫ്രീസ്' ചെയ്യുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധന-ഗതാഗത ചെലവുകള്‍ കൂടുകയും അതിന്റെ പ്രതിഫലനം ഭക്ഷ്യവിലകളില്‍ ഉണ്ടാകുമെന്ന ആശങ്കയും ശക്തമാണ്. എന്നാല്‍ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ ഈ നിര്‍ദേശത്തെ ശക്തമായി എതിര്‍ക്കുകയാണ് .ഇത് '1970-കളിലെ വിലനിയന്ത്രണ നയം'' പോലെയാണെന്നും വിപണിയില്‍ അനാവശ്യ ഇടപെടലാണെന്നും അവര്‍ ആരോപിച്ചു. ചെലവ് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ നിര്‍ബന്ധിത വിലക്കുറവ് നടപ്പാക്കിയാല്‍ മറ്റ് ഉല്‍പ്പന്നങ്ങളുടെ വില കൂടാന്‍ സാധ്യതയുണ്ടെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം,

More »

യുകെയില്‍ തൊഴിലില്ലായ്മ 5 ശതമാനത്തിലേക്ക്; ജോബ് വേക്കന്‍സികള്‍ 5 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
യുകെയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതായി സ്ഥിരീകരിച്ച് ഔദ്യോഗിക കണക്കുകള്‍. ജോബ് വേക്കന്‍സികള്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലേക്ക് എത്തിയെന്നതും ജോലിക്കാരെ സംബന്ധിച്ച് പ്രധാന ആഘാതമാണ്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പ്രകാരം 2026 ജനുവരിക്കും, മാര്‍ച്ചിനും ഇടയില്‍ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനത്തിലാണ്. ഏപ്രില്‍ മാസത്തിലെ 4.9 ശതമാനത്തില്‍ നിന്നുമാണ് ഈ വര്‍ധന. ഒരു വര്‍ഷം മുന്‍പത്തെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 0.5 ശതമാനം വര്‍ധനയാണ് ഇത്. അതേസമയം, കഴിഞ്ഞ മാസം പേറോളിലുള്ള ജോലിക്കാരുടെ എണ്ണത്തില്‍ 0.3% ഇടിവും രേഖപ്പെടുത്തി. യുകെയിലെ വേക്കന്‍സികളുടെ എണ്ണം ഫെബ്രുവരിക്കും, ഏപ്രിലിനും ഇടയില്‍ 705,000 എന്ന നിലയിലേക്കും കുറഞ്ഞു. ഇതിന് മുന്‍പുള്ള മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 28,000 വേക്കന്‍സികളുടെ കുറവാണിത്. 2021ന് ശേഷം ആദ്യമായാണ് ഇത്രയും താഴ്ന്ന നിലയിലേക്ക് തൊഴിലവസരങ്ങള്‍ എത്തുന്നത്.

More »

യാത്രക്കാര്‍ക്ക് ആശ്വാസം; ലണ്ടന്‍ ട്യൂബ് സമരം റദ്ദ് ചെയ്തു
ലണ്ടന്‍ ഭൂഗര്‍ഭ റെയില്‍ ഡ്രൈവര്‍മാരുടെ ഇന്ന് മുതല്‍ തുടങ്ങാനിരുന്ന സമരം വേണ്ടെന്ന് വെച്ചതായി ആര്‍ എം ടി യൂണിയന്‍ അറിയിച്ചു. ഇന്ന് (ചൊവ്വാഴ്ച്ച) ഉച്ച മുതല്‍ 24 മണിക്കൂര്‍ നേരത്തെ സമരമായിരുന്നു ആര്‍ എം ടി പ്രഖ്യാപിച്ചിരുന്നത്. സമരം ഉണ്ടായിരുന്നെങ്കില്‍ ഈയാഴ്ച്ച കുറഞ്ഞത് നാല് ദിവസത്തോളം യാത്രാ തടസ്സങ്ങള്‍ ഉണ്ടാകുമായിരുന്നു എന്നാണ് കണക്കാക്കിയിരുന്നത്. തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഗണിക്കാമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ ഉറപ്പ് നല്‍കിയതിനാലാണ് അവസാന നിമിഷം സമരം പിന്‍വലിക്കുന്നതെന്നും യൂണിയന്‍ വക്താവ് അറിയിച്ചു. തര്‍ക്കങ്ങള്‍ തീര്‍ന്നിട്ടില്ലെന്നും, തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കില്‍ വീണ്ടും സമരങ്ങളുടെ ഒരു ശൃംഖല തന്നെ ഉണ്ടാകുമെന്നും യൂണിയന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ജൂണ്‍ 16 നും 19 നും പണിമുടക്കുമെന്നും നേരത്തെ

More »

യുകെയില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു
യുകെയില്‍ മലയാളി സമൂഹത്തിനു വേദനയായി യുവാവ് കുഴഞ്ഞു വീണു മരിച്ചു. തിരുവല്ല വളഞ്ഞവട്ടം സ്വദേശി അജയ് പോള്‍ വര്‍ഗീസ് (41) ആണ് മരിച്ചത്. ജോലിക്കിടെ അസ്വസ്ഥത തോന്നി വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങവേയാണ് കുഴഞ്ഞുവീണത്. നോട്ടിംഗ്ഹാം ക്വീന്‍സ് മെഡിക്കല്‍ സെന്ററിലെ ജീവനക്കാരനായ അജയ് പോള്‍ വര്‍ഗീസിന് നൈറ്റ്‌ ഷിഫ്റ്റില്‍ ജോലി ചെയ്യുമ്പോള്‍ ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുവാന്‍ പാര്‍ക്കിങ്ങിലേക്ക് എത്തുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഒറ്റയ്ക്ക് മടങ്ങാതെ ഇരിക്കുവാന്‍ സഹപ്രവര്‍ത്തകര്‍ ഭാര്യയെയും ജോലി സ്ഥലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു. ഉടന്‍ തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ്‌ മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. 2022 ലാണ് അജയ് പോള്‍ വര്‍ഗീസ് യുകെയില്‍ കുടുംബമായി എത്തുന്നത്. ഭാര്യ : ശ്യാമ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions