യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. സേര്‍ച്ച് ഹിസ്റ്ററി ഉള്‍പ്പെടെ മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച വിവരങ്ങളാണ് യുകെ ഗവണ്‍മെന്റ് കൈക്കലാക്കിയത്. ഒ2, ടെസ്‌കോ, സ്‌കൈ മൊബൈല്‍ ഉള്‍പ്പെടെ ഓപ്പറേറ്റര്‍മാരുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നവരെ ഈ ചോര്‍ച്ച ബാധിച്ചിട്ടുണ്ട്. ഇവി'യുമായി ബന്ധപ്പെട്ട സൈറ്റ് സന്ദര്‍ശിച്ചവരുടെ ആപ്പ് വിവരങ്ങളാണ് ഓപ്പറേറ്റര്‍മാര്‍ രഹസ്യമായി കൈമാറിയത്. ഗവണ്‍മെന്റ് ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റം നടത്തുന്നുവെന്ന ആരോപണമാണ് ഇതോടെ ഉയരുന്നത്. ഒരു പ്രത്യേക വെബ്‌സൈറ്റില്‍ മാസത്തില്‍ രണ്ട് വട്ടമെങ്കിലും സന്ദര്‍ശിച്ചാല്‍ ഇവരെ ചാരക്കണ്ണുകള്‍ പിന്തുടരുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 600,000 പൗണ്ട് ചെലവിട്ട് നടത്തിയ പഠനത്തിന്റെ ഭാഗമാണ് ഇതെന്നാണ് പറയപ്പെടുന്നത്. 25 മില്ല്യണ്‍

More »

കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയങ്ങള്‍ തെരഞ്ഞെടുപ്പിനെ സഹായിച്ചെന്ന് വ്യക്തമാണെങ്കിലും കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും എന്നാണ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് പറയുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ഗ്രീന്‍സ് വിജയിച്ചതോടെ സര്‍ക്കാര്‍ കുടിയേറ്റ വിരുദ്ധ നയങ്ങളില്‍ അയവു വരുത്തുമെന്ന് വിലയിരുത്തലുണ്ടായി. എന്നാല്‍ അത് തെറ്റിദ്ധാരണ മാത്രമാണെന്നാണ് ഹോം സെക്രട്ടറി പറയുന്നത്. കര്‍ശന നടപടികളില്‍ നിന്ന് പിന്‍വാങ്ങണമെന്ന നേതാക്കളുടെ അഭിപ്രായത്തില്‍ നിന്ന് ഭിന്നമാണ് ഷബാന മഹ്‌മൂദിന്റെ അഭിപ്രായം. നിലവിലെ നയങ്ങള്‍ മാറില്ലെന്നാണ് ഷബാന മഹ്‌മൂദ് വ്യക്തമാക്കി. മുസ്ലീം വോട്ടര്‍മാരെ അകറ്റുന്നതാണ് പുതിയ കുടിയേറ്റ നയമെന്ന വിമര്‍ശനത്തെ ഷബാന മഹ്‌മൂദ് തള്ളി. അനധികൃത കുടിയേറ്റം രാജ്യത്ത് കടുത്ത സമര്‍ദ്ദമുണ്ടാക്കുന്നു, ഭിന്നതരൂക്ഷമാകുന്നു. യുകെയിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവും പ്രാധാന്യമേറിയതാണ്. അനധികൃതമായി

More »

ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
നൂറ് വര്‍ഷക്കാലമായി ലേബറിന്റെ കുത്തകയായിരുന്ന ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് അവര്‍ക്കു നഷ്ടമായി. നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പില്‍ ഗ്രീന്‍സ് പാര്‍ട്ടി വെന്നിക്കൊടി പാറിച്ചതോടെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്ക് എതിരെ പാര്‍ട്ടിയില്‍ കലാപം ശക്തമായി. ഗോര്‍ടണ്‍ & ഡെന്റണിലെ ഉപതെരഞ്ഞെടുപ്പില്‍ ഗ്രീന്‍സിലെ ഹന്നാ സ്‌പെന്‍സര്‍ നാലായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. റിഫോം യുകെയാണ് രണ്ടാം സ്ഥാനത്ത്. ലേബര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതിനും പിന്നിലാണ് കണ്‍സര്‍വേറ്റീവുകള്‍. ലേബര്‍ പാര്‍ട്ടിയെ സംബന്ധിച്ച് സുപ്രധാനമായി കണക്കാക്കിയിരുന്ന തെരഞ്ഞെടുപ്പ് തിരിച്ചടിച്ചതോടെ കീര്‍ സ്റ്റാര്‍മറുടെ നില കൂടുതല്‍ പരുങ്ങലിലായി. വിദ്യാര്‍ത്ഥികളും, വലിയ തോതില്‍ മുസ്ലീം ജനസംഖ്യയുമുള്ള പ്രദേശമാണ് ഈ മണ്ഡലം. ഇവിടെ പരമ്പരാഗതമായി തങ്ങളെ പിന്തുണയ്ക്കുന്ന വോട്ടര്‍മാര്‍

More »

അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ കടുപ്പിച്ചു വോട്ടു നേടാന്‍ പാര്‍ട്ടികള്‍ മത്സരിക്കുമ്പോള്‍ അനധികൃത കുടിയേറ്റക്കാര്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ചു ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം. അനധികൃതമായി എത്തിയാലും ഫ്രീയായി താമസവും ജോലിയില്ലെങ്കിലും മിനിമം വേതനവും ഉറപ്പാക്കും. ജോലി ചെയ്യാനുള്ള അവസരങ്ങള്‍ നല്‍കും. ഒപ്പം എന്‍എച്ച്എസ് സേവനങ്ങള്‍ സൗജന്യമായി നല്‍കും. എല്ലാവരേയും ഞെട്ടിക്കുന്ന നയങ്ങളാണ് ഗ്രീന്‍സ് പാര്‍ട്ടിയുടേത്. ഡെയ്‌ലി മെയില്‍ പുറത്തുവിട്ട നയരേഖയില്‍ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ നിര്‍ത്തലാക്കാന്‍ ഗ്രീന്‍ ആലോചിക്കുന്നുണ്ട്. അനധികൃത കുടിയേറ്റക്കാര്‍ക്ക് മാപ്പു നല്‍കി അവര്‍ക്ക് യുകെയില്‍ തുടരാന്‍ അനുവദിക്കുന്ന നയങ്ങളാണ് ഗ്രീന്‍സിന്റെത്. കഞ്ചാവും ഹെറോയിനും ഉള്‍പ്പെടെ വിനോദ ആവശ്യങ്ങള്‍ക്ക് നിയമപരമാക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ടത്രെ. ഏതായാലും അതിരുകളില്ലാതെ വളരെ

More »

ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
ആത്മഹത്യ, സ്വയം മുറിവേല്‍പ്പിക്കല്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട ഉള്ളടക്കം കൗമാരക്കാര്‍ തുടര്‍ച്ചയായി ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ അക്കൗര്യം രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ. യുഎസ്, ബ്രിട്ടന്‍, ഓസ്‌ട്രേലിയ ,കാനഡ എന്നിവിടങ്ങളില്‍ ഈ സംവിധാനം വരുന്ന ആഴ്ചകളില്‍ നിലവില്‍ വരും. ഈ വര്‍ഷം തന്നെ മറ്റു രാജ്യങ്ങളിലും നിലവില്‍ വരും. ഇന്‍സ്റ്റഗ്രാമിലെ പാരന്റല്‍ സൂപ്പര്‍വിഷന്‍ ടൂളുകള്‍ ഉപയോഗിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇ മെയില്‍, ടെക്‌സ്റ്റ് മെസേജ്, വാട്‌സ് ആപ്പ് എന്നിവ വഴി അറിയിപ്പു ലഭിക്കും. ഇന്‍സ്റ്റഗ്രാം ആപ്പുവഴിയും കുട്ടികളുടെ തിരച്ചില്‍ വിവരം അറിയിക്കും. ഒപ്പം ആത്മഹത്യ , സ്വയം മുറിവേല്‍പ്പിക്കല്‍ എന്നിവയില്‍ നിന്ന് കുട്ടികളെ തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുന്ന വിദഗ്ധരുടെ സഹായം ലഭ്യമാക്കാന്‍ വഴിയൊരുക്കും. സമീപകാലത്തു നിരവധിപ്പേരാണ് ആത്മഹത്യ, സ്വയം മുറിവേല്‍പ്പിക്കല്‍ എന്നിവ സംബന്ധിച്ച്

More »

യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
യുകെയില്‍ വിദ്യാഭ്യാസം, തൊഴില്‍, പരിശീലനം എന്നിവയൊന്നും ചെയ്യാതെയിരിക്കുന്ന യുവാക്കളുടെ എണ്ണം 10 ലക്ഷം എന്ന ആശങ്കാജനകമായ നിലയിലേക്ക്. ബ്രിട്ടനിലെ 16 നും 24 വയസ് വരെയുള്ള യുവാക്കളുടെ നിലവിലെ വിവരങ്ങളെ വിശകലം ചെയ്തതിന്റെ അടിസ്ഥനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ഒ.എന്‍.എസ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2025 ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ 9,57,000 യുവാക്കളാണ് 'നോട്ട് ഇന്‍ എഡ്യൂക്കേഷന്‍ എംപ്ലോയ്മെന്റ് ഓര്‍ ട്രെയിനിങ്' വിഭാഗത്തില്‍പ്പെട്ടത്. ഇത് ആ പ്രായവിഭാഗത്തിലെ 12.8 ശതമാനമാണ്. മുന്‍ കാലത്തേക്കാള്‍ നേരിയ വര്‍ധനയുണ്ടായെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് 0.4 ശതമാന പോയിന്റ് കുറവാണെന്ന് ഒ.എന്‍.എസ് വ്യക്തമാക്കി. ഹോസ്പിറ്റാലിറ്റി മേഖലയിലെയും ഗ്രാജുവേറ്റ് പദ്ധതികളിലെയും നിയമനക്കുറവ് മൂലം ദുര്‍ബലമായ തൊഴില്‍ വിപണി യുവാക്കളെ കൂടുതല്‍ ബാധിച്ചതായും

More »

കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
കുടിയേറ്റ നിയന്ത്രണങ്ങള്‍മൂലം ബ്രിട്ടനിലെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്. വിദേശ നഴ്സുമാരുടെ റിക്രൂട്ട്മെന്റ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 93 ശതമാനം ഇടിഞ്ഞതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതുമൂലം ആശുപത്രികളും കെയര്‍ ഹോമുകളും ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2022-ല്‍ 26,100 വിദേശ നഴ്സുമാര്‍ക്ക് പ്രവേശനാനുമതി നല്‍കിയപ്പോള്‍ 2025-ല്‍ ഇത് വെറും 1,777 ആയി ചുരുങ്ങി. കെയര്‍ വര്‍ക്കര്‍മാര്‍, നഴ്സിംഗ് അസിസ്റ്റന്റുമാര്‍, ആംബുലന്‍സ് സ്റ്റാഫ് എന്നിവ ഉള്‍പ്പെടുന്ന 'കെയറിംഗ് പേഴ്സണല്‍ സര്‍വീസ്' വിഭാഗത്തില്‍ 2023-ല്‍ 1,07,847 പേര്‍ക്ക് വിസ നല്‍കിയിരുന്നത് 2025-ല്‍ 3,178 ആയി കുറഞ്ഞു. 97 ശതമാനം ഇടിവ് ആണ് ഈ വിഭാഗത്തില്‍ മാത്രം ഉണ്ടായിരിക്കുന്നത്. 2025 ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ വെറും 23 വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്കാണ് പ്രവേശനം ലഭിച്ചത്. വിദേശ റിക്രൂട്ട്മെന്റിലെ ഈ

More »

ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
യുകെയില്‍ ആദ്യമായി വീട് വാങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പ്രദേശം മാഞ്ചസ്റ്റര്‍. നഗരത്തിന്റെ വികസിക്കുന്ന സമ്പദ്ഘടനയും, താരതമ്യേന കുറഞ്ഞ വിലയില്‍ വീടുകള്‍ ലഭ്യമാകുന്നു എന്നതുമാണ് യുവ പ്രൊഫഷണലുകളെ ഇവിടേക്ക് കൂടുതലായി ആകര്‍ഷിക്കുന്നത്. മാഞ്ചസ്റ്ററില്‍ കണക്കുകള്‍ നോക്കിയാല്‍, 2025ല്‍ മോര്‍ട്ട്‌ഗേജിലൂടെ വാങ്ങിയ വീടുകളില്‍ 70.2 ശതമാനവും വാങ്ങിയത് ആദ്യവീട് സ്വന്തമാക്കിയവരാണെന്നാണ് ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പ് പറയുന്നത്. ശരാശരിയേക്കാള്‍ കുറഞ്ഞ വീടുവില, തൊഴില്‍ അവസരങ്ങള്‍, വ്യത്യസ്ത തരത്തിലുള്ള വീടുകള്‍ വില്‍ക്കാനുണ്ട് എന്ന വസ്തുത എന്നിവയൊക്കെയാണ് ഇവിടേക്ക് കൂടുതലായി ആളുകളെ ആകര്‍ഷിക്കുന്നതെന്ന് പ്രോപ്പര്‍ട്ടി എക്‌സ്‌പേര്‍ട്ടുകള്‍ പറയുന്നു. മാഞ്ചസ്റ്റര്‍ ഇക്കാര്യത്തില്‍ ഒന്നാമത് നില്‍ക്കുമ്പോഴും ആദ്യ വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ എറ്റവും

More »

എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
എന്‍എച്ച്എസിന്റെ മാതൃ-ശിശു പരാജയമാണെന്ന് ദേശീയ അന്വേഷണത്തില്‍ കണ്ടെത്തി. സ്ത്രീകള്‍ക്കും, നവജാത ശിശുക്കള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടത്ര സുരക്ഷയും പരിചരണവും നല്‍കുന്നതില്‍ എന്‍എച്ച്എസിന്റെ സേവനങ്ങള്‍ പരാജയപ്പെടുകയാണെന്നാണ് കണ്ടെത്തല്‍. ഔദ്യോഗിക അവലോകനങ്ങളും, അന്വേഷണങ്ങളും പലതവണ നടത്തിയിട്ടും അടിസ്ഥാന പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്നാണ് നാഷണല്‍ മറ്റേണിറ്റി & നിയോനേറ്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. വര്‍ഷങ്ങളായി ഉയരുന്ന പരാതികളില്‍ യാതൊരു നടപടിയും, വ്യക്തമായ മാറ്റവും സൃഷ്ടിക്കാന്‍ എന്‍എച്ച്എസിന് സാധിച്ചിട്ടില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. സ്റ്റാഫ് ക്ഷാമം, പരിചരണത്തിലെ അസമത്വം, നേതൃപരമായ പരാജയങ്ങള്‍, സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിക്കല്‍ എന്നിവയാണ് പ്രധാന പ്രശ്‌നങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പല ആശുപത്രികളിലും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions